സൈപ്രസിൽ മാസം ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലിയെന്ന് ഓൺലൈൻ പരസ്യം; ഫോൺ വിളിച്ചപ്പോൾ 10 ലക്ഷം ചെലവാകുമെന്ന് കിളിമൊഴിനാദം; ജോബ് വിസയ്ക്കായി പെട്ടിയുമൊരുക്കി രണ്ട് മാസം കാത്തപ്പോൾ സംഗതി വഞ്ചനയെന്ന് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് പിടികിട്ടി; കേരള-തമിഴ്നാട് പൊലീസ് സംയുക്ത ഓപ്പറേഷനിൽ ചെന്നൈയിൽ നിന്ന് തട്ടിപ്പുകാരായ ദമ്പതികളെ വലയിലാക്കിയത് ഇങ്ങനെ
രഞ്ജിത് ബാബു
കണ്ണൂർ: വിദേശ ജോലിക്ക് പണം വാങ്ങി വിസ നൽകാതെ വഞ്ചിച്ച ദമ്പതികളെ പൊലീസ് വലയിലാക്കി. സൈപ്രസിലേക്ക് പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്ക് വിസ ലഭിക്കാൻ 10 ലക്ഷം രൂപ നൽകിയ തിരുമേനി സ്വദേശികളെയാണ് ദമ്പതികൾ വഞ്ചിച്ചത്.സംഭവം ഇങ്ങനെ: റിതിൻ ജോണും സുഹൃത്ത് ബിജുവും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നതിനിടെ 2017 മാർച്ച് മാസത്തിലാണ് ഓൺലൈനിൽ സൈപ്രസിൽ 1 ലക്ഷം രൂപ ശമ്പളമുള്ള വിസ ഉണ്ടെന്നുള്ള ചെന്നൈ വടപളനി വിലാസത്തിലുള്ള ശ്രീ ഗ്ലോബൽ കൺസൾട്ടൻസി സർവീസസ് എന്ന സ്ഥാപനത്തിന്റെ പരസ്യം യുവാക്കൾ കാണുന്നത്. അവർ സ്ഥാപനത്തിന്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടതിൽ ശാന്തി ശ്രീകാന്ത് എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയാണ് ഫോൺ അറ്റന്റ് ചെയ്തത്.
വിസക്ക് 5 ലക്ഷം രൂപ ചെലവു വരുമെന്നും പെട്ടെന്നു തന്നെ പണം റെഡിയാക്കാനും അവർ പറഞ്ഞു. പണം അവരുടെ ഭർത്താവ് ശ്രീകാന്തിന്റെ ഐസിഐസിഐ ബാങ്ക് കൊമരച്ചി ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കാൻ പറഞ്ഞു. അതു വിശ്വസിച്ച് രണ്ടുപേരും 50,000 രൂപ വീതം ഏപ്രിൽ മാസത്തിൽ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ സൈപ്രസ്സിലേക്കുള്ള വിസയുടെ എൻട്രി പെർമിറ്റ് അവർ യുവാക്കൾക്ക് അയച്ചുകൊടുത്തു. അതു പരിശോധിച്ചതിൽ ഒറിജിനലാണെന്നു കണ്ടപ്പോൾ യുവാക്കൾക്ക് വിശ്വാസമായി. അവർ രണ്ടു പേരും 2017 ഏപ്രിൽ മുതൽ ജൂൺ വരെ 6 തവണകളായി ഓരോരുത്തരും 5 ലക്ഷം രൂപ വീതം ആകെ 10 ലക്ഷം രൂപ ചെറുപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്നും പ്രതി ശ്രീകാന്തിന്റെ അക്കൗണ്ടിലേക്ക് എൻഇഎഫ്ടി ആയി അയച്ചു കൊടുത്തു.
പണം അയച്ചു കഴിഞ്ഞപ്പോൾ രണ്ടാഴ്ചക്കുള്ളിൽ സൈപ്രസ്സിലേക്കുള്ള ജോബ് വിസ വരുമെന്നും ഉടൻ പോകാൻ റെഡിയായിക്കൊള്ളാനും പ്രതി ശാന്തി പറഞ്ഞു. രണ്ട് മാസം കാത്തു നിന്നിട്ടും വിസ വരാതായപ്പോൾ സംശയം തുടങ്ങി. പ്രതികൾ വീണ്ടും ഒഴിഞ്ഞുമാറിയതോടെ സംശയം രൂക്ഷമായി. രണ്ടുമാസം കഴിഞ്ഞ് സംഭവം അന്വേഷിക്കാൻ ചെന്നൈ വടപളനി എന്ന സ്ഥലത്തുള്ള ഓഫീസിൽ ചെന്നപ്പോൾ തങ്ങൾ ചതിയിൽപ്പെട്ടകാര്യം യുവാക്കൾക്ക് മനസ്സിലായി. ഫെയ്സ് ബുക്കിലൂടെയും മറ്റും ശാന്തിയെയും ശ്രീകാന്തിനെയും പറ്റി അന്വേഷിച്ചതിലും പണം നഷ്ടപ്പെട്ട തമിഴ്നാട്ടിലെ തഞ്ചാവൂരിലും മറ്റുമുള്ള ആൾക്കാരുടെ വിവരങ്ങൾ വടപളനി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയതിൽ ബന്ധപ്പെട്ട് സംസാരിച്ചതിലും ശാന്തി, ശ്രീകാന്ത് സിംഗപ്പൂർ സ്വദേശിയും ഇയാൾ അവരുടെ രണ്ടാമത്തെ ഭർത്താവാണെന്നും മനസിലായി. ആദ്യ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. അവർ സിംഗപ്പൂരിലാണെന്നും ശ്രീകാന്ത് പോണ്ടിച്ചേരിയിലാണെന്നും മറ്റും യുവാക്കൾക്ക് അറിയാൻ കഴിഞ്ഞു.
ചതി മനസ്സിലാക്കിയ യുവാക്കൾ പലവട്ടം ഫോണിൽ ബന്ധപ്പെട്ടു. ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. ഇടയ്ക്കിടെ ആ സ്ത്രീ ഉടൻ വിസ വരുമെന്നും പോകാൻ റെഡിയാകണമെന്നും ചെറിയ ചില തടസ്സങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ് വിസ വൈകുന്നതെന്നും മറ്റും പറഞ്ഞ് സമയം നീട്ടി. പണം കൊൽക്കത്തയിലുള്ള ഏജന്റിന് കൊടുത്തുവെന്നും അയാൾ ചതിച്ചുവെന്നും പണം തിരികെ തരാമെന്നും കുറച്ചു കാത്തു നില്ക്കണമെന്നും പിന്നീട് അറിയിച്ചു. എന്നാൽ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേസന്വേഷിക്കാൻ ചെറുപുഴ പൊലീസിന് നിർദ്ദേശം നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് രണ്ട് മാസം മുമ്പ് ലഭിച്ച കോൾ വിവരങ്ങൾ പരിശോധിച്ചതിൽ പ്രതികൾ പഞ്ചാബ് , ലുധിയാന, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലാണെന്നു മനസ്സിലായി.
പൊലീസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രതികളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. പരാതിക്കാരോട് പണം തിരികെ ചോദിച്ച് വാട്സ് ആപ്പ് സന്ദേശങ്ങളും ഫോൺ സന്ദേശങ്ങളും അയയ്ക്കാൻ പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്ത വിവരം പ്രതികൾ അറിയാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. കഴിഞ്ഞ മാസം വീണ്ടും പ്രതികളുടെ ഫോൺ വിവരങ്ങൾ എടുത്ത് പരിശോധിച്ചതിൽ പ്രതികൾ മുംബെ, മഹാരാഷ്ട്ര, ആന്ധ്ര, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലാണെന്നു മനസ്സിലായി. പക്ഷെ കോൾ വിവരങ്ങൾ പരിശോധിച്ച പൊലീസ് രണ്ട് നമ്പറുകളുടേയും ലൊക്കേഷൻ എല്ലായ്പ്പോഴും ഒരേ സ്ഥലത്താണെന്ന കാര്യവും രണ്ട് നമ്പറുകളിൽ നിന്നും പരസ്പരം കോളുകളോ മെസ്സേജുകളോ ഇല്ലെന്ന കാര്യം തിരിച്ചറിഞ്ഞു. അവസാനമായി കഴിഞ്ഞ ആഴ്ച ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസിന് പ്രതികൾ തമിഴ്നാട്ടിലെത്തിയെന്ന വിവരം ലഭിച്ചു.
കേസന്വേഷണം നടത്തുന്ന എസ് ഐ പി.വി.സുകുമാരൻ ഉടൻ വിവരം തളിപ്പറമ്പ ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് കുന്നൂൽ, ഭാസ്കരൻ എന്നിവർ ചെന്നൈക്കടുത്ത കടലൂർ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രതികളുടെ ഫോൺ വിവരങ്ങളും ടവർ ലൊക്കേഷനും ഒഴികെ മറ്റൊന്നുമില്ലാതെ പൊലീസ് കടലൂരിലെത്തി. അവിടെയെത്തി രണ്ട് ഫോണിന്റെയും ലൊക്കേഷൻ പരിശോധിച്ചതിൽ ഒരു നമ്പർ സ്വിച്ച് ഓഫാണെന്നും തിരിച്ചറിഞ്ഞു. ഓരോ മണിക്കൂറിലും സൈബർ സെല്ലിൽ നിന്നും ലഭിക്കുന്ന ലൊക്കേഷൻ ഓരോ സ്ഥലങ്ങളിൽ. അതുവരെ സ്വിച്ച് ഓഫ് ആയിരുന്ന ഫോണിന്റെ കോൾ ഡീറ്റെയിൽസ് ലഭിച്ചത് നിർണ്ണായകമായി. ഉച്ചയ്ക്ക് 2 മണി മുതൽ 2.30 വരെ ഓണാക്കിയ മൊബൈലിൽ നിന്നും ഒരു നമ്പറിലേക്ക് രണ്ട് വിളികൾ മാത്രം.
തമിഴ്നാട് പൊലീസിനെ അഭിനന്ദിക്കാൻ തെല്ലും പിശകു കാട്ടാതെ കേരള പൊലീസ് കാട്ടുമന്നാർ കോവിൽ എസ്ഐയെ കണ്ട് കാര്യം പറഞ്ഞു. എസ്ഐ ഉടൻ തന്നെ സിഡി പാർട്ടിയെ വിളിച്ചു വരുത്തി. ടവർ ലൊക്കേഷൻ ലഭിച്ച പ്രദേശങ്ങളിൽ സംശയമുള്ള വീടുകളിലും ക്വാർട്ടേഴ്സിലും ലോഡ്ജുകളിലും പരിശോധന നടത്തി.പൊലീസ് ആ നമ്പർ ഡയൽ ചെയത് ട്രൂ കോളറിൽ പേരു നോക്കിയപ്പോൾ ലാൽപോട്ടെ ഹമീദ് എന്ന പേരാണ് തെളിഞ്ഞത്. സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കിയതിൽ തൊട്ടടുത്ത സ്ഥമാണ് ലാൽപേട്ടെ എന്ന് തെളിഞ്ഞു. ഉടൻ വിവരം തമിഴ്നാട് പൊലീസിന് അറിയിച്ചത് നിർണ്ണായകമായി.ഓട്ടോ ഡ്രൈവറായ ഹമീദിനെ തമിഴ്നാട് പൊലീസിന്റെ സഹായത്താൽ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിലൂടെ പ്രതികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കണ്ടെത്തി. ആ സമയം പ്രതികൾ സ്ഥലം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് തമിഴ്നാട് പൊലീസിന്റെ സഹായത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്