Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഠിച്ചുകൊണ്ടിരിക്കെ പ്രണയിച്ചെങ്കിലും വിവാഹം കഴിക്കാനായില്ല; ഭർതൃമതിയെ ലോഡ്ജിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്ത ശേഷം ഒളിവിൽപോയി; പഴയ കാമുകിയെ ബലാത്സംഗം ചെയ്ത യുവാവിന് മുൻകൂർ ജാമ്യം നൽകാതെ കോടതി

പഠിച്ചുകൊണ്ടിരിക്കെ പ്രണയിച്ചെങ്കിലും വിവാഹം കഴിക്കാനായില്ല; ഭർതൃമതിയെ ലോഡ്ജിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്ത ശേഷം ഒളിവിൽപോയി; പഴയ കാമുകിയെ ബലാത്സംഗം ചെയ്ത യുവാവിന് മുൻകൂർ ജാമ്യം നൽകാതെ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർതൃമതിയെ ലോഡ്ജിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്ത കേസിൽ ഒളിവിൽപോയ യുവാവിന്റെ മുൻകൂർ ജാമ്യം തള്ളി. കൊയമ്പത്തൂരിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പി ജി കോഴ്‌സിന് ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയത്തിലായിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കുകയും കുഞ്ഞിന്റെ മാതാവാകുകയും ചെയ്തു. ഭർതൃമതിയെ ലോഡ്ജിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കുറ്റിപ്പുറം പൈങ്കണ്ണൂർ, അമ്പാടി സുദേവ്കുമാർ (26)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്.

2018 ഒക്ടോബർ അഞ്ചിന് പകൽ 11.30നും മൂന്നു മണിക്കും ഇടയിലാണ് സംഭവം. മണ്ണാർക്കാട് തെങ്കര സ്വദേശിനിയായ 25കാരിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്. 2010ൽ കൊയമ്പത്തൂരിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പി ജി കോഴ്‌സിന് ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവതി മറ്റൊരു വിവാഹം കഴിക്കുകയും കുഞ്ഞിന്റെ മാതാവാകുകയും ചെയ്തു. സംഭവ ദിവസം പ്രതിയോടൊത്ത് കോഴിക്കോട് സർവ്വകലാശാല ഓഫീസിലേക്ക് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി പോകുകയായിരുന്നു യുവതി. ചേലേമ്പ്ര ഇടിമൂഴിക്കലിലെ ഒരു ഹോട്ടലിൽ ചായ കുടിക്കാനിറങ്ങിയ സമയം യുവതിയെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

പഴയ വാഗണർ കാർ വിൽപ്പനക്കുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവാവിനെ മർദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് തള്ളിയിരുന്നു. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. തിരൂർ പടിഞ്ഞാറെക്കര കാട്ടിലെപ്പള്ളി കുറിയന്റെ പുരക്കൽ ഹനീഫ (28)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. 2020 ജ നുവരി എട്ടിന് രാത്രി 9 മണിക്ക് പറവണ്ണയിലാണ് സംഭവം. കേസിലെ മറ്റൊരു പ്രതിയായ കൂട്ടായി കോതപറമ്പ് മൂസാന്റെ പുരക്കൽ ഷൗക്കത്തലി (32)യെ ജനുവരി 22ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി ജാബിറിന് പരാതിക്കാരനായ റഫീഖ് 20000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധം മൂലം പറവണ്ണയിലേക്ക് വിളിച്ചു വരുത്തുകയും മർദ്ദിച്ച ശേഷം 50000 രൂപ, മൊബൈൽ ഫോൺ, ക്‌സൈലോ കാർ എന്നിവ കവർന്നുമെന്നുമാണ് കേസ്. തിരൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP