കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസ് പൊലീസ് കെട്ടിച്ചമച്ചത്; അംജിത് ഭായിയെയും നടി സോന മരിയയെയും ചേർത്തുണ്ടാക്കിയ കള്ളക്കഥ കോടതി തള്ളി; നടിയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം; മുന്‍മന്ത്രി ബാബുവിനെതിരെയും അംജിതിന്റെ പരാതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച് സിനിമാ നിർമ്മാതാവും നടനുമായ കെ പി അംജിത്ത് ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ശരിവച്ച ഹൈക്കോടതി അംജിത്തിനെ കുറ്റവിമുക്തനാക്കി. തനിക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അംജിത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്വേഷണം ഇഴച്ചിട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുകയും പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നു എന്ന് കണ്ടെത്തുകയുമായിരുന്നു. പിണറായി അധികാരമേറ്റതിന് പിറ്റേന്നാണ് അംജിത് പരാതി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവനാണ് കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്.
ഇതിനു പിന്നാലെ, അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഒരു സിനിമാ നിർമ്മാതാവും സംവിധായകനും അവരുടെ സിനിമാരംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിലും നടിയെ ഹോട്ടൽ മുറിയിൽവച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മറ്റൊരു നിർമ്മാതാവിനെതിരെയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞവർഷം മാദ്ധ്യമങ്ങളിൽ ദിവസങ്ങളോളം നിറഞ്ഞുനിന്ന ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് മറ്റുചിലരെ രക്ഷിക്കാൻ വേണ്ടി പൊലീസിന്റെ തിരക്കഥയ്ക്കനുസരിച്ച് ഉണ്ടായതാണെന്ന് വ്യക്തമാകുകയാണ്.
കൊച്ചി സ്വദേശിയായ നടി സോന മരിയയും അംജിത്തും ചേർന്ന് ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മരട് പൊലീസ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ രജിസ്റ്റർചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് അംജിത്തിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും ആണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ തന്നെയും നടിയെയും അപമാനിക്കാനും കള്ളക്കേസെടുത്ത് അത് മാദ്ധ്യമങ്ങളിൽ വൻ വാർത്തയാക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അംജിത് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
മൂവാറ്റുപുഴ എസിപി ആയ ബിജോയ് അലക്സാണ്ടർ മുൻ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെ തന്നെ മനപ്പൂർവം പ്രതിയാക്കിയെന്നായിരുന്നു അംജിതിന്റെ പരാതിയിൽ പറഞ്ഞിരുന്നത്. എസിപിയും മരട് എസ്ഐ ആയിരുന്ന സന്തോഷ് കുമാർ, കോൺസ്റ്റബിൾ വിനോദ് എന്നിവരാണ് തന്നെ കുടുക്കുന്നതിന് ശ്രമിച്ചതെന്നും ഈ ഉദ്യോഗസ്ഥരെല്ലാം ക്രിമിനിൽ പശ്ചാത്തലമുള്ളവരാണെന്നും അംജിത് ചൂണ്ടിക്കാട്ടിയിരുന്നു. വാദിയെ പ്രതിയാക്കുന്ന നടപടിയാണ് തനിക്കെതിരെ ഉണ്ടായത്. താൻ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുകയാണെന്നും അംജിത് പറഞ്ഞിരുന്നു. മുന്‍മന്ത്രി ബാബുവിന്റെ പിന്തുണയോടെ നാലുവർഷം തുടർച്ചയായി തൃക്കാക്കര എസിപി ആയിരുന്ന ബിജോയ് അല്സാണ്ടർ മനപ്പൂർവം കേസ് വൈകിപ്പിക്കുകയാണെന്നും അംജത് പിണറായിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നതോടെയാണ് അംജിതിനെതിരെയും നടി സോനയ്ക്കെതിരെയും കള്ളക്കേസെടുക്കുകയായിരുന്നു പൊലീസെന്ന് വ്യക്തമായത്. കോടതിയും ഈ അന്വേഷണ റിപ്പോർട്ട് ശരിവച്ച പശ്ചാത്തലത്തിൽ അംജിത്തിന്റെ പരാതിയിൽ പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകൾ. നടിയെ ഹോട്ടൽമുറിയിൽവച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ച തന്നെ പിന്നീട് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് അംജിത് മറുനാടനോട് പറഞ്ഞു.
്അംജിത് പറയുന്നത് ഇങ്ങനെ: സോന മരിയയും ഞാനും സുഹൃത്തുക്കളാണ്. ഒരു സിനിമയുടെ സെറ്റിൽവച്ച് അവർക്ക് എന്നെ ഒരു സുഹൃത്താണ് പരിചയപ്പെടുത്തുന്നത്. അംജിത് ഭായിയെന്നാണ് ഞാൻ അറിയപ്പെടുന്നതെന്നും ഒരു ദാദയാണെന്നും മറ്റും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഇവരെ ഒരു സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പ്രൊഡ്യൂസറായി നടിച്ച് ഒരാൾ ചെന്നൈയിൽ വരാൻ പറഞ്ഞിരുന്നു. ചെന്നൈയിൽ നടിക്കും അമ്മയ്ക്കും താമസിക്കാൻ ഫ്ലാറ്റ് ഏർപ്പാടാക്കി.
സിനിമതുടങ്ങാൻ വൈകുമെന്ന് പറഞ്ഞ് കുറച്ചുനാൾ താമസിപ്പിച്ചു. ഇതിനിടയിൽ ഒരുദിവസം നടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതോടെ ഇവർ രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങി. ഇയാളെ പിന്നീടൊരുനാൾ കൊച്ചിയിലെ ഒരു ഫ്ളാറ്റിന്റെ പരിസരത്തുവച്ച് കണ്ടപ്പോൾ സോന എനിക്ക് ഫോൺ ചെയ്തു. സ്ഥലത്തെത്തിയ ഞാൻ ഇയാളെ പിടികൂടി മരട് പൊലീസിൽ ഏൽപിച്ചു. പക്ഷേ ഇയാളെ വെറുതെവിട്ട പൊലീസ് പിന്നീട് എന്നെ അറസ്റ്റുചെയ്യുകയും എന്റെയും സോനയുടെയും പേരുകൾ ചേർത്ത് കള്ളക്കഥ ചമയ്ക്കുകയുമായിരുന്നു. യഥാർത്ഥ പ്രതിയെ രക്ഷപ്പെടുത്താനും ഞ്ങ്ങളെ കുടുക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്തും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെല്ലാം പരാതി നൽകി. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കെ ബാബു ഇടപെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ തടസ്സപ്പെടുത്തുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തെ തണുപ്പിക്കുകയുമായിരുന്നു. - അംജിത് ആരോപിക്കുന്നു.
ഇപ്പോൾ പുതിയ സർക്കാർ വന്നതോടെ ക്രൈംബ്രാഞ്ച് എസ്പി അലക്സ് ജോൺ റിപ്പോർട്ട് നൽകുകയും അംജിതിനെതിരെ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരുമുള്ള കേസ് നിലനിൽക്കില്ലെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചത്. ഏതായാലും ഇതിനു പിന്നാലെ നടിയുടെ പരാതിയിലും പൊലീസ് അന്വേഷണം ഊർജിതമാക്കുന്ന സാഹചര്യത്തിൽ അവരുടെ വീഡിയോ യുട്യൂബിലിട്ട് അപമാനിക്കാൻ ശ്രമിച്ച സിനിമാ പ്രവർത്തകർക്കെതിരെയും നടിയെ ചെന്നൈയിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച പ്രൊഡ്യൂസർക്കെതിരെയും ഉടൻ നടപടിയുണ്ടായേക്കുമെന്നാണ് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍