Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടപാടുകൾ നാദിറ അടക്കമുള്ളവരുടെ പേരിൽ; സ്വത്തുക്കൾ ഫാരീസിന്റെ താൽപ്പര്യക്കാർക്ക് കൈമാറുന്നെന്ന് സംശയം; സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചപ്പോൾ കോൺഗ്രസുകാരിയായി; ഡിസിസി സെക്രട്ടറി നടത്തിയത് നിരവധി വിദേശ യാത്രകൾ; മകന് ജോലിയും ഫാരിസിന്റെ സ്ഥാപനത്തിൽ; നാദിറ സുരേഷ് വിവാദ വനിതയോ?

ഇടപാടുകൾ നാദിറ അടക്കമുള്ളവരുടെ പേരിൽ; സ്വത്തുക്കൾ ഫാരീസിന്റെ താൽപ്പര്യക്കാർക്ക് കൈമാറുന്നെന്ന് സംശയം; സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചപ്പോൾ കോൺഗ്രസുകാരിയായി; ഡിസിസി സെക്രട്ടറി നടത്തിയത് നിരവധി വിദേശ യാത്രകൾ; മകന് ജോലിയും ഫാരിസിന്റെ സ്ഥാപനത്തിൽ; നാദിറ സുരേഷ് വിവാദ വനിതയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ലൈഫ് മിഷൻ അഴിമതിയിലെ ഇഡി അന്വേഷങ്ങൾ അടക്കം ശക്തമായി ഉന്നയിച്ചു കൊണ്ടാണ് കുറച്ചുകാലമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം സഭയ്ക്ക് ഉള്ളിലും പുറത്തുമായി പ്രക്ഷോഭങ്ങൾ നടത്തുന്നത്. ഇങ്ങനെ ഭരണകക്ഷിക്കെതിരായ ആരോപണങ്ങൾ ശക്തമാക്കിയ വേളയിലാണ് തിരിച്ചടിയായി ഒരു കോൺഗ്രസുകാരിയുടെ വീട്ടിലേക്കും ഇഡിയും ആദായ നികുതി വകുപ്പും എത്തുന്നത്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വസതിയിലാണ് ഇന്നലെ ഉദ്യോഗസ്ഥ പരിശോധന നടന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് പ്രതിരോധത്തിലാകുന്ന അവസ്ഥയുമുണ്ടായി.

ഇപ്പോൾ കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത് നാദിറ സുരേഷിനെ കുറിച്ചാണ്. ആരാണ് നാദിറ സുരേഷ് എന്നതാണ് കോൺഗ്രസ് അണികളും നേതാക്കളും ചോദിക്കുന്നത്. കാലങ്ങൾക്ക് മുമ്പ് വിപ്ലവം തീർത്ത പ്രണയ വിവാഹത്തിലെ നായികാ നായകന്മാരായിരുന്നു നാദിറയും ഭർത്താവ് സുരേഷും. ഇവരുടെ വിവാഹം നടത്തിക്കൊടുത്തതും മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്തായിരുന്നു. പിൽക്കാലത്ത് സർക്കാർ ജീവനക്കാരിയായിരുന്നു ഇവർ. പെൻഷൻ പറ്റിയ ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു അവർ.

ഇപ്പോൾ നാദിറയുടെ ഭർത്താവ് സുരേഷിന് വിവാദ വ്യവസായി ഫാരീസ് അബൂബക്കറുമായുള്ള ഇടപാടുകളും ബന്ധങ്ങളുമാണ് അവരെ വിവാദ നായികയാക്കി മാറ്റുന്നത്. ഫാരിസിന്റെ ഇടപാടുകളിൽ ഇവർക്കും പങ്കുണ്ടെന്ന വിധത്തിൽ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. നാദിറയും ഈ വിവാദ ഇടപാടുകളുടെ ഭാഗമായിരുന്നു എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്. ഇൻകംടാക്‌സ് പിടിച്ചെടുത്ത രേഖകളിൽ നാദിറയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ടെന്നതാണ് പുറത്തുവരുന്ന വിവരം. ഭർത്താവ് സുരേഷ് ഫാരീസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.

ഇത് കൂടാതെ ഇവരുടെ മകനും വിവാദ വ്യവസായിയുടെ സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. ഫാരീസിന്റെ വിദേശത്തുള്ള ഇടപാടുകൾ അടക്കം നിയന്ത്രിച്ചിരുന്നത് സുരേഷും കുടുംബവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ഉദ്യോഗസ്ഥയായിരുന്ന നാദിറ വിരമിച്ച ശേഷം ഒരു പെൻഷൻ സംഘടനയിലാണ് പ്രവർത്തിച്ചത്. പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചു. മഹിളാ കോൺഗ്രസിലായിരുന്നു കുറച്ചു കാലം പ്രവർത്തനം പിന്നീട് പടിപടിയായി ഉയർന്ന് ഡിസിസി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എം എം ഹസൻ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധവും ഇവർക്കുണ്ടായിരുന്നു. അതേസമയം കോൺഗ്രസിലെ വനിതാ നേതാക്കളുമായി പോലും വലിയ ബന്ധം ഉണ്ടായിരുന്നില്ല. നിശ്ചയിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ വന്ന് മടങ്ങുകയാണ് ഇവർ ചെയ്യാറ്.

ഇപ്പോൾ നാദിറ സുരേഷ് എന്ന ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി കയറിയപ്പോൾ സിപിഎം അത്യുത്സാഹമൊന്നും കാണിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. ഫാരീസ് ബന്ധമാണ് ഈ വിഷയം രാഷ്ട്രീയമായി മാറാതിരിക്കാനുള്ള കാരണവും. സുരേഷ് കുമാർ വഴിയാണ് ഫാരിസുമായി നാദിറയ്ക്ക് ബന്ധമുള്ളതും. തിരുവനന്തപുരത്ത് വിശാലമായ ബന്ധങ്ങലുള്ള വ്യക്തിയാണ് നാദിറയുടെ ഭർത്താവ്. മെട്രോ വാർത്തയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. അമൃതാ ടിവിയിലെ പ്രവർത്തന പരിചയവുമായാണ് മെട്രോ വാർത്തയിലേക്ക് സുരേഷ് എത്തുന്നത്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം അവർക്കുണ്ടായിരുന്നു. മെട്രോ വാർത്തയുടെ ഭാഗമായതോടെ ഫാരീസിന്റെ വിശ്വസ്തനായി സുരേഷ് മാറി. പല കോൺഗ്രസ് നേതാക്കളും ഫാരീസുമായുള്ള പാലമായും സുരേഷ് മാറിയെന്നാണ് വിലയിരുത്തൽ.

അമൃതാ ടിവിയിലെ ജീവനക്കാരനായിരുന്ന സുരേഷ് മുൻകാല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വി എം സുധീരന്റെ കാലത്താണ് നദീറ കോൺഗ്രസിൽ സജീവമാകുന്നത്. മഹിളാ കോൺഗ്രസിലായിരുന്നു പ്രവർത്തന മണ്ഡലം. പിന്നീട് ഡിസിസി ഭാരവാഹിയായി മാറുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയുടെ പുനരുദ്ധാരണത്തിൽ അടക്കം സുരേഷ് കുമാറിനെ കോൺഗ്രസ് നേതൃത്വം സഹകരിപ്പിച്ചിരുന്നു. അമതൃ ടിവിയിൽ ചാനൽ കോ ഓർഡിനേറ്ററുടെ റോളിലായിരുന്നു സുരേഷിന്റെ പ്രവർത്തനം.

ഫാരീസ് മെട്രോ വാർത്ത തുടങ്ങിയതോടെ അതിലേക്ക് മാറി. അധികാരത്തിന്റെ ഇടനാഴികളിലെ സ്വാധീനം സമർദ്ദമായി സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രത്യേക മിടുക്ക് സുരേഷിനുണ്ടായിരുന്നു. കോൺഗ്രസ്  അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം മന്ത്രിമാർ അടക്കമുള്ളവരെ സുഹൃത്തുക്കളെ പോലെയാണ് കൈകാര്യം ചെയ്തത്. ഈശ്വരവിലാസം റോഡിൽ താമസിക്കുന്ന പ്രമുഖ യുഡിഎഫ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി സുരേഷ്. അമൃതാ ടിവിയിൽ എത്തും മുമ്പും പത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട് സുരേഷ്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ എല്ലാം സുരേഷിന്റെ പ്രവർത്തനം.

ഫാരീസ് അബൂബേക്കറിന്റെ സ്ഥാപനത്തിലെത്തിയപ്പോഴും മുതലാളിയുടെ വിശ്വസ്തനായി. തിരുവനന്തപുരത്ത് നിരവധി വസ്തു ഇടപാടുകളും സൂരേഷ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഫാരീസിന്റെ പേരും ഇയാൾ ഇതിനായി ഉപയോഗിച്ചു. ഫാരീസിന്റെ ബിനാമിയാണോ സുരേഷ് എന്ന തരത്തിലെ പരിശോധനകളാണ് നടത്തുന്നത്. ആദായ നികുതി വകുപ്പാണ് ആദ്യം മണ്ണന്തലയിലെ വീട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം ഇഡിയും എത്തുകയായിരുന്നു. പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന.

അന്വേഷണശേഷം ചില രേഖകൾ ഇഡിയും ആദായനികുതി വകുപ്പും കൊണ്ടുപോയെന്നും സൂചനകളുണ്ട്. ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ് സുരേഷ് കുമാർ എന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം നടന്നതെന്നാണ് വിവരം. ഫാരീസ് അബൂബക്കറിന്റെ ഓഫീസുകൾ, വീട് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം ഇ.ഡി രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ ബന്ധങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. ചെന്നൈ യൂണിറ്റാണ് കേരളത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP