Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ മോഷണം പോയ കാർ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്; പ്രതി കാർ ഓടിച്ച് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന്റെ കൈയിൽ; കൊല നടത്തിയ ശേഷം കാറുമായി കടന്നതെന്ന് പ്രാഥമിക നിഗമനവും; അയൽവാസികളുമായി സൗഹൃദം പുലർത്തിയിരുന്നതിനാൽ അന്വേഷണം അടുപ്പക്കാരിലേക്കും നീളും; കൊലനടത്തിയത് പരിചിതരെന്ന സംശയവും ബാക്കി; സി.സി ടി.വി ദൃശ്യവുമായി പൊലീസ് മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷണം പോയ കാർ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്. താഴത്തങ്ങാടി പാറപ്പാടത്ത് ഷീബയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നാണു പൊലീസ് നിഗമനം. കുമരകം വഴി വെച്ചൂർ വരെ ഇയാൾ കാറോടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.

രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്ക് ഇയാൾ കാറോടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഷീബയുടെ മരണം തലയ്ക്കടിയേറ്റെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയുടെ ഇരുവശങ്ങളിലും ക്ഷതമുണ്ട്. കൊലപാതകത്തിനു പിന്നിൽ മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഷാനി മൻസിലിൽ ഷീബയും ഭർത്താവ് മുഹമ്മദ് സാലിയും ചുറ്റുപാടുള്ളവരുമായ നല്ല ബന്ധം സൂക്ഷിക്കുന്നവരാണ്. അതിനാൽ തന്നെ അയൽവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘം പറയുന്നത്.

ഇവർക്ക് ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു. സംഭവം നടന്ന ദിവസം അസാധാരണമായ ശബ്ദമൊന്നും അയൽവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. കൊല്ലപ്പെട്ട ഷീബയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. വീടിന്റെ ഹാളിനുള്ളിൽ മേശപ്പുറത്ത് പൊട്ടിയ നിലയിൽ ഗ്ലാസ് കണ്ടെത്തിയതും കേസിൽ നിർണായകമായേക്കും. വീടുമായി അടുത്ത പരിചയമുള്ളവരാരോ ആകാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്.

സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. കാറിൽ ഒരാൾ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇരുവരുടെയും തലയ്ക്കുള്ള പരുക്ക് ടീപോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. രണ്ടു പേരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വീടിന്റെ മുൻവാതിലിനോടു ചേർന്നു തന്നെയാണു ഷീബയുടെ മൃതദേഹം കണ്ടത്.

വാതിൽ തുറന്നയുടൻ അക്രമികൾ 2 പേരെയും കീഴ്‌പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു. രണ്ട് നിലയുള്ള ഷാനി മൻസിലിൽ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. കാർ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ചെക് പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. കോട്ടയത്തും മറ്റിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി. അക്രമികളെക്കുറിച്ചു നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന മുഹമ്മദ് സാലിയുടെ ആരോഗ്യനില വെല്ലുവിളിയെന്ന് പൊലീസ് പറയുന്നുദേഹമാസകലം മർദ്ദനമേറ്റ ഭർത്താവ് അബ്ദുൽ സാലിയെ ഗുരുതര നിലയിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പ് കമ്പി കൊണ്ട് മർദ്ദിച്ച് കൊന്ന ശേഷം ഷീബ സാലിയുടെ കാലുകൾ ഇതേ ഇരുമ്പ് കമ്പികൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. അബ്ദുൾ സാലിക്ക് ദേഹമാസകലം അടികൊണ്ട് പാടുണ്ട്.

വീട്ടിലെ ഫാനിന്റെ ഒരു ലീഫ് പൊട്ടി താഴെ വീണ നിലയിലായിരുന്നു. അക്രമികൾ ടീപ്പോയി തകർത്തിരുന്നു. ഗ്യാസ് ലീക്കായി കിടക്കുകയായിരുന്നു. വീട്ടിലെ കാറും മോഷണം പോയിട്ടുണ്ട്. പ്രാഥമികമായി കൊലപാതകം എന്ന വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്. അക്രമികൾ ക്രൂരമായി പരുക്കെൽപ്പിച്ച അബ്ദുൾ സാലിയുടെ നിലയും ഗുരുതരമാണ്. രണ്ടു യുവാക്കൾ വാടകയ്ക്ക് വീട് തേടി ഇവരുടെ വീട്ടിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇവരുടെ വീടിനടുത്തുള്ള ഒരു വീട് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ആ വീട് തേടിയെത്തിയ യുവാക്കൾ അക്രമം നടന്ന വീട്ടിലേക്കാണ് എത്തിയത്. വീട്ടിൽ ആളനക്കം കണ്ടില്ല. ഗ്യാസിന്റെ മണവും വ്യാപിച്ചിരുന്നു. ഇവർ ഫയർഫോഴ്‌സിൽ വിളിക്കുകയും അടുത്തുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു. ഫയർഫോഴ്‌സാണ് വാതിൽ തുറന്നു അകത്ത് കയറുകയും ഗ്യാസ് ഓഫ് ചെയ്യുകയും ചെയ്തത്. ക്രൂരമായ കൊലപാതകത്തിനാണ് ഷീബ ഇരയായത്. രാവിലെയോ ഉച്ചയ്‌ക്കോ ആണ് കൊല നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP