കിങ്സ് വേ ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി; വൈശാഖിനേയും റിയാസ് ഖാനേയും കൈകാര്യം ചെയ്തതിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ഒളിവിൽ കഴിയുമ്പോൾ; ജാമ്യത്തിലിറങ്ങി ആഴ്ചകൾക്കുള്ളിൽ പ്രതികാരം തീർത്തുകൊലപാതകം; മലബാർ മാളിന് മുമ്പിൽ നിന്ന് ഓട്ടം പിടിച്ചതിൽ തുടങ്ങിയ ആസൂത്രണം; വലതു കൈയും ഇടതുപാദവും വെട്ടിമാറ്റി പക തീർത്തു: വിപിനെ തീർത്തത് മുരുകന്റെ അതി സമർത്ഥ ഗൂഢാലോചന: പ്രതികളെ തേടി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗുണ്ടാപ്പകയുടെ കണക്കുതീർക്കലുകൾക്കിടയിൽ അതിക്രൂരമായ കൊലചെയ്യപ്പെട്ട ആനയറ സ്വദേശി വിപിന്റെ കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ അറിയാൻ പേട്ട പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വട്ടിയൂർക്കാവിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ നടന്ന കൊലപാതകം രാഷ്ട്രീയ നേതൃത്വത്തിനും പൊലീസിനും തലവേദനയായിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പ്രതികളെ ഉടൻ തന്നെ വലയിലാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ.
വിപിൻവധത്തിലെ മുഖ്യപ്രതി ഗുണ്ടാ തലവനായ മുരുകൻ തന്നെയാണ് എന്നാണ് പൊലീസ് കരുതുന്നത്. മുരുകന്റെ സംഘത്തിലെ ചിലരുമായി കഴിഞ്ഞ ഓഗസ്റ്റ് മാസം കിങ്സ് വേ ബാറിൽ വെച്ച് വിപിനും സംഘവും ഉടക്കിയിരുന്നു. വിപിന്റെ സംഘവും മുരുകന്റെ സംഘവും ഒരുമിച്ചാണ് ബാറിൽ മദ്യപിക്കാനെത്തിയത്. ഒന്നും രണ്ടും പറഞ്ഞു ഇവർ തമ്മിൽ സംഘർഷമായി. മുരുകന്റെ സംഘത്തിലെ വൈശാഖ്, റിയാസ്ഖാൻ എന്നിവരെ വിപിനും മറ്റു രണ്ടുപേരും ചേർന്നാണ് കിങ്സ് വേ ബാറിൽ നിന്നും കൈകാര്യം ചെയ്തത്. ചെറിയ പരുക്കുകൾ മാത്രമേ ഇവർക്ക് ഏറ്റിട്ടുള്ളൂ. ഈ സംഘട്ടനത്തിന്റെ പേരിൽ വഞ്ചിയൂർ പൊലീസിൽ കേസുമുണ്ട്.
പക്ഷെ പ്രശ്നത്തോടെ മുരുകനും വിപിനും തമ്മിലുള്ള ശത്രുത കൂടുതലുമായി. കല്ലറയിൽ ഒളിവിൽ താമസിക്കുമ്പോഴാണ് ഈ കേസിൽ വിപിൻ വഞ്ചിയൂർ പൊലീസിന്റെ പിടിയിലാവുന്നത്. ഈ കേസിൽ ജാമ്യത്തിലായിരിക്കെയാണ് വിപിൻ വധിക്കപ്പെടുന്നതും. അന്ന് ഈഞ്ചയ്ക്കലിലെ ബാറിൽ നിന്നും അടികൊണ്ട മുരുകൻ സംഘത്തിൽപ്പെട്ടവർ തന്നെയാണ് വിപിനെ വധിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. മുരുകനും സംഘവും ഒളിവിൽ ആണെന്നുമാണ് സൂചനകൾ. ചെറിയ പ്രശ്നമാണെങ്കിലും ഇതെല്ലാം ഗുണ്ടാകൊലപാതകങ്ങൾക്കും കണക്കു തീർക്കലുകൾക്കും ഇടവയ്ക്കുന്ന കാര്യം തന്നെയാണ് എന്നാണ് പൊലീസ് പറയുന്നത്.
ഒരു സംശയവും തോന്നാതെയാണ് മുരുകൻ നീങ്ങിയത്. വിപിനുമായി ശത്രുതയോ പ്രതികാരമോ ഉള്ളതായി മുരുകൻ ആർക്കും ഒരു സൂചന നൽകിയില്ല. കുറച്ചു നാളായി അക്രമങ്ങൾക്ക് വിട കൊടുത്ത് കൂലപ്പണി ചെയ്തു ജീവിക്കുകയായിരുന്നു മുരുകൻ. വിപിൻ ഓട്ടോ ഡ്രൈവറും. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു മുരുകൻ. അതുകൊണ്ട് തന്നെ ഈ രണ്ട് സംഘങ്ങൾ തമ്മിൽ ബാറിലെ അക്രമണത്തിന് ശേഷവും വലിയൊരു സ്പർദ്ധയുണ്ടായതായി ആരും തിരിച്ചറിഞ്ഞില്ല. മനസ്സിൽ പകയില്ലാത്ത വണ്ണം മുരുകൻ പെരുമാറുകയും ചെയ്തു. എന്നാൽ വിപിനെ വകവരുത്താനുള്ള കൃത്യമായ ആസൂത്രണം അണിയറയിൽ നടക്കുകയും ചെയ്തു.
അക്രമിസംഘത്തിൽ ഉൾപ്പെട്ട ഒരാൾ ചാക്കയിൽ നിന്ന് ആനയറ ഭാഗത്തേക്ക് ഓട്ടം വിളിക്കുകയും തുടർന്ന് ആനയറയിൽ വച്ച് അക്രമി സംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനന്തപുരി ആശുപത്രിക്കും മലബാർ മാളിനും(ട്രാവൻകൂർ മാൾ) ഇടയിൽ നിന്നാണ് ഓട്ടം പിടിച്ചത്. ഈ സ്ഥലത്ത് വിപൻ എത്തുന്ന സമയവും മറ്റും മനസ്സിലാക്കിയുള്ള ഓപ്പറേഷനായിരുന്നു ഇത്. വിപിന് പരിചയമില്ലാത്ത ആളാണ് ഓട്ടം പിടിച്ചതെന്നാണ് സൂചന. ട്രാവൻകൂർ മാളിൽ നിന്ന് സിനിമ കഴിഞ്ഞിറങ്ങിയ ആളെന്ന് കരുതി ഓട്ടം പോയി. ഇതാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. മുരുകൻ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഈ കൊലയെന്നാണ് പൊലീസ് കരുതുന്നത്.
വലത് കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു വിപന്റെ മൃതദേഹം. തൊലിമാത്രമാണ് വേർപെടാനുണ്ടായിരുന്നത്. ഇടതുപാദവും വെട്ടേറ്റ് വേർപെട്ട നിലയിലായിരുന്നു. ഇരുൾമൂടിയ പ്രദേശമായതിനാൽ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിൽ നിന്നെത്തിയ പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രക്തംവാർന്നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് വർക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയാണ് വിപിൻ. ഇതിന് പിന്നിലെ വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് പിന്നിലെന്ന സംശയവും ഉണ്ട്. അനൂപും മുരുകനും സുഹൃത്തുക്കളായിരുന്നു.
പേട്ട മുരുകൻ, ചാക്ക മുരുകൻ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. വിമാനത്താവളത്തിന് തൊട്ടുടുത്തുള്ള പ്രദേശമാണ് കാരാളി. ഈ ഭാഗത്ത് ഗുണ്ടാ പ്രവർത്തനം നടത്തുന്ന ക്രിമിനലാണ് ചാക്കാ മുരുകൻ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വിപിനെ ഓട്ടം വിളിച്ചുകൊണ്ടുപോയ ആറംഗ സംഘത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട വിപിനും പത്തോളം കേസുള്ള കൊലക്കേസ് പ്രതിയാണ്. കൊച്ചുകുട്ടൻ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ എന്താണ് വിപിന്റെ കൊലയ്ക്ക് പിന്നിലെ കാരണം എന്നാണു പൊലീസ് അന്വേഷിക്കുന്നത്. എഐടിയുസി യൂണിയനിൽപ്പെട്ട ഓട്ടോ ഡ്രൈവർ കൂടിയാണ് വിപിൻ. പക്ഷെ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.
അനന്തപുരി ആശുപത്രിക്ക് സമീപമുള്ള മലബാർ മാളിനു മുന്നിലെ ഓട്ടോ ഡ്രൈവറാണ് വിപിൻ. മലബാർ മാളിന് മുന്നിലുള്ള ഗംഗാ ലോഡ്ജിനു പിന്നിലാണ് വിപിൻ താമസിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാൾ കൂടിയാണ് വിപിൻ. അനൂപ് വധം അടക്കം നിരവധി കേസുകളിൽ പ്രതിയായതിനാൽ രാത്രി വിപിൻ ഓട്ടം പോകാറുണ്ടായിരുന്നില്ല. പേട്ട മുരുകൻ, ചാക്ക മുരുകൻ എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവുമായി ഉടക്കിലുമാണ് വിപിൻ. അതുകൊണ്ട് തന്നെയാണ് വിപിൻ രാത്രി ഓട്ടം ഒഴിവാക്കി നിർത്തിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുരുകൻ ഓട്ടോയുമായെത്തിയതിന് പിന്നിലും തന്ത്രങ്ങൾ ആരോ ഒരുക്കിയിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
രാത്രി ഒരു മണിക്കാണ് വിപിൻ വെട്ടേറ്റ് മരിക്കുന്നത്. ആറംഗ സംഘം വിപിന്റെ ഓട്ടോ വിളിച്ച ശേഷം ആനയറ ലോർഡ്സ് ഹോസ്പിറ്റലിനു സമീപമുള്ള ആളൊഴിഞ്ഞ റോഡിലിട്ടു വിപിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2014 ജൂലായിലാണ് കാരാളിക്ക് സമീപം അനൂപിനെ വിപിൻ വെട്ടിക്കൊന്നത്. കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. അന്ന് ഗുണ്ടാനിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്തിരുന്നു. അനൂപിന്റെ തലയിൽ കരിങ്കൽകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. പേട്ട, ചാക്ക, കാരാളി, താഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ കൊലപാതകം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ.
അനൂപ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ പൊലീസ് കരുതൽതടങ്കലിലും പാർപ്പിച്ചിട്ടുണ്ട്. ചാക്കയിൽ ബിഎംഎസ് ശ്രീകണ്ഠേശ്വരം ഉപ മേഖല സെക്രട്ടറി ശക്തികുമാറിനെ വിമാനത്താവളത്തിനു സമീപം വച്ച് അടിച്ച കേസിലും വിപൻ പ്രതിസ്ഥാനത്തുണ്ടായിരുന്നു. രാവിലെ 10മണിയോടെ നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ ജൂവലറി ഷോപ്പിലേക്ക് ലോഡ് ഇറക്കാൻ എത്തിയതായിരുന്നു ശക്തികുമാർ. ഈ സമയം സംഘം ചേർന്നെത്തിയ ഗുണ്ടകൾ കമ്പിപാരകൊണ്ട് ആക്രമിച്ചു. വിപന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Stories you may Like
- കജനാപ്പാറയിൽ സിപിഎം-കോൺഗ്രസ് സംഘർഷം
- കോൺഗ്രസ് പ്രവർത്തകന്റെ വീട് നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- രാജാക്കാട് കർഷകന്റെ വീടുനിർമ്മാണം സിപിഎം തടസ്സപ്പെടുത്തിയെന്ന് പരാതി
- മദ്രാസ് മുരുകൻ മറ്റൊരു മദ്രാസിലെ മോൻ: കീഴടക്കിയത് സാഹസികമായി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്