അഗ്നിശമന സേനക്കായി 24 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ 2. 34 കോടി രൂപയുടെ അഴിമതിയെന്ന കേസ് ; ഡയറക്ടറെയും സിരി ടെക്കോൺ സ്ഥാപന പാർട്ട്ണറെയും ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത് വി എം സുധീരൻ നൽകിയ പരാതിയിൽ
പി നാഗരാജ്
തിരുവനന്തപുരം: തലസ്ഥാനത്തെ ചെങ്കൽച്ചൂളയിൽ പ്രവർത്തിക്കുന്ന കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് ഡയറക്ട്റേറ്റിൽ ടെണ്ടർ നടപടികൾ കാറ്റിൽ പറത്തി 28 ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ നടന്ന 2. 34 കോടി രൂപയുടെ അഴിമതി കേസിൽ ഡയറക്ടറെയും സ്വകാര്യ സ്ഥാപന പാർട്ണറെയും ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിൽ ഒന്നും രണ്ടും പ്രതികളായ അഗ്നിശമന രക്ഷാ ഡയറക്ടർ (ടെക്നിക്കൽ) ശിവാനന്ദൻ, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിതരണ സ്ഥാപനമായ സിരി ടെക്കോണിന്റെ പാർട്ണർ കെ.ജയ എന്നിവരെ ഫെബ്രുവരി 19 ന് ഹാജരാക്കാൻ വിജിലൻസ് ജഡ്ജി എം.ബി. സ്നേഹലതയാണ് ഉത്തരവിട്ടത്. രണ്ടു പ്രതികളെയും ഹാജരാക്കാൻ വിജിലൻസ് എസ്പിയോടാണ് കോടതി ഉത്തരവിട്ടത്. കോൺഗ്രസ് നേതാവായ വി എം. സുധീരൻ എംഎൽഎ 2012 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
2011 ജൂലൈ 5 നാണ് സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകളിലെ ഉപയോഗത്തിനായി ഫയർ ഫൈറ്റിങ് വാഹനങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടന്നത്. 16 മിനി വാട്ടർ ടെണ്ടേഴ്സ് , 12 മിനി വാട്ടർ മിസ്റ്റ് ടെണ്ടേഴ്സ് എന്നിവ ഡയറക്ടർ വിതരണ സ്ഥാപനവുമായി ഗൂഢാലോചന നടത്തി ഡയറക്ടർ സ്വയം ടെണ്ടർ സ്പെസിഫിക്കേഷൻ ഫയലുകൾ തയ്യാറാക്കിയതായി വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ടെണ്ടറുകൾ ടെക്നിക്കൽ ഇവാലുവേഷൻ കമ്മിറ്റിയുടെ വിലയിരുത്തലില്ലാതെയാണ് തയ്യാറാക്കിയത്. ഇത് സ്റ്റോഴ്സ് പർച്ചേസ് മാന്വലിലെ പാരഗ്രാഫ് 36 (വി) യുടെയും 2010 ജനുവരി 20 ന് പുറത്തിറക്കിയ സർക്കാർ സർക്കുലറിന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
ടെണ്ടർ ഫയൽ നടപടിക്രമങ്ങളിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നത്. രണ്ടു ടെണ്ടറുകളും ഡയറക്ടർ തനിച്ച് കൈകാര്യം ചെയ്യുകയും ടെണ്ടർ രേഖകളുടെ സൂക്ഷ്മപരിശോധന ടെണ്ടർ ഇവാലുവേഷർ കമ്മറ്റിയെ ഉൾപ്പെടുത്താതെ സ്വയം ചെയ്യുകയുമായിരുന്നു. ടാബുലേഷൻ സ്റ്റേറ്റ്മെന്റുകൾ, 2004 ലെ ഗവ.സർക്കുലർ പ്രകാരമുള്ള സ്റ്റേറ്റ്മെന്റുകൾ, സാങ്കേതിക താരതമ്യ സ്റ്റേറ്റ്മെന്റുകൾ എന്നിവ ഡയറക്ടർ ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കി ഡിപ്പാർട്ട്മെന്റൽ പർച്ചേസ് കമ്മിറ്റി (ഡി പി സി) നോട്ട് 2011 ജൂലൈ 5 നും 2011 നവംബർ 8 നുമായി സർക്കാരിലേക്കയച്ചു. ഡയറക്ടറും വിതരണ സ്ഥാപനവും ഗൂഢാലോചന നടത്തി പരസ്പര ധാരണയോടെ 3 ടെണ്ടറുകൾ ഹാജരാക്കിയതിൽ കുറഞ്ഞ തുകയ്ക്കുള്ള ടെണ്ടർ സിരി ടെക്കോൺ ഹാജരാക്കുകയുമായിരുന്നു. അപ്രകാരം ഡയറക്ടറിന്റെ ഒത്താശയോടെ സിരി ടെക്കോൺ രണ്ടു ടെണ്ടർ നടപടിക്രമങ്ങളിലും വിജയിക്കുകയും സിരി ടെക്കോണിന് ടെണ്ടർ അനുവദിച്ച് നൽകുകയും ചെയ്തു.
സിരിടെക്കോണിന്റെ ഹൈദരാബാദിലുള്ള സൈറ്റിൽ ഫയർ ടെണ്ടറുകളുടെ ആദ്യ - അവസാന ഘട്ട പരിശോധനക്കായി 2011 നവംബർ 29, 30 എന്നീ തീയതികളിലും 2012 ജനുവരി 27 മുതൽ 29 വരെയും ഡയറക്ടർ സന്ദർശനം നടത്തി. വിതരണ കമ്പനിയായ സിരി ടെക്കോൺ ടെണ്ടർ സ്പെസിഫിക്കേഷൻ മാനദണ്ഡങ്ങൾ പാലിച്ച് തൃപ്തികരമായി ജോലികൾ ചെയ്തു വരികയാണെന്ന് സർക്കാരിന് റിപ്പോർട്ടും നൽകി. ബോഡി ബിൽഡിംഗിന് ശേഷം 2012 ഫെബ്രുവരി 8 ന് 16 ഫയർ എഞ്ചിൻ വാഹനങ്ങളും 2012 നവംബർ 3 ന് 12 വാഹനങ്ങളും കേരള ഫയർ ആൻഡ് റസ്ക്യൂ സർവ്വീസസ് ഡിപ്പാർട്ട്മെന്റിന് സിരി ടെക്കോൺ നൽകി.
വിതരണ കമ്പനിയായ സിരി ടെക്കോൺ നടത്തിയ നിലവാരം കുറഞ്ഞ ബോഡി ബിൽഡിങ് വർക്കുകൾ കാരണം 28 വാഹനങ്ങളിൽ ആവർത്തിച്ചുള്ള യന്ത്രതകരാറുകൾ സംഭവിക്കുകയും പ്രൊപ്പല്ലർ ഷാഫ്റ്റും ആക്സിലുകളും ഒടിഞ്ഞ് വാഹനങ്ങൾ റോഡിൽ നിലച്ച് കട്ടപ്പുറത്തായി. അശാസ്ത്രീയമായതും ഗുണ നിലവാരമില്ലാത്തതുമായ ബോഡി നിർമ്മാണപ്പിശക് കാരണം വാഹനങ്ങൾ 40 കിലോമീറ്റർ സ്പീഡിനപ്പുറം ഡ്രൈവർമാർക്ക് ഓടിക്കാൻ സാധിച്ചില്ല. ഒത്തു കളിയിലൂടെ രണ്ടു മത്സര ടെണ്ടറിൽ പങ്കെടുക്കാനായി ഹാജരാക്കിയ 2.70 ലക്ഷം, 2.65 ലക്ഷം, 2.85 ലക്ഷം 2.75 ലക്ഷം എന്നീ നാലു നിരത ദ്രവ്യ ഡിമാന്റ് ഡ്രാഫ്റ്റുകളുടെയും പുറം പേജിൽ കമാണ്ടന്റിന് വേണ്ടി ഡയറക്ടർ ഒറ്റക്ക് ഒപ്പിട്ടു.
അപ്രകാരം കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസ് ഡിപ്പാർട്ട്മെന്റ് വാഹനങ്ങളുടെ ബോഡി നിർമ്മാണ ചെലവിനായി സിരി ടെക്കോണിന് 2, 34, 49, 600 രൂപ 2012 ഫെബ്രുവരി 14 ന് നൽകിയതിലൂടെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് വാഹനങ്ങൾ വാങ്ങിയതിന്റെ ലക്ഷ്യം കൈവരിക്കാതെ പരാജയപ്പെടുകയും സിരി ടെക്കോണിന് 2.34 കോടി രൂപയുടെ അന്യായ സാമ്പത്തിക നേട്ടവും തുല്യ തുകക്കുള്ള നഷ്ടം സർക്കാർ ഖജനാവിനുണ്ടാക്കി പ്രതികൾ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ്.
വാഹനങ്ങളുടെ ചേസിസ് , ബോഡി നിർമ്മാണം എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച മെക്കാനിക്കൽ, ഓട്ടോമൊബൈൽ മോട്ടോർ വാഹന, സാങ്കേതിക വിദ്യാഭ്യാസ ബ എഞ്ചിനീയറിങ് വിദഗ്ധരുടെ സാങ്കേതിക പരിശോധന റിപ്പോർട്ടും കോടതി മുമ്പാകെ വിജിലൻസ് ഹാജരാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍