ഇല്ലാത്ത വിസയിൽ വല്ലാത്ത തട്ടിപ്പുകൾ..! വിദേശജോലി വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അനിൽകുമാർ ഒരു വില്ലാളി വീരൻ; പൊലീസ് പിടിയിലായപ്പോൾ തുമ്പായതുകൊലപാതക കേസിനും
തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്്ത അമ്പത് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരം ആനയറ ഓൾസെയിന്റ്സ് കോളേജിന് സമീപം സൗമ്യാഭവനിൽ കൊച്ചനിയെന്ന അനിൽകുമാർ അറസ്റ്റിലായപ്പോൽ തുമ്പായത് മറ്റൊരു കൊലപാതക കേസിന് കൂടി. ശാസ്തമംഗലം മരുതുംകുഴി പാലത്തിന് സമീപത്തുള്ള എക്സ്പ്രസ് ട്രാാവൽസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞദിവസം മ്യൂസിയം പൊലീസിന്റെ പിടിയിലായതോടെ വർഷങ്ങളായി തുടർന്നുവന്ന തട്ടിപ്പുകൾക്കൊപ്പം വിചാരണ നേരിടാതെ മുങ്ങിനടന്ന കൊലപാതകക്കേസിന് കൂടി ജീവൻ വച്ചു.
നാട്ടിൽ കൂലിപ്പണിചെയ്യുന്നതിൽ മലയാളിക്കുള്ള ദുരഭിമാനം മനസിലാക്കിയാണ് വൈറ്റ് കോളർ ജോലി കാത്തിരിക്കുന്ന മലയാളികളെ വിസ തട്ടിപ്പിൽ കുടുക്കാൻ അനിൽകുമാർ കച്ചകെട്ടിയിറങ്ങിയത്. ആയിരമോ, രണ്ടായിരമോ നൽകി ഖത്തറിലേക്കോ ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്കോ വിസയുള്ളതായി പത്രത്തിൽ പരസ്യം നൽകി തട്ടിപ്പുനടത്തുന്നായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്ര്, കുക്ക്, ഡ്രൈവർ വിസകൾ റെഡി, പരിചയം ആവശ്യമില്ല, വിസയ്ക്കും ടിക്കറ്റിനും തുച്ഛമായ ഫീസ്. പരസ്യ വാചകങ്ങളിൽ മതിമറന്ന് ഫോൺ നമ്പരുകളിലേക്ക് തൊഴിൽ അന്വേഷകരുടെ കോളുകളുടെ പ്രവാഹം. കോളുകൾ അറ്റന്റ് ചെയ്യാനും ഇന്റർവ്യൂവിന് തീയതി നൽകാനുമായി രണ്ട് വനിതാ ജീവനക്കാരുമുണ്ട് ഇയാളുടെ ഓഫീസിൽ.
വിസ ആവശ്യപ്പെടുന്നവരോട് ഓഫീസിലെത്തി പതിനായിരം രൂപ നൽകി രജിസ്റ്റർ ചെയ്യാനാണ് ആദ്യ നിർദ്ദേശം. രണ്ടായിരം രൂപ മെഡിക്കൽ പരിശോധന ഫീസും ഈടാക്കും. 85,000 രൂപവരെയാണ് വിസയ്ക്ക് ആവശ്യപ്പെടുന്നത്. രജിസ്ട്രേഷനും മെഡിക്കൽ ഫീസുമൊഴികെയുള്ള പണം ബാങ്ക് അക്കൗണ്ട് വഴിയാണ് അനിൽകുമാർ വസൂലാക്കുന്നത്. പണം നൽകിയവർക്ക് പറഞ്ഞ സമയത്ത് വിസ ലഭ്യമാക്കാതിരുന്നതാണ് പരാതിക്കും അറസ്റ്റിനുംഇടയാക്കിയത്. നൂറിലേറെപ്പേർ തട്ടിപ്പിൽപെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചത് അമ്പതിലേറെ പരാതികൾ മാത്രം.
രജിസ്ട്രേഷൻ നടത്തി വൈദ്യപരിശോധനാ ഫീസൊടുക്കുന്നവരെ മെഡിക്കൽ ചെക്കപ്പിന്റെ പേരിലാണ് പിന്നീട് കബളിപ്പിക്കപ്പെടുന്നത്. തൊട്ടടുത്ത ലാബിലേക്ക് അയച്ച് രക്ത സാമ്പിളുകൾ ശേഖരിക്കുന്നതോടെ വൈദ്യപരിശോധന അവസാനിക്കും. രക്തസാമ്പിളുകൾ ശേഖരിച്ചശേഷം പ്രമേഹം, കൊളസ്ട്രോൾ, മഞ്ഞപ്പിത്തം തുടങ്ങി ഏതാനും ടെസ്റ്റുകൾ നടത്തിയശേഷം ഫിറ്റായതായി അറിയിക്കും. വിസ ഉടനെത്തുമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ മടക്കി അയക്കും. ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും കാത്തിരുന്നവർക്ക് വിസ കിട്ടില്ല. സമീപത്തെ ഒരു ലാബിലായിരുന്നു തുടക്കം മുതൽ അനിൽകുമാർ മെഡിക്കൽ പരിശോധന നടത്തിയിരുന്നതെങ്കിലും പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് എക്സ് പ്രസ് ട്രാവത്സിന്റെ ഓഫീസിൽ വച്ചും രക്ത സാമ്പിളുകൾ ശേഖരിച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷം മുമ്പ് കൊല്ലത്തും അനിൽകുമാർ വിസ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. സമാന സ്വഭാവത്തിലുള്ള തട്ടിപ്പാണ് അന്നും അരങ്ങേറിയത്.
വിസ തട്ടിപ്പിൽ ഇയാൾക്കൊപ്പം പൊലീസ് പിടികൂടിയ ഇടമൺ സ്വദേശി സൈനുലാബ്ദീൻ, തെന്മല സ്വദേശി ഇമാൻ മൊയ്തീൻ എന്നിവർ അനിൽകുമാറിന്റെ കുതന്ത്രങ്ങളിൽപ്പെട്ടാണ് കേസിൽ കുടുങ്ങിയത്. ലോഡിങ് തൊഴിലാളികളായ ഇവരിൽ സൈനുലാബ്ദീൻ അനിൽകുമാറിന്റെ അമ്മയുടെ പഴയ സുഹൃത്താണ്. ആ വഴിക്കാണ് ഇമാൻ മൊയ്തീനും അനിൽകുമാറുമായി പരിചയം. കുടുംബ സുഹൃത്തുക്കളായ ഇവരുമായുള്ള ചങ്ങാത്തം മുതലെടുത്ത അനിൽ കുമാർ തട്ടിപ്പിന് ഇവരുടെ പേരിലുള്ളബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. പുനലൂർ, കൊട്ടാരക്കര, അമ്പലംകുന്ന് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിൽ ഇവരുടെ പേരും വിലാസവുമുപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച അനിൽകുമാ&്വംിഷ;ർ ഈ അക്കൗണ്ട് നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഓൺലൈൻ ബിസിനസുകളുമായി ബന്ധപ്പെട്ട് കമ്മിഷൻ ഇനത്തിൽ ധാരാളം പണം വരുന്നതിനാൽ തന്റെ അക്കൗണ്ട് വഴി ഇടപാട് നടത്തിയാൽ ആദായ നികുതിയിനത്തിൽ വൻ തുക നൽകേണ്ടിവരുമെന്നും ഇതിനായി അക്കൗണ്ട് ആരംഭിച്ച് സഹായിക്കണമെന്നുമായിരുന്നു അനിൽകുമാർ ഇവരോട് പറഞ്ഞിരുന്നത്.
രജിസ്ട്രേഷൻ ഫീസും മെഡിക്കൽ ഫീസും കഴിച്ചുള്ള ബാക്കി പണം അക്കൗണ്ട് നമ്പരുകളിൽ നിക്ഷേപിക്കാൻ വിസ ഇടപാടുകാരോട് നിർദേശിച്ച അനിൽകുമാർ പണം പിൻവലിക്കാൻ എ.ടി.എം കാർഡുകളും അക്കൗണ്ട് ഉടമകളിൽ നിന്ന് കരസ്ഥമാക്കി. അക്കൗണ്ടുകളിൽ പണം വരുന്നതനുസരിച്ച് പിൻവലിച്ചുകൊണ്ടിരുന്ന അനിൽകുമാർ ഇതിൽനിന്നും രണ്ടായിരമോ മൂവായിരമോ രൂപ വല്ലപ്പോഴും സൈനുലാബ്ദീനും ഇമാൻ മൊയ്തീനും പ്രതിഫലമായി നൽകിയിരുന്നു. വിസതട്ടിപ്പ് കേസിൽ അനിൽകുമാർ പിടിയിലാകുകയും തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് നമ്പരുകൾ പരിശോധിക്കുകയും ചെയ്തതിനെ തുടർന്നാണ് സൈനുലാബ്ദീനും ഇമാൻ മൊയ്തീനും പൊലീസ് പിടിയിലായത്. അപ്പോഴാണ് അനിൽകുമാർ തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് ഇരുവർക്കും ബോദ്ധ്യപ്പെട്ടത്.
തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ അനിൽകുമാർ തലസ്ഥാനത്തെ ആഡംബര ഹോട്ടലുകളിലായിരുന്നു ഊണും ഉറക്കവും. പണം നഷ്ടപ്പെട്ടും വിസ ലഭിക്കാതെയും ഇരകൾ പരക്കം പായുമ്പോഴും തന്നെ ഫോണിൽ വിളിക്കുമ്പോഴും അനിൽകുമാറിന് തെല്ലും കൂസലുണ്ടായില്ല. അവരോട് വിസ ഉടനെത്തുമെന്നായിരുന്നു കൂളായുള്ള മറുപടി. ചിലരോട് എയർപോർട്ടിൽ വരാൻ ഒരു തീയതി പറയുകയും അവിടെ വച്ച് വിസ കൈമാറാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യും. ഇത്തരത്തിൽ യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിലെത്തിയ ചിലരുടെ ഫോൺ കോളുകൾ അനിൽകുമാർ പിടിയിലായശേഷം പൊലീസാണ് അറ്റന്റ് ചെയ്തത്.
രാജീവ് പിള്ള, സൈനുലാബ്ദീൻ, ദേവൻ, മൊയ്തീൻ, കുമാർ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഈ പേരുകളിൽ ഹോട്ടലുകളിൽ മാറിമാറി താമസിച്ചിരുന്ന ഇയാൾ ബിസിനസുകാരനാണെന്നാണ് ഹോട്ടലുകാരോട് പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായവരിൽ പലരെയും അനിൽകുമാർ ഒരുതവണപോലും നേരിട്ട് കണ്ടിട്ടില്ല. അനിൽകുമാർ വിദേശയാത്രയിലാണെന്നാണ് അവിടുത്തെ വനിതാ ജീവനക്കാർ ഇടപാടുകാരെ ധരിപ്പിക്കുക. വിസ വൈകുമ്പോൾ ഉടമയെ കണ്ടേ പറ്റൂവെന്ന് ശഠിക്കുന്നവർക്ക് ജീവനക്കാർ ഇയാളെ ഫോണിൽ കണക്ട് ചെയ്യും. വാചക കസർത്തിലൂടെ ആരെയും വലയിലാക്കുന്ന അനിൽകുമാറിന്റെ വാക്കുകൾ വിശ്വസിച്ച് മടങ്ങിയ പലർക്കും വളരെ വൈകിയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍