Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട ഗുജറത്ത് കലാപത്തിന്റെ വാദം പുറത്തേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി; സുപ്രീംകോടതി നടപടി അന്വേഷണത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയരുമ്പോൾ; തള്ളിയത് മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച ഹർജി

ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട ഗുജറത്ത് കലാപത്തിന്റെ വാദം പുറത്തേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി; സുപ്രീംകോടതി നടപടി അന്വേഷണത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയരുമ്പോൾ; തള്ളിയത് മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച ഹർജി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഗുജറാത്ത് കൂട്ടക്കൊലപാതക കേസുകളിൽ വാദം കേൾക്കുന്നത് ഗുജറാത്തിന് പുറത്തേക്ക് മാറ്റമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹർജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ അപാകതകളുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വാദങ്ങളും മേൽനോട്ടവും പ്രത്യേക അന്വേഷണ സംഘം തന്നെ പൂർത്തിയാക്കിയാൽ മതിയെന്ന് കോടതി അറിയിച്ചു.

ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട 2002-ലെ ഗുജറാത്ത് കലാപത്തിൽ നടന്ന കുപ്രസിദ്ധ കൂട്ടക്കൊല കേസുകളിൽ നടപടി സ്വീകരിക്കുന്നതിന് 2008ൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒൻപത് കൂട്ടക്കൊലപാതക കേസുകളിൽ നരോദ ഗാം കേസിൽ മാത്രമാണ് ഇനി വാദം പൂർത്തിയാകാനുള്ളത്. ഈ കേസ് യുക്തിപരമായ കൈകാര്യം ചെയ്ത് പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്.

കേസിൽ സമയാസമയം വെച്ചുള്ള ഉത്തരവുകൾ പരിശോധിച്ച് കേസിൽ പുതിയ ഉത്തരവുകൾ ആവശ്യമില്ലെന്ന് കണ്ടാണ് സുപ്രീം കോടതി ഇതിലുള്ള മേൽനോട്ടം അവസാനിപ്പിച്ചത്. സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമാണെങ്കിൽ വാദക്കാർക്ക് ഐ.എ ഹർജി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ബെസ്റ്റ് ബേക്കറി കൂട്ടക്കൊലപാതക കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേയാണ് മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ കൈക്കടത്തലുകൾ വ്യക്തമായതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഹർജി സമർപ്പിച്ചത്. ബെസ്റ്റ് ബേക്കറി കേസ് പിന്നീട് മുംബൈയിലേക്ക് മാറ്റുകയും പ്രതികൾ കുറ്റക്കാരാണെന്ന് തെളിയുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP