Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശെയ്ത്താൻ, ശെയ്ത്താൻ എന്നു വിളിച്ചു; ചങ്കിലും വയറിലും ഗണപതി എന്ന ജിന്ന് കയറിക്കൂടിയിരിക്കുന്നു എന്ന് പറഞ്ഞു ആക്ഷേപം; ലിവർ സിറോസിസിനു കഴിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ മരുന്നുകൾ കഴിക്കാൻ അനുവദിച്ചില്ല; പകരം മരുന്നുകളും നൽകിയില്ല; മരുന്നുകൾ മുസ്ലിം വിരുദ്ധമാണ് കഴിക്കരുത് എന്ന് ഉപദേശവും; ജിന്നിനെ ഒഴിപ്പിക്കാൻ നിരന്തര പീഡനം; മഞ്ചേരി മുസ്ലിം ദുർമന്ത്രവാദ കേന്ദ്രത്തിൽ ചികിത്സ കിട്ടാതെ മരിച്ച ഫിറോസിന്റെ മരണമൊഴി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി സംഘടനകൾ

ശെയ്ത്താൻ, ശെയ്ത്താൻ എന്നു വിളിച്ചു; ചങ്കിലും വയറിലും ഗണപതി എന്ന ജിന്ന് കയറിക്കൂടിയിരിക്കുന്നു എന്ന് പറഞ്ഞു ആക്ഷേപം; ലിവർ സിറോസിസിനു കഴിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ മരുന്നുകൾ കഴിക്കാൻ അനുവദിച്ചില്ല; പകരം മരുന്നുകളും നൽകിയില്ല; മരുന്നുകൾ മുസ്ലിം വിരുദ്ധമാണ് കഴിക്കരുത് എന്ന് ഉപദേശവും; ജിന്നിനെ ഒഴിപ്പിക്കാൻ നിരന്തര പീഡനം; മഞ്ചേരി മുസ്ലിം ദുർമന്ത്രവാദ കേന്ദ്രത്തിൽ ചികിത്സ കിട്ടാതെ മരിച്ച ഫിറോസിന്റെ മരണമൊഴി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി സംഘടനകൾ

എം മനോജ് കുമാർ

മലപ്പുറം: ശെയ്ത്താൻ, ശെയ്ത്താൻ എന്നവർ വിളിച്ചു കൊണ്ടിരുന്നു. ചങ്കിലും വയറിലും ഗണപതിയാണെന്ന് പറഞ്ഞു. ലിവർ സിറോസിസ് ബാധിച്ച എനിക്ക് ഒരു മരുന്നും തന്നില്ല. കഴിച്ചിരുന്ന ആയുർവേദ മരുന്നുകൾ കഴിക്കാനും അനുവദിച്ചില്ല. മുസ്ലിംങ്ങൾ ഇതൊന്നും കഴിക്കാൻ പാടില്ല എന്നാണ് പറഞ്ഞത്. വയറിൽ കയറിയ ഗണപതിയെ ഒഴിപ്പിക്കാനുള്ള പീഡനങ്ങളും-മഞ്ചേരി മുസ്ലിം ദുർമന്ത്രവാദ കേന്ദ്രത്തിൽ വെച്ച് മരിക്കുന്നതിന് മുൻപ് ഫിറോസ് കെ.പി.സുഹൃത്തിനു അയച്ച ശബ്ദ സന്ദേശത്തിലെ മരണമൊഴിയാണിത്. ശബ്ദ സന്ദേശത്തിനു പിന്നാലെ ഫിറോസ് മരിക്കുകയും ചെയ്തു.

മലപ്പുറം നിലമ്പൂർ കരുളായിയിലെ ഫിറോസിന്റെ മരണം ഇപ്പോൾ വിവാദമായിരിക്കുകയാണ്. മഞ്ചേരിയിലെ മുസ്ലിം ദുർമന്ത്രവാദ കേന്ദ്രത്തിൽ ക്രൂര പീഡനത്തെ തുടർന്ന് പിടഞ്ഞു മരിക്കുകയായിരുന്നു ഫിറോസ്. ലിവർ സിറോസിസ് ബാധിതനായിരുന്ന ഫിറോസിന് നൽകിയിരുന്ന മരുന്നുകൾ എല്ലാം ഈ ദുർമന്ത്രവാദകേന്ദ്രത്തിൽ നിഷേധിക്കപ്പെട്ടു. കഴിച്ച മരുന്നുകൾ തുടർന്ന് കഴിക്കാൻ അനുവദിച്ചില്ല. പകരം മരുന്നുകൾ കൊടുത്തുമില്ല. ഫിറോസിന്റെ വയറിൽ ഗണപതിയാണ് എന്നവർ പറഞ്ഞു. ഗണപതിയെ ഒഴിപ്പിക്കാൻ വേണ്ടി ക്രൂരമർദ്ദനവും ക്രൂര മായ മാനസിക പീഡനവും. ഒപ്പം മരുന്നില്ല ചികിത്സയും. യൗവനത്തിന്റെ മധ്യത്തിൽ, മുപ്പത്തിയെട്ടാം വയസിൽ തന്നെ മന്ത്രവാദികൾ ചികിത്സയുടെ പേരിൽ ഫിറോസിന്റെ ജീവിതം അവസാനിപ്പിച്ചു. ആരോഗ്യവാനായിരുന്ന, നല്ല സുഹൃത്ത് വൃന്ദത്തിന്റെഉടമയായിരുന്ന ഫിറോസിന്റെ മരണത്തെ തുടർന്ന് ഫിറോസിന്റെ സുഹൃത്തുക്കളും അടുപ്പക്കാരും ഡിവൈഎഫ്‌ഐ തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇപ്പോൾ പ്രക്ഷോഭ പാതയിലാണ്. ആഭിചാരകൊലകൾക്ക് എതിരായും ഫിറോസിന്റെ ഘാതകരെ ശിക്ഷിക്കാനും വേണ്ടിയാണ് ഈ പ്രക്ഷോഭം അതിനായി ഫിറോസ് സുഹൃത്തിനു അയച്ച മരണമൊഴി ഇവർ ആയുധമാക്കുകയും ചെയ്യുന്നു.

ഫിറോസ് ഒടുവിലായി സുഹൃത്തിനു അയച്ച മരണമൊഴിയായുള്ള ശബ്ദ സന്ദേശം:

ഞാൻ ഫിറോസ് കെ.പി. എനിക്ക് ലിവർ സിറോസിസ് അസുഖമുണ്ട്. അതിനുഹോമിയോ കഴിച്ചു. അതുകൊണ്ട് സുഖം കാണാതിരുന്നപ്പോൾ ആയുർവേദ മരുന്ന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ സുഖം വന്നിരുന്നു. അതിന്നിടയിൽ എന്റെ കുടുംബങ്ങളെ സ്വാധീനിച്ച് മന്ത്രവാദികൾ പറഞ്ഞു. ലിവർ സിറോസിസ് അല്ല. വയറിന്റെ ഉള്ളിൽ ഗണപതിയാണ്, അത് പോകണം. എന്നാലേ അസുഖം മാറൂ. അല്ലാതെ വേറെ കുഴപ്പമില്ല. 26 ദിവസം അവിടെ ചികിത്സിച്ചു. അതി ക്രൂരമായ ചികിത്സാ രീതികൾ ആയിരുന്നു. പിന്നെ എന്നെ ഒരു മരുന്ന് പോലും കുടിക്കാൻ അനുവദിച്ചില്ല. മുസ്ലിംങ്ങൾക്ക് മരുന്ന് കഴിക്കാൻ പാടില്ലാ എന്നാണ് അവർ പറഞ്ഞത്. വിശ്വാസമില്ലാത്ത എന്നെയും എന്റെ കുടുംബത്തെയും ഒക്കെ അവർ ചതിക്കുകയായിരുന്നു, അതുകൊണ്ട് ഇവർക്കെതിരെ എന്തെങ്കിലും ശക്തമായ നടപടി എടുക്കണം. എന്റെ അനുഭവം വേറെ ആർക്കും സംഭവിക്കരുത്. ഈ ചികിത്സയ്ക്ക് ശേഷം ഞാൻ ആകെ തകർന്നിരിക്കുകയാണ്.

എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷെ ചികിത്സയ്ക്ക് ശേഷം ഞാൻ ആകെ തകർന്നു. എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ തകർന്നു. 10000 രൂപയാണ് ഒരു ദിവസത്തെ ചികിത്സയ്ക്ക് ഇവർ ഈടാക്കുന്നത്. ഇവർ എത്ര കാശ് എന്റെ കുടുംബത്തിൽ നിന്ന് ഈടാക്കിയെന്നു എനിക്ക് അറിയില്ല. ഒരു മരുന്ന് പോലും എനിക്ക് അവർ തന്നില്ല. 25 ഓളം ദിവസമായി കഫക്കെട്ട് ഉള്ളതിനാൽ എനിക്ക് സംസാരിക്കാൻ കഴിയില്ല. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിട്ടുണ്ട്. അത് ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എന്തെങ്കിലും മരുന്ന് തരാൻ പറഞ്ഞപ്പോൾ ഒരു മരുന്നും തന്നില്ല. എന്റെ ചങ്കിൽ ഗണപതിയാണ് , പൂജാരിയാണ് എന്നൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ശാരീരികമായി എന്നെ പീഡിപ്പിച്ചു. അവസാന ദിവസം ഞാൻ ചാടി രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തി. രണ്ടു മൂന്നു ആളുകൾ എന്നെ ബലമായി പിടിച്ചു നിർത്തി. ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലാക്കി. എന്നെ വിളിച്ച പേര് ശെയ്ത്താൻ ശെയ്ത്താൻ എന്നായിരുന്നു. ഇതിനുള്ള ശിക്ഷ അവർ അനുഭവിക്കണം. എനിക്ക് നേരിട്ട് വന്നു ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. എന്റെ കുടുംബവും എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. നാട്ടുകാർ അറിഞ്ഞാലുള്ള മാനക്കേടും. അതുകൊണ്ട് എന്തെങ്കിലും നടപടി ഉണ്ടാകണമെന്നു അഭ്യർത്ഥിക്കുന്നു.

ശബ്ദസന്ദേശം ലഭിച്ചെങ്കിലും ഫിറോസിനെ രക്ഷിക്കാൻ സുഹൃത്തുക്കൾക്കു കഴിഞ്ഞില്ല. മരണാനന്തര നീതി തേടിയാണ് സുഹൃത്തുക്കൾ ഇപ്പോൾ ഘാതകരെ അറസ്റ്റ് ചെയ്യാനുള്ള വഴികൾ തേടുന്നത്. തികച്ചും യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽപ്പെട്ട യുവാവാണ് ഫിറോസ്. ഈ അടുത്ത കാലത്തായി ലിവർ സീറോസിസിന്റെ പിടിയിലായിരുന്നു ഫിറോസ്. മരുന്നുകൾ ഉണ്ടായതിനാൽ അത് വലിയ പ്രശ്‌നമില്ലാതെ പോവുകയായിരുന്നു. ഈ ഘട്ടത്തിലാണ് കുടുംബത്തിന്റെ ഇടപെടൽ. കുടുംബത്തിൽ ഉള്ളവർ തന്നെ ഫിറോസിന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കുടുംബത്തിന് ഈയിടെ കടുത്ത സാമ്പത്തിക വിഷമങ്ങൾ വന്നു. കുടുംബത്തിന് വന്ന സാമ്പത്തിക തകർച്ചയ്ക്ക് ഫിറോസ് കാരണമാണെന്ന് അവർ ആരോപിച്ചു.

ഫിറോസിൽ കയറിക്കൂടിയ ഗണപതി എന്ന ജിന്നാണ് ഫിറോസിന്റെ പ്രശ്‌നമെന്ന് വീട്ടുകാർ ഇതോടെ ഉറച്ചു വിശ്വസിച്ചു. ലിവർ സിറോസിസ് അല്ല ഗണപതിയാണ് പ്രശ്‌നകാരണമെന്ന് അവർ കണ്ടെത്തി. ഗണപതി കാരണമാണ് ഫിറോസിന്റെ അസുഖമെന്നും കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം ഫിറോസിൽ കയറിക്കൂടിയ ഗണപതിയാണെന്നും ഇവർ തീരുമാനത്തിലെത്തി. ഇതോടെയാണ് മഞ്ചേരിയിൽ ഉള്ള ദുർമന്ത്രവാദകേന്ദ്രത്തിലേക്ക് ഫിറോസിനെ കുടുംബം ബലം പ്രയോഗിച്ച് എത്തിച്ചത്. മരുന്നില്ലാതെ പീഡനം മറുമരുന്നാക്കിയുള്ള 26 ദിവസത്തെ ദുർമന്ത്രവാദ ചികിത്സയാണ് ഫിറോസിന്റെ മരണത്തിനു വഴിവെച്ചത്. അവിടെ അനുഭവിക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ ഫിറോസിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. ലിവർ സിറോസിസ് ബാധിച്ചതിനാൽ മത്സ്യവും മാംസവും കഴിക്കരുത് എന്ന് ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദ്ദേശിച്ചിരുന്നു. പക്ഷെ വീട്ടുകാർ വേറെ വ്യാഖ്യാനം നൽകി. ഗണപതിയുള്ളതിനാലാണ് പ്രശ്‌നമെന്ന് വീട്ടുകാർ വിധിച്ചു.

വെജിറ്റേറിയൻ ആയ ഗണപതിയെ ഒഴിപ്പിക്കാൻ മത്സ്യ മാംസാദികൾ നിർബന്ധപൂർവം കഴിപ്പിച്ചു. ദുർമന്ത്രവാദത്തിലെ ചികിത്സയോടെ മരണത്തിനു കാരണമാവുകയും ചെയ്തു. ഫിറോസ് മരിക്കും എന്ന് ഉറപ്പായതോടെ മന്ത്രവാദികൾ ഫിറോസിനെ വീട്ടിലേക്ക് അയച്ചു. മരണം ഉറപ്പാക്കിയതോടെ ഫിറോസ് മരണമൊഴി പുറത്തുവിടുകയും ചെയ്തു. ദുർമന്ത്രവാദമാണ് ഫിറോസിന്റെ മരണത്തിനു കാരണം. അനിയന്റെ ഭാര്യയുടെ അച്ഛനാണ് ദുർമന്ത്രവാദ കേന്ദ്രത്തിൽ എത്തിച്ചത് എന്നാണ് ഫിറോസ് സുഹൃത്തുക്കളോട് പറഞ്ഞത്. മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഫിറോസിന്റെ മരണത്തിനു കാരണമായത്. സാക്ഷരതയിലും സാങ്കേതിക വിദ്യയിലും ഉന്നതിയിൽ എത്തി നിൽക്കുന്ന കേരളത്തിൽ തന്നെയാണ് ഇത്തരം ദുർമന്ത്രവാദകേന്ദ്രങ്ങളും അതുവഴിയുള്ള മരണങ്ങളുമെല്ലാം നടക്കുന്നത് എന്ന് വിചിത്രമായ സംഭവങ്ങളായി നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP