കനയ്യകുമാറിനും കൂട്ടുകാർക്കുമെതിരായ കേസുകൾ തള്ളിപ്പോകും; സർക്കരിനെ വിമർശിക്കുന്നലവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി; വിമർശിക്കുന്നവർക്കെതിരായ പൊലീസ് നടപടി വിലപോകില്ല
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റങ്ങളും അപകീർത്തി കേസുകളും ചാർത്തുന്നത് ശരിയായ നടപടിയല്ലെന്ന സുപ്രീം കോടതി വിധിയോടെ ജെഎൻയു വിവാദങ്ങളുടെ പേരിലെ കേസുകൾ റദ്ദാകുമെന്ന് വിലയിരുത്തൽ. ഇക്കാര്യത്തിൽ കേദാർനാഥ് വിധിയിലെ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ അധികാരികളും ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
രാജ്യദ്രോഹ കുറ്റങ്ങളും അപകീർത്തി നിയമങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കൂടം കുളം സമര സമിതി നേതാവ് എസ്പി ഉദയകുമാറും കോമൺ കോസ് എന്ന സന്നദ്ധ സംഘടനയും സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. ജനങ്ങളെ ഭയപ്പെടുത്തി എതിരഭിപ്രായം ഇല്ലാതാക്കുക എന്ന് ലക്ഷ്യത്തോടെ സർക്കാരുകൾ രാജ്യദ്രോഹ കുറ്റ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് സംഘടനയ്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. ഇത് കോടതി അംഗീകരിച്ചു. ഇതോടെയാണ് രാജ്യം മുഴുവൻ ചർച്ചയായ ജെഎൻയു കേസിലും കനയ്യകുമാറിനും മറ്റും ആശ്വാസം കിട്ടുന്നത്.
ഇത് കേദാർനാഥ് കേസിലെ വിധിയുടെ നഗ്നമായ ലംഘനമാണ്. കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കാർട്ടൂണിസ്റ്റ് അസീം ത്രിവേദി അടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹം ചുമത്തിയത് ഉൾപെടെ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ 1962ലെ കേദാർനാഥ് കേസിലെ ഭരണഘടനാബെഞ്ച് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കേസുകളുമായി ബന്ധപ്പെട്ട എല്ലാ അധികൃതരും കേദാർനാഥ് കേസിലെ വിധി അനുസരിക്കുവാൻ ബാധ്യതയുള്ളവരായിരിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യദ്രോഹം സംബന്ധിച്ച സെക്ഷൻ 124 എ നിയമം അക്രമമോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ സംഭവങ്ങളുടെ പേരിൽ മാത്രമേ ചുമത്താവൂ എന്നാണ് കേദാർനാഥ് കേസിൽ ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.
സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്നത് അപകീർത്തികരമോ രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി വീണ്ടും ആവർത്തിക്കുകയാണ്. രാജ്യദ്രോഹ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോടതി നിർദേശിച്ചു. കലാപമോ കലാപത്തിന് നേരിട്ടുള്ള ആഹ്വാനമോ മാത്രമേ രാജ്യദ്രോഹക്കുറ്റമാകൂവെന്ന കേദാർ സിങ് കേസിലെ വിധി കർശനമായി പാലിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഏതൊക്കെ സന്ദർഭങ്ങളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടതെന്ന് 1962ലെ കേദാർനാഥ് സിങ്-ബിഹാർ സർക്കാർ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും നിയമം ദുരുപയോഗം ചെയ്യപ്പെട്ടാൽ, അതിന് ഇരയായവർക്ക് തങ്ങളെ നേരിട്ട് സമീപിക്കാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഒരു വ്യക്തിയെ രാജ്യദ്രോഹത്തിന് ശിക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ ചെയ്തികൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുംവിധം അക്രമങ്ങൾക്കും ക്രമസമാധാനത്തകർച്ചയ്ക്കും വഴിവച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട് എന്ന് കേദാർനാഥ് സിങ് എന്ന വ്യക്തിയും ബിഹാർ സർക്കാരും തമ്മിൽ നടന്ന കേസിന്റെ വിധിപ്രസ്താവത്തിൽ (1962) സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്. 'നിയമവിധേയമായി നിലവിൽവന്ന സർക്കാരിനെതിരെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ മറ്റേതെങ്കിലും പ്രവൃത്തിയിലൂടെയോ വിദ്വേഷമോ വൈരാഗ്യമോ വിപ്രതിപത്തിയോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്നതാണ്' നിലവിൽ ഐ.പി.സി. 124 (എ) അനുസരിച്ച് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ നിയമം കൊളോണിയൽ ഭരണകാലത്തെ സൃഷ്ടിയാണെന്നും അതുകൊണ്ടുതന്നെ ജനാധിപത്യ ഇന്ത്യയിൽ ഈ നിയമത്തിന് കീഴിൽ ശിക്ഷിക്കുമ്പോൾ അത് വളരെ സൂക്ഷിച്ചുവേണം എന്ന് സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്. 'സർക്കാരിന്റെ നയങ്ങളെയോ പദ്ധതികളെയോ പ്രവൃത്തികളെയോ എത്ര കടുത്ത ഭാഷയിലായാലും വിമർശിക്കുന്നത്, രാജ്യദ്രോഹമല്ല. ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ രാജ്യദ്രോഹ നിയമം ഒരിക്കലും ഉപയോഗിക്കാൻ പാടില്ല എന്നും അക്രമത്തിനും ക്രമസമാധാനത്തിനും വഴിവെക്കുന്നപക്ഷം അഭിപ്രായ സ്വാതന്ത്ര്യത്തെ യുക്തിസഹമായ വിധം നിയന്ത്രിക്കാമെന്നും സുപ്രീം കോടതി ഈ കേസിന്റെ വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
സാമൂഹിക പ്രവർത്തകർക്കും ബുദ്ധി ജീവികൾക്കും വിദ്യാർത്ഥികൾക്കും പത്രപ്രവർത്തകർക്കും എതിരെ വ്യാപകമായി രാജ്യദ്രോഹകുറ്റം ചുമത്തുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ൽ മാത്രം ഇത്രം 47 കേസുകൾ ചുമത്തി. 58 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ ആംനെസ്റ്റി ഇന്റർ നാഷണലിന് എതിരെ കേസെടുത്തു. കേഥാർനാഥ് സിങ് വിധിക്കു ശേഷം നിയമം ഭേദഗതി ചെയ്തിട്ടില്ലെന്നും വിധിയെക്കുറിച്ച് പൊലീസ് കോൺസ്റ്റബിളുമാർ മനസിലാക്കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. കോൺസ്റ്റബിളുമാരല്ല സംസ്ഥാനമാണ് കാര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രാജ്യദ്രോഹ കുറ്റം ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിമാകർക്കും പൊലീസ് മോധാവികൾക്കും നിർദ്ദേശം നൽകണമെന്ന ഹരജി തീർപ്പാക്കി. ഇതിനു വേണ്ടി പ്രത്യേകം ഹരജി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ ആംനെസ്റ്റി ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടയിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചെന്ന് ആരോപിച്ച് സംഘടനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു. പാക്കിസ്ഥാൻ നരകമാണെന്ന പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ പ്രസ്താവന തിരുത്തിയ മുൻ കോൺഗ്രസ് എംപിയും നടിയുമായ രമ്യക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ചില സംഘപരിവാർ അനുകൂലികളും പരാതി നൽകിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ പകപോക്കലിന് ആയുധമാക്കുന്നെന്നാണ് ഹർജിയിലെ വാദം. സർക്കാരിന് നേരെ ക്രിയാത്മക വിമർശം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെയും ബുദ്ധിജീവികളെയും വിദ്യാർത്ഥിനേതാക്കളെയും കുടുക്കാൻ രാജ്യദ്രോഹനിയമത്തെ കരുവാക്കുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ വാദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍