100 കോടി രൂപയുടെ വിദേശ ആഡംബര കാർ ഇറക്കുമതി നികുതി വെട്ടിപ്പ് കേസിൽ തെളിവ് നശിപ്പിക്കൽ: അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ അലക്സ് ജോസഫിനും സബ്ബ് ഇൻസ്പെക്ടർക്കും സി ബി ഐ കോടതിയുടെ കുറ്റപത്രം; തൊണ്ടി മുതലായ വ്യാജ പാസ്പോർട്ട് കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചെന്ന് കേസ്
അഡ്വ.പി.നാഗ് രാജ്
തിരുവനന്തപുരം : പുതിയ വിദേശ ആഡംബര കാറുകൾ സെക്കൻഡ് ഹാൻഡ് കാറുകളെന്ന വ്യാജേന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് 100 കോടി രൂപയുടെ നികുതി വെട്ടിച്ച കാർ കള്ളക്കടത്ത് കേസിൽ ഡി ആർ ഐ കോഫേ പോസെ ചുമത്തിയ കരുതൽ തടങ്കൽ വാറണ്ട് പ്രതിയായ അലക്സ് ജോസഫിന്റെ 'എബി ജോൺ ' എന്ന പേരിൽ കള്ളക്കടത്തിനുപയോഗിച്ച വ്യാജ പാസ്പോർട്ട് കത്തിച്ചു കളഞ്ഞ് തൊണ്ടി മുതൽ നശിപ്പിച്ച കേസിൽ പ്രതികൾക്ക് മേൽ തിരുവനന്തപുരം സിബിഐ കോടതി കുറ്റം ചുമത്തി. തെളിവു നശിപ്പിക്കൽ കേസിൽ ഒന്നും രണ്ടും പ്രതികളായ അന്താരാഷ്ട്ര കാർ കള്ളക്കടത്തുകാരൻ തിരുവല്ല സ്വദേശി അലക്സും തിരുവല്ല പൊലീസ് സബ് ഇൻസ്പെക്ടർ കരുനാഗപ്പള്ളി സ്വദേശി റ്റി.കെ. വിനോദ് കൃഷ്ണനും എതിരെയാണ് സി ബി ഐ ജഡ്ജി സനിൽകുമാർ കുറ്റം ചുമത്തിയത്.
വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച കുറ്റവിമുക്തരാക്കൽ ഹർജി കോടതി 2018 മാർച്ച് 21 ന് തള്ളിയിരുന്നു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളതിനാൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട കോടതി വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാൻ പ്രതികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുറ്റം ചുമത്തലിനായി 2018 ജൂലൈ 24 , സെപ്റ്റംബർ 24 , ഡിസംബർ 1 , 2019 ഫെബ്രുവരി 6 , ഏപ്രിൽ 30 , ജൂൺ 24 , ഓഗസ്റ്റ് 30 എന്നീ തീയതികളിലായി 7 തവണ കേസ് പരിഗണിച്ചിട്ടും പ്രതികൾ പല ഒഴിവു കഴിവുകൾ ബോധിപ്പിച്ച് കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞു മാറി. പ്രതികളുടെ കൃത്യവിലോപം വിചാരണ നീട്ടാനുള്ള തന്ത്രമാണെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് അന്ത്യശാസനം നൽകുകയായിരുന്നു.
എബി ജോൺ എന്ന പേരിലുള്ള വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് അലക്സ് റവന്യൂ ഇന്റലിജന്റ്സിന്റെ കണ്ണ് വെട്ടിച്ച് കാർ കള്ളക്കടത്ത് നടത്തിവന്നത്. അങ്ങനെയിരിക്കെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ 2011 നവംബർ 6 ന് പുലർച്ചെ വ്യാജ പാസ്പോർട്ട് സഹിതം ഹൈദരാബാദ് എയർപോർട്ട് ഇമിഗ്രേഷൻ വിഭാഗം അലക്സിനെ കസ്റ്റഡിയിലെടുത്ത് തൊണ്ടി പാസ്പോർട്ട് സഹിതം ഷംഷാദാബാദ് പൊലീസിന് കൈമാറി. നികുതി വെട്ടിപ്പുകേസിൽ കോഫോ പോസെ കേസെടുത്തതിനെ തുടർന്ന് 11 വർഷമായി ഒളിവിലായിരുന്ന അലക്സിനെതിരെ റവന്യൂ ഇന്റലിജന്റ്സ് ഡയറക്ടറേറ്റിന്റെ കരുതൽ തടങ്കൽ ഉത്തരവുണ്ടായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കേന്ദ്ര ഗവൺമെന്റ് റെഡ് അലർട്ടും കേരള സർക്കാർ തിരച്ചിൽ നോട്ടീസും ഇറക്കിയിരുന്നു.
ഷംഷാദാബാദ് പൊലീസ് അലക്സിനെ ഹൈദരാബാദ് രാജാജി നഗർ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡിആർഐയുടെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം കേരളത്തിലെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കാനായി കേരള പൊലീസ് അലക്സിനെ കസ്റ്റഡിയിലെടുക്കാൻ എത്തുന്നുണ്ടെന്ന ഫാക്സ് സന്ദേശവും കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പാർപ്പിക്കാനായി കേരള പൊലീസിന് കൈമാറാനും കോടതി ഉത്തരവിട്ടു.
നവംബർ 8 ന് തിരുവല്ല എസ്ഐ റ്റി.കെ.വിനോദ് കൃഷ്ണൻ ഹൈദരാബാദിൽ ചെന്ന് റിമാന്റ് വാറണ്ടും വ്യാജ പാസ്പോർട്ടും അലക്സിനെയും ഏറ്റുവാങ്ങി പൂജപ്പുരക്ക് പുറപ്പെടാൻ ഒരുങ്ങി. സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രതിയെ മധുര - കോവിൽപ്പട്ടി - നാഗർകോവിൽ - നെയ്യാറ്റിൻകര വഴി പൂജപ്പുര എത്തിക്കാനായിരുന്നു ഡിആർഐ വിനോദ് കൃഷ്ണന് നൽകിയ നിർദ്ദേശം. എന്നാൽ ഉന്നത സ്വാധീനത്താൽ ഗൂഢാലോചന നടത്തി തൊണ്ടിമുതൽ നശിപ്പിക്കാനായി ഡി ആർ ഐ നിർദ്ദേശിച്ച റൂട്ട് മാറ്റി അലക്സിനെപാലക്കാട് വഴി തിരുവല്ല സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ ചെക്ക് അപ്പ് എടുക്കാനായി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ തൊണ്ടിമുതൽ കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിക്കുകയായിരുന്നു.
തുടർന്ന് കേരള ഹൈക്കോടതിയിൽ അലക്സ് തന്നെ അറസ്റ്റ് ചെയ്ത വേളയിൽ പിടിച്ചെടുത്ത തന്റെ സ്വകാര്യ വകകളും തന്റെ പാസ്പോർട്ടും തിര്യെ കിട്ടണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഹർജിയിൽ ഹൈക്കോടതി ഡി ആർ ഐ യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡിആർഐ വിഷയത്തിൽ വ്യക്തത തേടി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. എന്നാൽ എസ് ഐ വിനോദ് കൃഷ്ണൻ ഹൈദരാബാദ് പൊലീസിൽ നിന്നും താൻ പാസ്പോർട്ട് കൈപ്പറ്റിയിട്ടില്ലെന്ന സമാധാന റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടിയായി സമർപ്പിച്ചു. ഈ റിപ്പോർട്ട് പ്രകാരം എസ് ഐ വിനോദ് കൃഷ്ണൻ പാസ്പോർട്ട് കൈപ്പറ്റിയിട്ടില്ലെന്ന മറുപടി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡി ആർ ഐ ക്ക് നൽകി. പിന്നീട് തൊണ്ടി പാസ്പോർട്ട് നശിപ്പിച്ച സംഭവം മുഴുവൻ വർത്തമാന പത്രങ്ങളിൽ വാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താൻ ഹൈദരാബാദ് പൊലീസിൽ നിന്നും പാസ്പോർട്ട് കൈപ്പറ്റിയതായി സമ്മതിച്ച വിനോദ് കൃഷ്ണൻ താനത് കരുതൽ തടങ്കലിന് ജയിലിൽ കൊണ്ടു പോകും മുമ്പ് അലക്സിനെ മെഡിക്കൽ ചെക്ക് അപ്പിന് കൊണ്ടു പോകുന്ന സമയം അലക്സിന് തിര്യെ നൽകിയതായും സമ്മതിച്ച് പറഞ്ഞു.
ഹൈക്കോടതി നിർദ്ദേശപ്രകാരം 2014 ൽ സിബിഐ കേസേറ്റെടുത്തു. അതേസമയം താൻ നിരപരാധിയാണെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പത്തനംതിട്ട ഡിവൈഎസ്പി കെ.എൻ. രാജീവന്റെ നിർദ്ദേശ പ്രകാരമാണ് താൻ എല്ലാം ചെയ്തതെന്ന് എസ്ഐ. വിനോദ് കൃഷ്ണൻ സി ബി ഐ ക്ക് കുറ്റ സമ്മത മൊഴി നൽകി. എന്നാൽ ഈ മൊഴിക്ക് ഉപോൽബലകമായ മറ്റു തെളിവുകൾ ഇല്ലാതെ എസ് ഐ യുടെ വായ് മൊഴി തെളിവ് മാത്രം വച്ചു കൊണ്ട് ഡിവൈഎസ്പിയെ പ്രതി ചേർക്കാനാവില്ലെന്ന് കണ്ട് വായ്മൊഴി തെളിവ് സിബിഐ തള്ളി. തുടർന്ന് അലക്സിനെയും എസ് ഐയെയും മാത്രം പ്രതിചേർത്ത് കോടതിയിൽ 2016 ൽ കുറ്റപത്രം സമർപ്പിച്ചു.
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ) , 419 ( ആൾമാറാട്ടം വഴി ചതിക്കൽ ) , 420 ( വഞ്ചന ) , 201 ( ശിക്ഷയിൽ നിന്നും രക്ഷിക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ ) , 204 ( രേഖ തെളിവായി ഹാജരാക്കുന്നത് തടയുന്നതിന് വേണ്ടി നശിപ്പിക്കൽ ) , 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (1) ( ഡി ) , 13 ( 2 ) ( പൊതുസേവകൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ നേട്ടമുണ്ടാക്കി നൽകി സഹായിക്കൽ ) എന്നീ ശിക്ഷാർഹമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 2 വർഷത്തിന് ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ സെഷൻസ് കേസായതിനാൽ കേസ് രേഖകൾ പരിശോധിച്ച് കോടതി നേരിട്ടാണ് കുറ്റപത്രം തയ്യാറാക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 ( ബി ) പ്രകാരം കോടതി രേഖാമൂലം തയ്യാറാക്കിയ ഈ കുറ്റപത്രം പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ വായിപ്പിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്