പൊലീസ് ആസ്ഥാനത്തെ ഇ-മെയിൽ ചോർത്തൽ കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; ക്രൈംബ്രാഞ്ചിനും ഫോറൻസിക് ലാബിനും കോടതിയുടെ രൂക്ഷ വിമർശനം; കേസ് പിൻവലിക്കാൻ അനുവദിച്ചത് പ്രാസിക്യൂഷൻ അനുമതി ഇല്ലാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് വിലയിരുത്തി
അഡ്വ.പി.നാഗ് രാജ്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഇ-മെയിൽ ചോർത്തൽ കേസിലുൾപ്പെട്ട എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിട്ടയച്ചു. മതസ്പർദ്ധ ആരോപിക്കുന്ന കേസിൽ വിചാരണക്ക് പ്രോസിക്യൂഷൻ അനുമതി വാങ്ങാതെ കുറ്റപത്രം ഹാജരാക്കിയ ക്രൈം ബ്രാഞ്ചിനെയും നിർണ്ണായക തൊണ്ടി രേഖകളും അവയുടെ ഫോറൻസിക് ലാബ് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാത്തതിന് ഫൊറൻസിക് ലബോറട്ടറി മേധാവിയെയും ജീവനക്കാരെയും സിജെഎം പ്രഭാഷ് ലാൽ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സർക്കാർ സമർപ്പിച്ച കേസ് പിൻവലിക്കൽ ഹർജി അനുവദിച്ച് എല്ലാ പ്രതികളെയും വിട്ടയച്ചത്. കേസ് പിൻവലിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 153 (എ) ചുമത്തിയ മത സ്പർദ്ധാ കേസുകളിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 ( 1 ) ( എ ) പ്രകാരം സർക്കാരിന്റെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി കൂടാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പിൻവലിക്കാൻ സർക്കാരിന് അനുമതി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിയാണ് കോടതി പ്രതികളെ വിട്ടയച്ചത്.
കേസിലെ സുപ്രധാന രേഖയായ വ്യാജ നിർമ്മാണം നടത്തിയെന്നാരോപിക്കുന്ന കത്തിന്റെ എഫ് .എസ്.എൽ റിപ്പോർട്ട് എവിടെയെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. തിരുവനന്തപുരം മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ .എസ്.മല്ലികയിൽ നിന്നാണ് 2019 മാർച്ച് 13 ന് ഈ ചോദ്യമുയർന്നത്. ചോദ്യത്തിന് മറുപടി നൽകാനാവാതെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് ഉത്തരം മുട്ടിയിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, സിം കാർഡ് , ലാപ്ടോപ് , ഹാർഡ് ഡിസ്ക് എന്നിവയുടെ ഫോറൻസിക് റിപ്പോർട്ട് മാത്രമേ കോടതിയിൽ കേസ് രേഖകളോടൊപ്പം കാണുന്നുള്ളുവെന്ന് കോടതി തുറന്ന കോടതിയിൽ പറഞ്ഞു. പ്രതികളുടെ കുറ്റകൃത്യത്തിലേക്ക് ബന്ധിപ്പിക്കുന്ന നിർണ്ണായക തെളിവായ കത്ത്, അതിന്റെ ഫോറൻസിക് റിപ്പോർട്ടുകളും കാണാതായതിൽ കോടതി ഉൽക്കണ്ഠ പ്രകടിപ്പിച്ചു. തുടർന്ന് തൊണ്ടി ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി വൈകിട്ട് അഞ്ചു മണിക്കകം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
മുഴുവൻ രേഖകളും പരിശോധിക്കാതെ കേസ് പിൻവലിക്കണോ പ്രതികൾ വിചാരണ നേരിടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ പ്രതിക്കൂട്ടിൽ നിന്ന ഒരു പ്രതി തനിക്ക് കുറ്റവിമുക്തനാകുന്നതിന് വേണ്ടി വാദമുഖങ്ങൾ നിരത്താനുണ്ടെന്നും തന്നെ സി ജെ എമ്മിന്റെ സമീപത്ത് വരാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ പിൻവലിക്കൽ ഹർജി പരിഗണിച്ച ശേഷം മാത്രമേ കുറ്റവിമുക്തൽ ഹർജി പരിഗണിക്കാനാവൂയെന്ന് സിജെഎം വ്യക്തമാക്കിയിരുന്നു.കേസിലെ പല രേഖാമൂലമുള്ള തെളിവുകളും കേസ് ഫയലിൽ കാണാനില്ലെന്ന് തുറന്ന കോടതിയിൽ മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം കേസ് പിൻവലിക്കണമെന്നും പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയക്കണമെന്ന വാദം വീണ്ടും സർക്കാർ അഭിഭാഷക ബീന കോടതിയിൽ ആവർത്തിക്കുകയായിരുന്നു.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം സമർപ്പിച്ച സർക്കാരിന്റെ കേസ്പിൻവലിക്കൽ അപേക്ഷ പരിഗണിക്കവേയാണ് കോടതിയിൽ നിന്ന് സർക്കാരിനോട് കോടതിയിൽ നിന്നും നിർണ്ണായക ചോദ്യങ്ങളുയുർന്നു. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൽ നിന്നും രേഖകൾ ചോർത്തി മതസ്പർദ്ധയുണ്ടാക്കി വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ക്രൈം ബ്രാഞ്ച് ആണ് കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിലെ റിസർവ്വ് സബ്ബ് ഇൻസ്പെകർ ബിജു സലിം, നേമം പഴയ കാരക്കാ മണ്ഡപം പത്തുമുറി ലെയിനിൽ ഡോ: ദസ്തക്കീർ, ചാല അട്ടക്കുളങ്ങര പത്തരത്ത് കോമ്പൗണ്ടിൽ ഷാനവാസ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വൈജയന്ത് വീട്ടിൽ വിജു. വി.നായർ, മുക്കം വില്ലേജിൽ ചേന്നമംഗലം കുന്നുമാന്തൊടി വീട്ടിൽ അബ്ദു റഹ് മാൻ, കോഴിക്കോട് കൊളത്തറ മാർസ് ഹൗസിൽ പി.കെ. പാറക്കടവ് എന്ന മുഹമ്മദ് എന്നിവരാണ് വർഗ്ഗീയ വിദ്വേഷ കേസിലെ 6 പ്രതികൾ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിന് കൂടിയാണ് ഡോക്ടറെ പ്രതിചേർത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 409 ( പൊതുസേവകർ കുറ്റകരമായ വിശ്വാസ ലംഘനം നടത്തൽ ) , 381 ( യജമാനന്റെ കൈവശത്തിലുള്ള വസ്തു ഭൃത്യൻ മോഷണം ചെയ്യൽ ) , 465 ( വ്യാജ നിർമ്മാണം ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 (വ്യാജ നിർമ്മിത ഇലക്ട്രോണിക് റെക്കോർഡ് അസ്സൽ പോലെ ഉപയോഗിക്കൽ ) , 477 എ ( കണക്കുകളുടെ വ്യാജീകരണം ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ ) , 212 ( ശിക്ഷയിൽ നിന്ന് രക്ഷിക്കാനായി കുറ്റക്കാർക്ക് അഭയം നൽകലും ഒളിവിൽ പാർപ്പിക്കലും ) , 218 ( ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ തെറ്റായ റെക്കോർഡ് രൂപപ്പെടുത്തൽ) , 153- എ (വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ ഉള്ള മതസൗഹാർദ്ദം തകർത്ത് വർഗ്ഗീയ കലാപത്തിനുള്ള കൃത്യങ്ങൾ ചെയ്യൽ ) , 120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 1966 ലെ പൊലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം ) നിയമത്തിലെ വകുപ്പ് 4 , 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമത്തിലെ വകുപ്പുകളായ 10 ( നിയമവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്ന സംഘത്തിൽ അംഗമാകൽ ) , 41 ( നിരോധിത സംഘടനയിൽ അംഗമായി തുടരൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 2015 ഒക്ടോബർ 12 നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവയിൽ മതസ്പർദ്ധ , നിരോധിത സംഘടനയിൽ അംഗമാകൽ എന്നീ കുറ്റങ്ങൾക്കാണ് കുറ്റപത്രം സമർപ്പിക്കും മുമ്പ് ജില്ലാ കളക്ടറുടെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി , ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം , ക്രൈംബ്രാഞ്ച് വാങ്ങേണ്ടിയിരുന്നത്. മുൻകൂർ പ്രോസിക്യൂഷൻ അനുമതി കൂടാതെ ഈ രണ്ടു വകുപ്പുകൾക്ക് പ്രതികളെ വിചാരണ ചെയ്യാൻ കോടതിക്കാവില്ല. ഈ നിയമ തടസ്സം മറി കടക്കാൻ പ്രോസിക്യൂഷൻ അനുമതി കൂടിയേ സാധ്യമാവുകയുള്ളു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍