ബക്കുന: വിഭാഗീയത കത്തി നിൽക്കുന്ന കാലത്ത് ബർലിനെ പാർട്ടി പത്രം വിളിച്ച ഇരട്ടപ്പേര്; പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ നേതാക്കൾ പ്രസംഗിച്ചത് ബർലിന്റെ ശരീരം സായ്പിനെ പോലെ വെളുത്തിട്ടല്ലെന്ന്; വയോധികനോട് അവസാന കാലത്ത് സിപിഎം പെരുമാറിയത് ഇങ്ങനെ
അനീഷ് കുമാർ
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിലങ്ങനെയാണ് ചരിത്രം. പാർട്ടിയോട് ഇടഞ്ഞാൽ ഏതുകൊലകൊമ്പനായാലും പിന്നെ കരതൊടില്ല. സാമൂഹ്യബഹിഷ്കരണം, അസഭ്യം പറയലും താറടിക്കലും, ഇതിലൊന്നും ഒതുങ്ങുന്നില്ലെങ്കിൽ ഇന്നോവയും 51 വെട്ടും. ബർലിനെ സംബന്ധിച്ചു ഇതിൽ പറഞ്ഞ മൂന്നാമത്തെ കാര്യം ചെയ്യാൻ കഴിയാത്തതു കൊണ്ടു ബാക്കി രണ്ടും പാർട്ടി വൈരനിര്യാതനബുദ്ധിയോടെ ചെയ്തു. ചെയ്തുവെന്നു പറഞ്ഞാൽ പോരാ. ഇതുവരെ എവിടെയും പ്രയോഗിക്കാത്ത ഹൈവോൾട്ടേജിൽ തന്നെ അതു പ്രയോഗിച്ചു.
വയോധികനായ ആഗോള കമ്യൂണിസ്റ്റിനെ കൈക്കാര്യം ചെയ്യേണ്ട രീതിയിലല്ല പാർട്ടി, ബർലിനെ കൈക്കാര്യം ചെയ്തതെന്നു നാലാംലോക വിവാദക്കാലത്ത് ഇറങ്ങിയ ദേശാഭിമാനി പത്രം പരിശോധിച്ചാൽ വ്യക്തമാകും. ബക്കുന(ബർലിൻ കുഞ്ഞനന്തൻ നായർ) എന്ന ചുരുക്കപേരിലാണ് പരിഹാസത്തോടെ ശതമന്യുവെന്ന പേരിൽ കോളമെഴുതിയിരുന്ന പി. എം മനോജ് ബർലിനെ വിശേഷിപ്പിച്ചിരുന്നത്.
2005-ൽ ബർലിനെ പുറത്താക്കിയപ്പോൾ സിപിഎം നാറാത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗത്തിൽ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിലാണ് നേതാക്കൾ പ്രസംഗിച്ചത്. ബർലിന്റെ ശരീരം സായ്പിനെപ്പോലെ വെളുത്തിട്ടില്ലെന്നും ഇയാൾ ജർമനിയിൽ പോയതുകൊണ്ടല്ല വെള്ളപാണ്ടാണ് അതെന്നുമായിരുന്നു ഒരു ഉന്നത നേതാവിന്റെ പ്രസംഗം.
ബർലിനെ കിടത്തിയുറക്കാൻ പാർട്ടിയൊരു ചപ്രമഞ്ച കട്ടിൽ വാങ്ങിവയ്ക്കുമെന്നായിരുന്നു മറ്റൊരു നേതാവിന്റെ കൊലവിളി പ്രസംഗം. പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന് മുഖത്ത് ഏറ്റ അടികളൊന്നായിരുന്നു ബർലിൻ മാതൃഭൂമിയിലെഴുതിയ ആത്മഥകഥയായ പൊളിച്ചെഴുത്ത്. പാർട്ടി പ്രവർത്തകന്മാർ പോലും അതുവായിക്കാനായി കാത്തുനിന്നു. അതിൽ ഒളിക്യാമറകൾ പറയാത്തത് എന്ന അധ്യായത്തിൽ വീണാവിജയനെ അമൃതാനന്ദമയിയുടെ സ്വാശ്രയ എൻജിനിയറിങ് കോളേജിൽ ചേർക്കാൻ കോയമ്പത്തൂരിൽ പോകുന്നത് എസ്. എഫ്. ഐ, ഡി.വൈ. എഫ്. ഐ പ്രവർത്തകർ സ്വാശ്രയകോളേജിനെതിരെ സമരം നടത്തി തെരുവിൽ ചോരയൊഴുക്കുമ്പോഴാണെന്ന് പ്രത്യേകം പറയുന്നുണ്ട്.
കൂത്തുപറമ്പ് രക്തസാക്ഷികളോട് പാർട്ടി അനീതികാണിച്ചുവെന്ന ബർലിന്റെ പരാമർശനം പലരെയും പൊള്ളിച്ചു. 1967-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ യോഗത്തിൽ നിന്നും ഇറങ്ങിവന്ന 16 പേരിൽ അവശേഷിക്കുന്ന ഏകകമ്യൂണിസ്റ്റുകാരനായ വി. എസിനൊപ്പം പാർട്ടി വിഭാഗീയതകാലത്ത് കൂടെ നിന്നുവെന്നായിരുന്നു കണ്ണൂർ സി.പി. എമ്മിനെ ബർലിനെതിരാക്കിയ ഘടകം. പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനെ മൂന്നാംലോക വിവാദത്തിൽ ബർലിൻ പേരെടുത്തു പറഞ്ഞ് വിമർശിക്കുകയും തന്റെ പൊളിച്ചെഴുത്ത് എന്ന ആത്മകഥയിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പാർട്ടി കോടതിയുടെ കുറ്റപത്രം.
സാധാരണയായി വധശിക്ഷ വിധിക്കേണ്ടതായിരുന്നുവെങ്കിലും വന്ദ്യവയോധികനായാൽ മാനസികമായി കൊന്നാൽ മതിയെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ ബർലിനെതിരെ ബഹിഷ്കരണം നടന്നത്. വി. എസിനോട് കണ്ണൂർ സന്ദർശനത്തിനിടെ ബർലിന്റെ വീട്ടിൽ പോയി സന്ദർശിക്കരുതെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറിയും ഉഗ്രപ്രതാപിയുമായ പിണറായി വിജയൻ വിലക്കിയത് അന്നത്തെ വിവാദമായ സംഭവങ്ങളിലൊന്നായിരുന്നു. എന്നാൽ വി. എസ് ഇതിനു പുല്ലുവിലകൽപിച്ചുകൊണ്ടു അവിടെ പോവുകയും ബർലിനെ സന്ദർശിക്കുകയും ചെയ്തു.
ബർലിൻ വച്ചുനീട്ടിയ ഇളനീർ വി. എസ് കുടിക്കാഞ്ഞത് പാർട്ടിവിലക്ക് കാരണമാണെന്ന പ്രചാരണം എരതീയിയിൽ എണ്ണ പകരുന്നതുപോലെയായി മാറി. സി.പി. എം കോട്ടയായ നാറാത്ത് ബർലിന്‍ ബഹിഷ്കരണം ഏർപ്പെടുത്തിയതോടെ പാൽ, പത്രം, മത്സ്യം. വാഹനസൗകര്യം എന്നിവ നിഷേധിക്കപ്പെട്ടു. പാർട്ടിയെ പേടിച്ചു കടക്കാർ സാധനങ്ങൾ വിൽക്കാതെയായി. ബർലിന്റെ വീട്ടിലുള്ള വൈദ്യുതി ലൈന്മാത്രം എപ്പോഴും തകരാറിലായി. വീട്ടിൽ പോസ്റ്റുമാൻ ദിവസവും എത്തിച്ചു നൽകുന്ന വധഭീഷണികത്തുകൾ മാത്രം ബാക്കിയായി.
ഇങ്ങനെ ഏറെക്കാലം ഒറ്റപ്പെട്ടുകഴിയുമ്പോഴാണ് സി.പി. എമ്മിലെ വിഭാഗീയതയുടെ പെരുംമഴ തീർന്നത്. ആയുധംവെച്ചുകീഴടങ്ങിയ വി. എസ് വെറും ഭരണഘടനപരിഷ്കാര ചെയർമാനായി വിശ്രമജീവിതം നയിച്ചു. ഇതോടെ ബർലിനെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള നയതന്ത്രം കണ്ണൂരിലെ പാർട്ടി പുറത്തെടുത്തു. 2005-ൽ പുറത്താക്കിയ പാർട്ടി അംഗത്വം 2015-ൽ തിരിച്ചുനൽകുകയും വയോധികനായ ബർലിനെ പൂർണമായ തോതിൽ പാർട്ടി ഏറ്റെടുക്കുകയും പുറത്തുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ബർലിന്റെ വീട്ടിലേക്ക് ആരെങ്കിലും കോൾ ചെയ്താൽ അതുപോലും പാർട്ടി അറിയുന്ന സംവിധാനത്തിലേക്ക് ബർലിന്റെ അവസാനകാല ജീവിതം മാറിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍