വയനാട് ഡിഎംഒയുടെ മരണം ആത്മഹത്യ തന്നെ; കടുംകൈയ്ക്ക് പ്രേരിപ്പിച്ചഘടകം കുടുംബ പ്രശ്നമെന്ന് സൂചന; പി വി ശശിധരൻ മുനീറിന്റെ സഹപാഠി; ആകസ്മിക വിയോഗം താങ്ങാൻ സാധിക്കാതെ നാട്ടുകാരും സുഹൃത്തുക്കളും
എം പി റാഫി
മലപ്പുറം/മാനന്തവാടി: വയനാട് ഡിഎംഒ ഡോ.പി.വി ശശിധര(50)ന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ആത്മഹത്യാ പ്രേരണ നടന്നിട്ടുണ്ടോയെന്ന് പാണ്ടിക്കാട് പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ രംഗത്തെത്തിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച് സുഹൃത്തുക്കളിൽ നിന്നും ഡി.എം.ഒയുടെ അടുപ്പക്കാരിൽ നിന്നും വ്യത്യസ്ത വിവരങ്ങളാണ് ലഭ്യമാകുന്നത്.
എന്നാൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും നിസാരമായി തരണം ചെയ്യുന്ന പ്രകൃതമാണ് ഡോക്ടർ ശശിധരനുള്ളതെന്ന് സഹപ്രവർത്തകർ പറയുന്നു. ഗുരുതരമായ പ്രശ്നം ഡി.എം.ഒയെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അലട്ടിയിരുന്നതായും പറയപ്പെടുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ ശശിധരൻ വയനാട് ഡി.എം.ഒ ഓഫീസിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ ഇവിടെ എത്താതിരിക്കുകയും മൊബൈൽ ഫോൺ ഓഫാവുകയും ചെയ്ത സാഹചര്യത്തിൽ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടി ഡി.എം.ഒ പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് മിസ്സിംങ് കേസ് രജിസ്റ്റർ ചെയ്ത് ഡി.എം.ഒക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സൈബർ സെല്ലിന്റെ സഹായത്തോടെ വീട് സ്ഥിതി ചെയ്യുന്ന പന്തല്ലൂർ മുടിക്കോട് അദ്ദേഹം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസും ഉദ്യോഗസ്ഥരും എത്തി വീടിനുസമീപത്തെ ക്ലിനിക്കിനുള്ളിൽ പരിശോധന നടത്തിയപ്പോഴായിരുന്നു പരിശോധനാ മുറിയിൽ ഫാനിൽ തുങ്ങിയ നിലയിൽ കണ്ടത്. അര ദിവസത്തിലധികം പഴക്കം തോന്നും വിധമായിരുന്നു ബോഡി കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റിൽ മരണം ആത്മഹത്യയാണെന്ന് നിഗമനത്തിലെത്തിയിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ സ്വീപ്പർ നിയമനവുമായി ബന്ധപ്പെ്ട്ട് അദ്ദേഹത്തിന് ചില മാനസിക സമ്മർദം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ 24 സ്വീപ്പർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ഇതിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്. നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ ഡി.എം.ഒ ചോദ്യം ചെയ്തിരുന്നതായും ഇതിനു തൊട്ടു പിന്നാലെ ആരോഗ്യ മന്ത്രി വിളിച്ച് ശാസിച്ചിരുന്നതായും ഇതിൽ കടുത്ത മാനസിക പ്രയാസം അനുഭവപ്പെട്ടിരുന്നതായും ശശിധരന്റെ അടുപ്പക്കാർ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിസാരമായി കൈകാര്യം ചെയ്യാറാണ് പതിവെന്നും വെള്ളിയാഴ്ച പോകും വരെ യാതൊരു പ്രശ്നവും അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് മറ്റു ജീവനക്കാർ പറയുന്നു.
അതേസമയം, കുടുംബ പ്രശ്നമാകാം മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാരായ ചിലർ പറയുന്നു. ക്ലിനിക്കുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ ഈയിടെയായി കുടുംബവുമായി ചിലപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ഭാര്യയുമായി പലപ്പോഴും സ്വരച്ചേർച്ച ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം ഭാര്യയും മക്കളും സ്വന്തം വീടായ കണ്ണൂരിലേക്ക് പോയിരുന്നു. എന്നാൽ ഓഫീസിലെയും കുടുംബത്തിലെയും പ്രശ്നങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മരണ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇതുവരെയും കുടുംബം പരാതി നൽകിയിട്ടില്ല.
പരാതി ലഭിച്ചാൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പിൽ തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്ന് എഴുതിയിട്ടുണ്ട്. മൃതദേഹം മുടിക്കോടും മാനന്തവാടിയിലും ജന്മസ്ഥലമായ പയ്യന്നൂരിലും പൊതുദർശനത്തിനു വെയ്ക്കണമെന്നും കഴിയുമെങ്കിൽ പോസ്റ്റുമോർട്ടം ഒഴിവാക്കി ബോഡി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനൽകണമെന്നും ഡി.എം.ഒ ഓഫീസിൽ തന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വെയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞ ഒരുവർഷത്തിലധികമായി വയനാട് ഡി.എം.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു.
കണ്ണൂർ സ്വദേശിയായ വയനാട് ഡി.എം.ഒ പി.വി ശശിധരൻ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ടർ തന്റെ നിലപാടുകളിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും സാധാരണക്കാരുടെ പ്രിയ ഡോക്ടറും ആവുകയും ചെയ്തിരുന്നു. മന്ത്രി ഡോ.എം.കെ മുനീറിന്റെ സഹപാഠിയാണ് ശശിധരൻ. 20 വർഷക്കാലമായി പന്തല്ലൂർ മുടിക്കോടാണ് കുടുംബവുമായി താമസിച്ചു വരുന്നത്. എന്നാൽ ഡോക്ടറുടെ ആകസ്മിക വിയോഗം ആർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. സഹപ്രവർത്തകർക്കും മുമ്പ് കൂടെ ജോലി ചെയിതിരുന്ന ജീവനക്കാർക്കുമെല്ലാം ശശിധരൻ ഡോക്ടറുടെ ഉറച്ച നിലപാടിനെകുറിച്ചും ആത്മധൈര്യത്തെ കുറിച്ചുമായിരുന്നു പറയാനുണ്ടായിരുന്നത്. ഡോക്ടറുടെ മരണത്തിലേക്ക് നയിക്കാനുണ്ടായിരുന്ന കാരണം അവ്യക്തമാണെങ്കിലും ദുരൂഹത ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍