തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഒരു കോടിയുടെ കള്ളക്കടത്ത്; മുഖ്യ പ്രതിയായ എയർ ഇന്റലിജന്റ്സ് ഓഫീസറെ രക്ഷിക്കാൻ മൊഴി തിരുത്തിയ കസ്റ്റംസ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സിബിഐ കോടതി; കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് കടത്തി വിട്ടതെന്ന് എയർ കസ്റ്റംസ് ഓഫീസർ; സഹപ്രവർത്തകനെ രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് കോടതിയുടെ നിരീക്ഷണം; നേരായ മൊഴി നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സിബിഐയുടെ ഔദ്യോഗിക സാക്ഷിക്ക് താക്കീത്
പി നാഗരാജ്
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയർപോർട്ട് ഇന്റലിജന്റ്സ് ഓഫീസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കള്ളക്കടത്ത് നടത്തിയെന്ന കേസിൽ എയർ കസ്റ്റംസിന് എതിരെ രൂക്ഷ വിമർശനവുമായി കോടതി. ഒന്നാം പ്രതിയായ ഇന്റലിജന്റ്സ് ഓഫീസറെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനായി മൊഴി മാറ്റിയതിന് എയർ കസ്റ്റംസ് ഓഫീസറെയാണ് തിരുവനന്തപുരം സിബിഐ കോടതി വിമർശിച്ചത്.
ഒന്നാം പ്രതിയായ സഹ പ്രവർത്തകനെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് നിരീക്ഷിച്ച കോടതി സാക്ഷിക്കൂട്ടിൽ നിന്ന സി ബി ഐ യുടെ ഔദ്യോഗിക സാക്ഷിയെ കുടഞ്ഞു. നേരായ മൊഴി നൽകാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതും നൽകി. പേടിച്ചു വിറച്ച കസ്റ്റംസ് ഓഫീസർ ഒടുവിൽ നേരായ മൊഴി നൽകി.
കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് 163 കിലോഗ്രാം ബാഗേജുമായി വന്നിറങ്ങിയ അവരെ ബഹിർഗമന ഗേറ്റ് വഴി പുറത്തേക്ക് കടത്തിവിട്ടതെന്നും തങ്ങളുടെ പക്കൽ നികുതി അടക്കേണ്ട സാധനങ്ങൾ ഒന്നും ഇല്ലെന്ന് വിമാന യാത്രക്കാർ വെളിപ്പെടുത്തിയാൽ അവരെ ഗ്രീൻ ചാനൽ വഴി ബാഗേജുമായി പുറത്തേക്ക് കടത്തി വിടുമെന്നുമുള്ള എയർ കസ്റ്റംസ് ഓഫീസറുടെ ചട്ടവിരുദ്ധമായ മൊഴിയാണ് സിബിഐ കോടതിയെ ചൊടിപ്പിച്ചത്. കള്ളക്കടത്ത് കേസിലെ പ്രോസിക്യൂഷന്റെ ആറാം സാക്ഷിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവ ദിവസം ബഹിർഗമന വാതിലിന്റെ ചുമതലക്കാരനുമായ എയർ കസ്റ്റംസ് ഓഫീസർ ബിനോയി കുര്യാക്കോസാണ് സി ബി ഐ ജഡ്ജി ജെ. നാസർ മുമ്പാകെ ഇപ്രകാരം സാക്ഷി മൊഴി നൽകിയത്.
163 കിലോ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കം ചെയ്ത ഒമ്പത് ബാഗേജുകളിലും എക്സ്റേ പരിശോധന നടത്തി പതിപ്പിക്കേണ്ട മുദ്രയായ 'എക്സ്റേ അടയാളം' പതിപ്പിച്ചിട്ടില്ലായിരുന്നുവെന്നും അതിനാലാണ് താൻ അവരെ കടത്തിവിട്ടതെന്നും കസ്റ്റംസ് ഓഫീസർ മൊഴി നൽകി. ബാഗേജുകൾ എക്സ്റേ മെഷീനിൽ കടത്തിവിട്ട് പരിശോധിച്ച് കസ്റ്റംസ് നികുതി ഈടാക്കി എക്സ്റേ മുദ്ര പതിപ്പിക്കേണ്ടത് ഒന്നാം പ്രതിയായ എയർ ഇന്റലിജന്റ്സ് ഓഫീസറുടെ ചുമതലയായിരുന്നെന്ന് കോടതി നടപടി ഭയന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ ബിനോയി പിന്നീട് നേരായ മൊഴി നൽകുകയായിരുന്നു. കേസിൽ ബിനോയി ആയിരുന്നു സിബിഐ ഭാഗം സാക്ഷി.
വിമാനത്താവളത്തിലെ എത്തിച്ചേരൽ ഹാളിൽ എയർ കസ്റ്റംസ് യൂണിറ്റിന്റെയും എയർ ഇന്റലിജന്റ്സ് യൂണിറ്റിന്റെയും ഉദ്യോഗസ്ഥർ ഉണ്ട്. സംഭവ ദിവസം 8 കൗണ്ടറുകൾ ഉണ്ടായിരുന്നു. എയർഇന്റലിജന്റ്സിന്റെയും എയർ കസ്റ്റംസിന്റെയും പൂർണ്ണച്ചുമതല അസി.കമ്മീഷണർക്കാണ് എന്നും ബാഗേജുകളുടെ ഭാരം തിട്ടപ്പെടുത്തി എക്സ്റേ യന്ത്രത്തിൽ കടത്തിവിട്ട് പരിശോധിക്കേണ്ടത് എയർ ഇന്റലിജന്റ്സ് ഓഫീസറുടെ ചുമതലയാണെന്നും ബിനോയി മൊഴി നൽകി.
എയർലൈൻസ് അനുവദിച്ച 30 കിലോയ്ക്ക് മേൽ ഒരു യാത്രക്കാരൻ കൊണ്ടു വന്നാൽ എത്തിച്ചേരൽ ഹാളിലുള്ള എയർ കസ്റ്റംസ് ഓഫീസർ അറിയാതെ പുറത്തേക്ക് പോകാൻ പറ്റുമോയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഗ്രീൻ ചാനൽ മാർഗ്ഗം സ്വീകരിക്കുന്ന യാത്രക്കാരന്റെ ബാഗേജിൽ എക്സ്റേ മുദ്ര ഇല്ലായെങ്കിൽ പുറത്തേക്ക് കൊണ്ടു പോകാൻ അനുവദിക്കും എന്ന പരസ്പര വിരുദ്ധമായ മൊഴിയാണ് ബിനോയി നൽകിയത്. ഇത് പിന്നീട് തിരുത്തി ചട്ട പ്രകാരമുള്ള മൊഴി നൽകുകയായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജുകളുടെ എക്സ്റേ ക്ലിയറൻസ് നടത്തുന്ന (എ. ഐ.ഒ) എയർപോർട്ട് ഇന്റലിജന്റ്സ് ഓഫീസർ കെ.കെ.പ്രവീൺ കുമാർ, വിമാനത്താവളം വഴി സ്ഥിരമായി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കടത്തുന്ന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ റസൂൽ ഖാൻ സർബുദീൻ, സതീഷ് ശങ്കർ, ഹുസൈൻ ഇബ്ര മൂസ, കള്ളക്കടത്തിന്റെ സൂത്രധാരനായ അലി എന്നിവരാണ് കള്ളക്കടത്ത് കേസിൽ നിലവിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ. അറസ്റ്റ് സമയം ബാഗേജുകളും യാത്രാരേഖകളും ഉപേക്ഷിച്ച് ഡി.ആർ.ഐയുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ട മണി മോഹൻരാജ് എന്ന പ്രതിയെ പിന്നീട് കേസിൽ നിന്നൊഴിവാക്കി.
2006 മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന കള്ളക്കടത്ത് സാധനങ്ങൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പുറത്തേക്ക് കടത്തുന്നതായി 'സോഴ്സ് വിവരം' ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്.
കള്ളക്കടത്ത് സാധനങ്ങൾ അടങ്ങിയ 48 കിലോ, 52 കിലോ, 63 കിലോ വീതം ഭാരമുള്ള 9 ബാഗേജുകളുമായി ശ്രീലങ്കൻ എയർവെയ്സ് ഫ്ളൈറ്റിൽ റസൂൽ ഖാൻ, സതീഷ് ശങ്കർ, മണി മോഹൻരാജ് എന്നീ 3 പ്രതികൾ രാവിലെ 8 മണിക്ക് വന്നെത്തി. ഒന്നാം പ്രതിയായ എ.ഐ.ഒ യുടെ 'എക്സ്റേ പരിശോധന' കഴിഞ്ഞ ബാഗേജുകളുമായി 3 പ്രതികൾ ബഹിർഗമന ഗേറ്റ് കടന്ന് പുറത്തിറങ്ങി. ഇവരെ സ്വീകരിക്കാനെത്തിയ തമിഴ്നാട് സ്വദേശിയായ ഹുസൈൻ എന്ന പ്രതിയോടൊപ്പം ടാക്സി കാറിൽ കയറവേയാണ് ഡി ആർ ഐ സംഘം മൂവരെയും തടഞ്ഞു നിർത്തിയത്. അവരുടെ യാത്രാരേഖകൾ പരിശോധിക്കാൻ തുടങ്ങിയതും മണി മോഹൻരാജ് എന്ന പ്രതി യാത്രാരേഖകളും ബാഗേജുകളും ഡി ആർഐക്ക് മുന്നിൽ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
ഓരോ പ്രതിയും 3 ബാഗേജുകൾ വീതമാണ് കൈവശം വെച്ചിരുന്നത്. ബാഗുകളുടെ പരിശോധനയിൽ നികുതി അടക്കാത്ത പുതിയ ബ്രാൻഡ് ന്യൂ നിക്കോൺ ഫ്ളാഷ് ലൈറ്റ്, സോണി ഹാൻഡികാം, പാനസോണിക് വീഡിയോ ക്യാമറകൾ, ഫ്ളാഷ് ഡ്രൈവ്, ഡിജിറ്റൽ ക്യാമറകൾ, വീഡിയോ ക്യാമറകൾ, ആഡിയോ പ്ലെയർ, ഡാറ്റാ പ്രൊജക്റ്റർ, മെമ്മറി കാർഡുകൾ, ക്യാമറാ ലെൻസുകൾ, ഐപോഡുകൾ, ലാപ്ടോപ്പുകൾ, സിം കാർഡ് ഹോൾഡറുകൾ എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ വിപണി വിലയുള്ള വിദേശ നിർമ്മിത ഇലക്ട്രോണിക് സാധന സാമഗ്രികൾ നികുതി ഈടാക്കാതെ ഒന്നാം പ്രതി കടത്തിവിട്ടതായി തെളിയുകയായിരുന്നു.
ഫ്ളൈറ്റ് ബാഗേജ് സാധനങ്ങളുടെ ഫീസായി 9,000 രൂപ, 7,000 രൂപ, 5,500 രൂപ എന്നിങ്ങനെയാണ് 3 പ്രതികളും അടച്ചതെന്നും കണ്ടെത്തി. സംഭവം സംബന്ധിച്ച് വകുപ്പു തല അന്വേഷണം നടത്തി 2007 ഫെബ്രുവരി ഒമ്പതിന് റിപ്പോർട്ട് സമർപ്പിച്ചതും ഡിആർഐ യുടെ സീനിയർ ഇന്റലിജന്റ്സ് ഓഫീസറായ സഹീർ മുഹമ്മദായിരുന്നു.
മൂന്ന് പ്രതികളുടെയും മുൻ യാത്രാ വിവരങ്ങൾ റിപ്പോർട്ടായി തിരുവനന്തപുരം എയർപോർട്ട് പോർട്ട് രജിസ്ട്രേഷൻ ഓഫീസർ ഡിആർഐക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ ഭാഗം രേഖാ നമ്പർ 53 ആയി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം അമിത ഭാരമുള്ള ബാഗേജുകൾ സഹിതം വിവിധ മേൽവിലാസങ്ങളിലുള്ള വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് റസൂൽ ഖാൻ, സതീഷ് ശങ്കർ നാലു തവണ സിംഗപ്പൂർ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയതായും, മണി മോഹൻരാജ് 9 തവണ വന്നിറങ്ങിയതായും വ്യക്തമാകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍