Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസിയായ വീട്ടമ്മയെ ഫാ. മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തത് വീട്ടിൽ കുട്ടികൾ ഇല്ലാതിരുന്ന തക്കംനോക്കി; ബിഷപ്പിന് പരാതി നൽകി തിരികെ പോയ വീട്ടമ്മ രണ്ട് വർഷത്തിന് ശേഷം മടങ്ങി എത്തിയപ്പോഴും നടപടിയില്ല; 45കാരി പൊലീസിൽ പരാതി നൽകിയത് സഭ സംരക്ഷിക്കുന്നത് പള്ളിവികാരിയെ എന്ന് ബോധ്യപ്പെട്ടതോടെ; ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് ഉപാധികളോടെ

പ്രവാസിയായ വീട്ടമ്മയെ ഫാ. മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തത് വീട്ടിൽ കുട്ടികൾ ഇല്ലാതിരുന്ന തക്കംനോക്കി; ബിഷപ്പിന് പരാതി നൽകി തിരികെ പോയ വീട്ടമ്മ രണ്ട് വർഷത്തിന് ശേഷം മടങ്ങി എത്തിയപ്പോഴും നടപടിയില്ല; 45കാരി പൊലീസിൽ പരാതി നൽകിയത് സഭ സംരക്ഷിക്കുന്നത് പള്ളിവികാരിയെ എന്ന് ബോധ്യപ്പെട്ടതോടെ; ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് ഉപാധികളോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കോസിലെ പ്രതിയായ വൈദികൻ മനോജ് പ്ലാക്കൂട്ടത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് ഉപാധികളോടെ. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ സഭയും പൊലീസും ശ്രമിക്കുന്നു എന്ന വീട്ടമ്മയുടെ ആരോപണത്തിനിടെയാണ് കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി ബലാത്സഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2017 ജൂൺ 15ന് കുട്ടികൾ ഇല്ലാതിരുന്ന സമയം വൈദികൻ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ പരാതി നൽകിയത്. മതപരമായ സംഘടനയിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. മാത്രമല്ല പരാതി നൽകാതിരിക്കാൻ സഭയിൽ നിന്നും സമ്മർദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ഡിസംബർ നാലിനാണു വീട്ടമ്മ ചേവായൂർ പൊലീസിൽ പരാതി നൽകിയത്. 2017 ജൂൺ15ന് ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുള്ള വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭീഷണിമൂലമാണ് പരാതി നൽകാൻ താമസിച്ചതെന്നും 45കാരിയായ വീട്ടമ്മ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി രണ്ട് വർഷത്തിന് ശേഷമാണ് തിരികെ എത്തിയത്. വീട്ടമ്മയുടെ പരാതിയിൽ ചേവായൂർ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

സഭയുടെയും താമരശ്ശേരി രൂപത ബിഷപിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകാൻ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചെന്ന് ആരോപിച്ച് ഈയിടെ ഇവർ രംഗത്തെത്തിയിരുന്നു. പ്രതിയായ വൈദികനെ രക്ഷിച്ചെടുക്കാനാണ് ശ്രമം നടക്കുന്നതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. പരാതി ഒതുക്കിത്തീർക്കാൻ താമരശേരി രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന് മൊഴി നൽകിയതോടെയാണ് പൊലീസ് ഒത്തുകളി തുടങ്ങിയതെന്നാണ് വിദേശ മലയാളിയായ വീട്ടമ്മയുടെ ആരോപണം .

സിറോ മലബാർ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം ചെയ്‌തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബർ 4ന് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ നൽകിയ പരാതി. 2017 ജൂൺ 15 ന് നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു. കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും വീട്ടമ്മ മൊഴി നൽകിയിരുന്നു. താൻ വൈദികനെതിരെ ആദ്യം പരാതി നൽകിയത് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനായിരുന്നു. എന്നാൽ നീതി ലഭിച്ചില്ലെന്ന് വീട്ടമ്മ മൊഴിയിൽ പറയുന്നു.

'സഭ ചതിച്ചു അടുത്തത് പൊലീസുകാരാണ്. ഇരയായ ഒരാളോട് പെരുമാറുന്നത് പോലെയല്ലല്ലോ എന്നോട് പെരുമാറിയത്. എനിക്ക് ഇര എന്ന് പറയാനും ഇഷ്ടമില്ല. പ്രശ്‌നങ്ങളിൽ നിന്ന് തിരിച്ചു വന്ന വ്യക്തിയാണ്. ഞാൻ രണ്ടര വർഷം കരഞ്ഞ വ്യക്തിയാണ്. ഇനി ഞാൻ ജീവിക്കാനാഗ്രഹിക്കുന്നു. ഒരു കാരണവശാലും ബിഷപ്പിനെതിരെ മൊഴി നൽകാൻ പാടില്ല. 164 കൊടുക്കാൻ പാടില്ല. കോടതി വളപ്പിലും 164 കൊടുക്കുന്നത് തടയാൻ വൈദികരുണ്ടായിരുന്നു. സ്റ്റേഷൻ വരാന്തയിൽ വച്ച് മറ്റ് പ്രതികളുടെ മുന്നിൽ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്' - ഇതാണ് വീട്ടമ്മയുടെ പ്രതികരണം.

സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നൽകിയതോടെയാണ് കേസ് അട്ടിമറിക്കാൻ പൊലീസ് ബോധപൂർവ്വം ഇടപെടൽ നടത്തിയത്. ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നാണ് വീട്ടമ്മയുടെ തുറന്ന് പറച്ചിൽ.

വീട്ടമ്മ കേസുമായി പോയതോടെയാണ് വികാരി മനോജ് പ്ലാക്കൂട്ടം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ താമരശ്ശേരി രൂപത അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യം അനുവദിച്ച കോടതി, 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP