ഈ തെരഞ്ഞെടുപ്പിനു നേതാക്കളുടെ കീശ വീർപ്പിക്കുന്നതു ബാറുടമകൾക്കു പകരം പാറമട ഉടമകൾ; അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ; വെളിയിൽ വരുന്നതു പാറമട ലോബിയുടെ കരുത്ത്
ന്യൂഡൽഹി: ബാർ കോഴ വിവാദം കത്തിപ്പടർന്നതോടെ തെരഞ്ഞെടുപ്പിൽ കീശ വീർപ്പിക്കാൻ വഴിയടഞ്ഞ നേതാക്കൾക്കു മുന്നിലുള്ളത് പാറമട ഉടമകളോ? അതെയെന്നു വേണം സർക്കാരിന്റെ പുതിയ നീക്കം കാണുമ്പോൾ കരുതേണ്ടത്.
അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. പാറമടകളുടെ കാര്യത്തിൽ ഹൈക്കോടതി ഉത്തരവു മറികടക്കാനാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക് പോകുന്നത്.
പാറമട ലോബിയുടെ കരുത്ത് വെളിയിൽവരുത്തുന്നതു തന്നെയാണു പുതിയ സംഭവവികാസം. സംസ്ഥാനത്തെ അഞ്ച് ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ പരിസ്ഥിതി അനുമതി വേണമെന്നു നേരത്തെ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഇതിനെതിരെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണു സർക്കാർ. ഹൈക്കോടതി ഉത്തരവ് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന വാദം ഉയർത്തിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ, ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പാറമട ഉടമകൾ ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജിയിൽ ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് സർക്കാർ തന്നെ നേരിട്ടു പാറമടകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ എത്തിയത്. നിലവിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം
ഭരണഘടനാലംഘനമാണു സർക്കാർ നിലപാട് എന്നു വ്യക്തമാക്കിയാണു കേസ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഖനന ലൈസൻസ് വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇതൊക്കെ മറികടന്നാണു സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ നീക്കം.
ക്വാറി ലൈസൻസിന് സർക്കാർ നൽകിയ ഇളവാണ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയത്. ഖനന ലൈസൻസ് വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതെല്ലാം മറികടന്നു സർക്കാർ പാറമട ഉടമകൾക്കു വേണ്ടി മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പു കാലത്തു പോക്കറ്റ് വീർപ്പിക്കുക എന്ന ഉദ്ദേശ്യം ഒന്നു മാത്രമാണെന്നാണു വിലയിരുത്തൽ. ബാറുടമകൾ കേസും കൂട്ടവുമായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെ ആ മേഖലയിൽ നിന്ന് ഒന്നും കിട്ടില്ലെന്ന തിരിച്ചറിവാണു പാറമട ലോബിയുടെ അടുക്കലേക്കുള്ള പോക്കിനു നിദാനമായിരിക്കുന്നത്.
സർക്കാരിനു കനത്ത തിരിച്ചടിയേകിക്കൊണ്ടാണു കഴിഞ്ഞ ഡിസംബറിൽ പാറമടയുടെ കാര്യത്തിൽ ഹൈക്കോടതി വിധി വന്നത്. കൊച്ചി മെട്രോയുടേയും വിഴിഞ്ഞം പദ്ധതിയുടേയും നിർമ്മാണ പ്രവൃത്തികൾ ഉയർത്തിയാണ് പാറമട ഉടമകളുമായി അനുനയപാതയിൽ എത്തുന്നുവെന്നോണം സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നു. ഇതാണ് കോടതിയും മുഖവിലയ്ക്ക് എടുക്കുന്നത്. അതുകൊണ്ട് തന്നെ പാറമടകൾക്കായുള്ള ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും ക്വാറികൾക്കു പാരിസ്ഥിതികാനുമതി നിർബന്ധമാണെന്നും കോടതി വ്യക്തമാക്കുന്നത് സർക്കാരിന് തിരിച്ചടിയായിരുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരേ കർശനനടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉൾപ്പെട്ട ബെഞ്ച് സർക്കാരിനോടും ജില്ലാ കലക്ടർമാരോടും ജിയോളജിസ്റ്റുകളോടും നിർദേശിച്ചത് ഫ്ലാറ്റ് ചട്ടത്തിനെതിരെ നിയമപോരാട്ടത്തിന് പ്രചോദനമാകുമെന്നും സർക്കാർ അന്നു ഭയന്നിരുന്നു.
2012 ഫെബ്രുവരി 27 വരെ പെർമിറ്റോടെ പ്രവർത്തിച്ചിരുന്ന ക്വാറികൾക്കു പെർമിറ്റ് പുതുക്കാൻ പാരിസ്ഥിതികാനുമതി വേണ്ടെന്ന ചട്ടഭേദഗതി ദീപക്കുമാർ കേസിലെ സുപ്രീം കോടതി വിധിക്കും അതവലംബിച്ചുള്ള മുൻഉത്തരവുകൾക്കും വിരുദ്ധമാണെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോടതിവിധികൾ മറികടക്കാനാണു പാരിസ്ഥിതികാനുമതി ഒഴിവാക്കിക്കൊണ്ടു സർക്കാർ 2015ലെ കേരളാ മൈനർ മിനറൽസ് കൺസഷൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്നു പരാതിപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജികൾ അനുവദിച്ചാണു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ക്വാറികളുടെ പ്രവർത്തനത്തിനു പാരിസ്ഥിതികാനുമതി നിർബന്ധമാണെന്നും അതൊഴിവാക്കി സർക്കാർ പുറപ്പെടുവിച്ച ചട്ടഭേദഗതി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.
2015ലെ ചട്ടപ്രകാരം കോടതി പുറപ്പെടുവിച്ച മുൻഉത്തരവുകളിൽ ക്വാറികളുടെ പ്രവർത്തനത്തിനു പാരിസ്ഥിതികാനുമതി വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവ നിലനിൽക്കേയാണു പാരിസ്ഥിതികാനുമതി ഒഴിവാക്കി സർക്കാർ ചട്ടഭേദഗതി വരുത്തിയതെന്നു കോടതി വിലയിരുത്തി. പാരിസ്ഥിതികാനുമതിക്കു പുറമേ മൈൻസ് ആൻഡ് മെറ്റാലിഫറസ് ആക്ട് അനുശാസിക്കുന്ന വ്യവസ്ഥകളും ക്വാറി പെർമിറ്റുകൾ അനുവദിക്കുമ്പോൾ ഉറപ്പുവരുത്തണം. ക്വാറി പെർമിറ്റിനു വ്യവസ്ഥകൾ ഏർപ്പെടുത്താനും ചട്ടമുണ്ടാക്കാനും സർക്കാരിന് അധികാരമുണ്ടെങ്കിലും പാരിസ്ഥിതികാനുമതി ഒഴിവാക്കിക്കൊണ്ടു ചട്ടം ഭേദഗതി ചെയ്തതു നിയമാനുസൃതമല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Stories you may Like
- നെടുമല ഗുഹാ സമുച്ചയം തകർക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
- പാറമട ഉടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ
- പി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം
- എൻ.വി. വൈശാഖനെ ഒഴിവാക്കി ; വി പി ശരത് പ്രസാദ് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി
- അസ്സോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍