'ഞങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ല; ഷാരൂഖുമായി ഒരു വിരോധവുമില്ല; റെയ്ഡ് നടക്കുമ്പോൾ ആര്യൻ ഖാൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു'; ചില വ്യക്തികൾ പിടിക്കപ്പെടുമ്പോൾ മാത്രം മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് സമീർ വാങ്കഡെ

ന്യൂസ് ഡെസ്ക്
മുംബൈ: ആഡംബര കപ്പലായ കോർഡെലിയയിൽ നിന്ന് ലഹരിപ്പാർട്ടി സംഘത്തെ റെയ്ഡിൽ പിടികൂടിയതും തുടർന്നുള്ള അറസ്റ്റും ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോർട്ടുകൾ തള്ളി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കടുത്ത മയക്കുമരുന്ന് സംബന്ധിയായ കുറ്റവാളികളാണ്. അറിയപ്പെടുന്ന ചില വ്യക്തികൾ പിടിക്കപ്പെടുമ്പോൾ മാത്രമാണ് മാധ്യമങ്ങളുടെ അതിനു അമിത പ്രധാന്യം നൽകുന്നതെന്ന് സമീർ വാങ്കഡെ വ്യക്തമാക്കി.
ഇറ്റി ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് സമീർ ഇക്കാര്യം പറയുന്നത്. ''ഞങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ല. ഷാരൂഖുമായി അദ്ദേഹത്തോട് ഒരു വിരോധവുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ 300 ലധികം പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തു. അവരിൽ, പരമാവധി, ഏകദേശം 4 മുതൽ 5 വരെ അറിയപ്പെടുന്ന പ്രമുഖരായവർ ആയിരിക്കാം' സമീർ പറയുന്നു.
ഞങ്ങൾ ആരെയെങ്കിലും ലക്ഷ്യമിടുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? വർഷത്തിലുടനീളം നിരവധി റെയ്ഡുകളും അറസ്റ്റുകളും എൻസിബിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. ആഡംബര കപ്പലിലെ റെയ്ഡും അത്തരരത്തിൽ ഒന്നാണ്. റെയ്ഡ് നടക്കുമ്പോൾ 'ആര്യൻ ഖാൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു'. അതാണ് അറസ്റ്റിനു കാരണമയാതെന്നും സമീർ വ്യക്തമാക്കി.
ലഹരിപ്പാർട്ടി സംഘത്തെ ആഡംബര കപ്പലിൽ നിന്നും സമീർ വാങ്കഡെയും സംഘവും കസ്റ്റഡിയിലെടുത്തത് അതി വിദഗ്ധമായ ആസൂത്രണത്തിലൂടെയാണ്. മുംബൈയിൽ ബോളിവുഡ് താരങ്ങളുടേയും വൻ വ്യവസായികളുടേയും മക്കൾ സ്ഥിരമായി ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്നെന്ന് മുൻപും എൻസിബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ, പലരേയും കൃത്യമായി നിരീക്ഷിച്ചെങ്കിലും ഇത്തരക്കാരെ ലഹരിയോടെ കൈയോടെ പിടികൂടാൻ എൻസിബിക്ക് ആയിരുന്നില്ല.
കോർഡെലിയ ആഡംബരക്കപ്പലിൽ ലഹരിപ്പാർട്ടി നടക്കുമെന്ന് സമീർ വാങ്കഡെയ്ക്കു വിവരം ലഭിക്കുന്നത് ചില മയക്കുമരുന്ന് ഇടനിലക്കാരുടെ ആശയവിനിമയം ചോർത്തിയതോടെയാണ്. എന്നാൽ, വൻസ്രാവുകളാണ് കപ്പലിൽ ഉള്ളതെന്ന് എൻസിബിക്ക് വിവരം ഉണ്ടായിരുന്നില്ല. ഫാഷൻ ടിവിയുടെ പേരിലാണ് കപ്പലിൽ ഡാൻഡ് പാർട്ടി ഒരുക്കിയിരുന്നത്. ഈ പാർട്ടിയിലേക്ക് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രത്യേക അതിഥിയാണ് എത്തിക്കുകയായിരുന്നു.
കോർഡെലിയ മുംബൈയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ തന്നെ പതിനൊന്ന് അംഗ എൻസിബി സംഘം കപ്പലിൽ യാത്രക്കാർ എന്ന രീതിയിൽ കയറിയിരുന്നു. മറ്റൊരു ആറംഗ സംഘം ഗോവയിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു കയറിയത്.
കപ്പലിൽ ഗോവയിൽ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം എൻസിബി നടത്തിയത്. ആദ്യ ദിവസങ്ങളിൽ രാത്രിയിൽ നടന്ന പാർട്ടികളിൽ തന്നെ ലഹരിയുടെ ഉപയോഗം നടക്കുന്നെന്ന് എൻസിബിക്ക് വ്യക്തമായിരുന്നു. എന്നാൽ, റേവ് പാർട്ടിയിലെ മുഴുവൻ അംഗങ്ങളേയും പിടികൂടുക എന്ന ലക്ഷ്യത്തോടെ സമീറും സംഘവും എല്ലാദിവസവും ആര്യൻ അടങ്ങുന്ന സംഘത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു.
എൻസിബിയിലെ ചെറുപ്പക്കാരയ ചിലർ ഈ റേവ് പാർട്ടിയിൽ കടന്നുകൂടുകയും ചെയ്തു. ഗോവയിലും പിന്നീട് കൊച്ചിയിലും എത്തി കപ്പൽ മടങ്ങുന്നതിനിടെയാണ് കപ്പലിന്റെ ക്യാപ്റ്റൻ അടക്കം ജീവനക്കാരെ തങ്ങൾ എൻസിബി സംഘമാണെന്നും കപ്പലിൽ ലഹരി പാർട്ടി നടത്തിയ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയാണെന്നും സമീറും സംഘവും അറിയിച്ചത്.
ഇവരിൽനിന്ന് എം.ഡി.എം.എ, കൊക്കെയ്ൻ, ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെ മുംബൈയിലെ എൻ.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യൽ തുടർന്നത്. ഒടുവിൽ ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് ഷാരൂഖിന്റെ മകൻ 23-കാരനായ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.
സാധാരണ നിലയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്യാൻ ഒരു പൊലീസുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവിടെയാണ് മരണഭയമില്ലാത്ത, അനീതിക്കെതിരെ പടനയിക്കുന്ന സമീർ വാങ്കഡെ വ്യത്യസ്തനാകുന്നത്.
നടൻ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ മയക്കമരുന്ന് സ്വാധീനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ പേര് ഉയർന്ന് വന്നത്. നിരോധിക്കപ്പെട്ട മയക്കമരുന്ന് കൈവശം വെച്ച ഒട്ടേറെ ഉയർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം പിടികൂടുകയുണ്ടായി.
ജന്മം കൊണ്ട് മുംബൈക്കാരനാണ് 40കാരനായ സമീർ വാങ്കഡെ. അദ്ദേഹത്തിന്റെ അച്ഛനും പൊലീസ് ഉദ്യോഗസ്ഥനാണ്. 2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ്. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണർ, എൻ.ഐ.എ. അഡീഷണൽ എസ്പി., ഡി.ആർ.ഐ. ജോയന്റ് കമ്മിഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇതിനുശേഷമാണ് എൻ.സി.ബി.യിൽ എത്തുന്നത്.
കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഒരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്ക്ഡെ. വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല. 2013-ൽ മുംബൈ വിമാനത്താവളത്തിൽ ഗായകൻ മിക സിങ്ങിനെ വിദേശകറൻസിയുമായി പിടികൂടിയത് സമീർ വാങ്ക്ഡെയായിരുന്നു.
2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. നികുതി അടയ്ക്കാത്തതിന് പല പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർക്കെതിരേയാണ് മഹാരാഷ്ട്ര സർവീസ് ടാക്സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ കേസ് രജിസ്റ്റർ ചെയ്തത്.
എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്തശേഷം ഏകദേശം 17,000 കോടി രൂപയുടെ ലഹരിമരുന്നുവേട്ടയാണ് സമീർ വാങ്ക്ഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വീടുകളിൽ സമീർ വാങ്കെഡെ ഒരു മടിയുംകൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല.വാങ്കഡെയെ നിർഭയനും കൃത്യനിഷ്ഠയുള്ളവനും ആയാണ് സഹപ്രവർത്തകർ വാഴ്ത്തുന്നത്.
ബോളിവുഡ് സിനിമകളുടെയും ക്രിക്കറ്റിന്റെയും ആരാധകനായ ഇദ്ദേഹം പക്ഷെ നീതിനിർവ്വഹണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറില്ല. ആദ്യം ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം നിരവധി ചലച്ചിത്രതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കസ്റ്റംസ് തീരുവ വെട്ടിക്കാൻ ശ്രമിച്ചതിന് അദ്ദേഹം പിടികൂടി.
'താരങ്ങൾ എപ്പോഴും പ്രശ്നം സൃഷ്ടിക്കാറുണ്ട്. അവർക്കെതിരെ നടപടിയെടുത്താൽ ഉന്നതോദ്യോഗസ്ഥരെ അറിയിക്കുമെന്നതായിരിക്കും ഭീഷണി. ഞാനാണ് ഈ ഡിപ്പാർട്മെന്റിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥൻ എന്ന് പറയുന്നതോടെ അവരുടെ പത്തി മടങ്ങും,' സമീർ വാങ്കഡേ മുമ്പ് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മഹാരാഷ്ട്ര സർവ്വീസ് ടാക്സ് വകുപ്പിലേക്ക് 2010ൽ മാറ്റുമ്പോൾ അദ്ദേഹം 2500 പേരെ ശിക്ഷിച്ചു. ഇതിൽ 200 പേർ താരങ്ങളായിരുന്നു. നികുതിവെട്ടിപ്പിനായിരുന്നു ഈ ശിക്ഷ. ഇതിന്റെ പേരിൽ ഖജനാവിലേക്ക് നൽകിയത് 87 കോടിയുടെ വരുമാനം. അനുരാഗ് കശ്യപ്, വിവേക് ഒബ്റോയി, രാം ഗോപാൽ വർമ്മ എന്നീ ബോളിവുഡ് താരങ്ങളുടെ സ്വത്ത് അദ്ദേഹം റെയ്ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷം വാങ്കഡേയും സംഘവും പിടിച്ചത് 17000 കോടി രൂപയുടെ മയക്കമരുന്നാണ്.
2020ൽ 60 പേരടങ്ങുന്ന മയക്കമരുന്ന് കടത്ത് സംഘത്തിന്റെ ആക്രമണത്തിൽ വാങ്കഡേയ്ക്ക് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ വാങ്കഡേ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായ പരിക്കേറ്റു. ബോളിവുഡും മയക്കമരുന്ന ലോബിയും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ റിയ ചക്രവർത്തിയെ വാങ്കഡേ ചോദ്യം ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ബാദ്ഷായുടെ മകനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വീണ്ടും വാങ്കഡേ വാർത്തയാകുന്നു.
- TODAY
- LAST WEEK
- LAST MONTH
- നാലുതവണ ജയിപ്പിച്ച ജനങ്ങൾക്ക് നന്ദി; നിയമസഭയിൽ വഷളത്തരങ്ങൾ കേട്ടാൽ മതിയല്ലോ...പാവപ്പെട്ട കുട്ടികൾ ഇതെല്ലാം കേട്ട് പഠിച്ച് വഴി തെറ്റി പോയില്ലല്ലോ എന്ന പരിഹാസം; ദേശ വിരുദ്ധ ചിന്താഗതിയുള്ള നിയോജക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വോട്ടു ബാങ്കുകളുടെ ലിബറൽ രാഷ്ട്രീയത്തെക്കാൾ അപകടകരമെന്ന് ഡോ ഗോപകുമാർ; ന്യൂസ് അവറിൽ 'ജലീൽ' തകർന്നപ്പോൾ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ ഡിജിപി ബെഹ്റ ദിലീപിനെ വിളിച്ചു; ഇവർ കള്ളനും പൊലീസും കളി ആയിരുന്നോ? ഏട്ടൻ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാൻസ്; ദിലീപ് നിരപരാധിയെങ്കിൽ നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി, താൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് എന്ന് എന്തിന് വരുത്തി? 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ
- ഹവായ് ചെരുപ്പിടുന്നവർക്കും വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കി; 'ആകാശ എയർ' ചിറകുവിരിച്ചതിന് പിന്നാലെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രമാക്കി മടക്കം; ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു
- വിരമിച്ച ശേഷം കോടതി കയറി ഇറങ്ങി കേസു നടത്താൻ താൽപ്പര്യമില്ലെന്ന് വിസി; ഗവർണ്ണർ അസാധുവാക്കിയാൽ അതും പൊല്ലപ്പാക്കും; എല്ലാവർക്കും പേടി ശക്തം; കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമന ഉത്തരവ് കിട്ടുന്നില്ല; പ്രിയാ വർഗ്ഗീസിന് കേരളവർമ്മയിലെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കും
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- 15 രാജവെമ്പാല; അഞ്ച് പെരുമ്പാമ്പ്; രണ്ട് ആമയും ഒരു കുരങ്ങും; ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടി കസ്റ്റംസ്
- വിമർശനങ്ങൾ ഉണ്ടാക്കാതെ ഔചിത്യവും അന്തസ്സും ഉയർത്തി വേണം സമിതി അംഗങ്ങളുടെ യാത്രയെന്ന് ചട്ടം; ഭരണഘടനയിലെ അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും വ്യവസ്ഥ; 'ആസാദ് കാശ്മീരിൽ' നിയമസഭാ പെരുമാറ്റ ചട്ടത്തിലെ 27ഉം49ഉം വകുപ്പുകളുടെ ലംഘനം; സ്പീക്കർക്ക് വെറുതെ ഇരിക്കാൻ കഴിയില്ല; ജലീൽ എല്ലാ അർത്ഥത്തിലും കുടുങ്ങും
- ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; ഇടപ്പള്ളിയിലെ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി; 3500 രൂപ നഷ്ടപരിഹാരം നൽകണം
- ഇരുട്ടിന്റെ മറവിൽ ഡൽഹി വിട്ട് കെടി ജലീൽ; നിയമസഭാ സമിതിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് തവനൂർ എംഎൽഎയുടെ ഒളിച്ചോട്ടം; ഡൽഹി പൊലീസിന്റെ അറസ്റ്റ് ഭയത്തിൽ വിമാനം കയറൽ; ആ പോസ്റ്റ് വേദനിപ്പിച്ചെന്ന് ഗവർണ്ണറും; കേരളാ പൊലീസ് കേസെടുക്കുമോ? നാട്ടിൽ എത്തിയ ജലീൽ ഒളിവിൽ!
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- 'മീശ ഫാൻ ഗേൾ എന്ന പേജ്; ക്ലോസപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന സ്റ്റൈൽ മന്നൻ! ഇൻസ്റ്റയിൽ വൈറലാകാൻ ടിപ്സ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ സമീപിക്കും; നേരത്തെ പൊലീസിൽ ആയിരുന്നെന്നും അസ്വസ്ഥതകൾ കാരണം രാജിവെച്ചെന്നും വിശ്വസിപ്പിച്ചു; വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്