ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ താമസമായ ബുഷ്രയെ കണ്ടപ്പോൾ മുതൽ പ്രണയമായി; 22 കാരി പതിയെ അകന്നതും അവിഹിത ബന്ധം ബുഷ്രയുടെ പിതാവ് മഖ്സൂദ് വിലക്കിയതും ഈർഷ്യയായി; ബിഹാറികളായ രണ്ടുയുവാക്കൾ ബുഷ്രയുമായി കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോൾ ആദ്യം മനസ് തളർന്നു; പിന്നീടത് പകയായി; 9 പേരെ സഞ്ജയ് വകവരുത്തിയത് ശീതള പാനീയത്തിൽ ഉറക്കഗുളിക കലക്കി; വാറങ്കലിൽ മൃതദേഹങ്ങൾ കിണറ്റിൽ കണ്ട സംഭവത്തിന്റെ പിന്നാമ്പുറ കഥ
മറുനാടൻ ഡെസ്ക്
വാറങ്കൽ: വാറങ്കലിലെ ഗൊരകുണ്ട ഗ്രാമത്തിൽ ഒരു കിണറ്റിൽ നിന്ന് ആറ് കുടുംബാംഗങ്ങൾ അടക്കം 9 പേരുടെ മൃതദേഹങ്ങൾ പൊന്തിവന്നത് നാട്ടുകാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി കഴിഞ്ഞു. കിണറ്റിൽ കുടിയേറ്റ തൊഴിലാളികളായ ഒമ്പതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ കുടിയേറ്റ തൊഴിലാളികളായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബീഹാറുകാരനായ സഞ്ജയ് കുമാർ ഝായാണ്. എല്ലാവർക്കും ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകി കിണറ്റിൽ ഇടുകയായിരുന്നു എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകം പ്രണയപ്പകയിൽ
മരണമടഞ്ഞ കുടിയേറ്റ തൊഴിലാളിയും ഗൃഹനാഥനുമായ മഖ്സൂദിന്റെ വീട്ടിൽ അന്വേഷണത്തിന് എത്തിയപ്പോൾ തന്നെ തലേന്ന് എന്തോ പാർട്ടി നടന്നുവെന്ന് പൊലീസിന് മനസ്സിലായി. ശീതളപാനീയ കുപ്പികളും മറ്റും അവിടവിടായി കിടക്കുന്നുണ്ടായിരുന്നു. മഖ്സൂദിന്റെ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നു അവിടെ. ഇതുതന്നെ തക്ക അവസരമെന്ന് സഞ്ജയ് കുമാർ കരുതി. കൂട്ടാളികളായ യാക്കൂബ്, മോഹൻ, മൻഖൂസ് എന്നിവർക്കൊപ്പം ചേർന്ന് ശീതള പാനീയത്തിൽ ഉറക്ക ഗുളിക കലർത്തി. മഖസൂദിന്റെ പാർട്ടിയിൽ എത്തിയ ഇവർ സന്തോഷം അഭിനയിച്ച് ശീതള പാനീയങ്ങൾ വിതരണം ചെയ്തു. രാത്രി 9 മുതൽ രാവിലെ ആറ് വരെ മരിച്ചവരെല്ലാം ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുപ്രിയ കോൾഡ് സ്റ്റോറേജ് യൂണിറ്റ് വളപ്പിലെ കിണറ്റിലാണ് മൃതദേഹങ്ങൾ ഇട്ടത്.
.
മഖ്സൂദിന്റെ മകൾ ബുഷ്ര ഖാട്ടൂണുമായി സഞ്ജയ് കുമാറിന് അവിഹിത ബന്ധമുണ്ടായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് വന്ന ബുഷ്ര കുറെ നാളുകളായി സ്വന്തം വീട്ടുകാർക്കൊപ്പം താമസിച്ചുവരികയായിരുന്നു. പലകാരണങ്ങളാൽ ഇരുവരും തമ്മിലുള്ള ബന്ധം മഖ്സൂദ് വിലക്കി. ഇതിൽ സഞ്ജയ്ക്ക് ഈർഷ്യുണ്ടായിരുന്നു. എന്നാൽ, ബിഹാറികളായ രണ്ടുയുവാക്കൾ ശ്രീറാം കുമാറും ശ്യാം കുമാറും മഖ്സൂദ് കുടുംബത്തിന്റെ വേണ്ടപ്പെട്ടവരാകുകയും ബുഷ്രയുമായി വളരെ അടുക്കുകയും ചെയ്തു. ഇതോടെ സഞ്ജയന്റെ ഈർഷ്യ പകയായി വളർന്നു. തന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കാത്ത എല്ലാവരെയും വകവരുത്താൻ തീരുമാനിച്ചു.
പ്രതികളെ കുടുക്കിയത് മൊബൈൽ ഫോൺ രേഖകൾ
.ബംഗാൾ സ്വദേശിയായ മുഹമ്മദ് മഖ്സൂദും കുടുംബവുമാണ് കൊല്ലപ്പെട്ടത്. തൊഴിൽ തേടി തെലങ്കാനയിൽ എത്തിയതായിരുന്നു ഇവർ. വാറങ്കലിലെ ചാക്ക് നിർമ്മാണ കമ്പനിയിൽ 20 വർഷമായി ജോലി ചെയ്തു വരുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള 55 കാരനായ മഖ്സൂദ്, ഇയാളുടെ ഭാര്യ 48 കാരി നിഷ, മകൾ 22 കാരി ബുഷ്ര കാട്ടൂൺ, മകൻ 20 കാരൻ ഷബാസ് ആലം, 18 വയസ്സുള്ള സൊഹൈൽ ആലം, മുഷ്രയുടെ മൂന്ന് വയസ്സുകാരൻ മകൻ എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിറ്റേന്ന് ബീഹാറുകാരായ 26 കാരൻ ശ്രീറാം കുമാർ ഷാ, 21 കാരൻ ശ്യാം കുമാർ ഷാ, എന്നിവരുടെയും ത്രിപുരയിൽ നിന്നുള്ള 40 കാരൻ മൊഹമ്മദ് ഷക്കീലിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷക്കീൽ പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറാണ്. മെയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത്. മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്.
മരണമടഞ്ഞവർ കുടിയേറ്റ തൊഴിലാളികൾ
മരണമടഞ്ഞ എല്ലാവരും കുടിയേറ്റ തൊഴിലാളികളാണ്. പശ്ചിമബംഗാൾ, ബീഹാർ, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണമടഞ്ഞവരും പ്രതികളും. മുഹമ്മദ് മഖ്സൂദ് ആലം എന്നയാളുടെ കുടുംബത്തിലുള്ളവരാണ് മരണമടഞ്ഞ അഞ്ചു പേർ. വെള്ളിയാഴ്ച രാവിലെ ഇവരുടെ മൃതദേഹം വാറങ്കൽ നഗരത്തിന് സമീപത്തെ ഗോറെകുണ്ടാ ഗ്രാമത്തിലെ ഒരു കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. പിറ്റേന്ന് ഇതേ കുടുംബത്തിലെ തന്നെ മറ്റു രണ്ടു പേരുടെയും ബീഹാഹിൽ നിന്നുള്ള രണ്ടുപേരുടെയും ത്രിപുരയിൽ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങൾ ഇതേ കിണറ്റിൽ നിന്നും കിട്ടി.
ന്നു. സംഭവത്തിന് പിന്നാലെ മഖ്സൂദിന്റെ മൊബൈൽഫോണിലേക്ക് വന്ന വിളികൾ പൊലീസ് പരിശോധന നടത്തിയപ്പോൾ ബുധനാഴ്ച രാത്രി ഒമ്പത് മണിക്കും വ്യാഴാഴ്ച രാവിലെ 6 മണിക്കും ഒരേ സ്ഥലത്തു നിന്നാണ് വിളി വന്നതെന്ന് കണ്ടെത്തി. മഖ്സൂദിന്റെ മകൾ ബുഷ്ര ഭർത്താവുമായി പിണങ്ങി മൂന്നുവയസ്സുകാരൻ മകനൊപ്പം മാതാപിതാക്കൾക്കൊപ്പമായിരുന്നു എന്ന് കണ്ടെത്തി.
അന്വേഷണത്തിൽ മഖ്സൂദിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു ഇവർ ജോലി ചെയ്തിരുന്ന മില്ലിന്റെ മുതലാളി നൽകിയ മൊഴി. ലോക്ക്ഡൗൺ കാലത്ത് ജോലി ചെയ്യാനുള്ള സൗകര്യാർത്ഥം മില്ലിന് സമീപമുള്ള രണ്ടുമുറി വീട് താമസത്തിന് നൽകാൻ കഴിയുമോ എന്ന് മഖ്സൂദ് ചോദിച്ചിരുന്നതായും മില്ലുടമ സന്തോഷ് പറഞ്ഞു.
തന്റെ തൊഴിലാളികളിൽ രണ്ടുപേരെ കെട്ടിടത്തിന്റെ ടെറസിൽ താമസിക്കാൻ സന്തോഷ് അനുവദിച്ചിരുന്നു. വ്യാഴാഴ്ച സന്തോഷ് എത്തിയപ്പോൾ മില്ലിൽ ആരും വന്നിരുന്നില്ല. സംശയം തോന്നിയതോടെ ഇയാൾ പൊലീസിനെ വിളിച്ചു പറഞ്ഞു. തുടർന്ന് മില്ലിന്റെ വാതിലും ഗേറ്റുകളും അടച്ചു. തുടർന്ന് മുകളിലേക്ക് കയറിയപ്പോഴാണ് വാതിലിനപ്പുറത്തെ പൊട്ടക്കിണറ്റിൽ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നെന്നും സന്തോഷ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍