Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൈംഗിക ബന്ധത്തിന് 2500 രൂപ നൽകണമെന്ന പറഞ്ഞ യുവതിയോട് വിലപേശി ഉറപ്പിച്ചത് 1500 രൂപയ്ക്ക്; 500 രൂപ അഡ്വാൻസും നൽകി യുവതിയുടെ വീട്ടിലെത്തിയതോടെ മുകുന്ദ ബാക്കി തുകയും മുൻകൂർ നൽകി; സെക്‌സിൽ ഏർപ്പെടണമെങ്കിൽ കോണ്ടം ധരിക്കണമെന്ന് നിലപാടെടുത്തതോടെ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

ലൈംഗിക ബന്ധത്തിന് 2500 രൂപ നൽകണമെന്ന പറഞ്ഞ യുവതിയോട് വിലപേശി ഉറപ്പിച്ചത് 1500 രൂപയ്ക്ക്; 500 രൂപ അഡ്വാൻസും നൽകി യുവതിയുടെ വീട്ടിലെത്തിയതോടെ മുകുന്ദ ബാക്കി തുകയും മുൻകൂർ നൽകി; സെക്‌സിൽ ഏർപ്പെടണമെങ്കിൽ കോണ്ടം ധരിക്കണമെന്ന് നിലപാടെടുത്തതോടെ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ലൈംഗിക തൊഴിലാളിയായ യുവതിയെ കഴുത്തറുത്തു കൊന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കോണ്ടം ധരിക്കാൻ നിർബന്ധിച്ചതിനാലെന്ന് പ്രതിയായ യുവാവ്. ബെംഗളൂരു രാജാജി നഗറിൽ യുവതിയെ കഴുത്തറുത്തുകൊന്ന കേസിൽ അറസ്റ്റിലായ മുകുന്ദ എന്ന യുവാവാണ് കൊലപാതകം നടത്തിയത് കോണ്ടം ധരിക്കാൻ നിർബന്ധിച്ചതിനാലെന്ന് മൊഴി നൽകിയത്. ജനുവരി മാസം 11ന് നടന്ന കൊലപാതകത്തിൽ പ്രതി പിടിയിലായത് കഴിഞ്ഞ ദിവസമാണ്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ മാസം 11ന് ഉച്ച തിരിഞ്ഞാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. രാജാജി നഗറിൽ മകനൊപ്പമായിരുന്നു യുവതിയുടെ താമസം. ജനുവരി 11ന് ഉച്ചയോടെയാണ് സ്ത്രീ മെജസ്റ്റിക്കിൽ വച്ച് മുകുന്ദയെ ഇടപാടിനായി കണ്ടുമുട്ടിയത്. 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി പറഞ്ഞു. എന്നാൽ വിലപേശിയ ഇയാൾ 1500 രൂപയ്ക്ക് ഇടപാട് നടക്കുവാൻ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാൾ അഡ്വാൻസ് നൽകി. അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസിൽ കയറി. രാജാജി നഗറിൽ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് ഇവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇയാൾ ബാക്കി 1000 രൂപയും സ്ത്രീക്കു നൽകി.

എന്നാൽ വീട്ടിലെത്തിയ സ്ത്രീ മുകുന്ദയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് കോണ്ടം ധരിക്കാൻ ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്ത മുകുന്ദ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ സ്ത്രീ തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തി.

പണം നൽകാൻ തയാറാകാതിരുന്ന സ്ത്രീയുടെ അടിവയറ്റിൽ ഇയാൾ ചവിട്ടി. അലറിക്കരഞ്ഞ സ്ത്രീയെ ഇയാൾ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ മാലയും രണ്ടു മബൈൽഫോണുകളും എടുത്താണ് ഇയാൾ വീടുവിട്ടത്. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച അന്വേഷണമാണ് ഇയാളെ കുടുക്കിയത്. പിടിയിലായ പ്രതി അന്വേഷണ സംഘത്തോട് കാര്യങ്ങൾ വിശദമായി പറയുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും കരുതിക്കൂട്ടി ചെയ്തതല്ല എന്നുമാണ് പ്രതിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP