'ഈ ളോഹയ്ക്കകത്ത് ഒരുകരിങ്കല്ലല്ല...പച്ചയായ മനുഷ്യനാണ്; എനിക്കും വികാരങ്ങൾ ഉണ്ട്..ഞാൻ തെറ്റുചെയ്തു; സിസ്റ്റർ സെഫിയും ഞാനും ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് ജീവിക്കുന്നത്': താൻ മാത്രമല്ല തെറ്റുകാരനെന്നും പലരും ഇതുചെയ്യുന്നുണ്ടെന്നും ഫാ.തോമസ് കോട്ടൂർ തന്നോട് കരഞ്ഞുകൊണ്ട് കുറ്റസ്സമ്മതം നടത്തിയെന്ന് കളർകോട് വേണുഗോപാൽ നായർ: ഏഴാം സാക്ഷിയുടെ മൊഴി വിശദാംശങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ കോട്ടയം ബിഷപ്സ് ഹൗസിൽ വെച്ച് കുറ്റസമ്മതം നടത്തിയെന്ന് കേസിലെ ഏഴാം സാക്ഷി കളർകോട് വേണുഗോപാൽ നായർ തിരുവനന്തപുരം സിബിഐ കോടതി മുൻപാകെ ഇന്നു മൊഴി നൽകി.
അഭയകേസിലെ മൂന്നു പ്രതികളെ 2008 നവംബർ 18 ന് സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറു മാസം മുൻപായിരുന്നു ക്നാനായ കത്തോലിക്കാ സഭ അതിരൂപതയുടെ കോട്ടയം ബിഷപ്സ് ഹൗസിൽ വെച്ചു കുറ്റസമ്മതം നടത്തിയത്.രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലും അന്നു കൂടെ ഉണ്ടായിരുന്നുവെന്ന് വേണുഗോപാൽ നായർ കോടതിയിൽ മൊഴി നൽകി. നാർകോ പരിശോധന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ കളർകോട് വേണുഗോപാൽ നായരെ കൊണ്ട് പൊതുതാൽപര്യ ഹർജി കൊടുപ്പിക്കാൻ വേണ്ടിയുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
ഈ ളോഹയ്ക്കകത്തു ഒരു കരിങ്കല്ലല്ലെന്നും പച്ചയായ മനുഷ്യനാണെന്നും തനിക്കു വികാരങ്ങൾ ഉണ്ടെന്നും താൻ തെറ്റു ചെയ്തെന്നും സിസ്റ്റർ സെഫിയുമായി ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിക്കുന്നതെന്നും ഇതു പലർക്കും അറിയാമെന്നും താൻ മാത്രമല്ല ഈ തെറ്റു ചെയ്യുന്നതെന്നും പലരും ഇതു ചെയ്യുന്നുണ്ടെന്നും കരഞ്ഞുകൊണ്ട് ഫാ. തോമസ് കോട്ടൂർ തന്നോട് നേരിട്ടു കുറ്റസമ്മതം നടത്തിയെന്ന് വേണുഗോപാൽ നായർ ഇആക കോടതിയിൽ മൊഴി നൽകി. നാർകോ പരിശോധന നിരോധിക്കുന്നതിനു വേണ്ടി പൊതുഹർജി കൊടുക്കുവാൻ എത്ര ലക്ഷം രൂപ ചെലവ് വന്നാലും താൻ അതു വഹിച്ചുകൊള്ളാമെന്നും ഫാ. കോട്ടൂർ പറഞ്ഞതായി വേണുഗോപാൽ നായർ കോടതിയിൽ മൊഴി നൽകി. 208 ഡിസംബർ 18 ന് എറണാകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഇതു സംബന്ധിച്ചു രഹസ്യമൊഴി നൽകിയിട്ടുണ്ട്. കൂടാതെ 2008 ഡിസംബർ 15 ന് ഇആക ക്കും മൊഴി നൽകിയെന്ന് ഏഴാം സാക്ഷി കളർകോട് വേണുഗോപാലൻ നായർ കോടതിയിൽ മൊഴി നൽകി.
സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികൾ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ളോഹയയ്ക്കുള്ളിൽ പച്ചയായ മനുഷ്യനാണ് താനെന്ന് ഫാദർ കോട്ടൂർ പറഞ്ഞെതെന്നും ്അദ്ദേഹം കോടതിയിൽ പറഞ്ഞു. ആദ്യം തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടിരുന്നതായി നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എഎസ്ഐ വിവി അഗസ്റ്റിനാണ് തന്നോട് ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്ന് അന്ന് കോൺസ്റ്റബിളായിരുന്ന എംഎം തോമസാണു സിബിഐ പ്രത്യേക കോടതിയിൽ മൊഴി നൽകിയത്. കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്.
യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്തി പുതിയ റിപ്പോർട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നൽകിയിരുന്നു. 2008ൽ വിവി അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. അഭയയുടെ മരണം നടന്ന കോട്ടയം പയസ് ടെൻത് കോൺവന്റിലെ അടുക്കളയിൽ അവരുടെ ശിരോവസ്ത്രം, ചെരിപ്പ്, വാട്ടർ ബോട്ടിൽ, കോടാലി എന്നിവ കണ്ടിരുന്നതായും തോമസ് മൊഴി നൽകി. വിചാരണയ്ക്കിടെ 50ാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയത് ഈ വിഷയത്തിലായിരുന്നു.
അഭയ കേസ് അട്ടിമറിക്കാൻ ക്രൈം ബ്രാഞ്ച് ആദ്യ ഘട്ടത്തിൽ ശ്രമിച്ചതായി ദൃക്സാക്ഷി രാജു ഏലിയാസ് (അടയ്ക്ക രാജു) കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. അഭയയുടെ കൊലപാതകക്കുറ്റം ഏറ്റെടുത്താൽ പണവും പാരിതോഷികവും നൽകാമെന്നു ്രൈകം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നുവെന്നാണു മൊഴി. രണ്ട് ഘട്ടമായി നടന്ന അന്വേഷണത്തിൽ സിബിഐ 177 സാക്ഷികളെയാണു കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിസ്റ്റർ അഭയ മോട്ടോർ നന്നാക്കുന്നതിനിടയിൽ കാലു തെറ്റി കിണറ്റിൽ വീണുവെന്ന് പയസ് ടെൻത് കോൺവെന്റിലെ മദർ സുപ്പീരിയർ തന്നോടു പറഞ്ഞുവെന്ന് കോട്ടയം ഫയർ സ്റ്റേഷനിലെ ഫയർഫോഴ്സ് ഓഫീസറായിരുന്ന കേസിലെ പതിന്നാലാം സാക്ഷി വാമദേവൻ തിരുവനന്തപുരം സിബിഐ കോടതിയിൽ ഇന്നലെ മൊഴി നൽകിയിരുന്നു.
അഭയ മരിച്ച ദിവസം 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിൽ വാമദേവന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരായിരുന്നു അഭയയുടെ മൃതദേഹം കിണറ്റിൽ നിന്നും എടുത്തത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രം നൈറ്റി മാത്രമായിരുന്നു. മൃതദേഹം കിണറ്റിൽ നിന്നും എടുത്തത് അസിസ്റ്റന്റ് ഫയർമാൻ ഗോപിനാഥപിള്ള ആയിരുന്നുവെന്നു മൊഴി നൽകി.കോടതിയിൽ ഹാജരാക്കിയ ഫയർഫോഴ്സിന്റെ അന്നത്തെ ഡയറിയിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും പയസ് ടെൻത് കോൺവെന്റിൽ നിന്നും അന്നു വിളിച്ച ലാൻഡ്ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തിയത് പതിന്നാലാം സാക്ഷി വാമദേവൻ തിരിച്ചറിഞ്ഞു. സിബിഐ കുറ്റപത്രത്തിലെ പതിനാലാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം അഞ്ചാം സാക്ഷിയുമായി മൊഴി നൽകുകയായിരുന്നു അദ്ദേഹം.
1992 മാർച്ച് 27 ന് രാവിലെ 10.20ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ വി.വി.അഗസ്റ്റിൻ ഒരു പെൺകുട്ടി കോൺവെന്റിലെ കിണറ്റിനുള്ളിൽ വീണു കിടക്കുന്നതായി അറിയിച്ചു. താനത് ഫയർഫോഴ്സ് ജനറൽ ഡയറി രജിസ്റ്ററിൽ രേഖപ്പെടുത്തി. ഉടൻ ഫയർഫോഴ്സ് പാർട്ടിയെ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ അടങ്ങുന്ന എമർജൻസി ടെൻഡർ വാഹനത്തിൽ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. തൊട്ടുപിറകിൽ മറ്റൊരു വാഹനത്തിൽ താനും ചെന്നു. കോൺവെന്റിൽ എസ്ഐ അഗസ്റ്റിനും പൊലീസ് പാർട്ടിയും കന്യാസ്ത്രീകളും കിണറിന് സമീപമുണ്ടായിരുന്നു.
തൽസമയം താൻ വിവരം തിരക്കിയപ്പോഴാണ് അഭയ കിണറിൽ തെന്നി വീണതാണെന്ന് ലിസ്യു തന്നോട് പറഞ്ഞത്. ഫയർമാന്മാർ ഏണി ഉപയോഗിച്ച് കിണറ്റിലിങ്ങി. പാതാളക്കരണ്ടി ഉപയോഗിച്ച് തിരഞ്ഞപ്പോൾ മൃതദേഹം അതിൽ ഉടക്കി. തുടർന്ന് ചെയർ നോട്ട് ( കയർ വല) ഉപയോഗിച്ച് കരക്കെത്തിച്ചു. അഗസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം മൃതദേഹം പൊലീസിന് കൈമാറി. പൊലീസ് ആവശ്യപ്പെടാത്തതിനാൽ കിണറ്റിൽ മറ്റു പരിശോധനകൾ നടത്തിയില്ല. 35 അടി താഴ്ചയുള്ള കിണറിൽ 20 അടിയോളം വെള്ളമുണ്ടായിരുന്നു.
ഇൻസിഡന്റ് കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ മൃതദേഹം കണ്ടെത്തിയ വിവരം തന്റെ മേലുദ്യോഗസ്ഥനായ ഡിവിഷണൽ ഓഫീസറെ അറിയിക്കേണ്ടതുണ്ട്. അപ്രകാരം താൻ സംഭവസ്ഥലത്ത് വച്ച് കേരള ഫയർ ഫോഴ്സ്ഫോറം 5 ൽ ഒരു റിപ്പോർട്ട് തയ്യാറാക്കി.ആ റിപ്പോർട്ടും ജനറൽ ഡയറിയും സി ബി ഐ ക്ക് കൈമാറിയിരുന്നു. സി ബി ഐ കോടതിയിൽ ഹാജരാക്കിയ ഫോറം 5റിപ്പോർട്ടും ജനറൽ ഡയറിയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. അതിലെ കൈയക്ഷരങ്ങളും ഒപ്പുകളും തറേതാണെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി. അവ പ്രോസിക്യൂഷൻ ഭാഗം രേഖകളാക്കി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു
കിണറ്റിൽ നിന്നും അഭയയുടെ മൃതദേഹം എടുത്തതിനു ശേഷം ഉടൻ തന്നെ കിണറ്റിൽ എന്തെങ്കിലും പരിശോധന നടത്തിയോ എന്ന് സിബിഐ പ്രോസിക്യൂട്ടർ ടിപി മനോജ്കുമാർ ചോദിച്ചപ്പോൾ അതിനു മറുപടിയായി കാലു തെറ്റി കിണറ്റിൽ വീണതാണെന്നു പറഞ്ഞതു കൊണ്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ലെന്ന് വാമദേവൻ മൊഴി നൽകി.പരിശോധന നടത്തുവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നോ എന്ന സിബിഐ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് എസ്ഐ വിവി അഗസ്റ്റിൻ ഉണ്ടായിരുന്നുവെങ്കിലും കിണർ പരിശോധിക്കുവാൻ ആവശ്യപ്പെടാത്തതുകൊണ്ട് കിണർ പരിശോധിച്ചില്ലെന്നു ഫയർഫോഴ്സ് ഓഫീസർ മൊഴി നൽകി. സിസ്റ്റർ അഭയയുടെ മൃതദേഹം ഫയർഫോഴ്സ് കിണറ്റിൽ നിന്ന് എടുത്തതു സംബന്ധിച്ച് ഫയർഫോഴ്സിന്റെ മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തതിന്റെ രേഖ സിബിഐ കോടതിയിൽ ഹാജരാക്കിയത് ശരിയാണെന്നു ഫയർഫോഴ്സ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍