Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകായുക്താ വിധിയിൽ ഒരു പിഴവുമില്ല; മുൻ മന്ത്രിയുടെ അപ്പീൽ ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതിയും; അധികാര ദുർവിനിയോഗം മേൽകോടതിയും ശരിവയ്ക്കുമ്പോൾ സർക്കാരിനും കെടി ജലീലിനും ഒരു പോലെ തിരിച്ചടി; ഇനിയും അപ്പീൽ സാധ്യത തേടാൻ സർക്കാരും ജലീലും

ലോകായുക്താ വിധിയിൽ ഒരു പിഴവുമില്ല; മുൻ മന്ത്രിയുടെ അപ്പീൽ ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതിയും; അധികാര ദുർവിനിയോഗം മേൽകോടതിയും ശരിവയ്ക്കുമ്പോൾ സർക്കാരിനും കെടി ജലീലിനും ഒരു പോലെ തിരിച്ചടി; ഇനിയും അപ്പീൽ സാധ്യത തേടാൻ സർക്കാരും ജലീലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരായ ലോകായുക്താ ഉത്തരവിൽ വീഴ്ച ഇല്ലെന്ന് ഹൈക്കോടതി. ജലീൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതോടെ സർക്കാരിനും ജലീലിനും വീണ്ടും തിരിച്ചടിയുണ്ടാവുകയാണ്. ഈ സാഹചര്യത്തിൽ ഈ വിധിക്കെതിരേയും അപ്പീൽ നൽകുന്നത് ജലീൽ പരിഗണിക്കുന്നുണ്ട്.

ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത് . ജലീൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ കോടതി വിധി പറയുന്നത്്. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. ഇതാണ് ഹൈക്കോടതിയും തള്ളുന്നത്.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.

പ്രാഥമികാന്വേഷണം പോലുമില്ലാതെയാണ് ലോകായുക്ത അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ജലീലിന്റെ വാദം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വാദിച്ചിരുന്നു. സർക്കാരും ഈ വാദത്തെ പിന്തുണച്ചു. എന്നാൽ, ലോകായുക്തയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ലോകയുക്തയുടെ ഉത്തരവിൽ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ജലീലിന്റെ ആവശ്യത്തെ സർക്കാരും പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി നിരീക്ഷണം സർക്കാരിനും തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP