Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ മദ്യ ചതിയിൽ കൊന്നത് കാമുകിയെ ജീവിത സഖിയാക്കാൻ; മൃതദേഹം ചരിഞ്ഞ് വീഴാതിരിക്കാൻ തിരുന്നൽവേലി വരെ തോളിൽ കൈയിട്ട് ഇരുന്ന കാമുകി ഉറപ്പിച്ചത് യാത്രയ്ക്കിടെ ആർക്കും സംശയം തോന്നുന്നില്ലെന്ന്; കുറബോധമോ വിഷമമോ ഇല്ലാതെ തലയിൽ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞുവെന്ന് പറയുന്ന പ്രേംകുമാർ; കൂസലില്ലാതെ എല്ലാം സമ്മതിച്ച് നേഴ്‌സും; രണ്ട് മാസം ഒരുമിച്ച് ജീവിച്ചപ്പോൾ തന്നെ അടിച്ചു പിരിഞ്ഞ കാമുകനും കാമുകിയും; വിദ്യയുടെ കൊലയിൽ നിർണ്ണായകമായത് പൊലീസിനെ കള്ളനാക്കാനുള്ള കള്ളക്കളി

ഭാര്യയെ മദ്യ ചതിയിൽ കൊന്നത് കാമുകിയെ ജീവിത സഖിയാക്കാൻ; മൃതദേഹം ചരിഞ്ഞ് വീഴാതിരിക്കാൻ തിരുന്നൽവേലി വരെ തോളിൽ കൈയിട്ട് ഇരുന്ന കാമുകി ഉറപ്പിച്ചത് യാത്രയ്ക്കിടെ ആർക്കും സംശയം തോന്നുന്നില്ലെന്ന്; കുറബോധമോ വിഷമമോ ഇല്ലാതെ തലയിൽ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞുവെന്ന് പറയുന്ന പ്രേംകുമാർ; കൂസലില്ലാതെ എല്ലാം സമ്മതിച്ച് നേഴ്‌സും; രണ്ട് മാസം ഒരുമിച്ച് ജീവിച്ചപ്പോൾ തന്നെ അടിച്ചു പിരിഞ്ഞ കാമുകനും കാമുകിയും; വിദ്യയുടെ കൊലയിൽ നിർണ്ണായകമായത് പൊലീസിനെ കള്ളനാക്കാനുള്ള കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോൾ തന്നെ തർക്കവും വഴക്കും തുടങ്ങി. പ്രേംകുമാർ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. പ്രേംകുമാറിനെ സംശയിച്ച് തുടങ്ങിയചോടെ സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. പിടിക്കപ്പെടുമെന്ന് സംശയിച്ച പ്രേംകുമാർ ഗൾഫിലേക്കു കടക്കാനും ആലോചിച്ചു.

വിദ്യയെ കൊന്നത് പേയാട്ടെ വില്ലയിൽ വച്ചാണ്. അതിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു. വിദ്യയുടെ മൃതദേഹം പേയാട്ടെ വില്ലയിൽ നിന്നു കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു. മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. പേയാട്ടെ വില്ലയിൽ നിന്ന് 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റിയത്. പുലർച്ചെ രണ്ടോടെ കൊല നടത്തിയ ശേഷം ഇരുവരും കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കി. അതിന് ശേഷം മൃതദേഹവുമായി യാത്ര തുടങ്ങി. മൃതദേഹം ഉപേക്ഷിച്ച ശേഷം പേയാട്ടെ വീടു വിട്ട് കളിയിക്കാവിളയിൽ താമസം തുടങ്ങി.

ഇത് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് പ്രേംകുമാർ അറസ്റ്റിലാകുന്നത്. സുനിതയുടെ സഹായത്തെ കുറിച്ചും ഇയാൾ സമ്മതിച്ചു. കൂസലില്ലാതെയാണു പ്രതികൾ പെരുമാറിയതെന്നു പൊലീസ്. തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോൾ പ്രേംകുമാർ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവർ നിന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തമിഴ്‌നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തലയോട്ടിയടക്കമുള്ള ഭാഗങ്ങൾ സൂക്ഷിച്ച ശേഷമാണു പൊലീസ് വിദ്യയുടെ സംസ്‌കാരം നടത്തിയത്. മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. ഡിഎൻഎ പരിശോധനയും നടത്തും.

ഇയാൾ എറണാകുളം ജില്ലയിൽ വിവിധ ഹോട്ടലുകളിൽ മാനേജരായിരുന്നു. പിന്നീട്, 2 തവണയായി 4 വർഷത്തോളം ഗൾഫിൽ ജോലി നോക്കി. 2015 ലാണു തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്‌മെന്റ് സ്ഥാപനം തുടങ്ങിയത്. സുനിതയുടെ ഭർത്താവ് ഹൈദരാബാദിലാണ്. ഇയാളുമായും സുനിതയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്‌കൂളിൽ ഒമ്പതാം ക്ലാസുവരെ ഒരുമിച്ച് പഠിച്ച പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടിയത് കഴിഞ്ഞ മെയ്യിൽ സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ. ചെറുവാരക്കോണത്തെ സ്‌കൂളിൽ ഒപ്പം പഠിച്ച സുനിതയെ 25 വർഷത്തിന് ശേഷം കണ്ട പ്രേംകുമാർ ഒപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഹൈദരാബാദിൽ ഭർത്താവിനും കുട്ടികൾക്കും ഒപ്പം കഴിഞ്ഞിരുന്ന സുനിത തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഇരുവരുടെയും കുടുംബ ജീവിതങ്ങളിൽ ഉണ്ടായ താളപ്പിഴകളും ഇവരുടെ അടുപ്പത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാൻ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കുന്നതിന് പൊലീസ് പലവട്ടം പ്രേംകുമാറിനെ വിളിപ്പിച്ചു. ഇതോടെ മുൻകൂർ ജാമ്യം തേടിയതും പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റിക്ക് പരാതി നൽകിയതുമാണ് അന്വേഷണം പ്രേംകുമാറിലേക്ക് കേന്ദ്രീകരിക്കാൻ കാരണം. സെപ്റ്റംബർ 20നായിരുന്നു കൊലപാതകം. തിരുവനന്തപുരത്തെ വീടിന്റെ മുകൾനിലയിൽ താമസിച്ചിരുന്ന നേഴ്‌സായ സുനിത എത്തി മരണം സ്ഥിരീകരിച്ചു.

എങ്കിലും ഉറപ്പുവരുത്താനായി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കാലിലെ ഞരമ്പും മുറിച്ചു. മൃതദേഹം ഉപേക്ഷിക്കാൻ പോയപ്പോൾ സംശയം തോന്നാതിരിക്കാൻ കാറിന്റെ പിൻസീറ്റിൽ മൃതദേഹം സുനിത ചേർത്തുപിടിച്ചാണ് യാത്ര ചെയ്തത്. 21ന് തിരുനെൽവേലിയിലെ പൊന്തകാട്ടിൽ മൃതദേഹം തള്ളി. തിരികെ തെന്മല വഴി കേരളത്തിലേക്ക് എത്തിയ ഇവർ തെന്മലയിലെ ഒരു ഹോട്ടലിൽനിന്ന് പ്രേംകുമാറിന് കിട്ടാനുണ്ടായിരുന്ന പണവും വാങ്ങി. 22ന് രാത്രിയിൽ ഉദയംപേരൂരിൽ എത്തി വിദ്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.

പ്രേംകുമാർ സ്റ്റേഷനിൽ എത്തി പരാതി നൽകുമ്പോൾ സുനിത കാറിൽ തന്നെ ഇരുന്നു. തുടർന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി. ഇടയ്ക്ക് വീടുവിട്ട് പോകുന്ന സ്വഭാവമുള്ള വിദ്യയുടെ തിരോധാനം സാധാരണമെന്ന് തോന്നിക്കാൻ വിദ്യയുടെ ഫോൺ നേത്രാവതി എക്സ്‌പ്രസിൽ ഉപേക്ഷിച്ചു. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് തിരുനെൽവേലി പൊലിസ് മറവ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP