മുൻ മന്ത്രി കെ ബാബുവിന് എതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് തെളിവുണ്ടെന്ന് വിജിലൻസ്; കടിഞ്ഞാൺ ബെഹ്റയെ ഏൽപ്പിച്ച് വിജിലൻസ് കേസുകളിൽ എല്ലാം ശരിയാക്കുന്നു എന്ന ആക്ഷേപം ഉയർന്നതോടെ മുന്മന്ത്രിയുടെ സ്വത്തിൽ പകുതിയോളവും അനധികൃതമെന്ന് പുതിയ വാദം; മാണിക്കും ബാബുറാമിനും ക്ളീൻചിറ്റ് നൽകിയ ബാർകോഴ കേസിൽ 'കൂട്ടിലെ തത്ത' ചിറകു വിടർത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബാർ കോഴ കേസിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് എതിരായ വിജിലൻസ് കേസിൽ ഒരിക്കൽ കൂടി മലക്കംമറിഞ്ഞ് വിജിലൻസ്. ബാബുവിന് എതിരെ തെളിവുണ്ടെന്നും സ്വത്തിൽ പകുതിയോളവും അനധികൃതമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അനിധികൃത സ്വത്തുസമ്പാദനക്കേസിൽ ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട ബാബുറാമിനെ ഒഴിവാക്കി വിജിലൻസ് ഇക്കഴിഞ്ഞ ജനുവരി പത്തിന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതോടെ കേസിൽ ബാബുവിനെ കുറ്റവിമുക്തനാക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നതെന്ന വിലയിരുത്തലും പലകോണിൽ നിന്നും ഉയർന്നു. ഇത്തരത്തിൽ വിജിലൻസ് മുൻ സർക്കാരിന്റെ കാലത്ത് പ്രബലർക്ക് എതിരായി ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കുന്നകാര്യത്തിൽ ഉഴപ്പുന്നതായും ആക്ഷേപമുണ്ടായി. വിജിലൻസിന്റെ ചുമതല ജേക്കബ് തോമസിൽ നിന്ന് മാറി ലോക്നാഥ് ബെഹ്റയിലേക്ക് എത്തിയതോടെയാണ് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടായതെന്നതും വലിയ ചർച്ചയാണിപ്പോൾ. അതിനിടെയാണ് ഇപ്പോൾ ബാബുവിന് എതിരായ കേസ് അവസാനിച്ചിട്ടില്ലെന്നും ബാബു കുറ്റവിമുക്തനല്ലെന്നും അനധികൃത സ്വത്തുസമ്പാദിച്ചെന്നും വ്യക്തമാക്കി വിജിലൻസ് എത്തുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് വിജിലൻസ് ഇപ്പോൾ വ്യക്തമാക്കുന്നത്. കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ബാബു നൽകിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലൻസ് ഇപ്പോൾ വ്യക്തമാക്കുന്നത്. ബാർ കോഴക്കേസിൽ ബാബുവിനെതിരായ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലെന്നു വിജിലൻസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാബുവിന്റെ ബിനാമിയെന്നു വിജിലൻസ് ആരോപിച്ച ബാബുറാമിന്റെ ഹർജി പരിഗണിക്കുമ്പോഴാണു വിജിലൻസ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി ബാബുറാം ഹൈക്കോടതിയെ സമീപിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് നടന്ന കോഴ ഇടപാടുകളും അഴിമതികളുമെല്ലാം ഉയർത്തിക്കാട്ടി വലിയ പ്രചരണം നടത്തിയാണ് ഇടതുമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയതും അതിന്റെ നേട്ടത്തോടെ അധികാരത്തിൽ എത്തിയതും. ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെല്ലാം ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും ഒരാളെപ്പോലും വെറുതെവിടില്ലെന്നുമായിരുന്നു ഇടതുമുന്നണി മുഖമുദ്രയാക്കിയ മുദ്രാവാക്യം. എന്നാൽ പല ആരോപണങ്ങളിലും യുഡിഎഫിലെ ഉന്നതർ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
വിജിലൻസ് അന്വേഷണം ഓരോ വിഷയത്തിലും പ്രഖ്യാപിച്ചെങ്കിലും ഡിജിപി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് 'കൂട്ടിലടച്ച തത്ത' ആക്കി നിർത്തിയതോടെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല. അദ്ദേഹവും സർക്കാരുമായി ഉടക്ക് ഉച്ചസ്ഥായിയിൽ എത്തിയതോടെ പിന്നെ വിജിലൻസിന്റെ കാര്യങ്ങളെല്ലാം സർക്കാർ നിശ്ചയിച്ച രീതിയിൽ മുന്നോട്ടുനീങ്ങുന്നതായും ആക്ഷേപം ഉയർന്നു. സിപിഎം ഉന്നതർക്ക് എതിരെയുൾപ്പെടെ ഉയർന്ന പരാതികളിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായ കേസുകളിലുമെല്ലാം ഉദാസീനതവരികയും പല കേസിലും കഴമ്പില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. ഇതോടെയാണ് ബാബുവിനെതിരായ കേസ് അവസാനിച്ചില്ലെന്നു വ്യക്തമാക്കി വിജിലൻസ് വരുന്നത് എന്നത് ശ്രദ്ധേയമാണ്.
കേരളത്തിൽ ഇടതുവലതു സർക്കാരുകൾ തമ്മിൽ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയമാണെന്ന ആക്ഷേപം നേരത്തേ മുതലേ ബിജെപി ഉയർത്തിയിരുന്നു. രണ്ടുകൂട്ടരും പരസ്പരം കേസുകൾ ഒത്തുതീർപ്പാക്കി കൊടുത്ത് സഹായിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികൾ എണ്ണിപ്പറഞ്ഞാണ് സിപിഎം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെങ്കിലും അതിൽ ഒരു സംഭവത്തിൽ പോലും ഇതുവരെ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നതും ശ്രദ്ധേയമാണ്. കെഎം മാണിക്കെതിരെയും ഉമ്മൻ ചാണ്ടിക്കെതിരെയും ഉൾപ്പെടെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തി.
ബാബുവിനെതിരെ ഉയർന്ന ആരോപണത്തിലും ബാബുറാമിനെ കുറ്റവിമുക്തനാക്കിയ നിലയിൽ കഴിഞ്ഞമാസം റിപ്പോർട്ട് നൽകപ്പെട്ടതോടെ ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയാവുകയും ചെയ്തു. വിജിലൻസ് ഭരണം ബെഹ്റയെ ഏൽപ്പിച്ചതിന് പിന്നാലെ ഉണ്ടായ ഈ മാറ്റങ്ങളിൽ വലിയൊരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുൾപ്പെടെ അസ്വസ്ഥരാണ്. ഇത് ഉദ്യോഗസ്ഥതലത്തിലും ചർച്ചയാവുന്നതിനിടെയാണ് ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവുണ്ടെന്നും വ്യക്തമാക്കി വിജിലൻസ് രംഗത്തെത്തുന്നത്.
ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നാണ് ജനുവരിയിൽ ഹെക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഫോൺ കോളുകളല്ലാതെ ഇരുവരെയും ബന്ധിപ്പിക്കാൻ മറ്റൊന്നുമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഇതോടെ ബാബു കുറ്റവിമുക്തനാകാനുള്ള സാധ്യതയേറിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ഇക്കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാബുറാം സമർപ്പിച്ച ഹർജിയിലായിരുന്നു വിജിലൻസ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. കേസിൽ കെ. ബാബു ഒന്നാം പ്രതിയും ബാബുറാം രണ്ടാംപ്രതിയും മോഹനൻ മൂന്നാം പ്രതിയുമാണ്. ബാബുറാമിന്റെ സ്വത്തുക്കൾ കെ. ബാബുവിന്റെ സഹായത്തോടെയാണു സമ്പാദിച്ചതെന്നതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് അറിയിച്ചത്. ബാബുറാം കേസിൽനിന്ന് ഒഴിവാക്കപ്പെടുന്ന മുറയ്ക്ക്, ഇതേ ആവശ്യവുമായി ബാബുവും മോഹനനും കോടതിയെ സമീപിച്ചേക്കുമെന്നും അന്ന് റിപ്പോർട്ടുകൾ വന്നു.
എക്സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവിൽ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സ്പെഷൽ സെൽ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട്ടിലെ തേനിയിലും കർണാടകത്തിലും ബാബുവിനും ബന്ധുക്കൾക്കും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിമായി നടക്കുകയും ബാബുവിന്റേയും ബാബുറാമിന്റേയും ഇടപാടുകളെല്ലാം പരിശോധിക്കുകയും തുടർച്ചയായി റെയ്ഡുകൾ നടത്തുകയും ചെയതിരുന്നു. എന്നാൽ പിന്നീട് പതിയെപ്പതിയെ കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ നിലച്ചു. ജേക്കബ് തോമസിനെ വിജിലൻസിന്റെ ചുമതലയിൽ നിന്ന് മാറ്റിയതോടെ കേസ് ആറിത്തണുത്ത മട്ടായി. ഇതിന് പിന്നാലെയാണ് ബാബുറാമിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത്. ഇത് ചർച്ചയാവുകയും ചെയ്തു.
വിശ്വസ്തരായ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയൽ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള വെളിപ്പെടുത്തൽ. ഭൂമി ഇടപാടുകൾക്കാണു ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലൻസിന്റെ വാദം. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടു നടന്നുവെന്ന കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്.
കോടികളുടെ സ്വത്തുക്കൾ ബിനാമി പേരിലാണെന്നുമായിരുന്നു എറണാകുളം വിജിലൻസ് എസ്പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഭാഗികമായി തെറ്റാണെന്ന നിലയിൽ ആണ് വിജിലൻസ് കഴിഞ്ഞ മാസം കോടതിയിൽ റിപ്പോർട്ട് നൽകിയത്. അത് ചർച്ചയായതിന് പിന്നാലെയാണ് ഇപ്പോൾ ബാബുവിന് അനധികൃത സമ്പാദ്യമുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് എത്തുന്നത്. ബാബുവിന്റെ വീട്ടിൽനിന്നു തമിഴ്നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്തിരുന്നു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്