മൂന്നാറിൽ കയ്യേറ്റം തടയുന്നതിൽ വീഴ്ചവന്നതിന് സർക്കാർ ഹരിത ട്രിബ്യൂണലിന് മുന്നിൽ ഉത്തരം പറയേണ്ടിവരും; 2015ലെ വിധി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ നിർദ്ദേശം; എൻഒസി കിട്ടാത്ത കെട്ടിടങ്ങൾക്ക് വൈദ്യുതി എത്തിച്ച കെഎസ്ഇബിയും കുടുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മൂന്നാർ വിഷയത്തിൽ പ്രശ്നങ്ങൾ പുകയുന്നതിനിടെ ദേശീയ ഹരിത ട്രിബ്യൂണൽ 2015 ഒക്ടോബറിൽ പാലിച്ച വിധി പാലിക്കുന്നതിൽ അലംഭാവം കാണിച്ചതും സംസ്ഥാന സർക്കാരിന് അടുത്ത തലവേദനയാകുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തുൾപ്പെടെ മൂന്നാർ കയ്യേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ഹരിത ട്രിബ്യൂണൽ നിർദ്ദേശം അവഗണിക്കപ്പെട്ടതാണ് ഇപ്പോൾ വിനയാകുന്നത്. ഇതോടെ സർക്കാർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ട വന്നേക്കുമെന്നാണ് സൂചനകൾ. ഇതുസംബന്ധിച്ച് ഇന്ന് ചൈന്നൈയിൽ ഹരിത ട്രിബ്യൂണൽ കോടതി നിർദ്ദേശം നൽകി.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേവീകുളം സബ്കളക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടായെങ്കിലും അതിനും ഇപ്പോൾ സർക്കാർ തടയിട്ട നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
എന്നാൽ ഇതിനിടെ കഴിഞ്ഞയാഴ്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണൽ സതേൺ സോൺ സ്വമേധയാ കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കേസ് പരിഗണിച്ച ട്രിബ്യൂണലിന് മുന്നിൽ മുമ്പ് പ്രഖ്യാപിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന പരാതിയാണ് ഉയർന്നത്. ഇതോടെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുന്ന നടപടികളിലേക്കാണ് ഹരിത ട്രിബ്യൂണൽ കടക്കുന്നത്.
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലിന് ശക്തമായ നടപടികൾ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നതിനിടെയാണ് സർക്കാർ ഇടപെടലുണ്ടായതും വൻകിട കയ്യേറ്റമൊഴിപ്പിക്കലിന് തടസ്സം നേരിട്ടതും. ഇതിന്റെ പശ്ചാത്തലത്തിൽ വന്ന വാർത്തകൾ പരിഗണിച്ച് ഇപ്പോൾ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും കടുത്ത നടപടിയെടുക്കാനാണ് 2015 ഒക്ടോബറിൽ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ചീഫ് സെക്രട്ടറി, ഇടുക്കി ജില്ലാകളക്ടർ, ദേവികുളം സബ്കളക്ടർ, തഹസിൽദാർ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി, ദേശീയ ഹൈവേ, കെഎസ്ഇബി, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, പൊള്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരെ എതിർകക്ഷികളാക്കി മൂന്നാർ പുനഃസ്ഥാപന സൊസൈറ്റി നൽകിയ പരാതിയിലാണ് കയ്യേറ്റങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകിയത്. എന്നാൽ ഇതിൽ പലതും അവഗണിക്കപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെയാണ് ഇക്കഴിഞ്ഞ ആഴ്ച പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരിത ട്രിബ്യൂണൽ മൂന്നാറിലെ വിഷയങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുകയായും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
ഈ കേസാണ് ഇന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച്് പരിഗണിച്ചത്. ഇതോടെ കഴിഞ്ഞ തവണ ട്രിബ്യൂണൽ നൽകിയ വിധിയിൽ എന്തെല്ലാം നടപ്പാക്കി സർക്കാർ എന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കേസെടുത്തപ്പോൾ തന്നെ വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ മുനിസിപ്പൽ കമ്മീഷണർ എന്നിവർക്ക് ട്രിബ്യൂണൽ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സർവ്വകക്ഷിയോഗം വരെ സർക്കാർ നിർത്തി വച്ചിരിക്കുമ്പോഴാണ് ഹരിത ട്രിബ്യൂണൽ കേസ് എടുത്തത്. ഇതിനിടെ കയ്യേറ്റസ്ഥലങ്ങളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് കെഎസ്ഇബി വൈദ്യുതി കണക്ഷനുകൾ ഉൾപ്പെടെ നൽകുന്ന സ്ഥിതിയുമുണ്ടായി. എന്തുകൊണ്ടാണ് കയ്യേറ്റമെന്നും ബോധ്യപ്പെട്ടിട്ടും വൈദ്യുതി കണക്ഷൻ പോലും വിച്ഛേദിക്കാതിരുന്നതെന്നും ചോദ്യമുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം യുക്തമായ വിശദീകരണം ബോധ്യപ്പെടുത്താനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അനധികൃത കയ്യേറ്റവും നിർമ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വൻകെട്ടിടങ്ങൾ മൂന്നാറിൽ ഉയരുകയാണ്. കുന്നുകൾ ഇടുച്ചുനിരത്തിയും താഴ്നിലങ്ങൾ മണ്ണിട്ടു തൂർത്തും മൂന്നാറിനെ ഇല്ലാതാക്കുന്നുവെന്നും പത്രവാർത്തയിൽ നിന്ന് വ്യക്തമായെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയവും നടപടികൾ സ്വീകരിക്കാനിരിക്കുകയാണ്. ഇത്തരത്തിൽ ശക്തമായ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുകൂടി വരുന്നത് സംസ്ഥാന സർക്കാരിന് മൂന്നാർ വിഷയത്തിൽ കടുത്ത ജാഗ്രത പാലിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സ്നേഹികൾ.
2007ൽ വി എസ് സർക്കാരിന്റെ കാലത്ത് നടന്ന മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെ അഭിനന്ദിച്ചുകൊണ്ടും ഭൂമി തിരിച്ചുപിടിക്കാനും പരിസ്ഥിതി നാശം തടയാനും കൈക്കൊള്ളുന്ന നടപടികളെ പരാമർശിച്ചുമാണ് 2015ൽ ഹരിത ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വന്ന സർക്കാരും 784 ഹെക്ടർ കയ്യേറ്റഭൂമി ഒഴിപ്പിച്ചെന്നും വിധിയിൽ പരാമർശിച്ചിരുന്നു. ഇത്തരത്തിൽ കയ്യേറ്റമൊഴിപ്പിക്കാനും പരിസ്ഥിതിയെ രക്ഷിക്കാനും നടപടികൾ ശക്തമാക്കാനുള്ള നിർദേശങ്ങളാണ് ട്രിബ്യൂണൽ അന്ന് നൽകിയത്.
മൂന്നാറിൽ വാണിജ്യാവശ്യങ്ങൾക്കായി കെട്ടിടം നിർമ്മിക്കാൻ എൻഒസി കൊടുക്കരുതെന്ന കർശന നിർദേശമാണ് ഈ വിധിയിൽ ജില്ലാ കളക്ടറോട് ട്രിബ്യൂണൽ നിർദേശിച്ചിരുന്നത്. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും വ്യക്തമാക്കിയിരുന്നു. അതും പട്ടയത്തിന്റെ കാര്യത്തിലും മറ്റും ചട്ടലംഘനം നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാകണമെന്നും നിർദേശിച്ചിരുന്നു.
എൻഒസി ലഭിക്കാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് ഒരു കാരണവശാലും കെഎസ്ഇബി കണക്ഷൻ നൽകരുതെന്ന കർശന നിർദേശവും ട്രിബ്യൂണൽ കഴിഞ്ഞ ഉത്തരവിൽ നൽകിയിരുന്നു. ഇത് ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇത്തരം കണക്ഷനുകൾ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന ചോദ്യവും ട്രിബ്യൂണൽ ഉയർത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം സർക്കാർ ഉത്തരം നൽകേണ്ട സ്ഥിതിയിലേക്കാണ് ട്രിബ്യൂണൽ വിശദീകരണം തേടിയിട്ടുള്ളത്.
Stories you may Like
- ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിക്കായി അട്ടിമറിയുണ്ടാകുമോ?
- എക്സാലോജിക്കിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- മുഖ്യമന്ത്രിക്കും മകൾക്കുമൊപ്പം സിപിഎമ്മിനേയും വെട്ടിലാക്കുന്ന നിരീക്ഷണങ്ങൾ
- വീണയ്ക്കും എക്സാലോജിക്കിനും കർണാടകയിൽ 1 ലക്ഷം വീതം പിഴയുമിട്ടു;
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍