മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം; സംസ്ഥാനത്ത് ഇനി 27 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം; കോടതിവിധിയിൽ സർക്കാരിനും വിമർശനം; മദ്യ ഉപയോഗം കുറയ്ക്കാനാണ് നയമെങ്കിൽ എന്തിന് ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു? ബാർ തൊഴിലാളികളെയും സർക്കാർ അവഗണിച്ചെന്നു നീതിപീഠം
ന്യൂഡൽഹി: കേരളത്തിൽ പൂട്ടിയ ബാറുകൾ ഇനി ഒരിക്കലും തുറക്കില്ല. സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് അംഗീകാരം നൽകിയതോടെയാണ് ബാറുടമകൾക്ക് കനത്ത തിരിച്ചടിയും സംസ്ഥാന സർക്കാറിന് ആശ്വസവുമായത്. ബാറുടമകൾ നൽകിയ ഹർജി തള്ളന്നുവെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സംസ്ഥാനത്തിന്റെ മദ്യനയത്തിന് അംഗീകാരം നൽകുന്നതായും അറിയിച്ചു. സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്ത് 27 ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമാണ് ഇനി പ്രവർത്തനാനുമതി ഉള്ളത്. ജസ്റ്റിസുമാരായ ശിവകീർത്തി സെൻ, വിക്രംജിത്ത് സെൻ എന്നിവരുടെ ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പ്രഖ്യാപിച്ചത്.
ബിയർവൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശം. മദ്യ ഉപയോഗം കുറക്കാനാണെങ്കിൽ എന്തിനാണ് കൂടുതൽ പാർലറുകൾക്ക് ലൈസൻസ് നൽകിയതെന്ന് സുപ്രീംകോടതി ആരാഞ്ഞു. കേരള സർക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ടുള്ള വിധിയിലാണ് സർക്കാരിനെ കോടതി വിമർശിച്ചിരിക്കുന്നത്.
രാജ്യത്ത് ആകെയുള്ള മദ്യ ഉപഭോഗത്തിൽ 14 ശതമാനവും കേരളത്തിലാണ്. ബിയർ, വൈൻ ഉപഭോഗം കൂടിയാൽ ആവശ്യമെങ്കിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബാർ തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. 5% സെസ്സ് പിരിച്ചിട്ടും തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഫൈവ്സ്റ്റാർ ഹോട്ടലുകളെ നിരീക്ഷിക്കാനും വിധിയിൽ നിർദ്ദേശമുണ്ട്. നിലവാരമില്ലാത്ത സാഹചര്യങ്ങളിൽ മദ്യവില്പന നടത്തുന്നത് തടയണം. ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ മദ്യം വിലകുറച്ച് വിൽക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് വിക്രംജിത് സെൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സിറ്റിങ് നടത്തി കോടതി വിധി പറഞ്ഞത്. മദ്യനയത്തിൽ വിവേചപരമായി ഒന്നുമില്ല. മദ്യനയം തീരുമാനിക്കാനും മദ്യ ഉപഭോഗം കുറയ്ക്കാനുമുള്ള അവകാശം സർക്കാരിന്റേതാണ്. സാമൂഹ്യനന്മ ലക്ഷ്യമിട്ടാണ് സർക്കാർ മദ്യനയം കൊണ്ടുവന്നതെന്നും രണ്ടംഗ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിച്ചത് വിവേചനമാണെന്നാണ് ബാറുടമകൾ വാദിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണിതെന്നും അവർ വാദിച്ചു.
എന്നാൽ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂർണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസൻസുകൾ പരിമിതപ്പെടുത്തിയതെന്നായിരുന്നു സർക്കാറിന്റെ വാദം. ബിവറേജസ് വഴി സർക്കാർതന്നെ മദ്യം വിൽക്കുന്നത് ബാറുടമകൾ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയെ പരിഗണിച്ചുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് നിലനിർത്തിയതെന്ന് സർക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.
ബാർ ഉടമകൾ നൽകിയ അപ്പീൽ തള്ളുന്നുവെന്നും സർക്കാർ മദ്യനയം അംഗീകരിക്കുന്നുവെന്നുമുള്ള ഒറ്റവരി മാത്രമാണ് വിധി പ്രഖ്യാപിച്ച് ജസ്റ്റിസ് വാദിച്ചത്. സർക്കാറിന്റെ മദ്യനയത്തെ അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ബാറുടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഈ അപ്പീൽ തള്ളിയതോടെ സംസ്ഥാനത്തെ ബാർ വ്യവസായത്തിനും അന്ത്യമാകുകയാണ്. 730 ബാറുകളാണ് കേരളത്തിൽ ആകെയുണ്ടായിരുന്നത്. മദ്യനയത്തെ തുടർന്ന് നിലവാരമില്ലാത്ത 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ ബാറുകളുടെ എണ്ണം 312 ആയി കുറഞ്ഞു.
കോടതി വിധിയെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തു. സർക്കാറിന്റെ നിശ്ചയദാർഢ്യത്തിന്റെ അംഗീകാരമാണ് വിധിയെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സർക്കാർ മദ്യനയം പ്രഖ്യാപിച്ചത്. വിവിധ കോടതികളിൽ ഇത് ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ആത്യന്തികമായി ഈ നയം കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പൗരന്മാരുടെ മദ്യപാന ശീലം കുറക്കുന്നതിന് നയം സഹായിക്കും. ഇതു സംബന്ധിച്ച് സർക്കാർ നടത്തുന്ന ബോധവത്ക്കരണ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സാമൂഹ്യപ്രതിബന്ധതയുള്ള വിധിയാണെന്ന് ആഭ്യന്തര മന്ത്രി രമശേ ചെന്നിത്തലയും പ്രതികരിച്ചു.
കേസിലെ വിധി പഠിച്ച് നിയമസാധുതകൾ പരിശോധിക്കും എന്നാണ് ബാർ ഉടമാ നേതാവ് രാജ്കുമാർ ഉണ്ണി പ്രതികരിച്ചത്. തുടർനടപടികൾ ആലോചിച്ച് നടപടി എടുക്കുമെന്ന് ബാറുടമ എലഗന്റ്സ് ബിനോയ് പ്രതികരിച്ചു. വിവാദ വെളിപ്പെടുത്തലുകളിലെ സത്യം പുറത്തുവരാനുള്ള അവസരമാണ് വന്നതെന്ന് ബിനോയ് പ്രതികരിച്ചു. സർക്കാർ മദ്യനയം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ അനുവദിച്ചത് വിവേചനമാണെന്നായിരുന്നു ബാർ ഉടമകളുടെ സുപ്രീംകോടതിയിൽ വാദിച്ചത്. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസൻസ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സർക്കാർ നടത്തിയത്. വിനോദ സഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് നിലനിർത്തിയതെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.
എന്നാൽ, ബിവറേജസ് വിൽപനശാലകൾ വഴി മദ്യം വിൽക്കുന്നുവെന്നിരിക്കെ, മദ്യ ലഭ്യത കുറക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന സർക്കാർ വാദം തെറ്റാണെന്ന് ബാറുടമകൾ കോടതിയിൽ ബോധിപ്പിച്ചു. മദ്യനയം പ്രകടനപത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എംഎൽഎയും കേസിൽ കക്ഷി ചേർന്നിരുന്നു. ബാറുടമകൾക്കായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയും അറ്റോണി ജനറൽ മുകുൾ റോത്തഗിയും സർക്കാറിന് വേണ്ടി അഭിഭാഷകരായ കപിൽ സിബലും വി. ഗിരിയുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.
ഓപ്പറേഷൻ ജയിച്ചു രോഗി മരിച്ചെന്ന അവസ്ഥയിൽ യുഡിഎഫ്: വി എസ്
കൊൽക്കത്ത: ഓപ്പറേഷൻ ജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയിലാണ് മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും വി എസ് പറഞ്ഞു.
ആവശ്യമായ പഠനങ്ങൾ നടത്താതെയാണ് സർക്കാർ മദ്യനയം നടപ്പാക്കിയത്. ബാറുകൾ അടച്ചു പൂട്ടുമ്പോൾ തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സർക്കാർ ആലോചിച്ചില്ല. ബാറുകളുടെ പ്രവർത്തനം ഇല്ലാതാക്കി അവിടങ്ങളിൽ ജോലിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം തല്ലിക്കെടുത്തുകയാണ് സർക്കാർ ചെയ്തത്. ഈ തൊഴിലാളികളുടെ പുനരധിവാസത്തെപ്പറ്റി ഇതേവരെ സർക്കാരിന് ഒരു പരിപാടിയും ഇല്ല. ബിവറേജസ് ഔട്ട്ലെറ്റുകളിലെ ക്യൂവിന്റെ നീളം കൂട്ടുമെന്നതല്ലാതെ, ഈ നയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. മദ്യനിരോധനമല്ല, മദ്യവർജനമാണ് പ്രായോഗികമെന്ന എൽ.ഡി.എഫിന്റെ നിലപാട് ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും വി എസ് പറഞ്ഞു.
കോടതിവിധി സാധാരണ നിലയിലുള്ളതെന്നു പിണറായി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം ശരിവച്ചു സുപ്രീംകോടതി വിധി സാധാരണ നിലയിലുള്ളതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. മദ്യലഭ്യതയിൽ ഒരു കുറവും വന്നിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് തിരശീലയ്ക്ക് പിന്നിൽ നടന്ന നാടകങ്ങൾ പുറത്ത് വരും. അതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു. സുപ്രീംകോടതി വിധി വന്നതോടെ എക്സൈസ് മന്ത്രി കെ ബാബു പ്രതിസന്ധിയിലായിരിക്കുകയാണ്. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം പുനഃപരിശോധിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.
വിധി സർക്കാരിനുള്ള അംഗീകാരം: കെ എം മാണി
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കേസിലെ സുപ്രീം കോടതി വിധി യു.ഡി.എഫ് സർക്കാരിനു ലഭിച്ച അംഗീകാരമാണെന്ന് മുൻ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിന് കോടതി അംഗീകാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിനുള്ള അംഗീകാരം: കുഞ്ഞാലിക്കുട്ടി
സർക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മദ്യനയത്തിന് മുസ്ലിംലീഗിന്റെ പിന്തുണ ഉണ്ടായിരുന്നു. ബാറുടമകളുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്