Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കി കൊടുംക്രൂരൻ; അതിക്രമം കാട്ടിയത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയോട്; വിവരം പുറത്തറിഞ്ഞത് സ്‌കൂളിൽ വച്ച്; മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും നാലുലക്ഷം പിഴയും; അപൂർവ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി

പീഡനത്തിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കി കൊടുംക്രൂരൻ; അതിക്രമം കാട്ടിയത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയോട്; വിവരം പുറത്തറിഞ്ഞത് സ്‌കൂളിൽ വച്ച്; മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും നാലുലക്ഷം പിഴയും; അപൂർവ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി 107 വർഷം കഠിന തടവിനും വിധിച്ചു. ഇതുകൂടാതെ, 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 5 വർഷം അധിക തടവിനും പ്രിൻസിപ്പൽ പോക്‌സോ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചു.

കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം വീട്ടിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പെൺകുട്ടിയുടെ മാതാവ് നേരത്തെ പ്രതിയെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. 2020 കാലയളവിൽ പെൺകുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനത്തിനിടയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തിരുന്നു. നിലവിളിച്ചു കൊണ്ട് ഓടിയ പെൺകുട്ടി അയൽ വീട്ടിൽ ഒരു രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അദ്ധ്യാപികമാർ സംഭവം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞതും . തുടർന്ന് ചൈൽഡ് ലൈൻ മുഖേന പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രിൻസിപ്പൽ പോക്‌സോ പ്രോസിക്യൂട്ടർ അഡ്വ: ജയ്‌സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376 ലെ വിവിധ ഉപവകുപ്പുകൾ, പോക്‌സോ ആക്ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ 75 ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിനതടവിനു ശിക്ഷിച്ചു എങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവിൻ പ്രകാരം പ്രതിക്ക് 67 വർഷം ശിക്ഷാകാലാവധ അനുഭവിച്ചാൽ മതിയാകും. പിഴ തുക പെൺകുട്ടിക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകുന്നതിനും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന എസ്. ന്യൂ മാൻ അന്വേഷണം നടത്തിക ജി.സുനിൽ അന്തിമ റിപ്പോർട്ട് സർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP