Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭർതൃ സഹോ​ദരനുമായി ശാരീരിക ബന്ധം തുടർന്നത് നാലു വർഷത്തോളം; കുട്ടികൾ വളർന്നതോടെ എല്ലാം അവസാനിപ്പിക്കാം എന്ന് യുവതി; തയ്യാറാകാതിരുന്ന 47കാരനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും

ഭർതൃ സഹോ​ദരനുമായി ശാരീരിക ബന്ധം തുടർന്നത് നാലു വർഷത്തോളം; കുട്ടികൾ വളർന്നതോടെ എല്ലാം അവസാനിപ്പിക്കാം എന്ന് യുവതി; തയ്യാറാകാതിരുന്ന 47കാരനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഭർതൃ സഹോദരനെ കൊലപ്പെടുത്തിയത് ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചതിനെ തുടർന്നെന്ന് പ്രതിയായ യുവതിയുടെ മൊഴി. ഗുജറാത്ത് രാജ്‌കോട്ടിലെ സുരേന്ദർനഗറിലാണ് സംഭവം. വിധവയായ കസ്തൂരി എന്ന യുവതിയാണ് ഭർത്താവിന്റെ സഹോദരനായ സാഗർ സന്ദൽപ്പര എന്ന 47കാരനെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. ഭർത്താവിന്റെ മരണശേഷം നാല് വർഷത്തോളം കസ്തൂരിയും സാ​ഗറും തമ്മിൽ ശാരീരിക ബന്ധം പുലർത്തിയിരുന്നു. എന്നാൽ, കുട്ടികൾ വളർന്നെന്ന കാരണം പറഞ്ഞ് ഈയിടെയായി യുവതി സാ​ഗറിനെ ഒഴിവാക്കുകയായിരുന്നു. ബന്ധം തുടരണമെന്ന സാ​ഗറിന്റെ നിർബന്ധം തുടർന്നതോടെയാണ് യുവതി ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് യുവതി സാ​ഗറിനെ കൊലപ്പെടുത്തിയത്. കഴുത്തറുത്ത ശേഷം മുഖം കുത്തിക്കീറി വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം. സംഭവത്തിൽ ഇന്നലെയാണ് യുവതി അറസ്റ്റിലായത്. തന്റെ പിതാവിന് ​ഗ്രാമത്തിൽ ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്ന മകന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം യുവതിയിലേക്ക് നീണ്ടത്. യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

നാല് വർഷം മുമ്പാണ് കസ്തൂരിയുടെ ഭർത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും ഭർതൃവീട്ടിലായിരുന്നു താമസം. ഇതേ വീട്ടിൽത്തന്നെയാണ് ഭർത്താവിന്റെ സഹോദരനായ സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വർഷം മുമ്പ് മരിച്ചു. മക്കൾക്കൊപ്പമായിരുന്നു സാഗർ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഭർത്താവിന്റെ മരണശേഷം കസ്തൂരിയും സാഗറും തമ്മിൽ സ്‌നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാൽ മക്കൾ മുതിർന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ തലേദിവസം കുടുംബാംഗങ്ങളെല്ലാം സമീപത്തെ ഗ്രാമത്തിലെ ബന്ധുവീട്ടിൽ പോയിരുന്നു. സാഗറും കസ്തൂരിയും വൈകുന്നേരം തന്നെ തിരിച്ചെത്തിയെങ്കിലും മക്കൾ തിരികെ വന്നിരുന്നില്ല. വീട്ടിൽ തനിച്ചായ അവസരം മുതലെടുത്ത് സാഗർ കസ്തൂരിയെ സമീപിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. ബലം പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും കസ്തൂരി നിരസിക്കുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതോടെ സാഗർ വീട്ടിൽ നിന്നിറങ്ങിപ്പോയി.

രാത്രിയോടെ വീട്ടിൽ നിന്നിറങ്ങിയ കസ്തൂരി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന സാഗറിനെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മുഖത്തും കത്തി കൊണ്ട് പരിക്കേൽപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ സാഗറിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ മകനായ മഹേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കസ്തൂരിയിലേക്ക് സംശയം നീണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP