Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: അന്തിമ വാദം മാർച്ച് 11ന് ബോധിപ്പിക്കാൻ സിബിഐ കോടതി ഉത്തരവ്; തട്ടിപ്പ് നടത്തിയത് വ്യാജരേഖകൾ ഉപയോഗിച്ച് സീരിയൽ നിർമ്മാണത്തിന്റെ മറവിൽ

ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: അന്തിമ വാദം മാർച്ച് 11ന് ബോധിപ്പിക്കാൻ സിബിഐ കോടതി ഉത്തരവ്; തട്ടിപ്പ് നടത്തിയത് വ്യാജരേഖകൾ ഉപയോഗിച്ച് സീരിയൽ നിർമ്മാണത്തിന്റെ മറവിൽ

പി.നാഗ് രാജ്

തിരുവനന്തപുരം: വ്യാജരേഖകളുപയോഗിച്ച് സീരിയൽ നിർമ്മാണത്തിന്റെ പേരിൽ നടത്തിയ 25 ലക്ഷം രൂപയുടെ ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ അന്തിമ വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂർത്തിയായതിനെ തുടർന്നാണ് മാർച്ച് 11ന് അന്തിമവാദം ബോധിപ്പിക്കാൻ ഇരുഭാഗത്തോടും സിബിഐ ജഡ്ജി ജെ. നാസർ ഉത്തരവിട്ടത്.

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ തിരുവനന്തപുരം കള്ളിപ്പാലം ബ്രാഞ്ച് മാനേജരും നിലവിൽ പവർഹൗസ് റോഡ് ബ്രാഞ്ച് സീനിയർ മാനേജരുമായ ടി.കെ. രാജീവ് കുമാർ , വീഡിയോ ഫിലിം, സീരിയൽ നിർമ്മാണത്തിന്റെ പേരിൽ വ്യാജ ലോൺ തരപ്പെടുത്തിയ കവഡിയാർ ഫോക്കസ് ഇൻഫോടെയിന്മെന്റ് വിഷ്വൽ മീഡിയ സ്ഥാപന ഉടമ ഗോപകുമാർ. പി.നായർ എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. മൂന്നാം പ്രതിയും വ്യാജ ഈട് - ജാമ്യ വസ്തുക്കൾക്ക് ഉയർന്ന മൂല്യം തിട്ടപ്പെടുത്തി കള്ള മൂല്യ നിർണ്ണയ സാക്ഷ്യ പത്രം നൽകിയ ഉദ്യോഗസ്ഥനുമായ വാല്യുവർ മരണപ്പെട്ടതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കി.

2004 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ ജാമ്യരേഖകളുടെ മറവിൽ കാർ വായ്പ , ക്യാഷ് ക്രെഡിറ്റ് സൗകര്യം, വീഡിയോ ഫിലിം നിർമ്മാണം എന്നീ പേരുകളിൽ വായ്പ നൽകി തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചുവെന്നാണ് കേസ്. സിബിഐയുടെ അഴിമതി വിരുദ്ധ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് എ.എസ്‌പി പ്രേംകുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഒദ്യോഗിക , സ്വതന്ത്രസാക്ഷികളടക്കം 16 സാക്ഷികളെ കോടതി മുമ്പാകെ സിബിഐ പ്രോസിക്യൂട്ടർ മനോജ് വിസ്തരിച്ചു. 91 രേഖകൾ അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു. പ്രതി ഭാഗത്തേക്ക് ഒരു സാക്ഷിയെ വിസ്തരിക്കുകയും രേഖകൾ തെളിവിൽ സ്വീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP