വീഡിയോ ചെയ്യാൻ മോൻസൺ തന്നെ വിളിച്ചു വരുത്തിയത്; വീട്ടിൽ കണ്ടത് അംഗരക്ഷകരെയും അതീവ സുരക്ഷയും; യൂദാസ് വാങ്ങിയ വെള്ളിക്കാശും കാണിച്ചു തന്നു; പണം വാങ്ങിയിട്ടില്ല; യൂട്യൂബര്‍ ശരത് കൃഷ്ണൻ മറുനാടനോട്
ആർ പീയൂഷ്
കൊച്ചി: യൂട്യൂബിൽ വീഡിയോ ചെയ്യാനായി മോൻസൺ തന്നെ വിളിച്ചു വരുത്തിയതാണെന്ന് യൂട്ഊബർ ശരത് കൃഷ്ണൻ മറുനാടനോട് പ്രതികരിച്ചു. തൃശൂർ സ്വദേശിയായ ശരത് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം കലൂരിലെ മോൺസന്റെ വീട്ടിലെത്തി പുരാവസ്തുക്കൾ കണ്ടിരുന്നു. യൂട്യൂബറായതിനാൽ ഒരു ദിവസം വന്ന് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ജനുവരിയിൽ വീഡിയോ ചെയ്യാൻ വരുന്നില്ലേ എന്ന് ചോദിച്ച് ഫോൺ വിളിച്ചതിനെ തുടർന്നാണ് വീഡിയോ ഷൂട്ട് ചെയ്ത് ചാനലിൽ പ്രസിദ്ധീകരിച്ചതെന്നും ശരത് പറഞ്ഞു. മോൻസൺ മാവുങ്കലിനെ തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ വലിയ വിമർശനം നേരിടേണ്ടി വന്നതിനാലാണ് ഇക്കാര്യം വിശദീകരിച്ച് ശരത് രംഗത്ത് വന്നത്. വീഡിയോ ചിത്രീകരിക്കാനായി പണം വാങ്ങിയില്ലെന്നും സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം ആണ് നടക്കുന്നതെന്നും ളരത് പറയുന്നു. എങ്ങനെയാണ് മോൻസൺ മാവുങ്കലിനെ പറ്റി അറിഞ്ഞതെന്നും അവിടെയുണ്ടായ അനുഭവങ്ങളും ശരത് വിശദീകരിക്കുന്നു.
ഒരു സുഹൃത്താണ് എറണാകുളത്ത് പുരാവസ്തുക്കളുടെ വലിയ ശേഖരമുള്ള ഒരാൾ ഉണ്ടെന്ന് പറയുകയും മോൻസണെ പരിചയപ്പെടുത്തുകയും ചെയ്യുന്നത്. ഇതിനെ തുടർന്ന് ജനുവരിയിൽ അവിടെ പോയിരുന്നു. യൂട്യൂബറായതിനാൽ വലിയ സ്വീകരണമാണ് അന്ന് അവിടെ കിട്ടിയത്. വീട്ടിൽ നരവധി അംഗരക്ഷകരെ കാണാൻ കഴിഞ്ഞു. വീടിനുള്ളിലേക്ക് കയറുമ്പോൾ എന്റെ മൊബൈൽ ഫോൺ ഒഴിച്ച് കുടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ വാങ്ങി അംഗരക്ഷകർ പ്രത്യേക ലോക്കറിലേക്ക് മാറ്റി. മെറ്റൽ ഡിറ്റക്ടർ വഴിയായിരുന്നു അകത്തേക്ക് കടത്തിവിട്ടത്. വീടിനുള്ളിലും പുറത്തുമായി 49 നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നു.
സ്വീകരണ മുറിയിലെ സംസാരത്തിനിടക്ക് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോഹൻലാലും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും കാട്ടിയിരുന്നു. തുടർന്ന് വീട്ടിലെ പുരാവസ്തുക്കളുടെ വലിയ ശേഖരം കാട്ടിത്തരുകയും വിശദീകരിക്കാനായി ഒരു യുവാവിനെയും ഏർപ്പാടാക്കി. അവിടെ വച്ച് പുരാവസ്തു വകുപ്പിന്റെ പല സർട്ടിഫിക്കറ്റുകളും കാണിച്ചു. പ്രാധാനപ്പെട്ടത് ശബരിമലയിലെ ചെമ്പോല തിട്ടൂരമായിരുന്നു. അതിന് പുരാവസ്തു ഗവേഷകനായ വർമ ഒപ്പിട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു.
വീടിനകത്ത് നിറയെ വിവധ തരത്തിലുള്ള കൊത്തുപണികളുള്ള ശില്പങ്ങളാണുണ്ടായിരുന്നത്. വാർത്തകളിൽ കണ്ടതു പോലെ ടിപ്പു സുൽത്താന്റെ സിംഹാസനം, വാളുകൾ, തുടങ്ങീ പലതും കണ്ടു. തിരുശേഷിപ്പുകൾ എന്ന് പറഞ്ഞ് പുറപ്പാട് പുസ്തകത്തിൽ പറയുന്ന മോശയുടെ വടി തന്റെ പുരാവസ്തു ശേഖരത്തിൽ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞ് കൈകളിലേക്ക് എടുത്തു തന്നു. ഒരു വടിയിൽ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തിൽ നിന്ന് വാങ്ങിച്ചതാണ് എന്നും 2000 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള വടിയാണ് എന്നും പറഞ്ഞു. രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. പിന്നീട് യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണവും കാട്ടിത്തന്നു. ഇതിന്റെ കൈവശ രേഖകളും കാണിച്ചു.
യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും അൽഫോൻസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമ്മിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണം കൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ നിരവധി പുരാവസ്തുക്കളും പ്രദർശിപ്പിക്കുകയും ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മത ഗ്രന്ഥങ്ങളുടെ ഒരു ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. അതിപുരാതനവും വർഷങ്ങളേറെ പഴക്കവുമുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇതെന്ന് ഇയാൾ പറഞ്ഞു. അറുനൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിളുകൾ, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു പറഞ്ഞത്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാഴുകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ എന്തിനേറെ, ലിയാനാർഡോ ഡാവിഞ്ചിയുടേയും രാജാ രവിവർമ്മയുടേയും ജീവൻ തുടക്കുന്ന ചിത്രങ്ങൾ വരെ കാണിച്ചു തന്നു. ഇതിൽ ഏറെ അത്ഭുതകരമായി തോന്നിയത് മരത്തിന്റെ തോലിൽ എഴുതിയ ഖുറാനായിരുന്നു. ഇതിലെ അക്ഷരങ്ങൾ ചുരണ്ടി കളയുമ്പോഴുണ്ടാകുന്ന പൊടി പിന്നീട് തനിയെ വീണ്ടും അക്ഷരങ്ങളിലേക്ക് പറ്റി പിടിക്കുന്നുതാണ്. കാണിച്ചതിൽ മോശയുടെ വടിയും വെള്ളിക്കാശും മാത്രമായിരുന്നു സംശയം ജനിപ്പിച്ചത്. ബാക്കിയുള്ളതെല്ലാം നേരിൽ കണ്ടപ്പോൾ യഥാർത്ഥതാണെന്ന് തന്നെ കരുതി. ഇതെല്ലാം കണ്ടതിന് ശേഷം മടങ്ങുകയായിരുന്നു.
ജനുവരി പകുതിയായപ്പോൾ ഒരു പ്രത്യേക നമ്പറിൽ നിന്നും മോൻസന്റെ വിളി വന്നു. 9000000000 എന്ന നമ്പറിൽ നിന്നായിരുന്നു കോൾ. വീഡിയോ ഷൂട്ട് ചെയ്യാൻ എന്നാണ് വരുന്നതെന്നായിരുന്നു ചോദ്യം. ഉടൻ വരാമെന്ന് മറുപടി നൽകി. അങ്ങനെ ഫെബ്രുവരി ആദ്യം അമ്മയും ക്യാമറാമാനും ഒത്ത് വീണ്ടും കലൂരിലെത്തി. അങ്ങനെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്റെ ഒഴികെ എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങി വച്ചിരുന്നു. ആരും ചിത്രങ്ങളും മറ്റും എടുക്കരുതെന്ന് അംഗരക്ഷകർ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെയെത്തിയ ആരോ ഒരാൾ മൊബൈലിൽ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ അംഗരക്ഷകർ എത്തി തടയുകയും ചെയ്തു. എല്ലാം കഴിഞ്ഞ് തിരികെ പോരാൻ നേരം ഒരു ഖുറാൻ തരുകയും ചെയ്തു. പണമോ മറ്റു പാരിതോഷികങ്ങളോ സ്വീകരിച്ചതുമില്ല.
വീഡിയോ ഷൂട്ട് ചെയ്തതിന് ശേഷം ഏറെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. അതിനിടക്ക് രണ്ടു വട്ടം മോൻസൺ വിളിച്ച് വീഡിയോ പ്രസിദ്ധീകരിക്കാത്തതെന്താണെന്ന് ചോദിച്ചിരുന്നു. ഫെബ്രുവരി 23 നാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് അടുത്ത വീഡിയോയും പോസ്റ്റ് ചെയ്തു. വീഡിയോ വന്നതിന് ശേഷം എന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. അമേരിക്കയിൽ നിന്നും മറ്റും പലരും വിളിച്ചിരുന്നെന്നും നന്ദി അറിയിക്കണമെന്നും പറഞ്ഞതായി മോൻസൺ പറഞ്ഞു. ഇത്രയും കാര്യങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. അല്ലാതെ മോൻസണുമായി യാതൊരു പരിചയവും നേരത്തെ ഇല്ല. മോൻസൺ അറസ്റ്റിലായതിന് ശേഷം വലിയ വിമർശനമാണ് എന്ക്കും അമ്മയ്ക്കും നേരെ ഉണ്ടായത്. അതിനാൽ തൽക്കാലത്തേക്ക് വീഡിയോയുടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്.
അറിഞ്ഞു കൊണ്ട് ആരെയും ചതിക്കാനായിട്ടോ തട്ടിപ്പിന് കൂട്ടു നിൽക്കുകയോ ചെയ്തിട്ടില്ല. തൃശൂരിൽ ഐ.എ.എസ് ട്രെയിന്ങ് സെന്ററക്കമുള്ള ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. ലോക്ക് ഡൗൺ സമയത്താണ് യൂട്യൂബ് ചാനൽ ഒരു സമയംപോക്കിനായി തുടങ്ങിയത്. ഞാനും അമ്മയും നടത്തുന്ന യാത്രകളും വ്യത്യസ്തമായ കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനായിട്ടുള്ള ശ്രമമാണ്. അതിനിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. പൊലീസിന്റെ ഏതന്വേഷണത്തിനും തയ്യാറാണ്. പൊലീസ് നിർദ്ദേശിച്ചാൽ വീഡിയോ യൂട്യൂബിൽ നിന്നും ഒഴിവാക്കുമെന്നും ശരത് കൃഷ്ണൻ പറഞ്ഞു.
Stories you may Like
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസ്; കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം
- കേരള എൻസിപി വമ്പൻ പ്രതിസന്ധിയിൽ
- ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും: മോൻസൺ മാവുങ്കൽ
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍