Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർഭയ കേസ് പ്രതികൾക്കായി ഡൽഹി പാട്യാല കോടതിയുടെ പുതിയ മരണവാറന്റ്; പ്രതികളെ മാർച്ച് മൂന്നിന് രാവിലെ തൂക്കിലേറ്റും; പുതിയ മരണവാറന്റ് പുറപ്പെടിവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ; തീഹാർ ജയിലിൽ പ്രതികൾക്കായി കഴുമരം സജ്ജം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: നിർഭയ കേസ് പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റും. കുറ്റവാളികളുടെ വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിന് നടപ്പാക്കണമെന്ന് പുതിയ മരണവാറന്റ് പുറത്തിറക്കിയിരിക്കുകയാണ്. ഡൽഹി കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്.നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന മാതാപിതാക്കളുടെയും തിഹാർ ജയിൽ അധികൃതരുടെയും ആവശ്യം പരിഗണിച്ച ഡൽഹി പട്യാല ഹൗസ് കോടതയുടേതാണ് പുതിയ വിധി.

ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണയാണ് മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നാല് പ്രതികളേയും തൂക്കിലേറ്റാൻ വാറന്റിറക്കിയത്.നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു.

എന്നാൽ ദയാ ഹർജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകൾ സ്റ്റേ ചെയ്യുകയായിരുന്നു.കേസിൽ പ്രതികൾക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. അതേസമയം പുതിയ മരണവാറന്റ് പുറപ്പെടുവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനുള്ള വിചാരണ കോടതിയുടെ മൂന്നാമത്തെ വാറണ്ട് ആണിത്. ജനുവരി 22നും ഫെബ്രുവരി ഒന്നിനും ശിക്ഷ നടപ്പാക്കാൻ വാറണ്ട് നൽകിയിരുന്നുവെങ്കിലും കുറ്റവാളികൾ നിയമപോരാട്ടം തുടർന്നതോടെ നീണ്ടുപോകുകയായിരുന്നു. ശിക്ഷ വേവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീം കോടതി പരിഗണനയിലാണ്.

അതേസമയം, കുറ്റവാളികളിൽ ഒരാളായ പവൻ കുമാർ രാഷ്ട്രപതിക്ക് ദയാഹർജി നൽകുമെന്നും തിരുത്തൽ ഹർജി സമർപ്പിക്കുമെന്നും ഇവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിനയ് ശർമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഫെബ്രുവരി 11 മുതൽ തിഹാർ ജയിലിൽ നിരാഹാരമാണെന്നും അതിനാൽ ശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ വാദിച്ചു.എന്നാൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമ്മേന്ദ്ര റാണ ഇത് മുഖവിലയ്ക്കെടുത്തില്ല.

നാടകീയ രംഗങ്ങളാണ് ഇന്നും കോടതിയിൽ അരങ്ങേറിയത്. മകന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് കുമാറിന്റെ അമ്മ കോടതിയിൽ കൂപ്പുകൈകളോടെ നിന്നു. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാണ് അവരുടെ അഭ്യർത്ഥന. വധശിക്ഷയ്ക്കെതിരെ കോടതിക്ക് പുറത്ത് പ്രതിഷേധവും ഉയർന്നു. കുറ്റവാളികൾ ഒരാഴ്ചയ്ക്കുള്ളിൽ നിയമപരമായ അവകാശങ്ങൾ നിറവേറ്റണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ രാജീവ് മോഹൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കോടതി വാറണ്ട് പുറപ്പെടുവിച്ചയുടൻ കോടതിമുറിയിൽ കൈയടിയും ഉയർന്നു.

വധശിക്ഷ നടപ്പാക്കാൻ പുതിയ ഉത്തരവ് ഇറക്കിയതിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ അമ്മ ആശ ദേവി പറഞ്ഞു. മൂന്നാം തവണയുംമരണവാറണ്ട് പുറപ്പെടുവിച്ചതിൽ സന്തോഷമുണ്ട്. ഇതിനായി തങ്ങൾ ഏറെ പ്രയത്നിച്ചു. മാർച്ച് മൂന്നിന് ഇവരുടെ ശിക്ഷ നടപ്പാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ്മ, അക്ഷയ് കുമാർ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP