Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

36കാരിയായ ഭാര്യയെ മേശയുടെ കാലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയുടെ വിചാരണ 17ന് ആരംഭിക്കും; പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടിൽ ഷൈനിയെ ഭർത്താവ് കൊലപ്പെടുത്തിയത് മാതാവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയെന്ന് ആരോപിച്ച്; ഭാര്യാ വീട്ടിൽ വെച്ച് നടന്ന വഴക്കിനിടെ ഷൈനിയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഭാര്യാ മാതാവിനേയും സഹോദരിയേയും പരുക്കേൽപ്പിച്ചെന്നും കേസ്

36കാരിയായ ഭാര്യയെ മേശയുടെ കാലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയുടെ വിചാരണ 17ന് ആരംഭിക്കും; പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടിൽ ഷൈനിയെ ഭർത്താവ് കൊലപ്പെടുത്തിയത് മാതാവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയെന്ന് ആരോപിച്ച്; ഭാര്യാ വീട്ടിൽ വെച്ച് നടന്ന വഴക്കിനിടെ ഷൈനിയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഭാര്യാ മാതാവിനേയും സഹോദരിയേയും പരുക്കേൽപ്പിച്ചെന്നും കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഭാര്യയെ മേശയുടെ കാല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഈ മാസം 17ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്)യിൽ ആരംഭിക്കും. ഫറോക്ക് പെരുമുഖം പുത്തൂർ ഭാസ്‌കരൻ മകൻ ഷാജി (49) ആണ് പ്രോസിക്യൂഷൻ കേസിലെ പ്രതി. പ്രതിയുടെ ഭാര്യ പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടിൽ ഷൈനി (36) ആണ് കൊല്ലപ്പെട്ടത്. 2013 ഫെബ്രുവരി 20ന് പുലർച്ചെ രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഷാജിയുടെ മാതാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഷൈനിയാണെന്ന് ആരോപിച്ച് വീട്ടിൽ നിരന്തരം വഴക്കു നടന്നിരുന്നു. ഇതിനെ തുടർന്നാണ് ഷൈനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഭാര്യവീട്ടിലെത്തിയ ഷാജി ഭാര്യ വീട്ടുകാരുമായി വാക്തർക്കത്തിലേർപ്പെട്ടു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

വീട്ടിൽ അതിക്രമിച്ചു കയറിയ ഷാജി മേശക്കാൽ കൊണ്ട് ഷൈനിയെ തലക്കടിക്കുകയും തടയാനെത്തിയ ഭാര്യാ മാതാവ് കമല, കമലയുടെ സഹോദരി വിമല എന്നിവരെയും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്നുമാണ് കേസ്. കേസിൽ 38 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു ഹാജരാകും. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളും, അടിപിടി കേസുകളും അടുത്തിടെ വൻതോതിൽ വർധിക്കുന്നതായി വനിതാ കമ്മീഷനും ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഭർത്താവ് തന്നേയും മക്കളേയും ഉപേക്ഷിച്ച് ഇപ്പോൾ 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പമാണെന്ന പരാതിയുമായി കോടതിയെ സമീപിച്ച 27വയസ്സുകാരിക്കും മക്കൾക്കും ചെലവിന് നൽകാൻ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കോടതി ഭർത്താവിനോട്് ആവശ്യപ്പെട്ടിരുന്നു..

ഇവർക്കു രണ്ടു പേർക്കും നേരത്തെ തന്നെ രഹസ്യമായ പല ഇടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യം താൻ ഭർത്താവ് മുസ്തഫ(38)യോടും മറിയുമ്മയോടും ചോദിച്ചപ്പോൾ ഞങ്ങൾക്ക് അങ്ങിനെ പല ഇടപാടുകൾ ഉണ്ടാകുമെന്നും അതൊന്നും തന്നോട് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ് അവഹേളിച്ചെന്നും 27 വയസ്സുകാരിയായ മുസ്തഫയുടെ ഭാര്യയുമായ പരാതിക്കാരി സജ്‌ന പറയുന്നത്. ഇതു സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ പ്രസിദ്ദീകരിച്ചിരുന്നു. മലപ്പുറം പുൽപ്പറ്റയിലെ കിടങ്ങഴി പാലേക്കോടൻ സജ്‌നയും, മലപ്പുറം ഹാജിയാർപള്ളി കല്ലിങ്ങൽ മുഹമ്മദ് മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത് 12 വർഷം മുമ്പാണ്. ഇവർക്കു പത്തും നാലും വയസ്സുള്ള ഒരു പെൺകുട്ടിയും, ആൺകുട്ടിയും ഉണ്ട്.

നേരത്തെ മുതലെ കുടുംബ പ്രശ്‌നങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് ഭർത്താവിന്റെ രഹസ്യ ഇടപാടുകൾ മനസ്സിലായതെന്നും ഇത് ചോദ്യംചെയ്തതോടെയാണ് തന്നെ ഉപേക്ഷിച്ച് 55 വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പം താമസമാക്കിയയെന്നും സജ്‌ന പറയുന്നു. മറിയുമ്മയോടൊപ്പം ഭർത്താവിന് കഞ്ചാവ് ബിസിനസ്സും നടക്കുന്നുണ്ടെന്നും ഇത് ഏറെ വൈകിയാണ് താൻ അറിഞ്ഞതെന്നും സജ്‌ന പറയുന്നു. എന്നെകൊണ്ട് ഭർത്താവിന് ഒരു ഉപകാരമല്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും എന്നോട് വീട്ടിൽ പോകാൻ പറയുകയായിരുന്നുവെന്നും സജ്‌ന പറയുന്നു.ഇതോടെയാണ് സജ്‌ന ബാർഎക്‌സിക്യൂട്ടീവ് അംഗംകൂടിയായ അഡ്വ. കെ.വി.യാസർ മുഖേന സജ്‌ന മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

സജ്‌നയുടെ വാദംകേട്ട ജഡ്ജി ആന്മേരി കുര്യാക്കോസ് മാന്വൽ സജ്‌നക്കും മക്കൾക്കും ചെലവിന് നൽകാൻ ഭർത്താവ് മുസ്തഫയോട് ആവശ്യപ്പെട്ടത്. ഭാര്യക്കും മക്കൾക്കുമായി മാസം അയ്യായിരം രൂപ ചെലവിന് നൽകാനും, ഇവർക്കു പ്രയാസകരമാകുന്ന ഒന്നും മുസ്തഫയിൽനിന്നും മറിയുമ്മയിൽനിന്നും ഉണ്ടാകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസിൽ ഒന്നാം എതിർകക്ഷി ഹർജിക്കാരിയുടെ ഭർത്താവ് മുസ്തഫയും, രണ്ടാംഎതിർകക്ഷി ഭർതൃപിതാവും, മൂന്നാം എതിർകക്ഷി മാതാവും, നാലാം എതിർകക്ഷി മുസ്തഫയോടൊപ്പം താമസിക്കുന്ന രണ്ടാം ഭാര്യ മറിയുമ്മയുമാണ്. മുസ്തഫയും സജ്‌നയും 2007 ഒക്ടോബർ 11നാണ് വിവാഹിതരായത്. തുടർന്ന് മുസ്തഫയുടെ തറവാട്ടുവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് രണ്ടുമക്കളെ പ്രസവിച്ചത്.

വിവാഹ സമയത്ത് 27 പവൻ സ്വർണാഭരണമാണ് നൽകിയിരുന്നത്. ഇതിനുപുറമെ 75,000 രൂപയും സ്ത്രീധനമായി നൽകി. തുടർന്ന് ഈ പണമെല്ലാം പ്രതി മുസ്തഫ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. പിന്നീട് സ്വർണവും ഇതുപോലെ പല ആവശ്യങ്ങൾക്കായി എടുത്തു. മുസ്തഫയുടെ മാതാവാണ് സ്വർണം അഴിച്ചുവാങ്ങിച്ചതെന്നും സജ്‌ന പരാതിയിൽ പറയുന്നു. അഴിച്ചു വാങ്ങിയ ആഭരണങ്ങൾ പിന്നീട് തിരിച്ചുനൽകിയില്ല, പിന്നീട് വീട്ടുകാർ സ്ത്രീധനംകുറവാണെന്ന് പറഞ്ഞ് പലപ്പോഴും ദ്രോഹിക്കൽ പതിവാക്കി, ഇതെല്ലാം സഹിച്ചു താൻ ജീവിച്ചുവരുന്നതിനിടയിൽ ഭർതൃവീട്ടുകാർ പലപ്പോഴും ഉപദ്രവിച്ചിരുന്നു.

കൂടുതൽ സ്ത്രീധനം വീട്ടിൽനിന്നും കൊണ്ടുവന്നില്ലെങ്കിൽ അവൻ വേറെ പെണ്ണുകെട്ടിക്കോട്ടെയെന്നും ഭർതൃവീട്ടുകാർ പറഞ്ഞിരുന്നു, ഇത്തരത്തിൽ മാനസികമായും, ശാരീരികമായും പീഡനമേറ്റതായും സജ്‌ന പറയുന്നു. തുടർന്ന് പീഡനം സഹിക്കവയ്യാതെ താൻ സ്വന്തം വീട്ടിലേക്കുപോയിരുന്നു, എന്നാൽ ഭർതൃവീട്ടുകാരുടെപ്രശ്‌നമാകുമെന്ന് കരുതി വീട്മാറി താമസിക്കാൻ തന്റെ സഹോദരങ്ങളുടെ സഹായത്തോടെ മലപ്പുറം നഗരസഭയുടെ കീഴിലുള്ള വലിയങ്ങാടി കൈനോട് എന്ന സ്ഥലത്തെ ഫ്‌ളാറ്റുകളിൽ ഒരു ഫ്‌ളാറ്റ് സജ്‌നയുടെ സഹോദരന്മാർ 2,75,000 രൂപ കൊടുത്ത് വാങ്ങിച്ചു നൽകി. ഇതിനായി ഉടമയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു.

പിന്നീട് ഒരു ദിവസം സജ്‌ന ഫ്‌ളാറ്റിൽ നോക്കിയപ്പോൾ ഒരുപൊതി കണ്ടും, അഴിച്ചു നോക്കിയപ്പോൾ സംശയം തോന്നിയ സജ്‌ന ഇതിന്റെ ഫോട്ടോയെടുത്ത് തന്റെ സ്വന്തം ഉമ്മാക്ക് വാട്‌സ് ആപ്പിലൂടെ അയച്ചുകൊടുത്തു. ഉമ്മ അത് അവരുടെ വീട്ടുകാർക്കെല്ലാം കാണിച്ചു കൊടുത്തപ്പോളാണ് ഇത് കഞ്ചാവ് ആണെന്ന് മനസ്സിലായത്. ഇത് ഭർത്താവിനോട് ചോദിച്ചപ്പോൾ താൻകൊണ്ടുവന്നുവെച്ചതാണെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നുവരെ പറഞ്ഞു ഭീഷണിപ്പെടുത്തി. പിന്നീട് രണ്ടാമത്തെ കുട്ടിയെ വയറ്റിലുള്ളപ്പോൾ ആണ് 55കാരി മറിയുമ്മയുമായി അടുപ്പമുള്ളത് താൻ അറിഞ്ഞതെന്നും സജ്‌ന പറയുന്നു. മറിയുമ്മ തൊട്ടടുത്തുള്ള ഫ്‌ളാറ്റിലെ താമസക്കാരിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP