കെ.എം.മാണിയുടെ ബജറ്റവതരണത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പൊലീസ് ബസ് കത്തിച്ച കേസ്; 5 ഡിവൈഎഫ് ഐ ക്കാർക്ക് അറസ്റ്റ് വാറണ്ട്; രണ്ട് കൂട്ടു പ്രതികൾ സെപ്റ്റംബർ 20 ന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം; ഉത്തരവ് നൽകിയത് മ്യൂസിയം സിഐക്ക്; വ്യാപക അക്രമ സംഭവം അഞ്ച് വർഷം മുമ്പ് പി എം ജി ജംഗ്ഷന് സമീപം
അഡ്വ.പിനാഗ് രാജ്
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പൊലീസ് ബസ് കത്തിച്ച സംഭവത്തിൽ അഞ്ചു ഡി വൈ എഫ് ഐ പ്രവർത്തകർക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്പെക്ടറോട് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടു. കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികളും ഡി വൈ എഫ് ഐ പ്രവർത്തകരുമായ ചിറയിൻകീഴ് സ്വദേശി അവിനാശ് (30) , സുധീർ (23) , ആറ്റിങ്ങൽ മുദാക്കൽ സ്വദേശി മനോജ് (26) , ഉണ്ണി (29) , വിനീഷ് (30) എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്. കൂട്ടു പ്രതികളായ ആറാം പ്രതി സഞ്ജയ് വർമ്മ (33) , ഏഴാം പ്രതി ജോൺ എന്നിവർ സെപ്റ്റംബർ 20 ന് കോടതിയിൽ ഹാജരാകാനും കോടതി അന്ത്യശാസനം നൽകി.
2015 മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയമസഭക്കകത്ത് മുൻ ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ എൽ ഡി എഫ് എം എൽ എ മാർ തടയാൻ ശ്രമിച്ചിട്ടും മാണി ബഡ്ജറ്റ് അവതരിപ്പിച്ച ചൊരുക്ക് തീർക്കാനാണ് നിയമസഭക്കകത്തും പുറത്തും എൽഡിഎഫ് വ്യാപക അക്രമം അഴിച്ചുവിട്ടത്.
എൽ ഡി എഫ് എം എൽ എ മാർ തടഞ്ഞിട്ടും മാണി ബഡ്ജറ്റ് അവതരിപ്പിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ നിയമസഭക്ക് പുറത്ത് തലസ്ഥാനത്തെമ്പാടുമായി ഡി വൈ എഫ് ഐ സി പി എം പ്രവർത്തകർ വ്യാപകമായി അഴിഞ്ഞാടി പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. സഭക്ക് പുറത്ത് പൊലീസ് ബാരിക്കേഡ് തകർത്ത് എൽ ഡി എഫ് അനുകൂലികൾ സഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ആ ശ്രമം പരാജയപ്പെട്ടു. കലിയടങ്ങാതെ അരിശം മൂത്ത എൽഡിഎഫ് പ്രവർത്തകർ പൊലീസിന് നേർക്ക് കല്ലെറിയുകയും പൊലീസ് ബസും മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ ബൊലേറോ ജീപ്പും അടങ്ങുന്ന രണ്ട് സർക്കാർ വാഹനം തീവയ്ക്കുകയും 30 ഓളം പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.പൊതുമുതൽ നശിപ്പിച്ചും പൊലീസിനെ ആക്രമിച്ചുമാണ് പ്രവർത്തകർ കലിപ്പ് തീർത്തത്.
സംഭവത്തിന്റെ തലേന്ന് രാത്രി മുതൽ എൽ ഡി എഫ് പ്രവർത്തകർ സഭക്ക് പുറത്ത് മെയിൻ ഗേറ്റിലും മറ്റുമായി തമ്പടിച്ചിരുന്നു. ബഡ്ജറ്റ് അവതരിപ്പിച്ച വാർത്ത പുറത്ത് വന്നതോടെയാണ് രോഷാകുലരായ പ്രവർത്തകർ വ്യാപക അക്രമം നടത്തിയത്. ബാരിക്കേഡ് തകർത്ത് പൊലീസിന് നേർക്ക് കല്ലേറ് തുടങ്ങിയതോടെ അതുവരെ സംയമനം പാലിച്ച പൊലീസ് അക്രമികളെ പിരിച്ചുവിടാൻ വരുൺ , വജ്ര 207 എന്നീ വാഹനങ്ങൾ കൊണ്ടുവന്ന് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. തുടർന്ന് പി എം ജി ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന പൊലീസ് ബസിനെ പ്രതികൾ അഗ്നിക്കിരയാക്കുകയായിരുന്നു.
ബസ് കത്തിച്ച് ചാമ്പലാക്കിയ ചൂടാറും മുമ്പേ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു നിയമസഭാ സാമാജികരും ചേർന്ന് മ്യൂസിയം ഭാഗത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് നടന്നു നീങ്ങവേ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്പുരാൻ മുക്കിന് സമീപം മാർച്ചിന് വഴിമാറി റോഡിൽ പാർക്ക് ചെയ്തിരുന്ന സർക്കാർ വാഹനമായ മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ബാലോറോ ജീപ്പ് കത്തിച്ച് അഗ്നിക്കിരയാക്കി. ജീപ്പ് ഡ്രൈവർ ഷാജിമോനേയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചു. അവിടെ നിന്നാൽ തങ്ങളെയും ജീപ്പിനകത്തിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിരട്ടിയോടിച്ചതെന്ന് ഷാജിമോൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുന്നുകുഴിക്ക് സമീപം വച്ച് എം. എ. വാഹിദ് എം എൽ എ സഞ്ചരിച്ച കാറിന് നേർക്കും ഡിഫിക്കാർ കല്ലെറിഞ്ഞു.കണ്ണീർവാതകവും ലാത്തിച്ചാർജും തുടർന്നിട്ടും പി എം ജി ജംഗ്ഷനിലും പാളയം ഭാഗത്തുമായി കേന്ദ്രീകരിച്ചിരുന്ന പ്രക്ഷോഭകാരികൾ കൂടുതൽ കല്ലുകളുമായി തിര്യെ വന്ന് പൊലീസിനെ ആക്രമിച്ചു. ഉച്ചക്ക് 12.30 വരെ പ്രക്ഷോഭകാരികൾ തലസ്ഥാനത്തെ മുൾമുനയിൽ നിർത്തുകയായിരുന്നു.
അക്രമ സംഭവത്തിൽ30 ഓളം പൊലീസുകാർക്ക് പരിക്ക് പറ്റി.ഡി സി പി അജിതാ ബീഗത്തിന് കലാപകാരികളുടെ സ്ഫടിക കുപ്പി കൊണ്ടുള്ള ഏറിൽ കൈക്ക് പരിക്കേറ്റു.മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർ ഷിൻതറയിലിനെ കൊടിമരക്കമ്പുകളും കല്ലുകളും കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് സിഐയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
ബിജെപി യുവമോർച്ച പ്രവർത്തകർ സമാധാനപരമായി പ്രതിഷേധ മാർച്ച് നടത്തി 11.30 മണിയോടെ പിരിഞ്ഞു പോയി. തുടർന്നാണ് എൽ ഡി എഫ് പ്രവർത്തകൾ നഗരത്തിൽ അഴിഞ്ഞാടിയത്. തലേന്ന് രാത്രി മുതൽ നിയമസഭയുടെ മെയിൻ ഗേറ്റിൽ ക്യാമ്പ് ചെയ്തിരുന്നവരിൽ ഒരു എൽ ഡി എഫ് അനുഭാവി രാവിലെ 6.30 മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. നെടുമങ്ങാട് മഞ്ച സ്വദേശിയും സി പി എം കർഷക സംഘം ഏരിയാ സെക്രട്ടറിയുമായ രാജപ്പൻ ( 64 ) ആണ് രക്തസാക്ഷിയായത്.
നിയമസഭക്കകത്ത് എംഎൽഎ ശിവൻകുട്ടി അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർ താണ്ഡവനൃത്തമാടുകയും സഭക്കകത്ത് നാശനഷ്ടം വരുത്തുകയും ചെയ്തു. കെ.ടി.ജലീലും ഇ.പി.ജയരാജനും ചേർന്ന് സ്പീക്കറുടെ ഡയസ് മറിച്ചിട്ടു. ജർമ്മൻ നിർമ്മിത സൗണ്ട് സിസ്റ്റവും മൈക്ക് ഉൾപ്പെടെ എറിഞ്ഞുടച്ച് കേടുപാട് വരുത്തുകയും ചെയ്തു. നിയമസഭയിൽ 2. 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. സംഭവം ലൈവായി ടെലിവിഷൻ വാർത്താ ചാനലിൽ കണ്ട സുപ്രീം കോടതി '' അവിടെ കേരളത്തിലെന്താണ് നടക്കുന്നതെന്ന് '' ചോദിച്ച് ആശങ്കപ്പെടുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍