ജയലളിത ഉൾപ്പെട്ട അഴിമതി കേസിന് ഇനി വേഗം വയ്ക്കും; സമ്മർദ്ദത്തിന് വഴങ്ങിയ ജ്യൂഡീഷ്യറിക്ക് ഇനി വേഗത്തിൽ തീരുമാനം എടുക്കാം; അമ്മ വിടവാങ്ങിയതോടെ ശശികലയും വളർത്തു മകനും ഇനി ജയിൽ ജീവിതം ഉറപ്പ്
മറുനാടൻ മലയാളി ബ്യൂറോ
ബംഗ്ലൂരൂ: സാധാരണക്കാരന് ലഭിക്കുന്ന നീതിയും ഉന്നതർക്ക് ലഭിക്കുന്ന നീതിയും രണ്ടും ഇന്ത്യയിൽ രണ്ടാണ്. ഈ ആക്ഷേപത്തെ ശരിവെക്കുന്ന തരത്തിലുള്ള വിധിയായിരുന്നു ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണ്ണാടക ഹൈക്കോടതിയുടേത്. കർണ്ണാടക ഹൈക്കോടതിയുടെ ജയലളിതയെ കുറ്റവിമുക്തയാക്കിയത് രണ്ട് വാക്കിലായിരുന്നു. 'അപ്പീൽ അംഗീകരിച്ചിരിക്കുന്നു' ഇത് മാത്രമാണ് ജഡ്ജി പറഞ്ഞത്. അതും 10 സെക്കൻഡിൽ വിധി പറഞ്ഞു. 2015 മെയ് 11ന് രാവിലെ ഒമ്പതരയോടെ കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ആർ. കുമാരസ്വാമി വിധി പറയാൻ കോടതിയിലെത്തി. കൃത്യം 10 മണിക്ക് തന്നെ അദ്ദേഹം രണ്ട് വാക്കിൽ ഏവരും ഉറ്റുനോക്കിയ വിധിയും പറഞ്ഞു. എന്തുകൊണ്ടായിരുന്നു ഇത്തരം വിധിയിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായിരുന്നു.
കീഴ്ക്കോടതി വിധിയോടെ ജയലളിത ജയിലിലായി. അന്ന് തമിഴ്നാട് കലാപത്തിന്റെ വക്കിലെത്തി. ഇനിയും അത്തരമൊന്ന് ഉണ്ടാകരുതെന്ന് ആരെക്കെയോ ആഗ്രഹിച്ചു. അതിന് അനുസരിച്ചുള്ള വിധിയും പുറത്തുവന്നു. ജയലളിതയെ തമിഴ്നാട് എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള വിധി. ഇതോടെ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. എഐഎഡിഎംകെ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. അങ്ങനെ 2015 മേയിൽ കലാപം ഒഴിഞ്ഞു. ആറ് കോടതികളിലൂടെ കടന്നുപോയ വിചാരണയ്ക്ക് ശേഷം ജയലളിതയെ വിചാരണക്കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത് ഏറെ പ്രശ്നങ്ങളുമുണ്ടാക്കി. ഇത് മനസ്സിലാക്കിയായിരുന്നു ജയലളിതയെ കൂടാതെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി എൻ സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരേയും കോടതി കുറ്റവിമുക്തരാക്കിയത്.
ജയലളിതയ്ക്ക് നാലുവർഷം തടവും നൂറു കോടി രൂപ പിഴയും മറ്റുള്ളവർക്ക് നാലു വർഷം തടവും പത്തുകോടി രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചത്. ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയാണ് ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി തള്ളിക്കളഞ്ഞത്. എന്നാൽ ഇതിൽ അസാധാരണതയുണ്ടെന്ന വിലയിരുത്തൽ വന്നു. വിശദമായ വിധിയില്ലാത്തതു കൊണ്ട് തന്നെ സുപ്രീംകോടതിയിൽ കേസു പോയാൽ ജയലളിത വീണ്ടും ശിക്ഷിക്കപ്പെടുമെന്ന വാദവും സജീവമായി. എന്നാൽ തമിഴ്നാടിനെ കലാപത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള ഈ കേസിൽ സുപ്രീംകോടതി അന്തിമ തീരുമാനം ഇനിയും പ്രഖ്യാപിച്ചില്ല. ഇപ്പോൾ ജയലളിത വിടവാങ്ങിയിരിക്കുന്നു. ഇനി ഈ കേസിൽ അമ്മ എന്ന വികാരം തമിഴ്നാട്ടിൽ ഉയരില്ല. അതുകൊണ്ട് തന്നെ അപ്പീൽ സുപ്രീംകോടതി താമസിയാതെ പരിഗണിക്കും.
അതായത് അഴിമതിക്കേസിൽ ജയലളിതയുടെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി എൻ സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവർക്ക് കടുത്ത അഗ്നി പരീക്ഷയാകും വരും ദിനങ്ങൾ. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശശികലയ്ക്കും കൂട്ടർക്കും വീണ്ടും ജയിലിൽ പോകേണ്ടി വരും. സുബ്രഹ്മണ്യം സ്വാമിയാണ് ഈ ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഈ കേസിന് ആധാരമായ ഹർജി നൽകിയത്. 1996 ജൂൺ 14നായിരുന്നു ഇത്. അതേവർഷം സപ്തംബർ 18ന് ചെന്നൈ പൊലീസ് ഈ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 1991നും 96നുമിടയിൽ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്. പിന്നീട് ഈ കേസ് കർണ്ണാടകയിലേക്ക് മാറ്റി. നീതി പൂർവ്വകമായ വിചാരണ ഉറപ്പുവരുത്താനായിരുന്നു ഇത്.
മുഖ്യമന്ത്രിയായപ്പോൾ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ജയലളിത സമ്പാദിച്ച സ്വത്തുക്കൾ അനധികൃതമാണെന്നായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദിച്ചത്. തമിഴ്നാട്ടിൽ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈയിലുമുള്ള ഫാംഹൗസുകൾ, നീലഗിരിയിലെ തേയിലത്തോട്ടം എന്നിവ സമ്പാദിച്ചതിന് വ്യക്തമായ സാമ്പത്തിക ഉറവിടങ്ങൾ തെളിയിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് ശരിവച്ചാണ് കീഴ് കോടതി ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ചുരുങ്ങിയ സമയം കൊണ്ട് റദ്ദാക്കപ്പെട്ടത്. അതേസമയം വിധി പുറത്തുവന്നതിൽ സുബ്രഹ്മണ്യം സ്വാമി ഞെട്ടൽ രേഖപ്പെടുത്തി. വിധിക്കെതിരെ കർണ്ണാടക സർക്കാർ അപ്പീലും നൽകി.
എന്നാൽ മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ കോടതി വിധിയെ വിമർശിക്കുകയാണ് ചെയ്തത്. കോടതി വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പാവപ്പെട്ടവനും ധനികനും രണ്ട് നീതിയെന്ന് ഒരിക്കൽകൂടി തെളിഞ്ഞെന്നും ഫേസ്ബുക്കിലൂടെ പലരും അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷൻ വാദമൊന്നും പരിഗണിക്കാത്ത വെറും രണ്ടു വാചകങ്ങളിലെ വിധി പ്രസ്താവം പുതിയ നിയമചർച്ചകൾക്കും വഴിവച്ചു. കേസിലെ വിധി മെയ് 12ന് മുമ്പ് പുറപ്പെടുവിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞത്. 2014 സെപ്റ്റംബർ 27നാണ് ജയലളിതയേയും മറ്റ് മൂന്ന് പേരേയും നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഈ വിധിക്കെതിരെയാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അപ്പീൽ നല്‍കിയതാണ് അംഗീകരിച്ചത്.
ജയലളിതയെന്ന വികാരമായിരുന്നു ഈ വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ജയ വിടവാങ്ങുമ്പോൾ കേസ് സജീവമാക്കാൻ സുബ്രഹ്മണ്യം സ്വാമി വീണ്ടും എത്തും. അതുകൊണ്ട് തന്നെ വിചാരണ അധികം നീണ്ടു പോകാനിടയില്ല. വിചാരണകോടതിയുടെ വാദങ്ങൾ സുപ്രീംകോടതി കേൾക്കുമ്പോൾ അന്തരിച്ച ഒന്നാം പ്രതിയ്ക്കെതിരെയുള്ള കുറ്റങ്ങൾ അപ്രസക്തമാകും. എന്നാൽ രണ്ടും മൂന്നും നാലും പ്രതികൾക്ക് എതിരയുള്ള കുറ്റങ്ങൾ അതുകൊണ്ട് അവസാനിക്കില്ല. ഇത് സുപ്രീംകോടതി ശരിവച്ചാൽ ശശികലയുടേയും മറ്റ് പ്രതികളുടേയും കാര്യം അവതാളത്തിലാകും. ജയലളിതയുടെ പിൻഗാമിയായി അണ്ണാ ഡിഎംകെ പിടിക്കാനൊരുങ്ങുന്ന ശശികലയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ് ഈ കേസ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍