'കല്ലട'യെ കൊല്ലടയാക്കി യൂത്ത്കോൺഗ്രസ്; കമ്പനിയുടെ ബസ് തടഞ്ഞ് നിർത്തി 'കൊല്ലട' സ്റ്റിക്കർ പതിച്ചു; പ്രതിഷേധം ബസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ; കേസിൽ പൊലീസ് അന്വേഷണം തുടരുന്നു; പ്രതി ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫ് രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ
ജംഷാദ് മലപ്പുറം
മലപ്പുറം: അന്തർ സംസ്ഥാന ബസ് സർവ്വീസായ കല്ലട ട്രാവൽസിന്റെ കോഴിക്കോട് നിന്ന് ചെന്നൈ ലേക്കുള്ള ബസിനെ കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തടയുകയും കല്ലട എന്നുള്ള പേരിന് മുകളിൽ കൊല്ലട എന്ന സ്റ്റിക്കർ പതിക്കുകയും, അപായ ചിഹ്നഹ് നമുള്ള സ്റ്റിക്കർ പതിക്കുകയും ചെയ്തു.എറണാകുളത്ത് കല്ലട ജീവനക്കാർ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിന് ശേഷം രണ്ട് ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് യാത്രക്കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റു ചെയ്ത സംഭവവുമുണ്ടായത്.
കല്ലട ബസ് ജീവനക്കാരും, ഉടമകളും കേരളത്തിലെ പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്, ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പിനും, പൊലീസിനുമുള്ളതെന്ന ആരോപണമുയർന്നിരുന്നു. ഗവൺമെന്റിന്റെ പരിപൂർണ്ണ പിന്തുണയിലാണ് ഇവർ ഇത്തരം അതിക്രമങ്ങൾ കാണിക്കുന്നതെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. കൊണ്ടോട്ടി പതിനേഴിൽ നിന്ന് ബസ്ന് മുന്നിൽ മുദ്രാവാക്യവുമായ് എത്തിയ പ്രവർത്തകർ പ്രകടനമായ് തുടങ്ങി കൊണ്ടോട്ടി ബസ്റ്റാന്റിന് മുന്നിൽ ബസ് തടഞ്ഞിട്ടു,പാർലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, ജൈസൽ എളമരം, പി.നിധീഷ്, അഷ്റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങൽ, അൻവർ അരൂർ, ജമാൽ കരിപ്പൂർ, മുസ്തഫ വാഴക്കാട്, സി.വി.സക്കറിയ,ഷംസു മപ്രം, എപി അബ്ദുറഹിമാൻ, റഫീഖ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.
അതേ സമയം കല്ലട ബസിൽ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിക്കു നേരെയുണ്ടായ പീഡന ശ്രമക്കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മണിപ്പാൽ-തിരുവനന്തപുരം കല്ലട ബസിലെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫി (39)നെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്റ്റേഷനിലെ സിഐ ജി. ബാലചന്ദ്രനാണ് കേസന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ബസിലെ മറ്റു യാത്രക്കാരെ കണ്ടെത്തി സംഭവത്തെക്കുറിച്ചു വിശദവിവരം തേടും.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനോടു ബസ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഡ്രൈവർക്കു ലൈസൻസ് നൽകിയ കോട്ടയത്തെ മോട്ടോർ വാഹന വകുപ്പു മേധാവിക്കു നൽകും. ഈ ഓഫീസിൽ നിന്നാണ് രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫിനു ലൈസൻസ് ലഭ്യമായത്. അതനുസരിച്ചാണ് കോട്ടയത്തേക്കു റിപ്പോർട്ട് നൽകുന്നത്. മോട്ടോർ വാഹനനിയമ പ്രകാരം ഡ്രൈവർ യാത്രക്കാരോടു അപമര്യാദയായി പെരുമാറിയാൽ ലൈസൻസ് റദ്ദു ചെയ്യാനുള്ള അധികാരം ആർടിഒയ്ക്കാണ്. ഇതിനുള്ള നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നു സിഐ പറഞ്ഞു. ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞിട്ടുണ്ട്.
ഡ്രൈവർ ജോൺസൺ ജോസഫ് പലവട്ടം ശല്യം ചെയ്തതയാണ് യുവതിയുടെ മൊഴി. എവിടെയാണ് ഇറങ്ങുന്നതെന്നു ചോദിച്ചായിരുന്നു ഇയാൾ ഇടക്കിടെ എത്തിയിരുന്നത്. ഉറക്കത്തിൽ തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. പിന്നീട് ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു മോശം പെരുമാറ്റം കണ്ടത്.
കോഴിക്കോട്ടാണ് യുവതി ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതുപറയാനാണ് വിളിച്ചുണർത്തിയതെന്നുമാണ് ജോൺസന്റെ വാദം. എന്നാൽ ബസിൽ കയറുന്ന സമയത്തും ടിക്കറ്റ് എടുത്ത സമയത്തും യുവതി കൃത്യമായി ഇറങ്ങുന്ന സ്ഥലം ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ ജോൺസന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതു കളവാണെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്. കണ്ണൂരിൽ നിന്നു മധുരയിലേക്കു യാത്രതിരിച്ചതായിരുന്നു യുവതി. വിമാനം ലഭിക്കാത്തതിനാലാണ് കല്ലട ബസിനെ ആശ്രയിച്ചത്. കൊല്ലത്തു ഇറങ്ങി അവിടെ നിന്നു നാട്ടിലേക്കു പോകാനായിരുന്നു തീരുമാനം. കോഴിക്കോട് ടൗണിൽ വച്ചാണ് യാത്രക്കാരിയെ ഡ്രൈവറായ ജോൺസൺ ജോസഫ് കടന്നു പിടിക്കാൻ ശ്രമിച്ചത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്നു ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടു പോവുകയായിരുന്നു.
ഇതിനിടെ ബസിലെ ക്ലീനർ യാത്രക്കാർക്കു നേരെ ഭീഷണിയും മുഴക്കി. തുടർന്നു പുലർച്ചെ 1.30നു ദേശീയപാതയിലെ കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് ബസ് നിർത്തിയത്. ഇതോടെ ബഹളമായി. മറ്റു യാത്രക്കാർ ഉണർന്നതോടെ പ്രശ്നത്തിലിടപ്പെട്ടു. ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആദ്യം പൊലീസ് കൺട്രോൾ റൂമിലായിരുന്നു വിവരം നൽകിയത്. എന്നാൽ പൊലീസ് എത്താൻ വൈകിയതോടെ യാത്രക്കാർ സമീപത്തെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്കു ബസ് വിടണമെന്നു ഒന്നടങ്കം പറയുകയായിരുന്നു. ഇതിനിടെ ബസിലെ ബഹളം അറിഞ്ഞു നാട്ടുകാരും മറ്റു വാഹനയാത്രക്കാരും വിഷയത്തിലിടപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളാകുമെന്നു കണ്ടു ബസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവം നടക്കുന്പോൾ മദ്യലഹരിയിലായിരുന്നു ജോൺസൺ ജോസഫ്് എന്നും വ്യക്തമായിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു ഐപിസി 354 വകുപ്പുപ്രകാരമാണ് ഇയാൾക്കതിരേ കേസെടുത്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍