Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുറ്റത്തിരുന്ന് കളിച്ച ഒന്നര വയസുകാരനെ കൊഞ്ചിച്ചെടുത്തത് കൊന്നുകളയാൻ; ഭർത്താവിന്റെ സഹോദരിയോടുള്ള വെറുപ്പ് പകയായി വളർന്നപ്പോൾ അദ്‌നാനെ കൊലപ്പെടുത്തിയത് കിണറ്റിലെറിഞ്ഞ്; 29കാരിയായ യുവതിക്ക് തലശ്ശേരി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുമ്പോൾ കേരളം വീണ്ടും ചർച്ച ചെയ്യുന്നത് 2011ൽ നയീമ നടത്ത ചോര മരവിക്കുന്ന ക്രൂരത

മുറ്റത്തിരുന്ന് കളിച്ച ഒന്നര വയസുകാരനെ കൊഞ്ചിച്ചെടുത്തത്  കൊന്നുകളയാൻ; ഭർത്താവിന്റെ സഹോദരിയോടുള്ള വെറുപ്പ് പകയായി വളർന്നപ്പോൾ അദ്‌നാനെ കൊലപ്പെടുത്തിയത് കിണറ്റിലെറിഞ്ഞ്; 29കാരിയായ യുവതിക്ക് തലശ്ശേരി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുമ്പോൾ കേരളം വീണ്ടും ചർച്ച ചെയ്യുന്നത് 2011ൽ നയീമ നടത്ത ചോര മരവിക്കുന്ന ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: ഇരുപത്തൊമ്പതുകാരിയായ നയീമക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുമ്പോൾ കേരളം വീണ്ടും ചർച്ച ചെയ്യുന്നത് എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന അരുംകൊല. ഭർത്താവിന്റെ സഹോദരിയുടെ ഒന്നര വയസുള്ള ആൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കുറ്റത്തിനാണ് നയീമക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. ചമ്പാട് പന്ന്യന്നൂരിലെ നൗഷാദ് നിവാസിൽ നയീമ കുടുംബ വഴക്കിനെ തുടർന്നാണ് 2011 സെപ്റ്റംബർ 17ന് ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

പാനൂരിനടുത്ത എലാങ്കോട് പുതിയവീട്ടിൽ ഹാരിസിന്റെ മകൻ അദ്നാൻ എന്ന ഒന്നര വയസുകാരനെയാണ് നയീമ ക്രൂരമായി കൊലപ്പെടുത്തിയത്. നയീമയുടെ ഭർത്താവ് നിയാസിന്റെ സഹോദരിയുടെ മകനാണ് കൊല്ലപ്പെട്ട അദ്‌നാൻ.അദ്നാന്റെ ഉമ്മ നിസാനിയോട് നയീമക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2011 സെപ്റ്റംബർ 17ന് രാവിലെ ഒമ്പതിനുശേഷമാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് ഗൾഫിൽ പോകുന്നത് ഇഷ്ടമില്ലാത്തതിനെ തുടർന്നുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നയീമയും ഭർത്താവിന്റെ സഹോദരി നിസാനിയുമായി കലഹം പതിവായിരുന്നു. അതിനിടയിലാണ് ഭർത്താവ് നിയാസിന്റെ ഗൾഫിൽ പോക്ക് പുതിയ പ്രശ്‌നമായി ഉയർന്ന് വന്നത്. ഭർത്താവ് ഗൾഫിൽ പോകുന്നതിനോട് നയീമക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ, വീട്ടിലെ മറ്റുള്ളവരെല്ലാം നയീമയുടെ അഭിപ്രായത്തോട് യോജിച്ചതുമില്ല. ഇത് യുവതിയെ പ്രകോപിപ്പിക്കുകയായിരുന്നു. ഭർത്താവ് വിദേശത്തേക്ക പോകാനിരുന്നതിന്റെ തലേന്നാണ് നയീമ പിഞ്ച് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ സഹോദരിയെ അപകീർത്തിപ്പെടുത്തുന്നതിനായി നേരത്തേ നയീമ പോസ്റ്ററുകളും വീടിന് സമീപം പതിച്ചിരുന്നു.

ഭർത്താവിന്റെ സഹോദരിയോടുള്ള വൈരാഗ്യം തീർക്കുന്നതിനായി അവരുടെ മകനെ കൊലപ്പെടുത്താൻ നയീമ തീരുമാനിക്കുകയായിരുന്നു. ഇതൊന്നുമറിയാതെ വീട്ട് മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു അദ്‌നാൻ. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയുമെടുത്ത് നയീമ പറമ്പിലെ കിണറിനരുകിലേക്ക് പോകുകയും കുഞ്ഞിനെ കിണറ്റിലേക്കെറിയുകയുമായിരുന്നു. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.

എലോങ്കാട് പുതിയ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അദ്‌നാനെ, നിസാനിയോടുള്ള വിരോധം കാരണം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം എടുത്തുകൊണ്ടുപോയി വീടിന്റെ 24 മീറ്റർ കിഴക്കുമാറിയുള്ള പറമ്പിലെ താഴ്ചയുള്ള കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. അയൽവാസിയായ കാട്ടിന്റവിട അനന്തന്റെ പരാതി പ്രകാരമാണ് പാനൂർ പൊലീസ് കേസ് ചാർജ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്ന തന്നെ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കളിപ്പിക്കാൻ എന്ന് പറഞ്ഞ് നയീമ എടുത്തുകൊണ്ട് പോയതായുള്ള സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്.

പി.വി. നിസാനി, പി. റജില, പി.എ. ശൈല, കോടതി ജീവനക്കാരനായ നിക്‌സൻ എം. ജോസഫ്, അനിൽകുമാർ പൂവ്വത്തിൽ, ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള, വില്ലേജ് ഓഫിസർ എം. ബിജേഷ്, പൊലീസ് ഓഫിസർമാരായ പി.ആർ. മനോജ്, ജയൻ ഡൊമനിക് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരായി. പിഴ സംഖ്യ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവ് നിസാനിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP