അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പിഎ യും സി പി എം ഏരിയാ സെക്രട്ടറിയുമടക്കം 21 പ്രതികൾ; കുറ്റം ചുമത്തലിന് 19 പ്രതികൾ മാർച്ച് 20 ന് ഹാജരാകാൻ ഉത്തരവ്; രാമഭദ്രനെ വകവരുത്തിയത് സിപി എമ്മിൽ നിന്ന് അണികൾ കൊഴിഞ്ഞു കോൺഗ്രസിൽ ചേർന്നതിലുള്ള പ്രതികാരം തീർക്കാൻ
അഡ്വ.പി.നാഗ് രാജ്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രന്റെ കൊലപാതകക്കേസിലെ 19 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് മാർച്ച് 20ന് ഹാജരാകാനാണുത്തരവ്.പാസ്പോർട്ട് കോടതിയിൽ കെട്ടി വയ്ക്കണമെന്നത് അടക്കമുള്ള കർശന ഉപാധികളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
പാസ്പോർട്ട് എടുത്തിട്ടില്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകൾ നശിപ്പിക്കരുത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും കൽതുറുങ്കിൽ അടക്കുമെന്നും ജാമ്യ ഉത്തരവിൽ സിബിഐ ജഡ്ജി സനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ പി.എ അടക്കമുള്ള സി പി എം നേതാക്കളും അണികളുമായ 19 പ്രതികളാണ് വിചാരണ നേരിടേണ്ടത്. 21 പേരുള്ള പ്രതിപ്പട്ടികയിൽ നിന്നും 2 പ്രതികളെ കുറവു ചെയ്ത് കോടതി മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
2010 ഏപ്രിൽ 10ന് രാത്രിയിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. രാമഭദ്രനെ സി പി എം കാർ മാരകായുധങ്ങളുമായി സംഘം ചേർന്ന് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പുനലൂർ,അഞ്ചൽ മേഖലകളിലെ സി പി എം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ , സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ഫലമായി സി പി എം വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. സിപിഎം പാർട്ടിയിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കിൽ നിന്നുടലെടുത്ത ഈ രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമായി സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സി പി എം കൊല്ലം മുൻ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ , മുൻ അഞ്ചൽ ഏരിയാ സെക്രട്ടറി പി.എസ്. സുമൻ , ഡിവൈഎഫ്ഐ നേതാവ് പുനലൂർ റിയാസ് , മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗം കുണ്ടറ മാർക്സൺ യേശുദാസ് , സി പി എം പ്രവർത്തകരായ ഗിരീഷ് കുമാർ , ജെ. പത്മൻ , റ്റി. അഫ്സൽ , നജുമൽ ഹുസൈൻ , ഷിബു , വി. വിമൽ , എസ്. സുധീഷ് , ഷാൻ , രതീഷ് , ബിജു , ജി. രഞ്ജിത് , കൊച്ചുണ്ണി എന്ന സാലി , മുനീർ എന്ന റിയാസ് , ജയമോഹൻ , റോയിക്കുട്ടി എന്നിവരാണ് കൊലക്കേസിൽ വിചാരണ നേരിടേണ്ട പത്തൊമ്പത് പ്രതികൾ. ഈ പത്തൊമ്പത് പേരടക്കം 21 സി പി എം കാരായിരുന്നു കേസിലെ പ്രതികൾ.
എന്നാൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പ്രതികളെ സിബിഐ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. 1872 ൽ നിലവിൽ വന്ന ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 133 പ്രകാരം കൂട്ടുകുറ്റക്കാരൻ മറ്റു പ്രതികൾക്കെതിരെ ക്ഷമതയുള്ള സാക്ഷി ആയിരിക്കുന്നതാണ്. ഒരു കൂട്ടുകുറ്റക്കാരന്റെ ഉപോൽബല (സ്വതന്ത്രമായതും മറ്റു തെളിവുകളെ ദൃഢപ്പെടുത്തുന്നതുമായ തെളിവ്) രഹിതമായ സാക്ഷിമൊഴിത്തെളിവിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ ശിക്ഷിക്കുന്നത് നിയമ വിരുദ്ധമാകുന്നതല്ലായെന്ന് വകുപ്പ് 133 വിവക്ഷിക്കുന്നുണ്ട്. ഈ വകുപ്പിന്റെ ചുവട് പിടിച്ച് സിബിഐ കേസന്വേഷണ ഘട്ടത്തിൽ കൂട്ടു പ്രതികളിൽ കൊലപാതകത്തിലും ഗൂഢാലോചനയിലും മറ്റു പ്രതികളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ പങ്കും പങ്കാളിത്തവുമുള്ള രണ്ടു പ്രതികളെക്കൊണ്ട് നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും കോടതിയിൽ പറയാമെന്നുള്ള അവരുടെ സമ്മതം വാങ്ങിയ ശേഷം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താനായി അപേക്ഷ സമർപ്പിക്കുകയായിരുന്നു.
ഈ രണ്ടു പ്രതികളും സ്വമേധയാ തങ്ങൾ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികൾ ചെയ്ത നിഷ്ഠൂര കൃത്യങ്ങളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് മുമ്പാകെ അടച്ചിട്ട കോടതി മുറിയിൽ വച്ച് രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് ഇവരുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയത്. ഇപ്രകാരമൊരു മൊഴി നൽകാൻ രണ്ടു പേർക്കും ബാധ്യതയില്ലെന്നും മൊഴി പ്രതികൾക്കെതിരായ തെളിവായി ഉപയോഗിക്കുമെന്നും വിചാരണയിൽ മൊഴി മാറ്റിയാൽ കോടതിയിൽ കള്ളത്തെളിവ് നൽകിയതിന് ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകി മറുപടി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് മജിസ്ട്രേട്ട് മൊഴിയെടുത്തത്. തുടർന്ന് മൊഴിപ്പകർപ്പിന്റെ അടയാള സഹിതം പകർപ്പ് പകർപ്പപേക്ഷ സമർപ്പിച്ച് കോടതിയിൽ നിന്നും സി ബി ഐ എടുത്ത ശേഷം ഇവരെ മാപ്പ് സാക്ഷികളാക്കുന്നതിലേക്കായി സിജെഎം കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കുകയായിരുന്നു.
രണ്ടു പ്രതികളെയും വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നേരിട്ടു നടത്തിയ എൻക്വയറിക്ക് ശേഷമാണ് ഇരുവരെയും മാപ്പുസാക്ഷികളാക്കിയത്. മൊഴി നൽകിയത് പര പ്രേരണയോ സ്വാധീനമോ ഭീഷണി മൂലമോ അല്ലാതെ സ്വമേധയാലാണോയെന്നും മാപ്പു സാക്ഷിയാകാൻ സമ്മതമാണോയെന്നും ആരാഞ്ഞ് മൊഴിയെടുത്ത് മൊഴിയിൽ പ്രതികളുടെ വിരൽപ്പതിപ്പും കൈയൊപ്പും വാങ്ങിയ ശേഷമാണ് കോടതി ഇരുവർക്കും കണ്ടീഷണൽ മാപ്പു നൽകി പ്രതിസ്ഥാനത്തു നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷികളാക്കിയത്. കണ്ടീഷണൽ മാപ്പ് സ്വീകരിക്കുന്നതായി സത്യവാങ്മൂലവും എഴുതി വാങ്ങിയ ശേഷമാണ് കോടതി മാപ്പു നൽകുന്നത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് പ്രതികളായ ഇരുവർക്കും മാപ്പ് നൽകി മാപ്പുസാക്ഷികളാക്കിയത്. പ്രതിസ്ഥാനത്തു നിന്നും കുറവു ചെയ്ത് മാപ്പുസാക്ഷിയായ ആൾ വിചാരണയിൽ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ അവരെ വീണ്ടും പ്രതിസ്ഥാനത്ത് ചേർത്ത് പ്രത്യേക വിചാരണ ചെയ്യുന്നതാണ്. രഹസ്യമൊഴി നൽകിയ സാക്ഷിയാണ് വിചാരണയിൽ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ ആ സാക്ഷിയെ കോടതിയിൽ കള്ളത്തെളിവ് നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം ഏഴു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്നതാണ്.
പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താനും ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 154 പ്രകാരം വിചാരണയിൽ ആദ്യ മൊഴി തിരുത്തിയുള്ള കൂറുമാറ്റം തടയുന്നതിനുമായാണ് അന്വേഷണ സംഘം നിർണ്ണായക സാക്ഷികളുടെയും കൃത്യത്തിൽ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതി മുമ്പാകെ അപേക്ഷ സമർപ്പിക്കുന്നത്. പ്രതി പൊലീസ് കസ്റ്റഡിയിലാണെങ്കിൽ ജയിലിലേക്ക് റിമാന്റ് ചെയ്ത് പിന്നീട് ജയിലിൽ നിന്ന് വരുത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. പൊലീസ് അകമ്പടിയിലോ കസ്റ്റഡിയിലോ കൊണ്ടുവരുന്ന വ്യക്തിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പാടില്ലായെന്ന് ക്രിമിനൽ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുള്ളതിനാലാണ് അപ്രകാരം ചെയ്യുന്നത്. കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികൾക്ക് നിയമ സംരക്ഷണത്തിലൂടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും ദൃക്സാക്ഷികളുടെ അഭാവമുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മറ്റു പ്രതികൾക്ക് ഇതിലൂടെ ശിക്ഷ ലഭിക്കാനും വേണ്ടിയാണ് ഇന്ത്യൻ തെളിവു നിയമത്തിൽ ഈ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സി പി എം നേതാക്കൾ ഉൾപ്പെടുന്ന കൊലക്കേസിലെ ഗൂഢാലോചനക്കാരെ ഒഴിവാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിപിഎം നേതാക്കളെ ഒഴിവാക്കി ക്യത്യത്തിൽ നേരിട്ട് പങ്കെടുത്ത 17 പേരെ മാത്രമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിബിഐയാണ് ഗൂഢാലോചനയിൽ പങ്കെടുത്ത നേതാക്കളെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 109 (കുറ്റകൃത്യത്തിന് പ്രേരണ നൽകൽ) , 414 (കളവു മുതൽ ഒളിപ്പിച്ചു വയ്ക്കുന്നതിന് സഹായിക്കൽ) ,120- ബി (ക്രിമിനൽ ഗൂഢാലോചന) , 143 (നിയമവിരുദ്ധ സംഘത്തിലെ അംഗമാകൽ) , 147 (ലഹള നടത്തൽ) , 148 (മാരകായുധം ധരിച്ച് ലഹള നടത്തൽ) , 201 (കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 212 (കുറ്റക്കാർക്ക് അഭയം നൽകി ഒളിവിൽ പാർപ്പിക്കൽ) , 302 (കൊലപാതകം) , 447 (കുറ്റകരമായ വസ്തു കൈയേറ്റം) , 448 (ഭവന കൈയേറ്റം) , 449 (കൊല ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയേറ്റം) , 452 ( ദേഹോപദ്രവത്തിന് ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 457 ( രാത്രി പതുങ്ങിയിരുന്നുള്ള ഭവന ഭേദനം) , 506 (ശശ) (വധ ഭീഷണി മുഴക്കൽ) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ ഇരുപത്തിയേഴാം വകുപ്പും ( മാരകായുധങ്ങൾ കൈവശം വയ്ക്കൽ) ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2019 മെയ് 10 നാണ് സിജെഎം കോടതി വിചാരണക്കായി കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിബിഐ കോടതിയിൽ കമ്മിറ്റ് ചെയ്തയച്ചത്.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം: അഞ്ചൽ സ്വദേശിനിക്ക് പിന്നാലെ കാമുകനും പിടിയിൽ
- എൻ എസ് എസിലെ വേറിട്ട ശബ്ദമായി അസുരമംഗലം കരയോഗം പ്രസിഡന്റ്
- യൂത്ത് കോൺഗ്രസ് നേതാവ് വാഹനാപകടത്തിൽ മരിച്ചു
- 'ഒരു ഭാരത സർക്കാർ ഉത്പന്നം' ടീസർ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്