ടിപി വധക്കേസ് പ്രതി കൊടി സുനി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പ്രധാന കണ്ണി; പരോളിൽ ഇറങ്ങിയപ്പോൾ വ്യവസായിയെ തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്തിലെ പക തീർക്കാൻ; ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പ്രോജക്റ്റ് മുടങ്ങിയതും ടിപിയെ വധിക്കാൻ വഴിവെച്ചോ? പദ്ധതിയുടെ പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ അദൃശ്യസാന്നിധ്യം; എൻഐഎ അന്വേഷണം വരുമെന്ന ആശങ്കയിൽ സിപിഎമ്മിലെ ഒരുവിഭാഗം
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ പണം ഭീകരപ്രവർത്തനങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണം മുടങ്ങിപ്പോയ തിരുത്തി ടൂറിസം പദ്ധതിയിലേക്ക് നീളുമോ എന്ന ചിന്ത സിപിഎമ്മിലെ കണ്ണൂർ വിഭാഗത്തെ അസ്വസ്ഥമാക്കുന്നു. വടകര ഏറാന്മല പഞ്ചായത്തിലെ മുടങ്ങിപ്പോയ തിരുത്തി ടൂറിസം പദ്ധതിയും ടിപി വധവും തമ്മിലുള്ള ബന്ധം എൻഐഎ അന്വേഷിക്കും എന്ന സൂചനകൾ വരുന്നതാണ് സിപിഎമ്മിലെ അസ്വസ്ഥതയ്ക്ക് കാരണം. തിരുത്തി പദ്ധതിക്ക് പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ സാന്നിധ്യം ശക്തമായിരുന്നു എന്ന സൂചനകളാണ് വെളിയിൽ വരുന്നത്.
തിരുത്തി ടൂറിസം പദ്ധതിയും ടിപി വധവും തമ്മിലുള്ള ബന്ധം അന്വേഷിച്ചാൽ സിപിഎമ്മിലെ പല ഉന്നതരുടെയും പേരുകൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വെളിയിൽ വരും. ടിപി വധത്തിനു പിന്നിൽ തിരുത്തി പദ്ധതി ഒരു കാരണമാണെന്ന് ആർഎംപി മുൻപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ബന്ധം മാത്രമല്ല സാമ്പത്തിക ബന്ധം കൂടി അന്വേഷിക്കണം എന്നാണ് ആർഎംപി ആവശ്യപ്പെട്ടത്. സാമ്പത്തിക ബന്ധം എന്ന് പറഞ്ഞാൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ടിപിവധവുമായി നിലനിൽക്കുന്ന ബന്ധം കൂടി വെളിയിൽ വരണം. ഗൂഢാലോചന സിദ്ധാന്തത്തെക്കുറിച്ച് അന്വേഷണം വന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പക്ഷെ ഒരന്വേഷണവും ഇതുവരെ പ്രതികൾക്ക് അപ്പുറത്തേക്ക് നീണ്ടിട്ടില്ല. ഈ ഘട്ടത്തിൽ തന്നെയാണ് സ്വർണ്ണക്കടത്ത് പണം തീവ്രവാദ ബന്ധങ്ങൾക്ക് ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണം നടക്കുന്നത്. തീവ്രവാദ ബന്ധങ്ങൾക്ക് മാത്രമല്ല കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടി ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന സൂചനകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ടിപി വധവും തിരുത്തി പദ്ധതിയുമെല്ലാം എൻഐഎയുടെ മുന്നിലേക്ക് വരുന്നത്.
ടിപി വധത്തിന് പിന്നിലെ ഉള്ളുകള്ളികൾ അറിയാവുന്ന ഒരാൾ എൻഐഎയിലുണ്ട്. ടിപി വധം അന്വേഷിക്കുകയും ടിപി വധക്കേസ് പ്രതികളെ മുടക്കൊഴി മലയിൽ നിന്ന് അതി സാഹസികമായി പിടികൂടുകയുമൊക്കെ ചെയ്ത ഷൗക്കത്തലി. തിരുത്തി പ്രോജക്റ്റ് ടിപി വധത്തിനു പിന്നിലെ ഒരു കാരണമാണെന്നും 200 കോടിയുടെ റിയൽ എസ്റ്റേറ്റ് മുടക്കിയതിന് പിന്നിലെ പക ടിപി വധത്തിനു വഴി തെളിച്ചു എന്നെല്ലാം ഷൗക്കത്തലിക്ക് അറിയാം. സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പകകൂടി ടിപി വധത്തിനു പിന്നിലുണ്ട് എന്ന് വരുമ്പോഴാണ് തിരുത്തി പ്രോജക്ടും ടിപി വധവുമെല്ലാം എൻഐഎ അന്വേഷണത്തിൽ കടന്നുവരുന്നത്.
ടിപി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ശക്തമായ ബന്ധങ്ങളുണ്ട്. ജയിലഴികൾക്കകത്തും നിന്നും സ്വർണ്ണക്കടത്ത് സംഘങ്ങളെ കൊടി സുനി നിയന്ത്രിക്കുന്നതായി വാർത്തകൾ വന്നിരുന്നു. പരോളിൽ ഇറങ്ങിയപ്പോൾ സ്വർണ്ണക്കടത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ഒരു വ്യാപാരിയെ കോടി സുനിയും സംഘവും തട്ടിക്കൊണ്ടു പോയിരുന്നു. കൂത്ത്പറമ്പ് പൊലീസാണ് ഈ കേസിൽ കൊടി സുനിയെ അറസ്റ്റ് ചെയ്തത്. ഇതെല്ലാം എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തിരുത്തി പ്രോജക്ടും ടിപി വധവും എൻഐഎഅന്വേഷണ പരിധിയിൽ കടന്നുവരുന്നത്.
വടകര ഏറാമല പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു തിരുത്തി ടൂറിസം പദ്ധതി. ടിപി വധത്തിനു പിന്നിലെ ഒരു പ്രധാന കാരണം കൂടിയാണ് തിരുത്തി പദ്ധതി. മാഹിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ തിരുത്തിയെ ടൂറിസം ഹോട്ട് സ്പോട്ട് ആക്കുകയായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം. തിരുത്തി പദ്ധതി ഏറാമല പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഉൾപ്പെടുത്തി ഒരു വൻ ടൂറിസം പ്രോജ്ക്ടായി വികസിപ്പിക്കുക എന്നതായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം.
അന്ന് എൻ.വേണുവായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പദ്ധതി വിട്ടുകൊടുക്കാതിരിക്കാൻ ശക്തമായ എതിർപ്പാണ് എൻ.വേണുവും അതിന്റെ പിന്നിൽ നിന്ന് ടി.പി.ചന്ദ്രശേഖരനും നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനാണ് അന്ന് തിരുത്തി പദ്ധതി പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയാക്കി മാറ്റണം എന്നാവശ്യപ്പെട്ടത്. സിപിഎം വിഭാഗീയത കൊടി കുത്തി വാണ ആ കാലത്ത് തിരുത്തി പ്രോജക്ടിനെ എതിർത്തത് അന്ന് വി എസ്പക്ഷത്തിന്റെ വക്താക്കളായിരുന്ന ടിപിയും എൻ.വേണുവുമൊക്കെയായിരുന്നു.
വേണുവിനു ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാക്കിയതും ആർഎംപി പിറവിയെടുക്കാൻ കാരണമായതിനു പിന്നിലൊക്കെ തിരുത്തി ടൂറിസം പ്രോജക്ടിന് വലിയ പങ്കുണ്ട്. രണ്ടു കോടിയുടെ പദ്ധതി ഇരുനൂറു കോടിയാക്കി മാറ്റാനുള്ള പദ്ധതിക്ക് തടസം നിന്നത് എൻ.വേണു എന്നതിലുപരി ടിപിയായിരുന്നു. വിഭാഗീയത കത്തി നിന്ന ആ കാലത്ത് സിപിഎം ഔദ്യോഗിക പക്ഷത്തിനു വൻ തിരിച്ചടിയായിരുന്നു ടിപിയുടെയും വേണുവിന്റെയും നീക്കങ്ങൾ. സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗത്തിനു പ്രിയങ്കരായവരായിരുന്നു തിരുത്തി പദ്ധതിക്ക് പിന്നിൽ. പദ്ധതി മുടങ്ങിയത് ഇവർക്കുള്ള വൻ തിരിച്ചടിയായിരുന്നു.
ഇതു സിപിഎം വിഭാഗീയതയുമായി കൂട്ടിക്കെട്ടുകയാണ് ചെയ്തത്. ഇതോടെ ടിപി ചിലരുടെ കണ്ണിലെ കരടായി മാറി. പാർട്ടിയിൽ നിന്നും പുറത്താവുകയും ചെയ്തു. ഇതോടെയാണ് കണക്കുതീർക്കാൻ ടിപിയെ തീർക്കാനുള്ള പദ്ധതികൾ അണിയറയിൽ ആരംഭിച്ചത്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് ടിപി വധത്തിനു പിന്നിൽ. ഈ ക്വട്ടേഷന് നിർദ്ദേശം നൽകിയത് സിപിഎമ്മിലെ താഴെത്തട്ടിലുള്ള ചില നേതാക്കൾ മാത്രം. ടിപിയെ പോലുള്ള ഒരാളെ വധിക്കുമ്പോൾ അതിൽ പാർട്ടി തലത്തിൽ തീരുമാനം വരണം. അതുകൊണ്ട് തന്നെയാണ് ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന അത് വെളിയിൽ വരണം എന്ന് ആർഎംപി അവശ്യപ്പെട്ടുകൊണ്ടിരുന്നത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിത്തട്ടിൽ സ്വർണ്ണക്കടത്ത് പണത്തിന്റെ സ്വാധീനം എൻഐഎയ്ക്ക് ബോധ്യമായിട്ടുണ്ട്. ടിപി വധത്തിനു പിന്നിലും ഒഴുകിയത് സ്വർണ്ണക്കടത്ത് പണമാണ് എന്ന് ആരോപണം ശക്തമാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്കും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സ്വർണ്ണക്കടത്ത് പണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് വരുമ്പോൾ സ്വാഭാവികമായും അന്വേഷണം ഈ രീതിയിലും നീങ്ങും. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ സ്വർണ്ണക്കടത്ത് പണത്തിന്റെ ബന്ധം അന്വേഷണ വിധേയമാകുമ്പോൾ അത് സിപിഎമ്മിനെ അസ്വസ്ഥമാക്കാൻ പര്യാപ്തമാണ്. ഇതിന്നിടയിൽ തന്നെയാണ് തിരുത്തി ടൂറിസം പ്രോജക്റ്റ് കൂടി അന്വേഷിക്കുമെന്ന സൂചനകൾ ശക്തമാകുന്നത്. ടിപി വധത്തിനു പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ മാത്രം ചർച്ച ചെയ്തപ്പോൾ വധത്തിനു പിന്നിലെ സാമ്പത്തിക കാര്യങ്ങൾ ഇരുൾമൂടിക്കിടക്കുകയായിരുന്നു.
ടിപി വധത്തിനു പിന്നിലെ യഥാർത്ഥ ആസൂത്രകർ വിവാദങ്ങൾക്കിടയിൽ സുരക്ഷിതരായി രക്ഷപ്പെടുകയും ചെയ്തു. ടിപി വധം ആരുടെ ഗൂഢാലോചനയിൽ രൂപപ്പെട്ടു എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സ്വർണ്ണക്കടത്തിന്റെ പണം ടിപി വധത്തിനു പിന്നിൽ ഉപയോഗിക്കപ്പെട്ടു എന്ന് ആർഎംപി മുൻപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്ന ആർഎംപിയുടെ ആവശ്യത്തിൽ ഒരു തീരുമാനവും വന്നിട്ടില്ല. ഇടത് വലതു മുന്നണികൾ യോജിച്ചു നിന്ന് ഈ നീക്കത്തെ പരാജയപ്പെടുത്തി എന്നാണ് ആർഎംപി ഇപ്പോഴും ആരോപിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധവും അന്വേഷിക്കാൻ എൻഐഎ എത്തുമ്പോഴാണ് തിരുത്തി ടൂറിസം പദ്ധതിക്ക് പിന്നിലെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ സാന്നിധ്യവും അന്വേഷണ വിധേയമാകും എന്ന സൂചനകൾ വരുന്നത്. 'തിരുത്തി പദ്ധതി മുടങ്ങിയത് ടിപി വധത്തിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. പക്ഷെ അന്വേഷണം ഈ രീതിയിൽ നീങ്ങിയിട്ടില്ല. സ്വർണ്ണക്കടത്ത് ബന്ധവും രാഷ്ട്രീയ കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം കൂടി പുറത്ത് വരണം. ടിപി വധത്തിനു പിന്നിലും ഇതേ സ്വർണ്ണക്കടത്ത് സംഘത്തിന്റെ നീരാളിക്കൈകൾ ഉണ്ടെന്ന ആരോപണം മുൻപ് തന്നെ ഞങ്ങൾ ഉയർത്തിയിരുന്നു-ആർഎംപി നേതാവ് എൻ.വേണു മറുനാടനോട് പറഞ്ഞു.
സിപിഎം വിഭാഗീയത കത്തി നിന്ന കാലത്ത് താരമായിരുന്ന ഒരു വ്യവസായ പ്രമുഖനും കൂടി താത്പര്യമുള്ള പ്രോജക്റ്റ് ആയിരുന്നു തിരുത്തിയിലേത്. സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പണം തിരുത്തിയിൽ ഒഴുക്കാനുള്ള പദ്ധതിയും അന്ന് രൂപപ്പെട്ടിരുന്നു. ഇന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനാണ് ആ ഘട്ടത്തിൽ തിരുത്തി പദ്ധതി പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഏൽപ്പിച്ച് വിപുലമാക്കാം എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. എൻ.വേണുവും ടി.പിയും എല്ലാം ഒറ്റക്കെട്ടായി നിന്നപ്പോൾ പദ്ധതി പരാജയപ്പെട്ടു. തിരുത്തി പദ്ധതി നടപ്പിലാക്കാത്തത് ടിപിയുടെ ശത്രുക്കളെ മുഴുവൻ ഒരുമിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എൻ.വേണുവിനെ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സിപിഎം നീക്കം ചെയ്തു. പിണറായി വിജയന്റെ വീട് നിർമ്മാണം നടക്കുന്നത് കാണാൻ ഒരു ടീം ഒഞ്ചിയത്ത് നിന്നും പോയിരുന്നു. അവരെ സിപിഎം പുറത്താക്കി. ഇത് വൻ വിവാദമായിരുന്നു. പാർട്ടിയിൽ ഇത് ടിപിയും വേണുവും ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം നടപടിയായി വന്നത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വേണുവിനെ നീക്കുകയായിരുന്നു. ഇതും ടിപി അടക്കമുള്ളവർ ചോദ്യം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ ഒഞ്ചിയത്ത് നിന്നും തടഞ്ഞു വെക്കുക വരെ ചെയ്തു. ഇതോടെ ടിപി അടക്കമുള്ളവർ പാർട്ടിയിൽ നിന്നും പുറത്തായി. ഇതാണ് പിന്നീട് ആർഎംപിയുടെ പിറവിയിലേക്കും പിന്നീട് ടിപി വധത്തിലേക്കുമൊക്കെ കലാശിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്