Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം കഴിഞ്ഞ നാൾ മുതൽ സൗന്ദര്യം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; അസഹ്യമായതിനെത്തുടർന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയി; വഴക്കുകൾ പറഞ്ഞു തീർത്ത് യുവതിയെ വീട്ടിലെത്തിച്ച് വീണ്ടും ഉണ്ണിയുടെ ക്രൂരതകൾ; ഭക്ഷണം നൽകാതെയുള്ള പീഡനത്തിൽ യുവതി തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ

വിവാഹം കഴിഞ്ഞ നാൾ മുതൽ സൗന്ദര്യം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; അസഹ്യമായതിനെത്തുടർന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയി; വഴക്കുകൾ പറഞ്ഞു തീർത്ത് യുവതിയെ വീട്ടിലെത്തിച്ച് വീണ്ടും ഉണ്ണിയുടെ ക്രൂരതകൾ; ഭക്ഷണം നൽകാതെയുള്ള പീഡനത്തിൽ യുവതി തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

അരൂർ: ഗാർഹിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യകൾ കേരളത്തിൽ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഇപ്പോഴിതാ ഒരു യുവതിക്ക് കൂടി ഗാർഹിക പീഡനത്തെ തുടർന്ന് ജീവൻ നഷ്ടമായി. അരൂർ സ്വദേശിനിയായ യുവതിയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്.

സംഭവത്തിൽ നീതുവിന്റെ ഭർത്താവ് കെ എസ് ഉണ്ണിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ വീടായ അരൂർ നാലാം വാർഡ് കാക്കപ്പറമ്പിൽ വീട്ടിലാണ് നീതുമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2011-ലായിരുന്നു നീതുവും ഉണ്ണിയും തമ്മിലുള്ള വിവാഹം. അന്നുമുതൽ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ വ്യക്തമാക്കി.

പീഡനം അസഹ്യമായതിനെത്തുടർന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് വഴക്കുകൾ പറഞ്ഞുതീർത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു പതിവ്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

നീതുവിനും ഉണ്ണിക്കും അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ എന്നീ മൂന്നുമക്കളുണ്ട്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP