കിണറിന്റെ വാർക്കപ്പണി ചെയ്യുന്ന മൊബൈൽ ഉപയോഗിക്കാത്ത ക്രൂരൻ; സിനിയെ കാണാതയതോടെ തിരിക്കെ എത്തിയ ബന്ധുക്കളോട് മക്കൾ പറഞ്ഞത് അച്ഛൻ കക്കൂസ് കുഴി മണ്ണിട്ട് മൂടിയ കഥ; കുഴി തുറന്നപ്പോൾ അറിഞ്ഞതുകൊലപാതകവും; വാലിക്കുന്ന് കോളനിയിൽ സിനിയെ കൊന്ന് കുഴിച്ചു മൂടിയതിന് കാരണം ഭർത്താവിന്റെ സംശയ രോഗം; മൂത്ത കുട്ടിയുടെ ചെവി അടിച്ചു പൊട്ടിച്ചതും അച്ഛൻ തന്നെ; വെഞ്ഞാറമൂടിലേത് കുട്ടന്റെ കണ്ണില്ലാത്ത ക്രൂരത
എം മനോജ് കുമാർ
തിരുവനന്തപുരം: കുട്ടന്റെ കണ്ണില്ലാത്ത ക്രൂരതയുടെ സാക്ഷ്യപത്രമാണ് സിനിയെന്നു പൊലീസ്. അത്രയും ക്രൂരമായ മർദ്ദനങ്ങളാണ് കുട്ടൻ അഴിച്ചുവിടാറ്. മരിക്കുന്ന ദിവസവും ക്രൂരമർദ്ദനം സിനിക്ക് ഏറ്റിരുന്നു. ഭാര്യയിൽ കുട്ടനുള്ള സംശയരോഗമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മദ്യപിച്ച് വരുമ്പോൾ ഈ സംശയം ഏറും. ഇത് തന്നെയാണ് മുൻപുള്ള വധശ്രമത്തിലും കലാശിച്ചത്. വെഞ്ഞാറമൂട്ടിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെയുള്ള വാലിക്കുന്ന് കോളനിയിലാണ് ഇവരുടെ വീടിരിക്കുന്നത്. വേടർ സമുദായാംഗങ്ങൾ കൂടുതൽ ഉള്ള കോളനിയാണിത്. ഇവരുടെ വീട്ടിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ആരും ഇവർ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടാറില്ല.
ഞായറാഴ്ചയ്ക്ക് ശേഷം സിനിയെ ആരും കണ്ടിട്ടില്ല. അതിനാൽ ശനിയാഴ്ച തന്നെ വധം നടന്നു എന്നാണ് സംശയിക്കുന്നത്. സിനിയുടെ പോസ്റ്റ്മോർട്ടം ഇന്നാണ് നടക്കുന്നത്. തലയ്ക്ക് നെറ്റിയിൽ അടിയേറ്റ വലിയ പാടുണ്ട്. ഈ അടിതന്നെയാണ് മരണം കാരണം എന്നാണ് പൊലീസ് അനുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഈ കാര്യം പറയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഇരുപത് വർഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഈ ബന്ധത്തിലുള്ള രണ്ടു കുട്ടികളാണ് അരവിന്ദും അനന്തുവും. മൂത്ത കുട്ടിയായ അരവിന്ദിന് ചെവി കേൾക്കാൻ കഴിയില്ല. അതും കുട്ടനിൽ നിന്നുള്ള അടിയേറ്റത് കാരണമാണ് എന്നാണ് ലഭിക്കുന്ന വിവരം.
അമ്മയെ കാണാതായതിനെ തുടർന്ന് കുട്ടികൾ കുട്ടനോട് അന്വേഷിച്ചപ്പോൾ അമ്മ പുറത്തേക്ക് പോയി എന്നാണ് കുട്ടൻ പറഞ്ഞത്. ശനിയാഴ്ചയുള്ള കൊലപാതകം കഴിഞ്ഞു ഞായറാഴ്ചയും കുട്ടൻ തങ്ങിയത് ഇതേ വീട്ടിൽ തന്നെയാണ്. ശനിയാഴ്ച വലിയ വഴക്കും ബഹളവും വീട്ടിൽ നടന്നു. കുട്ടനിൽ നിന്നും ക്രൂരമർദ്ദനം അമ്മയ്ക്ക് ഏൽക്കുന്നതിനു കുട്ടികൾ ദൃക്സസാക്ഷികളാണ്. കുട്ടികൾ പതിവ് പോലെ അടുത്ത വീട്ടിൽ അഭയം തേടുകയും ചെയ്തു. ഞായർ രാവിലെയാണ് കുട്ടികൾ അച്ഛനോട് അമ്മയെവിടെ എന്ന് തിരക്കുന്നത്. അമ്മ പുറത്തേക്ക് പോയി എന്ന് പറഞ്ഞ കുട്ടൻ ചോറും കറികളും തയ്യാറാക്കി വയ്ക്കുകയും ചെയ്തു.
സിനിയെയും കൂട്ടി കർണാടകയിൽ പോകുകയാണ് എന്നാണ് കുട്ടൻ പറഞ്ഞത്. ബന്ധുക്കൾ അന്വേഷിക്കാതിരിക്കാൻ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്നാണ് പൊലീസ് അനുമാനം. ഞായറാഴ്ചയാണ് കക്കൂസ് കുഴി അച്ഛൻ മണ്ണിട്ട് മൂടുന്നത് മൂത്ത മകൻ അനന്ദു കണ്ടത്. കേൾവിക്കുറവുള്ള അനന്ദു ഈ കാര്യം ആരോടും പറഞ്ഞില്ല. രണ്ടു ദിവസമായി സിനിയെ കാണാത്തപ്പോൾ ബന്ധുക്കൾ തിരക്കി. ഇതോടെ കുട്ടികൾ കക്കൂസ് കുഴിയിലെ മണ്ണിട്ട് മൂടൽ ബന്ധുക്കളോട് പറഞ്ഞു. ഇതോടെയാണ് മണ്ണ് മാറ്റാൻ തീരുമാനിച്ചത്. മണ്ണ് മാറ്റിയപ്പോൾ സിനിയുടെ കൈകൾ പുറത്ത് കാണുകയും ചെയ്തു.
ഇതോടെ കുട്ടൻ സിനിയെ കൊന്ന ശേഷമാണ് അപ്രത്യക്ഷമായതെന്ന് ബന്ധുക്കൾക്ക് മനസിലായി. സംഭവം അറിഞ്ഞു പൊലീസ് കൂടി എത്തിയതോടെ സംഭവം പുറത്തറിഞ്ഞു. കൊലപാതകം വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. പൊലീസ്. കൊല്ലം അച്ചൻകോവിലിലും അതിർത്തി പ്രദേശങ്ങളിലും പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തി. പുറത്ത് നിന്നുള്ള സഹായം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പക്ഷെ മൊബൈൽ ഉപയോഗിക്കാത്തത് ആന്വേഷണം ദുഷ്ക്കരമാക്കുന്നുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
കുട്ടനെ അന്വേഷിക്കാനുള്ള ശ്രമത്തിൽ പൊലീസ് നായയെ എത്തിച്ചിരുന്നു. സിനിയുടെ മൃതദേഹം കണ്ടെത്തിയ കക്കൂസ് കുഴിയുടെ അടുത്ത് നിന്ന് റബ്ബർ തോട്ടം വഴി 400 മീറ്റർ ദൂരം പൊലീസ് നായ സഞ്ചരിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഒരു വീട്ടിൽ കയറിയ ശേഷം പുറത്തേക്കുള്ള വഴിയിലൂടെ നായ പോയി. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് കുട്ടൻ എങ്ങോട്ട് പോയിരിക്കാം എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാൾക്ക് ക്രിമിനൽ വാസനയുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയത്. സിനി വധെക്കെസിനു ശേഷം ഇയാൾ ആസിഡ് ആക്രമണത്തിനും വിധേയനായിരുന്നു.
നെറ്റിയിൽ ചുറ്റികകൊണ്ടുള്ള അടിയാണ് വെഞ്ഞാറമൂട്ടിലെ സിനിയുടെ മരണത്തിനു കാരണമായത് എന്ന സംശയമാണ് പൊലീസിനുള്ളത്. സിനിയുടെ നെറ്റിയിൽ ശക്തമായ അടിയേറ്റ പാടുണ്ട്. ഇത് ചുറ്റിക കൊണ്ടുള്ള അടിയേറ്റ പാടാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഭർത്താവായ കുട്ടനിൽ നിന്നും ഏറ്റ അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് സിനി കൊല്ലപ്പെടുന്നത്. മർദ്ദനത്തിനു ഉപയോഗിച്ചു എന്ന് കരുതുന്ന ചുറ്റിക വീട്ടിൽ നിന്നും പൊലീസ് ചുറ്റിക കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ എന്താണ് മരണത്തിനു പിന്നിൽ എന്ന് മനസിലാവുകയുള്ളൂ എന്നാണ് വെഞ്ഞാറമൂട് പൊലീസ് മറുനാടനോട് പറഞ്ഞത്.
പതിനാലും പതിനാറും വയസുള്ള രണ്ടു ആൺകുട്ടികളുടെ മുന്നിൽ വച്ചാണ് കുട്ടൻ സിനിയെ മർദ്ദിച്ചത്. അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ കുട്ടികൾ നിശബ്ദരായി ഇരിക്കുകയും ചെയ്തു. മർദ്ദനത്തിൽ മരിച്ചെന്നു മനസിലായ ശേഷമാണ് ഭാര്യയെ കുട്ടൻ കക്കൂസ് ടാങ്കിൽ കൊണ്ട് വന്നു മൂടിയത്. ശനിയാഴ്ക സിനിയെ കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ചയാണ്. ഞായറാഴ്ച കക്കൂസ് കുഴിയിൽ മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ കുട്ടികൾ ഒന്നും ചോദിച്ചില്ല. മർദ്ദനമേൽക്കുമ്പോൾ സിനി ഓടി രക്ഷപ്പെടുകയാണ് പതിവ്. ഏതെങ്കിലും ബന്ധു വീട്ടിൽ സിനി അഭയം തേടും. ശനിയാഴ്കയും അമ്മ ഇങ്ങനെ പോയി എന്നാണ് കുട്ടികൾ കരുതിയത്.
അമ്മ മരിച്ചത് അറിയാതെ തിങ്കളാഴ്ച മൂത്തമകൻ അരവിന്ദ് വാർഷിക പരീക്ഷ എഴുതാനും പോയി. അപ്പോഴും അമ്മ മരിച്ചത് അരവിന്ദ് അറിഞ്ഞില്ല. രണ്ടാമത്തെ മകൻ അനന്തുവും പരീക്ഷ എഴുതി. എന്നാൽ അമ്മയെ കാണാതായതിനാൽ ചൊവാഴ്ച പരീക്ഷ എഴുതിയില്ല.അനന്തുവിനെ അന്വേഷിച്ച് അദ്ധ്യാപിക സിനിയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സിനിയുടെ മരണവിവരം പുറത്ത് അറിയുകയും ചെയ്തു. സിനിയെ മർദ്ദിച്ച് കൊന്ന ശേഷം രക്ഷപ്പെട്ടു പോയ കുട്ടനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർണ്ണാടക പോകുന്നു എന്നാണ് കുട്ടികളോട് കുട്ടൻ പറഞ്ഞത്. കർണ്ണാടകയിൽ പണിക്ക് പോകുന്ന ശീലം കുട്ടനുണ്ട്.
കിണറിന്റെ വാർക്കപ്പണികൾ ചെയ്യുന്ന ആളാണ് കുട്ടൻ. മുൻപും ഇയാൾ ഇത്തരം ജോലികൾക്കായി കർണ്ണാടകയിൽ പോയിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ കുട്ടനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പൊലീസ് പറയുന്നു. മൊബൈൽ ഉപയോഗിക്കുന്ന ശീലം കുട്ടനില്ല. അതുകൊണ്ട് തന്നെ ഇയാൾ എവിടെയുണ്ട് എന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്