ഗ്രൂപ്പ് വൈരം മറന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു ശ്രമിച്ചിട്ടും ഡേവിഡ് ലാലിയുടെ വിധി രണ്ടു കൊല്ലം അകത്ത് കിടക്കാൻ; മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒറ്റ ദിവസം ജയിലിൽ കിടക്കാതെ നേതാക്കൾ ഊരിയെടുത്ത നേതാവിന്റെ ശിക്ഷാഇളവ് ഹൈക്കോടതി റദ്ദ് ചെയ്തു: മുഖ്യമന്ത്രിയുടെ സിഡി തേടി പോയ ഓബി വാനുകൾ മാത്രം ഇതൊന്നും അറിഞ്ഞില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിശപ്പ് സഹിക്കാനാവാതെ റൊട്ടി മോഷ്ടിച്ചാൽ പാവങ്ങളെ തടവിലാക്കുന്ന നാട്ടിൽ ഒരു ക്രിമിനലിനെ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ രക്ഷിച്ചതിനെതിരെ കഴിഞ്ഞ വർഷം മറുനാടൻ മലയാളി നടത്തിയ സന്ധിയില്ലാ നിലപാട് വായനക്കാർ ഓർക്കുന്നുണ്ടാവും. ഡേവിഡ് ലാലി എന്ന കോൺഗ്രസ് നേതാവിനോട് മറുനാടന് വൈരാഗ്യം ആണ് എന്ന് പറഞ്ഞ് അന്ന് അക്രമിച്ചവർ ഏറെയാണ്. ഡേവിഡ് ലാലി എന്ന ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തനെ പക്ഷേ ഹൈക്കോടതി തുണച്ചില്ല. സർക്കാരിൽ നിഷിപ്തമായ അധികാരം ഉപയോഗിച്ച് വെറുതെ വിട്ടിട്ടും അത് റദ്ദ് ചെയ്ത് ജസ്റ്റിസ് കമാൽ പാഷ നീതി നടപ്പിലാക്കിയിരിക്കുകയാണ്. ബിജു രാധാകൃഷ്ണന്റെ സോളാർ സിഡിയുടെ പിന്നാലെ പോയ ഓബി വാനുകൾ ഇത് അറിഞ്ഞില്ലെന്ന് മാത്രം.
- മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും കാൽനൂറ്റാണ്ടു കേസ് നടത്തിയ ഡേവിഡ് ഒരു ദിവസംപോലും ജയിലിൽ കിടന്നില്ല; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് ഒടുവിൽ കുറ്റവിമുക്തനാക്കി; എങ്ങനെയുണ്ട് നമ്മുടെ നാട്ടിലെ നീതിബോധം?
- മറുനാടന്റെ നിലപാടിന് കോടതിയുടെ അംഗീകാരം; സുപ്രീംകോടതി വരെ ശിക്ഷിച്ച കോൺഗ്രസ് നേതാവിനെ വെറുതേ വിട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി; പിള്ളക്കും ജയലളിതയ്ക്കും ലഭിക്കാത്ത നീതി ലഭിച്ച ഡേവിഡ് ലാലി കുഴപ്പത്തിൽ
- മുഖ്യമന്ത്രിയും കൂട്ടരും ജയിലിൽ അടയ്ക്കാതെ വിട്ട ഡേവിഡ് ലാലി ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളിത്തമുള്ള കമ്പനി എംഡി; വഴിവിട്ട് സഹായിച്ചത് ഫെസ്റ്റിവലിലെ അഴിമതിക്കഥകൾ കുഴിച്ചുമൂടാനെന്നും ആരോപണം
- ജയലളിതയും പിള്ളയും പോലും അഴിക്കുള്ളിൽ കിടന്ന് ഗോതമ്പുണ്ട തിന്നിട്ടും ഡേവിഡ് ലാലി എങ്ങനെ രക്ഷപെട്ടു? സുപ്രീംകോടതി ശിക്ഷിച്ചിട്ടും ജയിലറ കാണിക്കാതെ സർക്കാർ സംരക്ഷിച്ച ക്രിമിനൽ ആരാണ്? ചരടുവലിച്ചത് വി ഡി സതീശനെന്ന് ആരോപണം
സുപ്രീം കോടതിവരെ ശരിവച്ച തടവുശിക്ഷ ഒഴിവാക്കിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നെയ്യാറ്റിൻകര സ്വദേശിയും മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും കോൺഗ്രസ് പ്രവർത്തകനുമായ ഡേവിഡ് ലാലിയുടെ തടവുശിക്ഷ ഒഴിവാക്കി പിഴചുമത്താനുള്ള സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ നടപടി നിയമവിരുദ്ധമെന്നു ജസ്റ്റിസ് ബി കമാൽപാഷ് വ്യക്തമാക്കി. സർക്കാർ നടപടി സ്വേച്ഛാപരമാണെന്നും ശിക്ഷയിളവിന് ശുപാർശചെയ്ത മുൻ നിയമസെക്രട്ടറി രാമരാജ പ്രേമ പ്രസാദിന്റെ നടപടി നിയമാനുസൃതമല്ലെന്നും കോടതി വ്യക്തമാക്കി. നിയമസെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡേവിഡ് ലാലിയുടെ രണ്ടുവർഷത്തെ കഠിനതടവ് ഒഴിവാക്കി ഒരുലക്ഷം രൂപ പിഴചുമത്താനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സർക്കാർ തീരുമാനം ചോദ്യംചെയ്തുള്ള രണ്ടു ഹർജി പരിഗണിച്ചാണ് ഉത്തരവ്. യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. വിചാരണക്കോടതിയുടെ ഉത്തരവ് പിന്നീട് സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.
1994 ലായിരുന്നു ഹൈക്കോടതി ഉത്തരവ്. ആരോഗ്യകാരണങ്ങളാലും പ്രതിക്ക് മറ്റു ക്രിമിനൽപശ്്ചാത്തലമില്ലാത്തതിനാലുമാണ് ശിക്ഷായിളവ് നൽകിയതെന്നായിരുന്നു സർക്കാർ വിശദീകരണം. സർക്കാരിന്റെ വാദം നിലനിൽക്കുന്നതല്ലെന്നും മറ്റ് അഞ്ച് ക്രിമിനൽക്കേസിൽക്കൂടി ഇയാൾ പ്രതിയാണെന്നും 2013ലെ ജയിൽ മെഡിക്കൽ ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് സംശയകരമാണെന്നും കോടതി പറഞ്ഞു. ഡേവിഡ് ലാലി ശിക്ഷാ ഇളവിന് അർഹനല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തൽ മറികടന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ട് ഇയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ശിക്ഷായിളവ് അനുവദിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയും ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖ മറുനാടൻ മലയാളിയും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് കോടതിയുടെ ഉത്തരവ്. ഈ വിഷയത്തിൽ മറുനാടൻ എടുത്ത നിലപാട് അംഗീകരിക്കുക കൂടിയാണ് ഹൈക്കോടതി.
ക്രിമിനൽകുറ്റത്തിന് 1987ൽ ജാമ്യമില്ലാ വകുപ്പിൽ മലയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡേവിഡ് ലാലിക്കാണ് സർക്കാരിന്റെ ഇളവ് ലഭിച്ചത്. ക്രിമിനൽ കേസിൽ സുപ്രീംകോടതി ശരിവച്ച തടവുശിക്ഷയാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. കോടതി വിധിച്ച രണ്ടുവർഷം കഠിനതടവിനുപകരം, വെറും ഒരുലക്ഷം രൂപ പിഴ ഈടാക്കി പ്രതിയെ രക്ഷപെടുത്തി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് ഫയൽ തീർപ്പാക്കുകയായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. ഇതേ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇയാൾക്ക് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി 1990ൽ ഇയാൾക്ക് രണ്ടു വർഷം തടവും 1000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അപ്പീൽ നൽകിയെങ്കിലും തള്ളി. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. എന്നാൽ 26 വർഷത്തിനിടെ ഒരു ദിവസംപോലും പ്രതി തടവുശിക്ഷ അനുഭവിച്ചില്ല . ഇതിനിടെ ശിക്ഷ റദ്ദാക്കാൻ സർക്കാരിനെ സമീപിക്കുകയും ചെയ്തു.
സിആർപിസി 433 ഡി ചട്ടപ്രകാരം ശിക്ഷകൾ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട് . തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ നിയമവശങ്ങൾ കൂടി പരിഗണിച്ചുവേണം ഇത് എന്നാണ് ചട്ടം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഡേവിഡ് ലാലി നൽകിയ അപേക്ഷ പരിശോധിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ അപേക്ഷ അനുവദിക്കരുതെന്ന് വ്യക്തമാക്കി ഫയൽ മടക്കി. പ്രമേഹം തുടങ്ങിയ അസുഖങ്ങളാണ് ഡേവിഡ് ചൂണ്ടിക്കാട്ടിയതെങ്കിലും ഗുരുതര രോഗങ്ങളുള്ള നിരവധിപേർക്ക് ജയിലുകളിൽ ചികിത്സനൽകുന്നുണ്ടെന്ന് ആഭ്യന്തരസെക്രട്ടറി ചൂണ്ടിക്കാട്ടി. സ്വകാര്യാശുപത്രിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഡേവിഡ് ഹാജരാക്കിയത്. ഇത് സ്വീകരിക്കാനാകില്ലെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഇതിനിടെ, ഇയാളുടെ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു. എന്നാൽ പ്രതി കീഴടങ്ങിയില്ല, ഒരുദിനം പോലും തടവിൽ കഴിഞ്ഞിട്ടില്ല എന്നീ കാരണങ്ങൾ വ്യക്തമാക്കി ശിക്ഷ റദ്ദാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതെത്തുടർന്നാണ് ഫയൽ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാൽ, ശിക്ഷ റദ്ദാക്കുന്നതിൽ നിയമ തടസമില്ലെന്ന ഉപദേശമാണ് നിയമ വകുപ്പ് നൽകിയത്. ഈ അഭിപ്രായം ശരിവച്ച് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ഫയൽ തീർപ്പാക്കുകയായിരുന്നു. 1987ൽ തിരുവനന്തപുരത്തെ മലയിൻകീഴിൽ നടന്ന സംഭവമാണ് കേസിന് ആധാരമായത്. മലയംകീഴ് പൊലീസ് സ്റ്റേഷനിലാണ് ഡേവിഡ് ലാലി ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തത്. പിഴവൂർ സ്വദേശിയായ യോഹന്നാൻ ജോർജ്കുട്ടിയെ സോഡാക്കുപ്പികൊണ്ട് മുഖത്തടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയാരുന്നു. കോടതി വിധി വന്നിട്ടും കൺമുമ്പിലുണ്ടായിരുന്ന പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസും തയ്യാറായില്ല. പിടികിട്ടാപുള്ളിയായി കഴിഞ്ഞ ഡേവിഡ് ലാലി ശിക്ഷിയിൽ നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ സുഹൃത്തുക്കളുടെ ഒത്താശയോടെ കുറുക്കുവഴി തേടുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ശിക്ഷ റദ്ദാക്കാമെന്നും ഒരു ലക്ഷം രൂപ പിഴ മതിയാകുമെന്നും തീരുമാനമായി. ഇത് മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ ഫയലിൽ കുറിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അംഗീകരിച്ചതോടെ ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ഡേവിഡ് ലാലി രക്ഷപ്പെട്ടുന്ന സ്ഥിതി വന്നു. ഗുരുതരരോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യമാണ് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ മാത്രം അനുവദിക്കപ്പെട്ടത്. വിഡി സതീശൻ എംഎൽഎയുടെ പ്രത്യേക താൽപ്പര്യമാണ് ലാലിയെസംരക്ഷിക്കാൻ സർക്കാർ രംഗത്തെത്തിയതെന്ന ആരോപണവും ഉയർന്നു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനിയുടെ സിഎംഡിയാണ് ഡേവിഡ് ലാലി. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസിറ്റിവലിന്റെ ആറാമത് സീസണിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്ന കമ്പനിയാണ് ഡേവിഡ് ലാലിയുടെ ഷാരോൺ. അഴിമതി ആരോപണങ്ങളെ തുടർന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിൽ നിന്നും ഷാരോണിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ വെട്ടിപ്പുകഥകൾ എല്ലാം മറന്ന് വീണ്ടും ഫെസ്റ്റിവലിൽ കമ്പനിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഡേവിഡ് ലാലിയെ പൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.
ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ വിജയികൾക്ക് നൽക്കുന്ന സമ്മാനങ്ങൾ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആവണമെന്നിരിക്കേ ചൈനിസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ ഉയർന്നത്. ആറാം സീസണിലെ ഓഡിറ്റിംഗിൽ ഡേവിഡ് ലാലിയുടെ കമ്പനി പ്രതിക്കൂട്ടിലായിരുന്നു. എന്നാൽ ഇതെല്ലാം മറന്നും ഇവരെ തന്നെ എട്ടാം സീസണിന്റെ കൂപ്പൺ വിതരണത്തിനായി സർക്കാർ ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മന്ത്രി അനിൽ കുമാറിനെതിരെയും ആരോപണമുണ്ട്. നേരത്തെ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സഹായത്തിന് പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശുപാർശ ചെയ്തത് വി ഡി സതീശൻ എംഎൽഎ ആണെന്ന ആരോപണം ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്