Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലോക് വർമ്മയെ വീണ്ടും സിബിഐ തലപ്പത്ത്; ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയ കേന്ദ്രസർക്കാർ നടപടി തെറ്റെന്ന് കോടതി; ബിജെപി സർക്കാറിന് തിരിച്ചടിയേൽക്കുന്ന വിധി പ്രഖ്യാപിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിൽ നിന്നും; വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവ്; റഫേൽ അഴിമതിയിൽ അന്വേഷണത്തിന് ഒരുങ്ങിയ ഡയറക്ടറെ അർദ്ധരാത്രിയിൽ നീക്കിയ നടപടിക്ക് ആന്റി ക്ലൈമാക്‌സ്

അലോക് വർമ്മയെ വീണ്ടും സിബിഐ തലപ്പത്ത്; ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയ കേന്ദ്രസർക്കാർ നടപടി തെറ്റെന്ന് കോടതി; ബിജെപി സർക്കാറിന് തിരിച്ചടിയേൽക്കുന്ന വിധി പ്രഖ്യാപിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിൽ നിന്നും; വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവ്; റഫേൽ അഴിമതിയിൽ അന്വേഷണത്തിന് ഒരുങ്ങിയ ഡയറക്ടറെ അർദ്ധരാത്രിയിൽ നീക്കിയ നടപടിക്ക് ആന്റി ക്ലൈമാക്‌സ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അലോക് വർമ്മയെ വീണ്ടും സിബിഐ തലപ്പത്ത് പ്രതിഷ്ടിച്ച് സുപ്രീംകോടതി ഉത്തരവ്. ഡയറക്ടർ സ്ഥാനത്തു നിന്നും വർമ്മയെ മാറ്റിയ കേന്ദ്രസർക്കാർ നടപടി തെറ്റെന്ന് കോടതി പ്രഖ്യാപിച്ചു. സിബിഐ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും കോടതി വ്യക്തമാക്കി. ബിജെപി സർക്കാറിന് തിരിച്ചടിയേൽക്കുന്ന വിധി പ്രഖ്യാപിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിൽ നിന്നുമാണ് ഉണ്ടായത്. വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറുന്നു.

രണ്ട് വർഷത്തെ കാലാവധി ബാക്കിനിൽക്കെസിബിഐ ഡയറക്ടർ സ്ഥാനത്തു അപ്രതീക്ഷിതമായി നീക്കിയതിനെതിരെ അലോക് വർമ നൽകിയ ഹർജിയിലാണ് കോടത വിധി പറഞ്ഞത്. അർദ്ധരാത്രി ഇറക്കിയ ഉത്തരവ് വലിയ രാഷ്ട്രീയവിവാദങ്ങൾക്കും വഴിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് സിബിഐ ഡയറക്ടർമാരമാരെ മാറ്റിയ നടപടിയിൽ വിധി പറഞ്ഞത്.

സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ്മ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവർ തമ്മിലുള്ള തർക്കമാണ് ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്ര സർക്കാർ നടപടിക്ക് നൽകിയ വിശദീകരണം. എന്നാൽ സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.

എന്നാൽ ചുമതലകളിൽ നിന്നും നീക്കിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വർമ്മ കോടതിയെ സമീപിച്ചത്. അതിനിടെ അലോക് വർമ്മയ്ക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സിവിസി അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. അലോക് വർമ്മക്ക് ക്‌ളീൻ ചിറ്റ് നൽകാതെയുള്ള റിപ്പോർട്ടായിരുന്നു സിവിസി സമർപ്പിച്ചത്.

വർമയ്ക്കെതിരെ രാകേഷ് അസ്തന നൽകിയ പരാതിയിൽ, സി വി സി റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു. അലോക് വർമയ്ക്കു ക്ളീൻ ചിറ്റ് നൽകാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഫ്രാൻസുമായുള്ള റാഫേൽ കരാർ പുറംലോകത്ത് എത്താനുള്ള സാധ്യതകളാണ് സിബിഐയിലെ തമ്മിലടികൾ തുറന്നിടുന്നത്.

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ളിഷ്മെന്റ് നിയമമാണ് സിബിഐക്കു ബാധകമായിട്ടുള്ളത്. അതനുസരിച്ച്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. 2 വർഷമാണു കാലാവധി. അതു പൂർത്തിയാക്കുംമുൻപ് മാറ്റണമെങ്കിൽ ഉന്നതാധികാര സമിതിയുടെ അനുവാദം വേണമെന്നു നിയമത്തിൽ വ്യക്തമായി പറയുന്നു. വർമയെ മാറ്റാൻ നടപടിയെടുത്തത് കേന്ദ്ര വിജിലൻസ് കമ്മിഷനാണ്. കമ്മിഷനു സിബിഐയുടെ മേൽനോട്ടമുണ്ടെങ്കിലും സിബിഐ ഡയറക്ടറെ നിയമിക്കുന്നതിലും മാറ്റുന്നതിനും അധികാരമില്ല. ഇതാണ് കേന്ദ്ര സർക്കാരിന് വിനയാകുന്നത്. അതുകൊണ്ട് തന്നെ അലേക് വർമ്മയെ താമസിയാതെ സിബിഐ ഡയറക്ടറായി സുപ്രീംകോടതി നിയോഗിച്ചേക്കും. ഇതോടെ കേന്ദ്രവും സിബിഐയും തമ്മിലെ അകലവും കൂടും. റാഫേലിൽ സത്യസന്ധമായ അന്വേഷണത്തിന് ഇത് സാഹചര്യവും ഒരുക്കുമെന്നാണ് വിലയിരുത്തൽ.

മുൻ ഡിജിപി: ടി.പി.സെൻകുമാറിന്റെ കേസിൽ സംസ്ഥാന സർക്കാർ പെട്ടതുപോലൊരു വെട്ടിലാണ് സിബിഐ ഡയറക്ടർ വിഷയത്തിൽ ഇപ്പോൾ കേന്ദ്ര സർക്കാർ പെട്ടിരിക്കുന്നത്. സമാനമായൊരു തിരിച്ചടിയും ഇപ്പോൾ നേരിട്ടിരിക്കുന്നത്. 2 വർഷം കാലാവധിയുള്ളയാളെ കാലാവധി തികയും മുൻപ് മാറ്റിയെന്നതാണ് 2 കേസിലെയും അടിസ്ഥാന വിഷയം. അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ല, അവധിയിൽ പോകാൻ നിർദ്ദേശിച്ചതേയുള്ളു എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. മാറ്റുന്നതും അവധിയിൽ പ്രവേശിപ്പിക്കുന്നതും ഫലത്തിൽ ഒന്നുതന്നെയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി. ഇന്റലിജൻസ് ബ്യൂറോയുടെയും റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ ഡയറക്ടർമാർ എന്നിവരെ 2 വർഷ കാലാവധിയിലാണ് നിയമിക്കുന്നത്. ഇവരെ മാറ്റുന്നതിന് സർക്കാരിനു ഭരണപരമായ തീരുമാനമെടുക്കാം. എന്നാൽ, സിബിഐ ഡയറക്ടറുടെ കാര്യത്തിൽ അങ്ങനെ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ നടപടി പറ്റില്ലെന്നതാണ് വസ്തുത. ഇത് അറിയാമായിരുന്നിട്ടും റാഫേലിലെ പ്രശ്നങ്ങളാണ് അലോക് വർമ്മയെ പുറത്ത് നിർത്താൻ കാരണമെന്നാണ് വിലയിരുത്തൽ.

ഹവാല കേസിൽ മൊയിൻ ഖുറേഷിയെ ചോദ്യം ചെയ്യാതിരിക്കാൻ 2 കോടി രൂപ വാങ്ങി, ഐആർസിടിസി കേസിൽനിന്ന് രാകേഷ് സക്സേന എന്നയാളെ ഒഴിവാക്കാൻ ശ്രമിച്ചു, ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ പരിശോധന നടത്തേണ്ടെന്നു നിർദ്ദേശിച്ചു തുടങ്ങിയവയാണ് അലോക് വർമയ്ക്കെതിരെ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ. റാഫേൽ കേസ് അട്ടിമറിക്കാൻ അസ്താന ശ്രമിച്ചെന്നും അതിനെ അലോക് വർമ്മ തടഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെയാണ് സിബിഐയിൽ അടി തുടങ്ങിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ കോടതി ഇടപെടലിലൂടെ അലോക് വർമ്മ തിരിച്ചെത്തിയത് മോദിക്ക് തിരിച്ചടിയായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP