മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈപൂട്ടിട്ട് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; പീഡനപരാതിയിൽ കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനും കൂട്ടാളിക്കും മുൻകൂർ ജാമ്യമില്ല
അഡ്വ.പി.നാഗ് രാജ്
തിരുവനന്തപുരം: ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്ററും പാർട്ട്ണറുമായ കടവിൽ. കെ. റഷീദിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി തള്ളിയത്. കേസിൽ കൂട്ടുപ്രതിയായ ചാനൽ പാർട്ട്ണറും ബ്രോഡ്കാസ്റ്റിങ് ഹെഡുമായ രതീഷ് കുമാറിന്റെ മുൻകൂർ ജാമ്യ ഹർജിയും ജഡ്ജി എൽ. ജയവന്ദ് തള്ളി ഉത്തരവായി.
2021 ഓഗസ്റ്റ് 2 ന് ശമ്പളം തരാമെന്ന് പറഞ്ഞ് വഴുതക്കാട്ടെ ചാനൽ ഓഫീസിൽ വിളിച്ചുവരുത്തി ചാനലിനെതിരെ ഒന്നും പറയില്ലെന്നും ജോലി ചെയ്തു കൊള്ളാമെന്നും എഴുതി ഒപ്പിടാനാവശ്യപ്പെട്ടു. വിസമ്മതിച്ചതിനാൽ തന്റെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന് ആരോപിച്ച് ജീവനക്കാരിയായ കാട്ടാക്കട സ്വദേശിനി ആദ്യം കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. എന്നാൽ കൃത്യ സ്ഥലം മ്യൂസിയം പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ യുവതിയുടെ പരാതി മ്യൂസിയം സ്റ്റേഷന് കൈമാറി. തുടർന്ന് ഓഗസ്റ്റ് 16 നാണ് മ്യൂസിയം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ബലാൽസംഗം പ്ലാൻ ചെയ്തിട്ട് തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുക ആയിരുന്നു എന്നാണ് യുവതിയുടെ ആരോപണം. വഴുതക്കാട് ഓഫീസിൽ വച്ചാണ് പീഡനം ശ്രമം നടന്നത്. ഓഗസ്റ്റ് 2നാണ് സംഭവം. ബലാത്സംഗ ശ്രമത്തിനുള്ള പദ്ധതിയുമായി യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ചാനലിന് എതിരായി ഒന്നും പറയില്ലെന്ന് എഴുതി വാങ്ങി. താൻ ജോലിക്ക് നിന്നോളാമെന്നും ഇതിലുണ്ടായിരുന്നത്രേ. അതിന് ശേഷമായിരുന്നു ഭീഷണിയും ബലാത്സംഗ ശ്രമവും. അതിഗുരുതരമായ ആരോപണമാണ് എഫ് ഐ ആറിൽ തുടർന്ന് പറയുന്നത്. കടവിലിനൊപ്പം രതീഷ് എന്ന ആളും കേസിൽ പ്രതിയാണ്. ഇയാളെ പാർട്ണർ എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തനിക്ക് നേരേയുള്ള പീഡനശ്രമം യുവതിയുടെ വാക്കുകളിൽ:
'ഞാൻ നേരത്തെ അവിടെ ജോലി നോക്കിയിരുന്നു. ആദ്യം ഫ്രീലാൻസായി. പിന്നെ അവർക്ക് ഒരു ഓഫീസ് എടുത്തായിരുന്നു. മാധ്യമം ഓഫീസിന്റെ ബാക്കിൽ. അവിടെ ജോലിക്കായി മൂന്നുനാല് ദിവസമേ പോയുള്ളു. എനിക്ക് അവിടെ അത്ര തൃപ്തി അല്ലാത്തതിനാൽ ഞാൻ പോയില്ല. ജോലി മതിയാക്കി വീട്ടിലിരിക്കുന്ന സമയത്താണ് വഴുതയ്ക്കാട് മീഡിയ20 പുതിയ ഒരു ഓഫീസ് തുടങ്ങി. അവിടെ എനിക്ക് ജോലി തരാം. എനിക്ക് പഴയ ബാലൻസ് ശമ്പളം തന്നിട്ടില്ല. ശമ്പളം തരാം. കുറച്ച് പൈസ എനിക്ക് തരാനുണ്ട്. അങ്ങനെ തരാം വരണമെന്ന് പറഞ്ഞൊരു രണ്ടാം തീയതി വിളിച്ചിരുന്നു. അതിൻപ്രകാരം, ഉച്ചയാപ്പോഴേ എന്റെ കൂടെ വർക്ക് ചെയ്തുകൊണ്ടിരുന്ന സ്റ്റാഫിനെ വിളിച്ച് ചോദിച്ചിരുന്നു. ഒന്നിലധികം ആൾക്കാരുണ്ടെങ്കിൽ പോകാൻ അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ കരമന പോകുകയും, അവിടെ വച്ച് എന്നെ കടവിൽ റഷീദും, രതീഷും മാറി മാറി വിളിക്കുകയും, ഞാൻ രണ്ട് മണിക്ക് മുമ്പേ ചെല്ലണമെന്ന് പറഞ്ഞ് ഞാൻ അവിടെ പോകുകയാണ് ഉണ്ടായത്.
പോയപ്പോൾ ആദ്യം കടവിലിനെ കണ്ടു. പിന്നീട് പുള്ളി രതീഷിനെ വിളിച്ചു. പുതിയ ജോലി എനിക്ക് തരാം. റിപ്പോർട്ടറും മാർക്കറ്റിംഗും എല്ലാം കൂടെ..ചെയ്ത് ..അവിടെ ഒരുസ്റ്റാഫുണ്ട്..അവരുടെ കൂടെ നിന്നോളണം, ഇനി മീഡിയ 20 ക്ക് പ്രശനം ഒന്നും ഉണ്ടാകാത്ത രീതിയിൽ ചാനലിന്റെ കൂടെ നിന്ന് ..ചാനൽ പറയുന്ന പോലെ കേട്ട് ജോലി ചെയ്തോളാമെന്ന് എഴുതി കൊടുക്കണം, എന്ന് നിർബന്ധിച്ചു. പുള്ളി തന്നെ അത് സ്വന്തമായിട്ട് എഴുതി രതീഷിന്റെ കൈയിൽ കൊടുക്കുകയായിരുന്നു. അതുകഴിഞ്ഞ് എന്നോട് മീഡിയ 20 യിൽ തന്നെ നിൽക്കണമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ 24 ത 7 എന്ന ചാനലിലും ഒരുപത്രത്തിലുമായി വർക്ക് ചെയ്യുകയായിരുന്നു. ഒരുമാസമായിട്ടില്ല, ഞാൻ അതിൽ ജോയിൻ ചെയ്തിട്ട്. കൂടുതലും വീട്ടിൽ ഇരുന്ന് തന്നെയായിരുന്നു ജോലി. ആ സമയത്താണ് മീഡിയ 20 യിൽ തന്നെ നിൽക്കണമെന്ന് നിർബന്ധിക്കുന്നത്.
ഇനി മീഡിയ 20 യിൽ നിന്ന് മാറി പോകരുത്, ഇതിൽ തന്നെ ജോലി ചെയ്യണം, ജോലി ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കി കളയും, എന്നു പറഞ്ഞ്...രണ്ടുമൂന്ന് തെറിയൊക്കെ വിളിച്ച് എന്നെ അടിക്കാൻ വന്നു. കഴുത്തിന് ഞെക്കി പിടിച്ചു. പുള്ളി രതീഷ് ന്ന് പറഞ്ഞ ആളും ഉണ്ടായിരുന്നു. പുള്ളിക്ക് എന്നെ വിട്ടുകൊടുത്തു...എന്നിട്ട് പറഞ്ഞു...കടവിൽ റഷീദ് പുറത്തോട്ട് ഇറങ്ങിയിട്ട്, എന്നേം രതീഷിനേ അകത്തിട്ട് കതക് അടച്ചിട്ട്, എന്നെ എന്തു വേണേ ചെയ്തോളണം..ഞാനിവിടെ ഉണ്ട് ആരും ഒന്നും പറയില്ല....എന്തു വേണൽ ചെയ്തോ എന്നുപറഞ്ഞു.
അതിൻപ്രകാരം രതീഷ് എന്നെ ഉപദ്രവിക്കുകയും, രതീഷ് അപ്പോൾ തന്നെ ഫോൺ കോൾ വന്ന് പുറത്തേക്ക് പോയി. അടുത്ത് കടവിൽ റഷീദ് വന്നു. കടവിൽ റഷീദ് വന്ന് എന്നെ ചേർത്ത് പിടിച്ച്, കവിളിന്റെ ഭാഗത്തായി ഇങ്ങനെ കടിച്ചു. കവിളും ചുണ്ടോടും ചേരുന്ന ഭാഗത്ത് കടിച്ചു. ഞാൻ പിടിച്ചുതള്ളിയപ്പോൾ, എന്നെ കവിളിൽ ഇടതുഭാഗത്ത് അടിച്ചു. വീണ്ടും രതീഷ് വന്ന് കതകടച്ച് എന്താണ് പ്രശ്നമെന്ന് പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കുന്ന നേരാത്താണ്, ആ കതക് തുറന്ന സമയത്ത് അവിടുന്ന് ഓടി രക്ഷപ്പെടുന്നത്.
അപ്പോഴത്തെ പിടിവലിയിൽ എന്റെ ഡ്രസ് കീറിയായിരുന്നു. എന്നെ മനഃപൂർവം പ്ലാൻ ചെയ്തിട്ടാണ് വിളിച്ചതെന്ന് എനിക്ക് മനസ്സിലായി. ആ സമയത്ത് വേരെ ഒരുപുള്ളിയെ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോ എങ്ങനെയുണ്ട്.. എന്റെ നേരത്തെയുള്ള സ്റ്റാഫ് ഇപ്പോൾ എന്റെ പത്രത്തിൽ വന്നിട്ടുണ്ട്. വേറൊരു പുള്ളിയോട് പറയുന്നത് കേട്ടു.
രതീഷും എന്നോട് മോശമായിട്ടാണ് പെരുമാറിയത്. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു, അങ്ങനെ പിടിവലി കൂടിയപ്പോളാണ് എന്റെ ഡ്രസ് കീറിയത്. അവിടുന്നാണ് ഞാൻ ഇറങ്ങി ഓടുന്നത്. എന്റെ ബഹളം കേട്ട് കടവിൽ റഷീദ് കതക് തുറന്നപ്പഴാണ് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്. അവർ പ്ലാൻ ചെയ്ത് ബലാൽസംഗത്തന് വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാൻ കടവിൽ റഷീദിനെ പൂർണമായി വിശ്വസിച്ചിരുന്നു. പുള്ളിയുടെ കൂടെ വർക്ക് ചെയ്തതുകൊണ്ട് പുള്ളി അങ്ങനെ ഒന്നും കാണിക്കില്ലെന്നാണ് വിശ്വസിച്ചിരുന്നത്. '
കടവിൽ റഷീദിനെതിരായ കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒത്തു തീർപ്പുകാരെത്തിയെന്നും ഇരയായ യുവതി വെളിപ്പെടുത്തി. അയാൾ ക്യാൻസർ രോഗി ആയതുകൊണ്ട് കേസ് പിൻവലിക്കണമെന്നും രണ്ടാം പ്രതി രതീഷിന്റെ പേരിലാക്കണമെന്നും എന്നോട് ആവശ്യപ്പെട്ടുവെന്ന് ഇര പറഞ്ഞു. കേസ് പിൻവലിച്ചാൽ സാമ്പത്തികസഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു.
Stories you may Like
- ചില്ല് കൊണ്ട് മുറിഞ്ഞ കൈയിൽ കോരിയെടുത്തത് എട്ടുപേരെ; റഷീദ് പറയുന്നു
- എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രസംഗത്തിൽ വിവാദം
- ആറ്റിങ്ങൽ നഗരസഭയിലെ ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം
- ഭാര്യയുടെ നിറം കറുപ്പായതിന്റെ പേരിൽ കലിപ്പ്! വെള്ളത്തിൽ തള്ളിയിട്ടു കൊന്നു
- മുൻ സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. നാസറുദ്ദീനെതിരായ പരാതി വിജിലൻസ് അന്വേഷിക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്