36കാരിയായ ഭാര്യയെ മേശയുടെ കാലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയുടെ വിചാരണ 17ന് ആരംഭിക്കും; പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടിൽ ഷൈനിയെ ഭർത്താവ് കൊലപ്പെടുത്തിയത് മാതാവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയെന്ന് ആരോപിച്ച്; ഭാര്യാ വീട്ടിൽ വെച്ച് നടന്ന വഴക്കിനിടെ ഷൈനിയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഭാര്യാ മാതാവിനേയും സഹോദരിയേയും പരുക്കേൽപ്പിച്ചെന്നും കേസ്
ജംഷാദ് മലപ്പുറം
മലപ്പുറം: ഭാര്യയെ മേശയുടെ കാല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഈ മാസം 17ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്)യിൽ ആരംഭിക്കും. ഫറോക്ക് പെരുമുഖം പുത്തൂർ ഭാസ്കരൻ മകൻ ഷാജി (49) ആണ് പ്രോസിക്യൂഷൻ കേസിലെ പ്രതി. പ്രതിയുടെ ഭാര്യ പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടിൽ ഷൈനി (36) ആണ് കൊല്ലപ്പെട്ടത്. 2013 ഫെബ്രുവരി 20ന് പുലർച്ചെ രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഷാജിയുടെ മാതാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഷൈനിയാണെന്ന് ആരോപിച്ച് വീട്ടിൽ നിരന്തരം വഴക്കു നടന്നിരുന്നു. ഇതിനെ തുടർന്നാണ് ഷൈനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഭാര്യവീട്ടിലെത്തിയ ഷാജി ഭാര്യ വീട്ടുകാരുമായി വാക്തർക്കത്തിലേർപ്പെട്ടു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
വീട്ടിൽ അതിക്രമിച്ചു കയറിയ ഷാജി മേശക്കാൽ കൊണ്ട് ഷൈനിയെ തലക്കടിക്കുകയും തടയാനെത്തിയ ഭാര്യാ മാതാവ് കമല, കമലയുടെ സഹോദരി വിമല എന്നിവരെയും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്നുമാണ് കേസ്. കേസിൽ 38 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു ഹാജരാകും. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളും, അടിപിടി കേസുകളും അടുത്തിടെ വൻതോതിൽ വർധിക്കുന്നതായി വനിതാ കമ്മീഷനും ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഭർത്താവ് തന്നേയും മക്കളേയും ഉപേക്ഷിച്ച് ഇപ്പോൾ 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പമാണെന്ന പരാതിയുമായി കോടതിയെ സമീപിച്ച 27വയസ്സുകാരിക്കും മക്കൾക്കും ചെലവിന് നൽകാൻ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കോടതി ഭർത്താവിനോട്് ആവശ്യപ്പെട്ടിരുന്നു..
ഇവർക്കു രണ്ടു പേർക്കും നേരത്തെ തന്നെ രഹസ്യമായ പല ഇടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യം താൻ ഭർത്താവ് മുസ്തഫ(38)യോടും മറിയുമ്മയോടും ചോദിച്ചപ്പോൾ ഞങ്ങൾക്ക് അങ്ങിനെ പല ഇടപാടുകൾ ഉണ്ടാകുമെന്നും അതൊന്നും തന്നോട് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ് അവഹേളിച്ചെന്നും 27 വയസ്സുകാരിയായ മുസ്തഫയുടെ ഭാര്യയുമായ പരാതിക്കാരി സജ്ന പറയുന്നത്. ഇതു സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ പ്രസിദ്ദീകരിച്ചിരുന്നു. മലപ്പുറം പുൽപ്പറ്റയിലെ കിടങ്ങഴി പാലേക്കോടൻ സജ്നയും, മലപ്പുറം ഹാജിയാർപള്ളി കല്ലിങ്ങൽ മുഹമ്മദ് മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത് 12 വർഷം മുമ്പാണ്. ഇവർക്കു പത്തും നാലും വയസ്സുള്ള ഒരു പെൺകുട്ടിയും, ആൺകുട്ടിയും ഉണ്ട്.
നേരത്തെ മുതലെ കുടുംബ പ്രശ്നങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് ഭർത്താവിന്റെ രഹസ്യ ഇടപാടുകൾ മനസ്സിലായതെന്നും ഇത് ചോദ്യംചെയ്തതോടെയാണ് തന്നെ ഉപേക്ഷിച്ച് 55 വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പം താമസമാക്കിയയെന്നും സജ്ന പറയുന്നു. മറിയുമ്മയോടൊപ്പം ഭർത്താവിന് കഞ്ചാവ് ബിസിനസ്സും നടക്കുന്നുണ്ടെന്നും ഇത് ഏറെ വൈകിയാണ് താൻ അറിഞ്ഞതെന്നും സജ്ന പറയുന്നു. എന്നെകൊണ്ട് ഭർത്താവിന് ഒരു ഉപകാരമല്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും എന്നോട് വീട്ടിൽ പോകാൻ പറയുകയായിരുന്നുവെന്നും സജ്ന പറയുന്നു.ഇതോടെയാണ് സജ്ന ബാർഎക്സിക്യൂട്ടീവ് അംഗംകൂടിയായ അഡ്വ. കെ.വി.യാസർ മുഖേന സജ്ന മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
സജ്നയുടെ വാദംകേട്ട ജഡ്ജി ആന്മേരി കുര്യാക്കോസ് മാന്വൽ സജ്നക്കും മക്കൾക്കും ചെലവിന് നൽകാൻ ഭർത്താവ് മുസ്തഫയോട് ആവശ്യപ്പെട്ടത്. ഭാര്യക്കും മക്കൾക്കുമായി മാസം അയ്യായിരം രൂപ ചെലവിന് നൽകാനും, ഇവർക്കു പ്രയാസകരമാകുന്ന ഒന്നും മുസ്തഫയിൽനിന്നും മറിയുമ്മയിൽനിന്നും ഉണ്ടാകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസിൽ ഒന്നാം എതിർകക്ഷി ഹർജിക്കാരിയുടെ ഭർത്താവ് മുസ്തഫയും, രണ്ടാംഎതിർകക്ഷി ഭർതൃപിതാവും, മൂന്നാം എതിർകക്ഷി മാതാവും, നാലാം എതിർകക്ഷി മുസ്തഫയോടൊപ്പം താമസിക്കുന്ന രണ്ടാം ഭാര്യ മറിയുമ്മയുമാണ്. മുസ്തഫയും സജ്നയും 2007 ഒക്ടോബർ 11നാണ് വിവാഹിതരായത്. തുടർന്ന് മുസ്തഫയുടെ തറവാട്ടുവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് രണ്ടുമക്കളെ പ്രസവിച്ചത്.
വിവാഹ സമയത്ത് 27 പവൻ സ്വർണാഭരണമാണ് നൽകിയിരുന്നത്. ഇതിനുപുറമെ 75,000 രൂപയും സ്ത്രീധനമായി നൽകി. തുടർന്ന് ഈ പണമെല്ലാം പ്രതി മുസ്തഫ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. പിന്നീട് സ്വർണവും ഇതുപോലെ പല ആവശ്യങ്ങൾക്കായി എടുത്തു. മുസ്തഫയുടെ മാതാവാണ് സ്വർണം അഴിച്ചുവാങ്ങിച്ചതെന്നും സജ്ന പരാതിയിൽ പറയുന്നു. അഴിച്ചു വാങ്ങിയ ആഭരണങ്ങൾ പിന്നീട് തിരിച്ചുനൽകിയില്ല, പിന്നീട് വീട്ടുകാർ സ്ത്രീധനംകുറവാണെന്ന് പറഞ്ഞ് പലപ്പോഴും ദ്രോഹിക്കൽ പതിവാക്കി, ഇതെല്ലാം സഹിച്ചു താൻ ജീവിച്ചുവരുന്നതിനിടയിൽ ഭർതൃവീട്ടുകാർ പലപ്പോഴും ഉപദ്രവിച്ചിരുന്നു.
കൂടുതൽ സ്ത്രീധനം വീട്ടിൽനിന്നും കൊണ്ടുവന്നില്ലെങ്കിൽ അവൻ വേറെ പെണ്ണുകെട്ടിക്കോട്ടെയെന്നും ഭർതൃവീട്ടുകാർ പറഞ്ഞിരുന്നു, ഇത്തരത്തിൽ മാനസികമായും, ശാരീരികമായും പീഡനമേറ്റതായും സജ്ന പറയുന്നു. തുടർന്ന് പീഡനം സഹിക്കവയ്യാതെ താൻ സ്വന്തം വീട്ടിലേക്കുപോയിരുന്നു, എന്നാൽ ഭർതൃവീട്ടുകാരുടെപ്രശ്നമാകുമെന്ന് കരുതി വീട്മാറി താമസിക്കാൻ തന്റെ സഹോദരങ്ങളുടെ സഹായത്തോടെ മലപ്പുറം നഗരസഭയുടെ കീഴിലുള്ള വലിയങ്ങാടി കൈനോട് എന്ന സ്ഥലത്തെ ഫ്ളാറ്റുകളിൽ ഒരു ഫ്ളാറ്റ് സജ്നയുടെ സഹോദരന്മാർ 2,75,000 രൂപ കൊടുത്ത് വാങ്ങിച്ചു നൽകി. ഇതിനായി ഉടമയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു.
പിന്നീട് ഒരു ദിവസം സജ്ന ഫ്ളാറ്റിൽ നോക്കിയപ്പോൾ ഒരുപൊതി കണ്ടും, അഴിച്ചു നോക്കിയപ്പോൾ സംശയം തോന്നിയ സജ്ന ഇതിന്റെ ഫോട്ടോയെടുത്ത് തന്റെ സ്വന്തം ഉമ്മാക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്തു. ഉമ്മ അത് അവരുടെ വീട്ടുകാർക്കെല്ലാം കാണിച്ചു കൊടുത്തപ്പോളാണ് ഇത് കഞ്ചാവ് ആണെന്ന് മനസ്സിലായത്. ഇത് ഭർത്താവിനോട് ചോദിച്ചപ്പോൾ താൻകൊണ്ടുവന്നുവെച്ചതാണെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നുവരെ പറഞ്ഞു ഭീഷണിപ്പെടുത്തി. പിന്നീട് രണ്ടാമത്തെ കുട്ടിയെ വയറ്റിലുള്ളപ്പോൾ ആണ് 55കാരി മറിയുമ്മയുമായി അടുപ്പമുള്ളത് താൻ അറിഞ്ഞതെന്നും സജ്ന പറയുന്നു. മറിയുമ്മ തൊട്ടടുത്തുള്ള ഫ്ളാറ്റിലെ താമസക്കാരിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍