Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ വിരുന്നുവന്ന ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും; വിവരം പുറത്തറിഞ്ഞത് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ വൈദ്യപരിശോധന നടത്തിയതോടെ: പ്രതിക്ക് ശിക്ഷ വിധിച്ചത് മലപ്പുറം പോക്‌സോ സ്‌പെഷ്യൽ കോടതി

വീട്ടിൽ വിരുന്നുവന്ന ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും; വിവരം പുറത്തറിഞ്ഞത് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ വൈദ്യപരിശോധന നടത്തിയതോടെ: പ്രതിക്ക് ശിക്ഷ വിധിച്ചത് മലപ്പുറം പോക്‌സോ സ്‌പെഷ്യൽ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: വിട്ടിൽ വിരുന്നു വന്ന പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 27 വയസ്സുകാരന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും അടയ്ക്കാൻ പോക്സോ സ്പെഷ്യൽ കോടതിയുടെ വിധി. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. താനൂർ പനങ്ങാട്ടൂർ തയ്യിലപ്പറമ്പിൽ ദേവരാജൻ(27) നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം.

2016 മെയ് 17ന് പ്രതിയുടെ വീട്ടിൽ വിരുന്നിനായെത്തിയതായിരുന്നു ബന്ധുവായ ബാലിക. മെയ് 20നും തുടർന്നുള്ള ദിവസങ്ങളിലും രാത്രി പെൺകുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ദിവസങ്ങൾക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതിൽ കുട്ടി ഗർഭിണിയായതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് 2016 നവംബർ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്ന് ജഡ്ജി എ വി നാരായണൻ പ്രസ്താവിക്കും. 22 സാക്ഷികളിൽ 17പേരെ പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ കോടതി മുമ്പാകെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി.

അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബാത് റൂമിൽ വെച്ച് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കുറ്റിപ്പുറം കടവല്ലൂർ വടക്കുമ്മുറി പാടത്തു പീടിയേക്കൽ മുഹമ്മദലിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2019 ഫെബ്രുവരി 24നാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തിയ പ്രതി ബാലികയെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. 2019 മാർച്ച് 15ന് കുറ്റിപ്പുറം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമങ്ങൾ അനുദിനം വർധിച്ചുവരുന്നതായി ചൈൽഡ് ലൈൻ ചൂണ്ടിക്കാട്ടുന്നു. വളാഞ്ചേരിയിൽ 17കാരിയെ എൽ.ഡി.എഫ് കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറംലോകമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഈകുട്ടിയെ 10ലധികം തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടി പ്രതിയായ കൗൺസിർ ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴിയെടുത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തെയ്യാറായിരുന്നില്ല.

പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.


താൻ പുറത്താണെന്ന് പറഞ്ഞു തുടങ്ങുന്ന ഷംസുദ്ദീൻ വിദേശത്തുനിന്നും സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ശബ്ദ സന്ദേശത്തിലാണ് വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കൗൺസിലർ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ലെറ്റർ താൻ പാർട്ടിക്ക് അയച്ചുകൊടുത്തു, ഞാൻ ഒരു രണ്ടാംവിവാഹംചെയ്തുവെന്ന് നിങ്ങൾക്കെല്ലാം അറിയാം, ഞാൻ വിവാഹം ചെയ്യുമ്പോൾ ആദ്യത്തെ ഭർത്താവിനെ അവൾ ഒഴിവാക്കിയിരുന്നു. തുടർന്നാണ് 3വർഷം അവൾ എന്റെ കൂടെ താമസിച്ചത്. ദിവസവും പതിനായിരം അടക്കമുള്ള പണം എന്റെ കയ്യിൽനിന്നും വാങ്ങിയിരുന്നു. ഇതിനിടയിലാണ് ഇവൾക്കുവേറേയും ബന്ധങ്ങൾ ഉള്ളതായി അറിഞ്ഞു. താൻ അത് കയ്യോടെ പിടികൂടി, ഇവറെ ഞാൻ ബെഡ്‌റൂമിൽ നിന്നും പിടികൂടി. ഇത് ചോദ്യംചെയ്തപ്പോഴാണ് അവൾ നിങ്ങൾ വേണമെങ്കിൽ പൊയ്‌ക്കോളൂ, ഈവീട് എനിക്ക് എഴുതി തരാനും ആവശ്യപ്പെട്ടത്. അവിടെ അവളും, അവളുടെ ഉമ്മയും രണ്ടു സഹോദരിമാരും ഒപ്പമാണ് താമസിക്കുന്നത്. രണ്ടുമാസമായി ഈകാര്യത്തിൽ ഞങ്ങൾ പ്രശ്‌നത്തിലായിരുന്നു. ഞാൻ പറഞ്ഞു വീട് രണ്ടുപേരുടേയുംകൂടി പേരിലാക്കാമെന്ന്, അപ്പോൾ അവൾ പറഞ്ഞത് പറ്റില്ലെന്നാണ്, പിന്നീട് അനിയത്തിയെ കൊണ്ടു ഫോൺ വിളിപ്പിച്ചു, അവളുടെ രണ്ടുപേരുടേയും കൂടി പേരിൽ വീട് എഴുതി തരാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല, ആ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത തെളിവ് എന്റെ പക്കലുണ്ട്, ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് അവർ എന്നെ ഭീഷണിപ്പെടുത്തിത്തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത എന്റെ അനിയത്തിയെ നിങ്ങൾ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞത്. കള്ളക്കേസ് കൊടുത്ത് കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി, ഇത് പേടിച്ചുനിൽക്കേണ്ടെന്ന് കരുതിയാണ് അറുതിവരുത്താൻ വേണ്ടിയാണ് ഞാൻ ഇനി സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞതെന്നും ഷംസുദ്ദീൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP