പോയത് സിഡി തേടി, കിട്ടിയത് വിസിറ്റിങ് കാർഡും കുറേ പേപ്പറുകളും; സിഡിയോ പെൻഡ്രൈവോ കണ്ടെത്താതെ മടക്കം; ആരോ എല്ലാം മാറ്റിയെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനും; കോയമ്പത്തൂരിലേക്കുള്ള തെളിവെടുപ്പ് യാത്ര പൊളിഞ്ഞു; കേരളത്തെ നാണം കെടുത്തിയ നാടകത്തിന് അവസാനം
മറുനാടൻ മലയാളി ബ്യൂറോ
കോയമ്പത്തൂർ/കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രിക്ക എതിരെ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട സിഡി കോയമ്പത്തൂരിൽ നിന്നും കിട്ടിയില്ലെന്ന് ബിജു രാധാകൃഷ്ണൻ. സിഡിയും പെൻഡ്രൈവും മാറ്റിയെന്നാണ് കോയമ്പത്തൂരിലെ സെൽവിയെ ഏൽപ്പിച്ച സഞ്ചി പരിശോധിച്ച ശേഷമാണ് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ നിന്ന് വലിയ മാദ്ധ്യമ പടയാണ് കോയമ്പത്തൂരിൽ എത്തിയത്. കൊച്ചിയിലെ സോളാർ കമ്മീഷന്റെ ഓഫീസിൽ നിന്ന് മാദ്ധ്യമങ്ങളും പിന്തുടരുകയായിരുന്നു. സിഡി കിട്ടാതെ സാഹചര്യത്തിൽ നാളത്തെ കമ്മീഷൻ സിറ്റിങ് നിർണ്ണായകമാകും. ബിജുവിനോട് ഇത് സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ വിശദമായി തന്നെ ചോദിച്ചറിയും. ഏതായാലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് ഇന്നത്തെ സംഭവ വികാസങ്ങൾ.
സിഡി കണ്ടെടുക്കാൻ ബിജുവുമായി സംഘം വൈകീട്ടാണ് കോയമ്പത്തൂരിലെ സെൽവപുരത്ത് എത്തിയത്. സിഡി എൽപ്പിച്ചു എന്ന് ബിജു അവകാശപ്പെടുന്ന ശെൽവിയെ ആദ്യം തിരഞ്ഞെങ്കിലും അവരെ ആദ്യം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ പിന്നീട് ശെൽവിയുടെ ബന്ധു ചന്ദ്രനെ കണ്ടെത്താനും ശ്രമം തുടങ്ങി. നോർത്ത് ഹൗസിങ് കോളനിയിലെ വീട്ടിലെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലായിരുന്നു. എന്നാൽ പിന്നീട് ഫോണിൽ നിർദ്ദേശങ്ങൾ നൽകിയ ചന്ദ്രൻ ഒരു ഉദ്യോഗസ്ഥൻ മാത്രം വന്നാൽ തെളിവ് കൈമാറാമെന്ന് അറിയിക്കുകയായിരുന്നു.
സോളാർ കമ്മീഷൻ അംഗം പിന്നീട് ചന്ദ്രന്റെ വീട്ടിൽ എത്തി. സെൽവിയും ചന്ദ്രന്റെ വീട്ടിലുണ്ടായിരുന്നു. ബിജു ഏൽപ്പിച്ച ഒരു പൊതി കൈവശം ഉണ്ടെന്ന് പറഞ്ഞ ഇവർ അത് കമ്മീഷന്റെ വക്കീലിന് കൈമാറി. എന്നാൽ അതിൽ സിഡി ഇല്ലായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബിജു ഇവ ആരോ മാറ്റിയെന്ന് ആരോപിക്കുന്നത്. ഇതോടെ ബിജു രാധാകൃഷ്ണനേയും കൊണ്ട് സംഘം കൊച്ചിയിലേക്ക് മടങ്ങി.
കോയമ്പത്തൂർ ശെൽവപുരത്തെ സെൽവി എന്ന സ്ത്രീയുടെ വീട്ടിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ബിജു രാധാകൃഷ്ണൻ മുമ്പ് ഈ വീട്ടിൽ സൂക്ഷിക്കാൻ നൽകിയിരുന്നു രേഖകൾ സഞ്ചിയിലാക്കി വീട്ടുകാർ നൽകിയെങ്കിലും ഇതിൽ സിഡി ലഭിച്ചില്ല. ബിജുവും അഭിഭാഷകനും ചേർന്ന് പതിനഞ്ച് മിനിട്ടോളം ശെൽവിയുമായി വീടിനുള്ളിൽ സംസാരിച്ചു. കുറച്ച് വിസിറ്റിങ് കാർഡുകളും സിം കാർഡുകളുമാണ് സഞ്ചിയിലുണ്്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ബിജുവിനൊപ്പം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സോളാർ കമ്മീഷനിലെ മൂന്ന് അഭിഭാഷകരുമാണു തെളിവെടുപ്പിനായി കോയമ്പത്തൂരിലെത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കമ്മീഷനെ അനുഗമിച്ചു.
സെൽവപുരത്തെ പൊലീസിനോട് സ്വർണപ്പണിക്കാരി സെൽവിയുടെ വീട്ടിലാണ് സി.ഡിയുള്ളതെന്ന് ബിജു അറിയിച്ചത്. അതനുസരിച്ച് പൊലീസ് ശെൽവിയുടെ വീട്ടിലെത്തി. നീ എന്തിനാണ് ഇത്രയും പേരെ കൂട്ടിവന്നതെന്ന് സെൽവി ബിജുവിനോട് ചോദിച്ചു. തുടർന്ന് അവിടെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സമയം സെൽവി തന്റെ ബന്ധുവായ ചന്ദ്രന്റെ കൈവശം ബിജു ഏൽപിച്ച രേഖകളുണ്ടെന്ന് സെൽവി പറഞ്ഞതോടെ സസ്പെൻസ് കൂടി. ചന്ദ്രൻ നേരിട്ട് വരാതെ മൊബൈലിലൂടെ ഒരു ഉദ്യോഗസ്ഥൻ മാത്രം വന്നാൽ രേഖകൾ തരാം എന്ന് അറിയിച്ചു. ഇതനുസരിച്ച് പൊലീസ് സംഘവും കൊച്ചി മുതൽ ഒപ്പമുണ്ടായിരുന്ന മാദ്ധ്യമപ്പടയും ചന്ദ്രന്റെ വീട്ടിലേത്ത് തിരിച്ചു.
ഈ സമയം ചന്ദ്രന്റെ നിർദ്ദേശപ്രകാരം ഒരാൾ ബൈക്കിൽ ഒരു തുണിസഞ്ചിയുമായെത്തി. അതോടെ സി.ഡി ലഭിച്ചതായ ആകാംക്ഷ പരന്നു. ആദ്യം അഭിഭാഷകൻ ചന്ദ്രന്റെ വീട്ടിൽ അടച്ചിട്ടമുറിയിൽ സംസാരിച്ചു. ബിജുവിന്റെ സാന്നിധ്യത്തിൽ ഈ സഞ്ചി കൈമാറാമെന്ന് ചന്ദ്രൻ അറിയിച്ചു. അങ്ങിനെ ബിജുവിനേയും മുറിയിലേക്ക് കൊണ്ടുപോയി. ഈ സമയം കൊണ്ടുവന്ന സഞ്ചി മുഴുവൻ തിരഞ്ഞെങ്കിലും ചില ബ്രോഷറുകൾ അല്ലാതെ സി.ഡി അതിൽ ഇല്ലായിരുന്നു. അതോടെ തിരച്ചിൽ നിർത്തി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. സഞ്ചിയിലുണ്ടായിരുന്ന തെളിവുകൾ ആരോ മാറ്റിയെന്ന് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ എല്ലാ നാടകീയതയ്ക്കും വിരാമമിട്ടുകൊണ്ട് പൊലീസ് സംഘം ബിജുവുമായി 10: 30 ഓടെ നാട്ടിലേക്ക് തിരിച്ചു.
സോളാർ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളുടെ തെളിവു നൽകാമെന്ന ഉറപ്പിലാണ് സോളാർ കമ്മീഷൻ നിശ്ചയിച്ച ഉദ്യോഗസ്ഥർക്കൊപ്പം ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിലെത്തിയത്. തന്റെ മുൻ നിലപാടിൽ ബിജു രാധാകൃഷ്ണൻ ഉറച്ചുനിന്നതോടെയാണ് സിഡി കണ്ടെടുക്കാൻ ബിജുവിനൊപ്പം പോകാൻ സോളാർ കമ്മീഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മീഷനിലെ ആറുപേർക്കൊപ്പം ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് പൊലീസിന്റെ പ്രത്യേകവാഹനം യാത്രതിരിച്ചത്. അഭിഭാഷകനെ കൂടെ കൂട്ടണമെന്നു ബിജു ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ അനുവദിച്ചില്ല. ഒപ്പം പോകുന്ന ഉദ്യോഗസ്ഥർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. തെളിവു കണ്ടെടുക്കാൻ സഹായിക്കുന്ന ആൾക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും കമ്മീഷൻ ഉറപ്പുനൽകിയിരുന്നു.
ആറംഗസംഘത്തിന്റെ വാഹനം ബിജുവുമായി എറണാകുളത്ത് നിന്ന് ഏഴരയോടെ കോയമ്പത്തൂരിൽ എത്തുകയായിരുന്നു. പ്രതിയുമായി പോയ പൊലീസിനു പിന്നാലെ ചാനലുകളുടെ ക്യാമറകളും പോയിരുന്നു. എല്ലാ പ്രമുഖ ചാനലുകളും ഒബി വാൻ അടക്കം ലൈവ് കവറേജിനുള്ള സന്നാഹങ്ങളൊരുക്കിയാണ് പൊലീസിനു പിന്നാലെ പാഞ്ഞത്. അതിനിടെ, ഇത്തരത്തിലൊരു സിഡി ഇല്ലെന്നു സോളാർ കേസ് പ്രതി സരിത എസ് നായർ മാദ്ധ്യമങ്ങൾക്കുമുന്നിൽ ആവർത്തിച്ചു. സെൽവി ബിജു രാധാകൃഷ്ണന്റെ സഹോദരിയാണെന്ന് സരിത പറഞ്ഞു. ഇത് ശരിയാണെന്ന് കോയമ്പത്തൂരിലെത്തിയ സോളാർ കമ്മീഷൻ അംഗങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
സോളാറിലെ സിഡി തന്റെ കൈയിലുണ്ടെന്നും അത് എത്തിക്കാൻ പത്ത് മണിക്കൂർ സമയം വേണമെന്നുമാണ് ബിജു ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നത്. സിഡിക്ക് മൂന്ന് പകർപ്പുണ്ട്. ഇന്നു തന്നെ തെളിവ് നൽകാമെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന് പുറത്തായതിനാലാണ് സമയം ചോദിച്ചത്. ഇതിനോടുള്ള പ്രതികരണമായി പത്തല്ല അമ്പത് മണിക്കൂർ വേണമെങ്കിലും നൽകാമെന്നാണ് കമ്മീഷന്റെ നിലപാട്. പത്ത് മണിക്കൂർ യാത്രാസമയം അനുവദിച്ചാൽ സിഡി എത്തിക്കാമെന്നാണ് ബിജു രാധാകൃഷ്ണൻ പറഞ്ഞത്. റോഡുമാർഗ്ഗം പത്ത് മണിക്കൂർ യാത്ര ചെയ്താൽ സിഡി ലഭ്യമാകുമെന്നാണ് മൊഴി. ഏതായാലും കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ല. അതുകൊണ്ട് ഇന്ന് തന്നെ തെളിവ് എത്തിക്കാനാണ് നിർദ്ദേശം. അതിനായാണ് എല്ലാ സൗകര്യവും കമ്മീഷൻ നൽകുന്നത്. പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.
സിഡിക്ക് മൂന്ന് സെറ്റ് സിഡികളുണ്ട്. താൻ ജയിലിൽ കിടക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് പുറത്തുള്ളതുകൊണ്ടു വരാൻ കഴിഞ്ഞില്ലെന്നായിരുന്നു ബിജുവിന്റെ മൊഴി. തെളിവുകൾ നേരിട്ട് ഹാജരാക്കാമെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ സിഡി പിടിച്ചെടുക്കേണ്ടതില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ബിജുവിന് സുരക്ഷയൊരുക്കി എല്ലാ സംവിധാനവും ഒരുക്കാനാണ് കമ്മീഷന്റെ തീരുമാനം. അതിനിടെ സുരക്ഷാ പ്രശ്നങ്ങളുള്ള ബിജുവിനെ കേരളത്തിന് പുറത്തേക്ക് വിടുന്നതിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ എതിർത്തു. ആവശ്യമില്ലാത്ത ന്യായങ്ങളുയർത്തി തെളിവ് ലഭ്യമാക്കാനുള്ള നടപടിയെ തകർക്കരുതെന്നും ആവശ്യപ്പെട്ടു. അതിനിടെ തെളിവ് എവിടെയുണ്ടെന്ന് ആരോടും പറയേണ്ടതില്ലെന്നാണ് കമ്മീഷൻ ബിജു രാധാകൃഷ്ണന് നൽകിയിരിക്കുന്ന നിർദ്ദേശം.
മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് ബിജു രാധാകൃഷ്ണൻ ഉന്നയിച്ചത്. ഇതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്ന് ഇന്നും സോളാർക കമ്മീഷന് മുന്നിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും എംഎൽഎയും അടക്കമുള്ളവർക്കെതിരെയാണ് ബിജു മൊഴി നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ. സിഡിയുടെ മൂന്ന് പകർപ്പുകളുണ്ടായിരുന്നുവെന്നാണ് കമ്മീഷനെ രേഖാമൂലം ഇന്ന് ബിജു അറിയിച്ചത്. ഇതിൽ ഒന്ന് വിദേശത്താണ്. മറ്റൊന്ന് തന്നെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് പിടിച്ചെടുത്തു. മൂന്നാമത്തെ സിഡിയാണ് സുരക്ഷിത സ്ഥാനത്തുള്ളതെന്നും ബിജു പറഞ്ഞു.
അതു സൂക്ഷിക്കാൻ ഏൽപ്പിച്ചവർക്ക് പോലും അത് സിഡിയാണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ സ്ഥലത്ത് എത്തിയാൽ സിഡി എടുക്കാനാകുമെന്നാണ് ബിജു രാധാകൃഷ്ണൻ അറിയിച്ചത്. നേരത്തെ സിഡി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കാൻ കമ്മീഷന് അധികാരമുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്