Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നീതി തേടിയുള്ള പോരാട്ടത്തിൽ സഞ്ജീവ് ഭട്ടിനെ നീതിപീഠവും കൈയൊഴിയുന്നോ? ജാമ്യാപേക്ഷ പരിഗണിക്കാതെ ഒഴിഞ്ഞുമാറി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി; ഈ ഹർജി തന്റെ മുമ്പാകെ അല്ലെന്ന് പറഞ്ഞ് പിന്മാറ്റം; കാരണം വ്യക്തമാക്കാതെയുള്ള ജസ്റ്റിസ് ഹർഷ ദേവാനിയുടെ പിന്മാറ്റത്തിൽ അത്ഭുതം കൂറി നിയമലോകം

നീതി തേടിയുള്ള പോരാട്ടത്തിൽ സഞ്ജീവ് ഭട്ടിനെ നീതിപീഠവും കൈയൊഴിയുന്നോ? ജാമ്യാപേക്ഷ പരിഗണിക്കാതെ ഒഴിഞ്ഞുമാറി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി; ഈ ഹർജി തന്റെ മുമ്പാകെ അല്ലെന്ന് പറഞ്ഞ് പിന്മാറ്റം; കാരണം വ്യക്തമാക്കാതെയുള്ള ജസ്റ്റിസ് ഹർഷ ദേവാനിയുടെ പിന്മാറ്റത്തിൽ അത്ഭുതം കൂറി നിയമലോകം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് വിധിച്ച മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി. കാരണം പറയാതെയാണ് ജസ്റ്റിസ് വി.ബി.മായാനി അപേക്ഷ പരിഗണിക്കുന്നതിൽ നിന്നും സ്വയം വിട്ടുനിന്നത്. ജസ്റ്റിസ് ഹർഷ ദേവാനിക്കൊപ്പം ഡിവിഷൻ ബഞ്ച് മുമ്പാകെ അപേക്ഷ വന്നപ്പോഴായിരുന്നു ജസ്റ്റിസ് ഹർഷ ദേവാനിയുടെ പ്രതികരണം. ഈ ഹർജി എന്റെ മുമ്പാകെ വേണ്ട എന്നുപറഞ്ഞാണ് കേൾക്കാൻ വിസമ്മതിച്ചത്. ഒരുകാരണവും അദ്ദേഹം വ്യക്തമാക്കിയതുമില്ല.

കുറ്റം ചുമത്തിയതിനെതിരെ ഭട്ട് നൽകിയ അപ്പീലുകളും ഇതേ ഡിവിഷൻ ബഞ്ചാണ് പരിഗണിക്കുന്നത്. ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. എന്നാൽ തനിക്കെതിരെ നീതിപൂർവ്വമായ വിചാരണ നടന്നിട്ടില്ലെന്നാണ് സഞ്ജീവ് ഭട്ട് വാദിക്കുന്നത്. പ്രോസിക്യൂഷൻ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതിൽ 32 പേരെ മാത്രമാണ് വിചാരണ വേളയിൽ വിസ്തരിച്ചത്. നിർണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തിൽ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികൾ എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.

1989ൽ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ജാം നഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്. ജാം ജോധ്പൂരിൽ നടന്ന വർഗീയസംഘർഷവുമായി ബന്ധപ്പെട്ടാണ് വൈഷ്്ണവി അടക്കമുള്ള എകദേശം 150 പേരെ കസ്റ്റഡിയിലെടുത്തത്. ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസമാണ് ഇയാൾ മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണമായത് എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. സഞ്ജീവ് ഭട്ട് ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ കാരണമായിരുന്നു ഇത്.

1996ൽ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്‌പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീട് അറസ്റ്റിലായത്. 2018 സെപ്റ്റംബർ 22 മുതൽ സഞ്ജീവ് ഭട്ട് ജയിലിലാണ്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണു സഞ്ജീവിനെതിരായ നടപടികൾ തുടങ്ങിയത്. അനധികൃതമായി ജോലിയിൽ ഹാജരായില്ലെന്ന കാരണത്തിൽ 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സർവീസിൽനിന്നു പുറത്താക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP