23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതി കേസിൽ കെ ചന്ദ്രശേഖരന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; യുഡിഎഫ് സർക്കാറിനെതിരെ സിപിഎം ആയുധമാക്കിയ കേസിലെ ആരോപണ വിധേയൻ തെറ്റുകാരനല്ലെന്ന് ഇടതു സർക്കാർ ഭരിക്കുമ്പോൾ പുറത്തുവന്നത് കോൺഗ്രസിന് പിടിവള്ളിയായി; ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കവേ ഇളക്കി മറിച്ച് അന്വേഷിച്ച മറ്റൊരു കേസിനു കൂടി അകാല ചരമം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിലെ റഫർ റിപ്പോർട്ടിന് വിജിലൻസ് കോടതിയുടെ അംഗീകാരം. ഇതോടെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം കണ്ടെത്തിയ വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിൽ സംശയം ജനിപ്പിച്ച അഴിമതിയിലെ നിയമപോരാട്ടം പ്രതികൾക്ക് അനുകൂലമായി മാറുകയാണ്. യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച വിവാദമാണ് തോട്ടണ്ടി അഴിമതികേസ്. തന്റെ മകളുടെ വിവാഹ തീയ്യതിക്ക് മുമ്പായി റഫർ റിപ്പോർട്ട് വിജിലൻസ് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐഎന്റ്റിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ നടത്തിയ നിയമപോരാട്ടമാണ് കേസിനെ അപ്രസക്തമാക്കുന്നത്. കൊല്ലം കടപ്പാക്കടയിലുള്ള കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ചന്ദ്രശേഖരൻ , കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷ് , കുത്തക കമ്പനിയായ ജെ.എം.ജെ. കമ്പനി ഉടമ ജെയ്മോൻ ജോസഫ്, കൊല്ലം കാപ്പക്സിലെ ഗുണനിലവാര പരിശോധകൻ ഭുവനചന്ദ്രൻ എന്നിവരാണ് അഴിമതിക്കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.
ഈ ഹർജിയിൽ ജനുവരി 31 നകം റഫർ റിപ്പോർട്ട് സ്വീകരിക്കണമോ തള്ളണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി വിജിലൻസ് കോടതിയോട് നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തിങ്കളാഴ്ച വാദം കേട്ട കോടതി ഇന്ന് വിധി പറഞ്ഞത്. റഫർ റിപ്പോർട്ട് പരിഗണനാ വേളയിൽ പ്രതിക്ക് തന്റെ ഭാഗം പറയാൻ അവകാശമില്ലെന്നും അതിനാൽ പ്രതിഭാഗം വാദം കേൾക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി വിധിയുള്ളതിനാൽ ഹർജിക്കാരന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ ആണ് കോടതി കേട്ടത്. ഇതിന് ശേഷമാണ് തീരുമാനം എടുത്തത്. 2015 ഓണക്കാലത്ത് 2,000 ടൺ നിലവാരമില്ലാത്ത തോട്ടണ്ടി നിയമവിരുദ്ധമായി ടെണ്ടർ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന ഇറക്കുമതി ചെയ്തതിൽ 2.86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോർപ്പറേഷന് വരുത്തിയെന്നാണ് കേസ്. സംസ്ഥാനത്തുള്ള നിലവാരമില്ലാത്ത തോട്ടണ്ടി വിദേശത്ത് നിന്ന് തൂത്തുക്കുടി തുറമുഖത്ത് ഇറക്കി കണ്ടെയിനറിലും ലോറിയിലുമായി എത്തിച്ചുവെന്നായിരുന്നു എഫ്.ഐ.ആർ.
എന്നാൽ കപ്പലിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതായുള്ള യാതൊരു രേഖയും വിജിലൻസ് പിടിച്ചെടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിന് ശേഷം സ്വാധീനത്താൽ വിജിലൻസ് പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തു. അതുകൊണ്ടാണ് തൊണ്ടി സാമ്പിളുകൾ കോടതിയിൽ ഹാജരാക്കാത്തതും കോടതി മുഖേന ലബോറട്ടറിയിൽ പരിശോധനയ്ക്കയക്കാത്തതും. തെളിവുകൾ ശേഖരിക്കാതെയാണ് ഇപ്പോൾ തെളിവില്ലെന്ന് കാട്ടി എഴുതി്ത്തള്ളാൻ കോടതിയുടെ അനുമതി തേടിയിരിക്കുന്നതെന്നും വാദിച്ചു. എന്നാൽ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. എന്നാൽ തുടരന്വേഷണം നടത്താനോ കുറ്റപത്രം നൽകാനോ തെളിവുകൾ ലഭ്യമല്ലെന്ന് അഡീ.ലീഗൽ അഡൈ്വസർ ബിജു മനോഹറും വാദിച്ചു. ഈർപ്പത്താൽ കശുവണ്ടി ശുഷ്കിച്ചു പോയതിനാലാണ് സാമ്പിൾ പരിശോധനയ്ക്കയക്കാൻ സാധിക്കാത്തതെന്നും വാദിച്ചു. ഇതെല്ലാം കോടതി അംഗീകിച്ചു.
സഹാറ ഗ്രൂപ്പ് തലവൻ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങളാണ് തൊട്ടണ്ടി അഴിമതി പുറത്തു കൊണ്ടു വന്നത്. തൊഴിൽ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് കെഎം എബ്രഹാം എന്ന മുൻ ചീഫ് സെക്രട്ടറി. അഴിമതി കാര്യത്തിൽ കേരളത്തിലെ നേതാക്കൾ കൂട്ടിക്കൊടുപ്പുകാരെക്കാൾ മോശമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടതും വലതും ചേർന്ന് അധികാരം പങ്കുവെക്കുകയും ഖജനാവ് കൊള്ളടിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പറാട്ടു സമരം നടത്തുകയും ചെയ്യുന്നത് പതിവാണ്. കശുവണ്ടി കോർപറേഷൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരവും അതിന് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ചേർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പും ഈ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിലെ അവസാന കാഴ്ചയായിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. കോടികളുടെ അഴിമതി നടത്തിയ കശുവണ്ടി കോർപറേഷനെ നേരെയാക്കാൻ ഒരു ഐഎഎസ് ഓഫീസർ നടത്തിയ ധീരമായ ഇടപെടലിനെ ഹൈക്കോടതി അംഗീകരിച്ചു. അങ്ങനെ വ ആടിനെ പട്ടിയാക്കാൻ ചന്ദ്രശേഖരൻ കശുവണ്ടി കോർപ്പറേഷനിലെ ചെയർമാൻ സ്ഥാനം രാജിവച്ചു.
കശുവണ്ടി വികസന കോർപറേഷനിൽ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളിൽ എബ്രഹാം കണ്ടെത്തിയത്. പരാതികളും അഴിമതി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പെരുകിയപ്പോൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹൈക്കോടതിയാണ് അന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഡോ. കെ എം എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കവും ശുപാർശകളും കോർപറേഷനിലെ ഉന്നതരെ വിറളി പിടിപ്പിച്ചു. ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ജേക്കബ് തോമസായിരുന്നു വിജിലൻസ് ഡറയക്ടർ. ആർ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കോർപറേഷൻ മുൻ എംഡി. കെഎ രതീഷ്, ജെഎംജെ കമ്പനി പ്രതിനിധി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിജിലൻസ് അന്വേഷണം തുടങ്ങിയെങ്കിലും കാര്യമായ യാതൊരു പുരോഗതിയുമുണ്ടായില്ല. അന്ന് ഭരണകക്ഷിയിലെ പ്രമുഖനെന്ന നിലയിൽ ചന്ദ്രശേഖരനെതിരെ ചെറുവിരൽ പോലും അനക്കാൻ മടിച്ചു വിജിലൻസ് അധികൃതർ എന്നാൽ, ഇടതു സർക്കാർ അധികാരത്തിൽ എത്തുകയും ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറാകുകയും ചെയ്തതോടെ സധൈര്യം നടപടികളുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ടെണ്ടർ നടപടികൾ പാലിക്കാതെ കശുവണ്ടി വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടന്നത്. 2000 മെട്രിക് ടൺ കശുവണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതിൽ നിയമാനുസൃതമുള്ള ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും നിലവാരമില്ലാത്ത കശുവണ്ടിയാണ് ഇറക്കിയതെന്നും കാണിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് വിജിലൻസിൽ പരാതി നൽകിയത്. മനോജിന്റെ പരാതിയിൽ കോർപ്പറേഷനിലെ മറ്റ് ക്രമക്കേടുകൾ സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
25 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ-ടെൻഡർ വേണമെന്ന നിയമം പാലിച്ചില്ല, ഒരാൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്, റീ ടെൻഡർ ചെയ്തില്ല, സംസ്കരിച്ചപ്പോൾ നിശ്ചിത അളവിൽ പരിപ്പ് കിട്ടിയില്ല, ഇറക്കുമതി ചെയ്തത് നിലവാരം കുറഞ്ഞ കശുവണ്ടിയായിരുന്നു തുടങ്ങിയവയാണ് മനോജിന്റെ ആരോപണങ്ങൾ. എന്നാൽ ജേക്കബ് തോമസ് മാറിയതോടെ എല്ലാം അട്ടിമറിക്കപ്പെട്ടു. ചന്ദ്രശേഖരന് ഇടതുപക്ഷത്തും നല്ല സുഹൃത്തുക്കളുണ്ട്. ഇതെല്ലാം മുതൽകൂട്ടായി മാറിയപ്പോൾ കേസ് അപ്രസക്തമാവുകയും ചെയ്തു.
Stories you may Like
- കശുവണ്ടി ഇറക്കുമതിക്ക് കാഷ്യു ബോർഡിന് 25 കോടി രൂപ അനുവദിച്ചു
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- 'സമരാഗ്നി' യാത്രയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ് നേതൃത്വം
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- 'ഓപറേഷൻ' കോഴിക്കോട് എങ്കിലും നടപ്പാക്കിയവരിലേറെയും കണ്ണൂരുകാർ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍