കാറിൽ നിന്നും വിളിച്ചിറക്കി എപി സുന്നി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊന്നവർ ഇപ്പോഴും കൈയും വീശി നടക്കുന്നു; സംരക്ഷണം ഒരുക്കിയത് മുസ്ലിംലീഗ്: ഷംസുദ്ദീനെ തോൽപ്പിക്കാൻ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്തതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
എം പി റാഫി
മലപ്പുറം: മണ്ണാർക്കാട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ രക്ഷിച്ചവർക്കു വോട്ടില്ലെന്ന ആഹ്വാനവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയതോടെ മണ്ണാർക്കാട് ഇരട്ട കൊലപാതകം വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. കോഴിക്കോട് കാരന്തൂർ മർക്കസിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇന്നലെയാണ് കാന്തപുരം മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ധീനെതിരെ ആഹ്വാനവുമായി രംഗത്തു വന്നത്. ഏതെങ്കിലും കക്ഷിയെ പിന്തുണക്കുന്നത് സമസ്തയുടെ നയമല്ലെന്നു വ്യക്തമാക്കുന്നതോടൊപ്പം ന്യായവും യുക്തിയും അനുസരിച്ചായിരക്കും വോട്ടെന്ന് നിലപാട് പ്രസംഗത്തിൽ കാന്തപുരം വ്യക്തമാക്കിയിരുന്നു.
എന്നാൽ രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണ് മണ്ണാർക്കാട് എംഎൽഎ ഷംസുദ്ധീനെന്നും അയാൾ ജയിക്കാൻ പാടില്ലെന്നുമായിരുന്നു അണികൾക്കു നൽകിയിട്ടുള്ള ആഹ്വാനം. കാന്തപുരം അബൂബക്കൽ മുസ്ലിംയാരുടെ പ്രസംഗത്തിനു ശേഷം മിനുട്ടുകൾക്കുള്ളിൽ പ്രസംഗം വൈറലാവുകയും സോഷ്യൽ മീഡിയയിൽ അടക്കം ലീഗ്-എ.പി സുന്നി പ്രവർത്തകർ പരസ്പര ചെളിവാരി എറിയൽ ശക്തമാക്കുകയും ചെയ്തു. കാന്തപുരത്തിന്റെ പ്രസ്ഥാവനക്കു തൊട്ടു പിന്നാലെ എൻ ഷംസുദ്ദീൻ എംഎൽഎ വാർത്താ സമ്മേളനം വിളിച്ചു കൊലപാതകം തന്റെ മണ്ഡലത്തിലല്ലെന്നും ഇപ്പോൾ ഇതു കുത്തിപ്പൊക്കിയതിനു പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും പറഞ്ഞു.
ഇതോടെ എ.പി സുന്നി-ലീഗ് പോര് ഈ തെരഞ്ഞെടുപ്പിൽ ശക്താകുമെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഇതിനോടകം ഷംസുദ്ദീനെ തോൽപ്പിക്കാൻ എപി സുന്നികൾ കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. എന്നാൽ ലീഗ് എല്ലാ ശക്തിയും ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്. ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണിക്കുകയാണ് എപി സുന്നികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞാഴ്ച മലപ്പുറം ജില്ലയിലെ താനൂർ മണ്ഡലത്തിലും ലീഗുകാരുടെ അക്രമത്തിൽ മൂന്ന് എപി സുന്നി പ്രവർത്തകരുടെ വീടുകൾ തകർക്കുകയും സ്ത്രീകളുൾപ്പടെയുള്ളവർക്ക് മർദനവും വെട്ടും ഏൽക്കേണ്ടി വന്നിരുന്നു.
ഇവിടെയും ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എപി വിഭാഗം സുന്നികൾ രംഗത്തിറങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ സംഘടനാ കൺവെൺഷനുകളിലൂടെ രഹസ്യമായി മാത്രം കൈമാറിയിരുന്ന രാഷ്ട്രീയ നിലപാടുകൾ ഇപ്പോൾ അണികളോടാണെങ്കിലും എ.പി സമസ്ത പരസ്യമായി പ്രഖ്യപിക്കുന്നത് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിലയിരുത്തൽ. പുതുതായി രൂപീകരിച്ച മുസ്ലിം ജമാഅത്തിലൂടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കുമെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഇത് ആദ്യമായണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരം ആഹ്വാനം കാന്തപുരം നടത്തിയതിനു പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്.
സഹോദരങ്ങളായ രണ്ട് സുന്നി പ്രവർത്തകരുടെ കൊലപാതകത്തിനു പിന്നിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കാന്തപുരം അടക്കമുള്ള പ്രമുഖരായ സുന്നി നേതാക്കളെല്ലാം പൊലീസുമായി ഇടപെട്ടിരുന്നു. എന്നാൽ പ്രതികളെ പിടികൂടുന്നതിലെ അമാന്തവും പിടികൂടിയവരെ സംരക്ഷിക്കാൻ പൊലീസ് കാണിച്ച താൽപര്യവും എല്ലാമാണ് എ.പി സുന്നികളെ ചൊടിപ്പിച്ചത്. സുന്നി സംഘടനാ ഘടകങ്ങളിലൂടെ നിരന്തരമായ സമരങ്ങൾ നടത്തുകയും പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും എംഎൽഎയും ലീഗ് നേതാക്കളും ഇതു ഗൗനിച്ചതേയില്ല. കേസിലെ പ്രതികളെല്ലാം ഇ.കെ സുന്നി പ്രവർത്തകരായ ലീഗുകാരാണ്.
ഇതിനാൽ പ്രതികൾക്ക് പരാമാവധി സംരക്ഷണം ഏർപ്പെടുത്തിയെന്നതും ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണക്കുകയെന്നതുമാണ് കാന്തപുരത്തിന്റെ ആഹ്വാനത്തിനു പിന്നിൽ. 2013 നവംബർ ഇരുപതിന് രാത്രിയിലായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിൽ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞി ഹംസ(48), സഹോദരൻ നൂറുദ്ദീൻ(42) എന്നീ സഹോദരങ്ങളായിരുന്നു വെട്ടേറ്റ് മരിച്ചത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ ഒരു കൂട്ടം ഇ.കെ സുന്നി, ലീഗ് പ്രവർത്തകർ തടയുകയും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ജീവനു വേണ്ടി ഇവർ കേണിരുന്നെങ്കിലും വെട്ടി നുറുക്കുകയാണുണ്ടായത്. മൂത്ത സഹോദരൻ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വെട്ടേറ്റ സഹോദരൻ കുഞ്ഞുമുഹമ്മദ് സമീപത്തെ വീട്ടിലേക്കു ഓടി അഭയം പ്രാപിക്കുകയായിരുന്നു. കുഞ്ഞി ഹംസക്കായിരുന്നു ആദ്യം വെട്ടേറ്റത്. തടയാനെത്തിയ നൂറുദ്ദീനെ സമീപത്തെ വിറക് പുരയുടെ പിറകിൽ കൊണ്ടുപോയി പലതവണ വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേർക്കും മൂന്നു വീതം മക്കളുണ്ട്. കൊല്ലപ്പെടുമ്പോൾ നൂറുദ്ദീന്റെ ഭാര്യ ഗർഭിണിയായിരുന്നു.
സംഭവത്തിൽ ലീഗ് നേതാക്കളും ഇ.കെ സുന്നി പ്രവർത്തകരുമാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലാംകുഴി തൃക്കളൂർ ചേലോട്ടിൽ സിദ്ദീഖ്, പാണ്ടി നൗഷാദ്, പൂളമണ്ണ് നിജാസ്, ചീരത്ത് ഹംസ, ചോലോട്ട് ശമീർ, സലാഹുദ്ദീൻ, മുനീർ, അമീർ ,റഷീദ് എന്നിവരടക്കം 21 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ കേസിലുൾപ്പെട്ടവർക്കും അറസ്റ്റു ചെയ്തവർക്കും ലീഗ് എംഎൽഎ ഷംസുദ്ദീൻ സംരക്ഷണമൊരുക്കുകയും ഇവരെ കേസിൽ നിന്നും ഇറക്കി പുറത്തു കൊണ്ടു വരികയും ചെയ്തു എന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. സംഭവത്തിൽ കൊല്ലപ്പെട്ട സുന്നി പ്രവർത്തകരുടെ വീട് സ്ഥിതി ചെയ്യുന്ന ക്ലല്ലാംകുഴി കോങ്ങാട് നിയോജക മണ്ഡലത്തിലാണ്.
എന്നാൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് മണ്ണാർക്കാട് ആയതു കൊണ്ടുതന്നെ ഷംസിദ്ദീൻ പ്രതികൾക്കു വേണ്ടി പൊലീസിനെ ബന്ധപ്പെടുകയായിരുന്നുവത്രെ. പബ്ലിക്ക് പ്രോസിക്യൂട്ടറിൽ എംഎൽഎ സർക്കാറിലൂടെ ഇടപെടൽ നടത്തി പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നാണ് സുന്നികൾ ചൂണ്ടിക്കാട്ടുന്നത്. അറസ്റ്റു ചെയ്ത പ്രതികളെല്ലാം പത്തിൽ താഴെ ദിവസം മാത്രായിരുന്നു റിമാൻഡിൽ കഴിഞ്ഞിരുന്നത്. മാത്രമല്ല, കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്‌തെങ്കിലും ഇതുവരെയും വിചാരണ നടത്താതെ പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. നിലവിൽ കേസ് യാതൊരു പുരോഗതിയുമില്ലാതെ സ്തംഭനാവസ്തയിലായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കേസിൽ ഉൾപ്പെട്ട പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം മരണപ്പെട്ട സഹോദരങ്ങളുടെ വീടിനെ നേരെ ഭീഷണിയും തെറിയഭിഷേകവും നടത്തിയിരുന്നു. ഇതിനു വേറെയും കേസ് നിലനിൽക്കുന്നു.
മാത്രമല്ല, പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചക്കിങ്ങൽ മൊയ്തുണ്ണി ഹാജി, സഹോദരൻ ഹസൻ എന്നിവരെ 2014 ജൂലൈ 18ന് ക്രൂരമായി അക്രമിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിലെ പ്രതികൾക്കെതിരെ കേസ് എടുക്കുന്നതിനു പകരം പ്രതികൾ നൽകിയ പരാതിന്മേൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ്‌ക്കെതിരെ പൊലീസ് ധൃതിയിൽ കേസെടുക്കുകയാണുണ്ടായത്. നിയമവും പൊലീസും തങ്ങൾക്ക് ഒന്നുമല്ലെന്നു കരുതിയ ഈ പ്രതികളടങ്ങുന്ന സംഘം സുന്നി പ്രവർത്തകർക്കു നേരെ പിന്നീട് നിരന്തരം വിളയാട്ടം ആരംഭിച്ചു. ഇത്രയേറെ സംഭവങ്ങളാണ് യഥാർത്ഥത്തിൽ കാന്തപുരത്തെ പരസ്യ പ്രസ്ഥാവനയിലേക്ക് നയച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
കാഞ്ഞിരപ്പുഴ ജുമാ മസ്ജിദിൽ ഇ.കെ വിഭാഗം സുന്നികളുടെ നേതൃത്വത്തിൽ തണൽ എന്ന സംഘടനയുടെ പിരിവിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. പള്ളിയിൽ ഒരു സംഘടനയുടെയും പിരിവ് നടത്തരുതെന്നായിരുന്നു കൊല്ലപ്പെട്ട ഹംസയുടെ നിലപാട്. പള്ളിയിൽ പിരിവ് നടത്തുന്നതിനെതരിരെ ഹംസ വഖഫ് ട്രിബ്യൂണലിൽ നിന്നും വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് ലീഗ്, ഇ.കെ സുന്നികൾ രംഗത്തു വരികയും ഈ തർക്കം നിലനിൽക്കുകയും ചെയ്തു. തുടർന്ന് തർക്കം നിലനിന്നതോടെ സഹോദരങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തികയായിരുന്നു. എന്നാൽ പതിറ്റാണ്ടുകൾക്കു മുമ്പ് പിതാവിനെ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പക തീർക്കുകയായിരുന്നു മക്കളെന്നാണ് സംഭവത്തിനു ശേഷം ലീഗ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഈ കേസുമായി ഇതിനെ ബന്ധമില്ലെന്നതാണ് വസ്തുത. മണ്ണാർക്കാട്ടെ ഇരട്ടക്കൊല നിയമസഭാ തെരഞഞെടുപ്പിൻെ സാഹചര്യത്തിൽ വാദപ്രതിവാദങ്ങൾ സജീവമായത് ഏറെ രാഷ്ട്രീയ പ്രാധ്യാന്യം കൈവന്നിരിക്കുകയാണ്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എപി സുന്നികൾ ലീഗിനെതിരെ ശക്തമായി നിലകൊണ്ടിരുന്നെങ്കിലും കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളിൽ നിന്നും പരസ്യമായി പേരെടുത്തു പറഞ്ഞ് തോൽപ്പിക്കണമെന്ന ആഹ്വാനം ഉണ്ടായിരുന്നില്ല. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു ആഹ്വാനം ഉണ്ടായിരിക്കുന്നത്. ഇതിനാൽ വളരെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം ഇതിനെ കാണുന്നത്. 2011ലെ തെരഞ്ഞെടുപ്പിൽ ലീഗ് - എപി സുന്നി നേതാക്കൾ അടുക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ലീഗ് നേതാക്കൾ കാന്തപുരവുമായി ചർച്ച നടത്തുകയും ചെയ്്തിരുന്നു. എന്നാൽ മുസ്ലിം സംഘടനകളെ ഒരുപോലെ കാണണമെന്നും ഇ.കെ സുന്നികളുടെ വാലാകരുതെന്നും എ.പി വിഭാഗം ലീഗിനു മുന്നിലേക്കു നിർദ്ദേശം വച്ചു. ഇതിനു ശേഷം എപി-ഇകെ പ്രശ്‌നങ്ങളിൽ ലീഗ് മൗനം പാലിക്കുകയുണ്ടായി.
എന്നാൽ ഹൈദരലി തങ്ങൾ ഉപാധ്യക്ഷനായ ഇകെ സമസ്തയുടെ ലീഗിനു മുന്നിൽ വീണ്ടും കടിഞ്ഞാൺ മുറുക്കിയതോടെ ലീഗിനെ കയ്യൊഴിയാൻ കാന്തപുരം സുന്നികൾ തീരുമാനിക്കുകയായിരുന്നു. മണ്ണാർക്കാട് മണ്ഡലത്തിൽ എ.പി സുന്നികളുടെ നേതൃത്വത്തിൽ പ്രത്യേക കൺവെൺഷനുകൾ വിളിക്കുമെന്നാണ് അറിയുന്നത്. മണ്ണാർക്കാട് മണ്ഡലത്തിൽ നടന്ന കേരളയാത്ര, ഖാളി ആരോഹണ ചടങ്ങ്, എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് തുടങ്ങിയ എ.പി സുന്നികളുടെ പ്രധാന പരിപാടികളിൽ സ്ഥലം എംഎൽഎ എന്ന നിലയിൽ ഷംസുദ്ദീനെ ക്ഷണിച്ചിട്ടും എത്താതിരുന്നതും അതേസമയം ഇ.കെ സുന്നികളുടെ ചെറിയ പരിപാടികളിൽ പോലും സ്ഥിര സാന്നിദ്ധ്യമാണെന്നതും എ.പി വിഭാഗത്തിന്റെ പക ഇരട്ടിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍