Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ്.രാജേന്ദ്രന് തിരിച്ചടി: മൂന്നാർ പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണത്തിന് ഹൈക്കോടതി സ്റ്റേ; കെട്ടിട നിർമ്മാണം അനധികൃതമെന്ന് ചീഫ് ജസ്‌ററിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്; 2010 ലെ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് സർക്കാർ കോടതിയിൽ; നിർമ്മാണത്തിന് സ്‌റ്റേ അനുവദിച്ചത് രാജേന്ദ്രനെതിരെ രേണുരാജ് സത്യവാങ്മൂലം നൽകിയതിന് പിന്നാലെ; എംഎൽഎ തന്നെ അപമാനിച്ചെന്നും സബ്കളക്ടറുടെ സത്യവാങ്മൂലത്തിൽ

എസ്.രാജേന്ദ്രന് തിരിച്ചടി: മൂന്നാർ പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണത്തിന് ഹൈക്കോടതി സ്റ്റേ; കെട്ടിട നിർമ്മാണം അനധികൃതമെന്ന് ചീഫ് ജസ്‌ററിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്; 2010 ലെ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് സർക്കാർ കോടതിയിൽ; നിർമ്മാണത്തിന് സ്‌റ്റേ അനുവദിച്ചത് രാജേന്ദ്രനെതിരെ രേണുരാജ് സത്യവാങ്മൂലം നൽകിയതിന് പിന്നാലെ; എംഎൽഎ തന്നെ അപമാനിച്ചെന്നും സബ്കളക്ടറുടെ സത്യവാങ്മൂലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നാർ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിർമ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സ്റ്റേ ചെയ്തതത്. കെട്ടിട നിർമ്മാണം അനധികൃതമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്. 2010 ലെ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് സർക്കാർ ബോധിപ്പിച്ചു.

രാജേന്ദ്രൻ എംഎൽഎക്കെതിരെ സബ് കലക്ടർ രേണു രാജ് ഇന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേ. എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ചെന്ന് വ്യക്തമാക്കിയാണ് ദേവികുളം സബ്കലക്ടർ രേണു രാജ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് . മാധ്യമങ്ങൾക്കും നാട്ടുകാർക്കും മുന്നിൽ വച്ചാണ് അപമാനിച്ചതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേണു വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ലംഘിക്കാൻ എസ്.രാജേന്ദ്രൻ നേതൃത്വം നൽകി. കെട്ടിടനിർമ്മാണത്തിന് റവന്യൂവകുപ്പിന്റെ എൻ.ഒ.സി വേണ്ടെന്നായിരുന്നു എംഎൽഎയുടെ നിലപാട്. നിയമവശങ്ങൾ മനസിലാക്കാതെയാണ് സബ്കലക്ടറുടെ നടപടിയെന്നും ആരോപിച്ചു

മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പാണ് ഹർജി നൽകിയത്. സർക്കാരിന്റെ ഉപഹർജിയും ഔസേപ്പിന്റെ ഹർജിയും ഇനി ഒരുമിച്ച് പരിഗണിക്കും. കോടതി വിധി നിർമ്മാണത്തെ പിന്തുണച്ച് ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന് തിരിച്ചടിയായി.എന്നാൽ, കോടതി വിധിയോട് പ്രതികരിക്കാൻ രാജേന്ദ്രൻ തയ്യാറായില്ല

മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പാണ് ഹർജി നൽകിയത്. സർക്കാരിന്റെ ഉപഹർജിയും ഔസേപ്പിന്റെ ഹർജിയും ഇനി ഒരുമിച്ച് പരിഗണിക്കും. കോടതി വിധി നിർമ്മാണത്തെ പിന്തുണച്ച് ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന് തിരിച്ചടിയായി. കോടതി ഉത്തരവും റവന്യൂവകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങളും ലംഘിച്ചാണ് നിർമ്മാണമെന്ന് ദേവികുളം സബ്ബ്കളക്ടർ രേണു രാജ് അഡ്വ.ജനറലിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സബ് കളക്ടറുടെ കണ്ടെത്തലുകൾ ജില്ലാ കളക്ടറും ശരിവച്ചു. wp ( c)1801/2010 നമ്പർ വിധിന്യായം പ്രകാരമുള്ള നിരോധന ഉത്തരവ് മറികടന്ന് മൂന്നാർ പഞ്ചായത്ത് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ചും പ്രസിഡന്റ് എം വൈ ഔസേപ്പ് കഴിഞ്ഞ മാസം 31-ന് നൽകിയ പരാതി സംമ്പന്ധിച്ചും എന്ന തലക്കെട്ടോടോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ നിർമ്മാണം നടന്നത് ചട്ടം ലംഘിച്ചാണെന്ന് സബ്ബ് കളക്ടർ അക്കമിട്ട് വിവരിച്ചിട്ടുണ്ട്.

മൂന്നാർ വില്ലേജ് ഓഫീസറുടെ ഈ മാസം 6,10 തീയതികളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടന്ന നടപടികളും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം മൂന്നാർ സ്പെഷ്യൽ ട്രബ്യൂണലിന് കീഴിൽ വരുന്ന എട്ടുവില്ലേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ടെന്നും ഇത് ഇല്ലാതെയാണ് മൂന്നാർ ടൗണിൽ മൂലക്കട ഭാഗത്ത് ടാറ്റാ ടീ കമ്പിനി നൽകിയ സ്ഥലത്ത് മൂന്നാർ ഗ്രാമ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നടപടികൾ വിശദീകരിച്ച് സബ്ബ് കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിട നിർമ്മാണത്തിനായി ബന്ധപ്പെട്ട റവന്യൂവകുപ്പ് ഓഫീസിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വേണം എന്നുള്ളത് കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മൂന്നാർ,പള്ളിവാസൽ,ചിന്നക്കനാൽ ,ദേവികുളം പഞ്ചായത്തുകൾക്ക് 2010 ഫെബ്രുവരി 15-ന് റിപ്പോർട്ട് നൽകിയിരുന്നു. ഈ നിർദ്ദേശം നിലനിൽക്കെ മൂന്നാർ വില്ലേജിൽ സർവ്വേ നമ്പർ 61 പാർട്ടിൽ മൂന്നാർ പഞ്ചായത്ത് ജില്ലാകളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രമില്ലാതെ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് ഈ മാസം 5-ന് നിരോധന ഉത്തരവ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയും 6-ന് സെക്രട്ടറി ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു.ഇത് മൂന്നാർ വില്ലേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്.

നിരോധന ഉത്തരവ് അവഗണിച്ച് കെട്ടിട നിർമ്മാണം നടക്കുന്നു എന്ന് വിവരം കിട്ടിയതിനെത്തുടർന്ന് മൂന്നാർ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജയകുമാറിനെയും ഇവിടെ സേവനം അനുഷ്ടിക്കുന്ന ഭൂസംരക്ഷണ സേനാഅംഗങ്ങളെയും ഇത് പരിശോധിക്കാൻ നിയോഗിച്ചു.എന്നാൽ നിർമ്മാണം നടന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന കരാറുകാരനും പഞ്ചായത്തംഗങ്ങളും ഇവരെ അധിക്ഷേപിയിക്കുകയും നിർമ്മാണം തുടരുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ഉടൻ ദേവികുളം ഭൂരേഖ തഹസീൽദാർ ഉമാശങ്കറിനെ അവിടേയ്ക്കയച്ചു.ഈ സമയം മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി.

മൂന്നാർ സബ് ഇൻസ്പെക്ടറോട് സ്ഥലത്തെത്താനും നിർമ്മാണങ്ങൾ നിർത്തിവയക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫോൺമുഖേന ആവശ്യപ്പെടുകയും ചെയ്തു.ഇതുകൂടാതെ നിർമ്മാണം നിർത്തി വയ്‌പ്പിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്നും മൂന്നാർ ഡി വൈ എസ് പിക്ക് ഇ-മെയിൽ മുഖേന നിർദ്ദേശവും നൽകി. ജില്ലാ കളക്ടറെ ഫോൺമുഖേന വിവരങ്ങൾ അറിയിക്കുകയും ഇതുപ്രകാരം കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും സബ് കളക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP